മേജർ രവിയുടെ മനസ്സ് ഇളക്കിയതും തെരഞ്ഞെടുപ്പ് സ്വപ്നം തന്നെ; കേരളത്തെ കുറിച്ചുള്ള ബിജെപിയുടെ സ്വപ്നങ്ങളിൽ പ്രമുഖർ ഏറെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജമ്മു-കാശ്മീർ കഴിഞ്ഞാൽ കേരളമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സ് നിറയെ. രാജ്യത്തിന്റെ തെക്കേയറ്റത്ത് നിലയുറപ്പിക്കാൻ ഒരു ചുവട് മണ്ണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അക്കൗണ്ട് കേരളത്തിലും തുറന്നേ മതിയാകൂ. അടുത്ത വർഷത്തെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അതിനുള്ള ഡ്രെസ് റിഹേഴ്സലാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കരുനീക്കമാണ് മോദിയും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും നടത്തുന്നത്. ഇതെല്ലാം കേരളത്തിൽ ഏതുകൊച്ചു കുട്ടിക്കും അറിയാവുന്ന കാര്യമാണ്. ഇതെല്ലാം മനസ്സിൽ വച്ച് തന്നെയാണ് സംവിധായകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജർ രവിയും മുന്നോട്ട് പോകുന്നതെന്ന് വേണം കരുതാൻ.
എല്ലാ അർത്ഥത്തിലും ബിജെപി ആശയമാണ് തന്റെ മനസ്സിലെന്ന് മേജർ രവി പരസ്യമായി പറയുന്നു. മോദിയെന്ന പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും മേജർ രവിയുടെ പേര് ബിജെപി പരിഗണിച്ചിരുന്നു. എന്നാൽ മേജർ രവി മനസ്സ് തൂറക്കാത്തതിനാൽ തീരുമാനമെടുത്തില്ല. എന്നാൽ മോദി സർക്കാർ അധികാരത്തിലെത്തിയതോടെ കാര്യങ്ങൾ മാറുന്നു. ബിജെപിക്കും മോദിക്കും മേജർ വി നൽകിയ പരസ്യ പിന്തുണ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന വിലയിരുത്തൽ സജീവമാണ്. ബിജെപി ക്യാമ്പും അങ്ങനെ തന്നെ പ്രതീക്ഷിക്കുന്നു. ഹിന്ദുത്വ ആദർശത്തെ നെഞ്ചേറ്റി സിനിമയെടുക്കുന്ന തനിക്ക് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ലഭിച്ചതോടെ ആരെയും ഭയക്കാതെ ഇനി സിനിമയെടുക്കാൻ കഴിയുമെന്നാണ് മേജർ രവി കഴിഞ്ഞ ദിവസം പറഞ്ഞത്.
മേജർ രവിയ്ക്കൊപ്പം ലോകഹിന്ദു കോൺഗ്രസിന്റെ രണ്ടാം ദിവസം നടന്ന ഹിന്ദുമാദ്ധ്യമ സമ്മേളനത്തിൽ പങ്കെടുത്ത സംവിധായകൻ പ്രിയദർശനും സംഘ പരിവാറിന് പ്രിയപ്പെട്ട വ്യക്തിയാണ്. ആർഎസ്എസ് നിയന്ത്രണത്തിൽ തുടങ്ങാനിരിക്കുന്ന ജനം ചാനലിലെ പ്രധാന സ്ഥാനം പോലും പ്രിയന് സംഘ പരിവാർ നേതൃത്വം വച്ച് നീട്ടുന്നുണ്ട്. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ മടിച്ച് നിൽക്കുകയാണ് പ്രിയൻ. ഏതായാലും പ്രിയനേയും മേജർ രവിയേയും പോലുള്ള ഒരു ഡസനിലധികം പ്രമുഖരുടെ പട്ടിക തയ്യാറാക്കി മെമ്പർഷിപ്പ് കാംപൈയിന് ബിജെപി തയ്യാറെടുക്കുകയാണ്. സുരേഷ് ഗോപി, മുൻ ചീഫ് സെക്രട്ടറി സിപി നായർ തുടങ്ങിയ നിരവധി പേർ പട്ടികയിലുണ്ട്.
അംഗത്വ വിതരണം പൂർത്തിയായാലുടൻ സംഘടനാ തിരഞ്ഞെടുപ്പിലൂടെ യുവ നേതൃനിരയെ സംസ്ഥാന തലത്തിൽ അവതരിപ്പിക്കും. നേതൃനിരയിൽ വനിതകൾക്കു കൂടുതൽ പ്രാതിനിധ്യം നൽകാനും പദ്ധതിയുണ്ട്. അംഗത്വ വിതരണത്തിൽ വിദ്യാർത്ഥികൾ, പ്രഫഷണലുകൾ, വ്യാപാരികൾ, ഐടി രംഗത്തു പ്രവർത്തിക്കുന്നവർ തുടങ്ങി വിവിധ മേഖലകളെ കേന്ദ്രീകരിച്ചു പ്രത്യേകമായി പ്രചാരണം നടത്താൻ സംസ്ഥാന നേതൃത്വത്തിനു അമിത് ഷാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ അംഗത്വ വിതരണ പ്രവർത്തനങ്ങൾക്ക് ബിജെപി ഉപാധ്യക്ഷൻ വിനയ് സഹസ്രബുദ്ധെ നൽകിയ മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും സംസ്ഥാന നേതൃത്വത്തോട് അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ ബിജെപിയുമായി സഹകരിക്കാൻ സാധ്യതയുള്ള എല്ലാവരുമായി സംസ്ഥാന നേതൃത്വം ബന്ധപ്പെടും. കഴിയുന്നത്ര പേരെ പാർട്ടി അംഗമാക്കും. ഇതിലൂടെ തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറാനാണ് നീക്കം. ജമ്മു കാശ്മീർ തെരഞ്ഞെടുപ്പിന്റെ തിരക്ക് കഴിഞ്ഞാൽ അമിത് ഷാ കേരളത്തിലെത്തും. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി 20 ദിവസങ്ങൾ കേരളത്തിനായി അമിത് ഷാ നീക്കി വച്ചിട്ടുണ്ട്. കേരളത്തിലെ ആർഎസ്എസ് നേതൃത്വവുമായി ചർച്ച ചെയ്ത് പരിവാർ രാഷ്ട്രീയം ശക്തമാക്കി കേരളത്തിലും നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിന് ജനസമ്മതിയുള്ള പ്രബലർ ബിജെപിയിൽ വേണമെന്നാണ് അമിത് ഷായുടെ ആഗ്രഹം. ഇത്തരം നീക്കത്തിലൂടെയാണ് മഹാരാഷ്ട്രയിലും യുപിയിലും ഹരിയാനയിലും ബംഗാളിലുമെല്ലാം ബിജെപി നേട്ടമുണ്ടാക്കിയത്. ഈ തന്ത്രം കേരളത്തിലും പരീക്ഷിക്കാനാണ് നരേന്ദ്ര മോദിയുടേയും നിർദ്ദേശം.
ഇത്തരം പ്രമുഖരെ കൊണ്ട് കോൺഗ്രസ്, സിപിഐ(എം) നേതൃത്വങ്ങളെ വിമർശിക്കുക. ഇതാണ് ഡൽഹിയിൽ മേജർ രവി ചെയ്തത്. സംഘ് പരിവാറിന്റെ നേതൃത്വ ത്തിൽ ന്യൂഡൽഹിയിൽ നടക്കുന്ന കോൺഗ്രസിനെയും സോണിയയെയും കടന്നാക്രമിച്ചും ഹിന്ദുത്വത്തെയും മോദിയെയും പ്രകീർത്തിച്ചുമാണ് മേജർ രവി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. ഇന്ത്യൻ വിനോദവ്യവസായത്തെ എങ്ങനെ ഹിന്ദുത്വവത്കരിക്കാം എന്ന വിഷയം ചർച്ച ചെയ്ത സമ്മേളന സെഷനിൽ മലയാള സംവിധായകൻ പ്രിയദർശനും തെന്നിന്ത്യൻ നടി സുകന്യയും പങ്കെടുത്തു. ഒരാളും ജന്മനാ ദേശസ്നേഹിയായി ജനിക്കുന്നില്ളെന്നും മറിച്ച് ഉൾക്കൊള്ളുന്ന സംസ്കാരത്തിൽനിന്നാണ് ദേശസ്നേഹം ലഭിക്കുകയെന്നും മേജർ രവി പറഞ്ഞു.
സൈന്യത്തിൽ നിന്നാണ് എനിക്ക് ദേശസ്നേഹം ലഭിച്ചത്. ഹിന്ദുത്വം എന്നത് ദേശീയ വികാരമാണ്. ഹിന്ദുത്വം എന്ന വികാരത്തിന് മുന്നിൽ നായരാണോ നമ്പ്യാരാണോ എന്നീ ചിന്തകൾക്ക് പ്രസക്തിയില്ല. ഈ വികാരത്തിൽനിന്നാണ് അഞ്ചു സിനിമയെടുത്തത്. ഇനി സിനിമകളെടുക്കുന്നതും അങ്ങനെയായിരിക്കും മേജർ രവി പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുമ്പോൾ പാക്കിസ്ഥാനു വേണ്ടി ജയ് വിളിക്കുന്ന മുസ്ലിംകളെ എങ്ങനെ ദേശസ്നേഹികളാക്കി മാറ്റാമെന്ന ചിന്തയിൽനിന്നാണ് കീർത്തിചക്ര എന്ന പേരിൽ മോഹൻലാൽ എന്ന നടനെ വച്ച് ആദ്യ മലയാള സിനിമയെടുത്തതെന്ന് മേജർ രവി പറഞ്ഞു.
ഈ സിനിമ കേരളത്തിൽ മുസ്ലിംകൾ കൂടുതലുള്ള മലപ്പുറത്തും കോഴിക്കോട്ടും പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന് പലരും പറഞ്ഞു. എന്നാൽ ഈ സിനിമ മലപ്പുറത്തും കോഴിക്കോട്ടും ഹൗസ്ഫുൾ ആയി ഓടി നാലരക്കോടി കലക്ഷനുണ്ടാക്കി. 1980ൽ സോണിയ ഗാന്ധി ഇന്ത്യയിൽ വന്നതു മുതൽ ഇന്ത്യക്ക് പ്രശ്നങ്ങളാണെങ്കിൽ ഇറ്റലിയുടെ സാമ്പത്തിക വളർച്ച അന്ന് മുതൽ മേലോട്ടായിരിക്കുകയാണ്. രാജീവ് ഗാന്ധിയുടെ വധം ആസൂത്രിതമാണ്. രാജീവ് വേദിയിലേക്ക് നടക്കുമ്പോൾ മാറിനിന്ന കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്താൽ കാര്യമറിയും. ഇക്കാര്യം പറയുന്ന സുബ്രഹ്മണ്യം സ്വാമിയെക്കാൾ എല്ലാവർക്കും വിശ്വാസം സോണിയാജിയെ ആണെന്ന് രവി കുറ്റപ്പെടുത്തി.
ഈ രാഷ്ട്രീയ നിലപാട് പ്രഖ്യാപനത്തിലൂടെ മേജർ രവി ബിജെപി രാഷ്ട്രീയത്തിന്റെ ഭാഗമാകുമെന്നാണ് വിലയിരുത്തൽ. പാർട്ടി അംഗത്വമെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ കേരളാ ഘടകത്തിൽ മേജർ രവി സജീവമാകുമെന്ന പ്രതീക്ഷ ബിജെപി കേരള ഘടകത്തിനും ഉണ്ട്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍