സിദ്ദിഖിന് പണി കിട്ടി; മുഹമ്മദ് കുഞ്ഞി രാജി വച്ചത് തവനൂരിൽ മത്സരിക്കാൻ; മലപ്പുറത്തെ നാല് സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസിൽ തമ്മിൽ തല്ല് തുടങ്ങി; നിലമ്പൂരിനായും പോര്
എം പി റാഫി
മലപ്പുറം: ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ്കുഞ്ഞിന്റെ രാജി മലപ്പുറത്തെ കോൺഗ്രസസ് രാഷ്ട്രീയത്തിൽ വീണ്ടും പൊട്ടിത്തെറിക്ക് വഴിവച്ചിരിക്കുകയാണ്. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള മുഹമ്മദ്കുഞ്ഞിന്റെ രാജിയെ വിവിധ രാഷ്ട്രീയ മാനങ്ങൾ നൽകിയാണ് പാർട്ടിക്കുള്ളിൽ നിന്നും വിലയിരുത്തുന്നത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് അരക്കിട്ടുറപ്പിക്കുകയാണ് ഇപ്പോഴത്തെ രാജിയുടെ ലക്ഷ്യമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ മലപ്പുറം ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന നാല് സീറ്റുകളിൽ ആരെല്ലാം മത്സരിക്കണമെന്ന ചർച്ചകളാണ് ഡിസിസി പ്രസിഡന്റിന്റെ രാജിയോടെ കോൺഗ്രസ്സ് തട്ടകങ്ങളിൽ സജീവമായിരിക്കുന്നത്. എ, ഐ ഗ്രൂപ്പുകൾ സീറ്റിനായി ചരടുവലി നടത്തുന്നതോടൊപ്പം ഗ്രൂപ്പിനുള്ളിൽ ചില നേതാക്കൾക്കു വേണ്ടിയുള്ള പരസ്പര ചരടു വലിയും നടക്കുന്നുണ്ട്. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെ മലപ്പുറത്തെ രാഷ്ട്രീയം വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.
കെപിസിസിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് അവലോകനയോഗങ്ങൾ നടക്കാനിരിക്കെയായിരുന്നു ഇ.മുഹമ്മദ്കുഞ്ഞിയുടെ രാജി. കോൺഗ്രസ്-മുസ്ലിം ലീഗ് തർക്കം രൂക്ഷമായി നിലനിന്നിരുന്ന മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു നേതൃത്വത്തിന് രാജി സമർപ്പിച്ചത്. തർക്കം പരിഹരിക്കുന്നതിന് നേൃത്വത്തിന്റെ ഇടപടലിൽ വീഴ്ചപറ്റിയെന്നും ചിലർ കൂടെനിന്ന് പാരപണിതതായും അദ്ദേഹം നേതാക്കളെ അറിയിച്ചു.
ലീഗ്-കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ച സ്വന്തം പഞ്ചായത്തായ പോരൂരിൽ അടക്കം കനത്ത തോൽവി നേരിട്ടതും ജില്ലൽ മൊത്തത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചുണ്ടായ സീറ്റിലെ വൻ കുറവും മുഹമ്മദ്കുഞ്ഞിയെ സമ്മർദത്തിലാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ്കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നായിരുന്നു കുഞ്ഞിയുടെ നിലപാട്. എന്നാൽ തവനൂർ നിയോജക മണ്ഡലത്തിൽ കണ്ണുവച്ചാണ് ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മുഹമ്മദ്കുഞ്ഞി രാജി വച്ചതെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുള്ള ആക്ഷേപം.
ജില്ലയിലെ കോൺഗ്രസിനുള്ള നാല് നിയോജക മണ്ഡലങ്ങളിൽ നിലമ്പൂർ, തവനൂർ എ ഗ്രൂപ്പിനും വണ്ടൂർ പൊന്നാനി ഐ ഗ്രൂപ്പിനുമാണ് നൽകിവന്നിരുന്നത്. എന്നാൽ കെ.ടി ജലീലിന്റെ തട്ടകമായ തവനൂരിൽ ഇത്തവണ കോൺഗ്രസിൽ നിന്നുള്ളകരുത്തരായ യുവ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് തിരിച്ചു പിടിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് മുഹമ്മദ്കുഞ്ഞിയുടെ ഇപ്പോഴത്തെ രാജി. ടി.സിദ്ദീഖ്, വിടി ബൽറാം, വിഷ്ണുനാഥ് എന്നിവരുടെ പേരുകളായിരുന്നു കോൺഗ്രസിൽ നിന്നും ഉയർത്തിക്കാട്ടിയിരുന്നത്. ഇതിൽ ബൽറാമും വിഷ്ണുനാഥും സിറ്റിങ് എംഎൽഎമാരാണ്. അവർ തങ്ങളുടെ മണ്ഡലത്തിൽ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ സിദ്ദിഖിനായി കൂടുതൽ സാധ്യത.
എന്നാൽ മുഹമ്മദ്കുഞ്ഞി മത്സരിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നതോടെ സീറ്റ് നൽകാൻ എ ഗ്രൂപ്പ് നിർബന്ധിതരാകും. അങ്ങനെ സിദ്ദിഖിന്റെ മോഹങ്ങൾ തകരുകയും ചെയ്യും. കോഴിക്കോട് ജില്ലയേക്കാൾ മലപ്പുറത്തെ സീറ്റുകളിൽ ഒന്നിൽ മത്സരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിദ്ദിഖ് കരുക്കൾ നീക്കിയത്. ഇതാണ് കുഞ്ഞിയിലൂടെ അട്ടിമറിക്കപ്പെടുന്നത്. 2011ൽ തവനൂരിൽ മത്സരിക്കാൻ മുഹമ്മദ്കുഞ്ഞിക്ക് സാധ്യത ഏറിയിരുന്നെങ്കിലും മറ്റൊരു എ ഗ്രൂപ്പുകാരന് നറുക്ക് വീഴുകയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും കെപിസിസി സെക്രട്ടറിയുമായ വിവി പ്രകാശായിരുന്നു കഴിഞ്ഞ തവണ തവനൂരിൽ കെ.ടി ജലീലിനെതിരെ മത്സരിച്ചിരുന്നത്.
ഇത്തവണ വിവി പ്രകാശനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്ന് മത്സര രംഗത്തേക്ക് പ്രവേശിക്കാനായിരുന്നു മുഹമ്മദ് കുഞ്ഞിയുടെ നീക്കം. എന്നാൽ വിവി പ്രകാശൻ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വരാൻ ഇതുവരെയും താൽപര്യം പ്രകടിപ്പിച്ചില്ല. പാർട്ടിയിലെ പ്രവർത്തന പരിചയവും രണ്ടു തവണ കെപിസിസി സെക്രട്ടറിയായി തുടരുന്ന ആളെന്ന നിലയിലും പാർലമെന്ററി സ്ഥാനത്തേക്ക് വരാനാണ് വിവി പ്രകാശിന്റെ താൽപര്യം. ഇങ്ങനെ വന്നാൽ മറ്റൊരാളെ ഡിസിസി പ്രസിന്റ് സ്ഥാനത്തേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. ഡിസിസി പ്രസിഡന്റിനു വേണ്ടി ഐ ഗ്രൂപ്പ് ശ്രമം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ കെപിസിസിസി സെക്രട്ടറിയായ വിഎ കരീം മുതൽ പന്ത്രോളി മുഹമ്മദലി അടക്കമുള്ള നാല് ബ്ലോക്ക് പ്രസിഡന്റുമാരുടെ പേരുവരെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പരിഗണനയിലുണ്ട്.
എന്നാൽ ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയം ഇനി കൂടുതൽ കലങ്ങി മറിയുക നിയമസഭാ സീറ്റിനെ ചൊല്ലിയായിരിക്കും. ഐ ഗ്രൂപ്പിന്റെ കൈവശമുള്ള രണ്ട് സീറ്റുകളിൽ ഒന്ന് വാങ്ങുകയോ വച്ചു മാറുകയോ ചെയ്യാനും സാധ്യതയുണ്ട്. മന്ത്രി അനിൽകുമാർ പ്രതിനിധീകരിക്കുന്ന വണ്ടൂർ ഇത്തവണ സംവരണ സീറ്റല്ലെങ്കിൽ മുഹമ്മദ്കുഞ്ഞിനു വേണ്ടി ഐ ഗ്രൂപ്പിൽ നിന്നും തിരിച്ചു വാങ്ങാനുള്ള ശ്രമവും നടക്കുന്നുണ്ട്. മുഹമ്മദ്കുഞ്ഞിന്റെ സ്വാധീന കേന്ദ്രവും സ്വന്തം മണ്ഡലം കൂടിയാണ് വണ്ടൂർ. എന്നാൽ തവനൂരിൽ മുസ്ലിം സ്ഥാനാർത്ഥിക്ക് ഏറെ സാധ്യതയുള്ളതിനാൽ തവനീരിനായിരിക്കും മുൻഗണന.
അതേസമയം അനിൽകുമാറിനെ മത്സര രംഗത്ത് നിന്നും മാറ്റുന്ന കാര്യം ഐ ഗ്രൂപ്പും അംഗീകരിക്കില്ല. നാലു സീറ്റിനപ്പുറം മുസ്ലിംലീഗ് നൽകില്ലെന്നതും കോൺഗ്രസിനകത്തെ പോര് ശക്തമാകാൻ കാരണമാകും. എന്നാൽ ഇടതു മുന്നണിയുടെ ശക്തി കേന്ദ്രമായ പൊന്നാനിയിൽ ഐ ഗ്രൂപ്പ് ശക്തമായ സ്ഥാനാർത്ഥിയെ കൊണ്ടു വന്നേക്കും. അതേസമയം മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ശൗക്കത്തിനെ എന്ത് വിലകൊടുത്തും നിമ്പൂരിൽ നിന്നും മത്സരിപ്പിക്കാനാണ് ആര്യാടന്റെ നീക്കം. ഇതിന് എ ഗ്രൂപ്പിൽ നിന്നു തന്നെ എതിർപ്പ് ശക്തമാണ്. ആര്യാടന്റെ ഒഴിവിലേക്ക് മകന് സീറ്റ് നൽകിയില്ലെങ്കിൽ രാജ്യസഭാ സീറ്റ് വാഗ്ദാനം നൽകി അടക്കി ഇരുത്താനായിരിക്കും എ ഗ്രൂപ്പിന്റെ ശ്രമം. തുടർന്ന് സ്വന്തം മണ്ഡലമായ നിലമ്പൂരിൽ നിന്നും വിവി പ്രകാശിനെ മത്സരിപ്പിച്ച് വിജയിപ്പിക്കുക എന്ന ലക്ഷ്യവും ഒരുവിഭാഗം എ ഗ്രൂപ്പുകാർക്കുണ്ട്. അങ്ങനെ വന്നാലും സിദ്ദിഖിന് മലപ്പുറത്ത് സീറ്റ് കിട്ടുകയില്ല.
എന്നാൽ ഹൈകമാന്റ് നിർദ്ദേശിക്കുകയാണെങ്കിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിയും നിലമ്പൂരിനു വേണ്ടി രംഗത്തുണ്ടാകും. അതേസമയം ജോയിക്കു വേണ്ടി ക്രിസ്ത്യൻ സ്വാധീനമുള്ള തിരുവമ്പാടി മണ്ഡലം ലീഗിൽ നിന്നും ചോദിക്കാനുള്ള നീക്കവുമുണ്ട്. കെ.എസ്.യു പ്രസിഡന്റിനെ മത്സരിപ്പിക്കണമെന്ന് രാഹുൽഗാന്ധി നിലപാട് കടുപ്പിക്കുകയാണെങ്കിൽ ചിത്രങ്ങൾ വീണ്ടും മാറിമറിയും. മുഹമ്മദ്കുഞ്ഞിന്റെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജി നിയമസഭാ സീറ്റ് അരക്കിട്ടുറപ്പിക്കാൻ തന്നെയാണെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനകൾ. കോൺഗ്രസിൽ നിന്നുമുള്ള തിരിച്ചടിയും പാരയും ഉണ്ടായില്ലെങ്കിൽ നിയമസഭാ സീറ്റ് കുഞ്ഞിന് ഉറപ്പാണ്.
മുസ്ലിംലീഗുമായി അടുത്ത വ്യക്തി ബന്ധമുള്ള നേതാക്കളിൽ ഒരാളാണ് ഇ.മുഹമ്മദ്കുഞ്ഞി. ലീഗുമായുള്ള ബന്ധവും ഡിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന പരിചയവും തനിക്ക് നിയമസഭയിലേക്ക് കരകയറാമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ്കുഞ്ഞി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍