ഇ ടി മുഹമ്മദ് ബഷീറിന് വേണ്ടി പി കെ കുഞ്ഞാലിക്കുട്ടിയുടെ വരവ് തടയാൻ ചരടുവലി ശക്തം; ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നത് ഇ അഹമ്മദിന്റെ മകൾ ഫൗസിയയേയും മുനവ്വറലി തങ്ങളെയും; കുഞ്ഞാലിക്കുട്ടിയെ മത്സരിക്കാനുറപ്പിച്ച് നേതൃത്വം; വേങ്ങരയിൽ പകരക്കാരനായി രണ്ടത്താണി: മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥി ചർച്ചകൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: മുസ്ലിംലീഗ് ദേശീയ അധ്യക്ഷൻ ഇ അഹമ്മദിന്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ആരെ മത്സരിപ്പിക്കണമെന്ന ചർച്ച മുസ്ലിംലീഗിനുള്ളിൽ സജീവമായിരിക്കുകയാണ്. മുസ്ലിംലീഗിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു വരേണ്ടത് ആരെന്ന ചർ്ച്ച നടക്കുന്നതോടൊപ്പം സീറ്റുറപ്പിക്കാനുള്ള തകൃതിയായ നീക്കങ്ങളും നേതാക്കൾക്കിടയിൽ സജീവമായിട്ടുണ്ട്. ദേശീയ അന്തർദേശീയ ബന്ധമുള്ള രാഷ്ട്രീയ നേതാവായിരുന്ന ഇ അഹമ്മദിനു പകരക്കാരനായി ശക്തനായ ഒരാൾ കടന്നു വരണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ പൊതു അഭിപ്രായം. ഇതിന്റെ ഭാഗമായി പികെ കുഞ്ഞാലിക്കുട്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള പ്രാഥമിക ചർച്ചകൾ നടന്നു കഴിഞ്ഞു. ദേശീയ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കാൻ കുഞ്ഞാലിക്കുട്ടിയും താൽപര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ കുഞ്ഞാലിക്കുട്ടി വരുന്നതോടെയുണ്ടാകുന്ന 'തിരിച്ചടികൾ' മുന്നിൽകണ്ട് ലീഗിനുള്ളിൽ നിന്നും കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പടയൊരുക്കവും ശക്തമായിരിക്കുകയാണ്.
നിലവിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ ട്രഷററാണ് പികെ കുഞ്ഞാലിക്കുട്ടി. ഇ അഹമ്മദിന്റെ മരണത്തോടെ ദേശീയ ജനറൽ സെക്രട്ടറി ഖാദർ മൊയ്ദീന് പ്രസിഡന്റ് ചുമതല നൽകിയിട്ടുണ്ട്. ഈ മാസം 26ന് ചെന്നൈയിൽ നടക്കുന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ നേതൃത്വത്തിലെ ഒഴിവ് നികത്താനാണ് തീരുമാനം. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക ധാരണയും ഈ യോഗത്തിൽ രൂപപ്പെടുത്തും. ഖാദർമൊയ്ദീനെ പ്രസിഡന്റായി തീരുമാനിക്കുകയും പികെ കുഞ്ഞാലിക്കുട്ടിയെ ജനറൽ സെക്രട്ടറിയായി പരിഗണിക്കുമെന്നുമാണ് അറിയുന്നത്. ഇതോടെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വവും ഉറപ്പാകും.
കുഞ്ഞാലിക്കുട്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തുന്നതിലൂടെ ദീർഘകാല പദ്ധതികളാണ് ലീഗ് നേതൃത്വത്തിനുള്ളത്. ഉത്തർപ്രദേശ്, പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടിയാകുമെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ ബിജെപി ഇതര മുന്നണിയുടെ തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. ലോക്സഭാ പൊതുതെരഞ്ഞെടുപ്പിന് രണ്ടുവർഷം മാത്രമേയുള്ളൂവെന്നതിനാൽ ദേശീയ തലത്തിലുണ്ടായേക്കാവുന്ന ഭരണമാറ്റസാധ്യതകളും കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത് മത്സരിപ്പിക്കുന്നതിനുള്ള കാരണങ്ങളിലൊന്നാണ്.
എന്നാൽ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ചരടുവലിയും ശക്തമാണ്. ഇ അഹമ്മദിന്റെ മകൾ ഡോ. ഫൗസിയ ഷെർസാദിനെയോ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി തങ്ങളെയോ മത്സരിപ്പിക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കം. ഇരുവരെയു കൊണ്ടുവരുന്നതിലൂടെ സ്ഥാനാർത്ഥിത്വത്തിനു വേണ്ടി കുഞ്ഞാലിക്കുട്ടിയെ നിശബ്ദനാക്കാൻ സാധിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ഉറച്ച സീറ്റായ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്നും ഉപ തെരെഞ്ഞെടുപ്പിൽ വിജയിച്ചു കയറുന്നതോടെ കുഞ്ഞാലിക്കുട്ടിയുടെ കുത്തക സീറ്റായി മലപ്പുറം പാർലമെന്റ് മണ്ഡലം മാറും.
പൊന്നാനിയിൽ നിന്നും രണ്ട് തവണ പാർലമെന്റിലെത്തുകയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് മത്സരിക്കുകയും ചെയ്യാമെന്നു കണക്കുകൂട്ടിയിരുന്ന ഇ.ടി മുഹമ്മദ് ബഷീറിനെയാണ് ഇത് തിരിച്ചടിയുണ്ടാക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി പാർലമെന്റ്ിലെ മണ്ഡലങ്ങളെല്ലാം ലീഗിനെ ആട്ടി ഉലച്ചിരുന്നു. മാത്രമല്ല, ഇവിടെങ്ങളിലെ ലീഗ് കോൺഗ്രസ് പ്രശ്നവും, ലീഗിനുള്ളിലെ ഭിന്നതയും ഇ.ടി മുഹമ്മദ് ബഷീറിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലായിരുന്നു ബഷീർ മണ്ഡലം മാറാൻ ഒരുങ്ങിയത്.
എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ വരവോടെ ഏറെ തിരിച്ചടിയുണ്ടാക്കുക ഇ.ടി മുഹമ്മദ് ബഷീറിനാണ്. കുഞ്ഞാലിക്കുട്ടി വരുന്നതോടെ, രണ്ട് വർഷം കഴിഞ്ഞാൽ കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ ലീഗിനു ലഭിക്കുന്ന ഒരു മന്ത്രി സ്ഥാനവും ഇ.ടിക്കു ലഭിക്കാതെ പോകും. ഇതെല്ലാം കണക്കിലെടുത്ത് കുഞ്ഞാലിക്കുട്ടിയുടെ വരവ് തടയുവാനുള്ള ശക്തമായ ചരടു വലികൾ ഒരുവിഭാഗം ലീഗിനുള്ളിൽ ആരംഭിച്ചു. പാർട്ടിക്കുള്ളിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധരെ ഒരുമിപ്പിച്ചാണ് ശക്തമായ നീക്കം നടന്നു വരുന്നത്. ഇ അഹമ്മദിന്റെ മകൾ ഡോ. ഫൗസിയ ഷെർസാദിനെ മലപ്പുറത്തേക്ക് പരിഗണിക്കണമെന്ന നിർദേശമാണ് ഈ വിഭാഗം ഉയർത്തിയിരിക്കുന്നത്. എംഎൽഎമാരായ ഡോ. എംകെ മുനീർ, കെഎം ഷാജി, മുൻ യൂത്ത് ലീഗ് സംസ്ഥാന നേതാക്കൾ തുടങ്ങിയ ലീഗിലെ ഒരു വിഭാഗമാണ് ഈ നീക്കത്തിന് നേതൃത്വം നൽകുന്നത്.
ഇ അഹമ്മദിന്റെ മരണത്തിന് ശേഷം ചേർന്ന ലീഗ് നേതൃയോഗത്തിൽ കുഞ്ഞാലിക്കുട്ടിയ ദേശീയ രാഷ്ട്രീയ്ത്തിലേക്ക് ഉയർത്തണമെന്നായിരുന്നു ധാരണ. കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയതുമില്ല. കുഞ്ഞാലിക്കുട്ടി പല നേതാക്കളോടും താൽപര്യം അറിയിക്കുകയും ചെയ്തു. ഇതോടെ മത്സരിക്കാൻ സ്വപ്നം കണ്ട പലർക്കും ഇതു തിരിച്ചടിയായി. ഈ പശ്ചാത്തലത്തിലാണ് ഫൗസിയയെ മുൻനിർത്തിയുള്ള നീക്കം. എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ വരവ് ഇല്ലാതാക്കാൻ ഫൗസിയയെ കൊണ്ടുവരുന്നതോടെ അടുത്ത രണ്ടു വർഷം കഴിഞ്ഞാൽ ഇ.ടി മുഹമ്മദ് ബഷീറിന് മണ്ഡലം മാറാൻ സാധിക്കുമെന്നതും അനുകൂലഘടകമായി ഇവർ കാണുന്നു. ഫൗസിയയുമായി ആദ്യഘട്ട ചർച്ചകൾ നടത്തിയതായാണ് അറിവ്. ഇംഗ്ലീഷ് മാസികയായ ഔട്ട്ലുക്കിലാണ് ഫൗസിയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് സൂചനയും വന്നിരുന്നു. അതേസമയം രാഷ്ട്രീയത്തിൽ ഇറങ്ങുന്നകാര്യം ഫൗസിയ സ്ഥിരീകരിച്ചിട്ടില്ല.
ലീഗിലെ തന്നെ മുതിർന്ന നേതാക്കൾ ഫൗസിയയോട് മത്സരിക്കാൻ ആവശ്യപ്പെട്ടുവെന്ന് അഹമ്മദിന്റെ കുടുംബത്തോട് അടുപ്പമുള്ള ചിലർ വ്യക്തമാക്കുന്നു. ലീഗിൽ പികെ കുഞ്ഞാലിക്കുട്ടിയെ എതിർക്കുന്ന വിഭാഗത്തിൽനിന്നാണ് ഈ നീക്കങ്ങൾ. ഫൗസിയയെ മുൻനിർത്തി സമ്മർദം ശക്തമാക്കിയാൽ കുഞ്ഞാലിക്കുട്ടി പിന്മാറുമെന്നാണ് കണക്കുകൂട്ടൽ. ഫൗസിയ മത്സരത്തിന് തയ്യാറായില്ലെങ്കിലും സമവായമെന്ന നിലയിൽ മറ്റാരെയങ്കിലും കൊണ്ടുവരാനാണ് ലക്ഷ്യം. യൂത്ത് ലീഗിന്റെ സംസ്ഥാന അധ്യക്ഷനായ പാണക്കാട് മുനവറലി ശിഹാബ് തങ്ങളെയാണ് ഈ വിഭാഗം ലക്ഷ്യമിടുന്നത്.
മുനവറലി വന്നാൽ ലീഗ് അണികളിൽ എതിർപ്പുണ്ടാകില്ലെന്നാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷത്തിന്റെ കണക്കുകൂട്ടൽ. ഫൗസിയയെ കൊണ്ടുവരിക എന്നതിലുപരി കുഞ്ഞാലിക്കുട്ടിയുടെ വരവിനെ തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇത്തവണ നിയമസഭാ സീറ്റ് നിഷേധിച്ച അബ്ദുസ്സമദ് സമദാനി, കെ.എൻ.എ ഖാദർ എന്നിവരുടെ പേരുകളും മത്സര രംഗത്തേക്ക് ഉയർന്നു കേട്ടിരുന്നു. മലപ്പുറം സീറ്റിന് താനാണ് അർഹനെന്ന് സമദാനിയും ചില നേതാക്കളെ അറിയിച്ചിട്ടുണ്ട്. എന്നാൽ മറ്റു പേരുകൾ ഇപ്പോൾ നേതൃത്വത്തിന്റെ പരിഗണനയിലില്ല.
ഫൗസിയയുടെയും മുനവ്വറലി തങ്ങളുടെയും പേര് ഉയർത്തിക്കാട്ടി ഒരു വിഭാഗം നീക്കം നടത്തുന്നുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ഏറെക്കുറേ അന്തിമ തീരുമാനം ലീഗ് നേതൃത്വം കൈക്കൊണ്ടിട്ടുണ്ട്. അങ്ങനെ വന്നാൽ വേങ്ങര നിയമസഭാ മണ്ഡലത്തിലേക്ക് പകരക്കാരനെ കണ്ടെത്തേണ്ടിവരും. അബ്ദുറഹ്മാൻ രണ്ടത്താണിയുടെ പേരാണ് കുഞ്ഞാലിക്കുട്ടി പകരക്കാരനായി കണ്ടെത്തിയിട്ടുള്ളത്. താനൂരിൽ വി അബ്ദുറഹ്മാനോട് തോറ്റ രണ്ടത്താണിയെ വേങ്ങരിയിൽ കൊണ്ടുവരുന്നതിനോടും എതിർപ്പുകളുണ്ട്. ഇത് കൂടി ഉപയോഗപ്പെടുത്തി കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങളെ ചെറുക്കാനാണ് വിരുദ്ധപക്ഷത്തിന്റെ നീക്കം. എന്നാൽ രണ്ടത്താണിയെ നിയമസഭയിലെത്തിച്ച് മധുരപ്രതികാരം ചെയ്യുകയാണ് പാർട്ടിയുടെ ലക്ഷ്യം.
അതേസമയം നാട്ടുകാരനായ ഒരാൾ തന്നെ വേങ്ങരയിൽ മത്സരിക്കണമെന്ന അഭിപ്രായവും മണ്ഡലത്തിലെ നേതാക്കളിൽ നിന്നും ഉയർന്നിട്ടുണ്ട്. ലീഗ് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്ന നിർണായക സാഹചര്യമാണ് വരാനിരിക്കുന്നത്. തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പായി പാർട്ടിക്കുള്ളിൽ ചർച്ചകളും ചരടുവലികളും വെട്ടിമാറ്റലുകളുമായി ഉപതെരഞ്ഞെടുപ്പ് രംഗം സജീവമാക്കിയിരിക്കുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്