നേതാക്കളുടെ പെട്ടിയെടുപ്പിന് ഔദ്യോഗിക പരിവേഷം നൽകി വി എം സുധീരൻ..! ദേശീയ നേതാക്കൾ കേരളത്തിലെത്തുമ്പോൾ സ്വീകരിക്കാൻ സർക്കാർ മാതൃകയിൽ കെപിസിസിക്ക് പ്രോട്ടോക്കോൾ ഓഫീസർ; ഹൈക്കമാൻഡ് നേതാക്കളുടെ പെട്ടി ചുമക്കാൻ ഭാഗ്യം സിദ്ധിച്ചത് വിശ്വസ്തൻ മണക്കാട് സുരേഷിന്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഹൈക്കമാണ്ട് നേതാക്കൾ തിരുവനന്തപുരത്ത് എത്തുമ്പോൾ എല്ലാ സൗകര്യവും ഒരുക്കി നൽകിയിരുന്നത് നെയ്യാറ്റിൻകര സനലായിരുന്നു. ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നപ്പോൾ ഏവരേയും ഞെട്ടിച്ച് നെയ്യാറ്റിൻകര സനൽ തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി. ഹൈക്കമാണ്ട് നേതാക്കളുടെ പ്രത്യേക വാൽസല്യം തന്നെയായിരുന്നു ഇതിന് പിന്നിൽ. പാലോട് രവി, വി എസ് ശിവകുമാർ, ആർ വി രാജേഷ്, മണക്കാട് സുരേഷ് തുടങ്ങിയ നേതാക്കൾ നോട്ടമിട്ടിരുന്ന പദവിയാണ് നെയ്യാറ്റൻകര സനൽ ഏറെ പാടുപെടാതെ കൈയിലാക്കിയത്. ഇതിന് മിന്നിലെ മാന്ത്രികത കെപിസിസി പ്രസിഡന്റ് വി എം സുധീരനെ പോലും അത്ഭുതപ്പെടുത്തി. നേതാക്കളെ നന്നായി നോക്കുന്നതിൽ ഫലമുണ്ടെന്ന തിരിച്ചറിവും ഉണ്ടായി.
സുധീരനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ചെടുക്കുന്ന തീരുമാനം പോലും ഹൈക്കമാണ്ട് അംഗീകരിക്കുന്നില്ല. ഗ്രൂപ്പിന് അതീതമായി നിൽക്കുകയെന്ന വാദാമുയർത്തിയാണ് ഹൈക്കമാണ്ട് ഇതെല്ലാം ചെയ്യുന്നത്. അപ്പോഴും ഹൈക്കമാണ്ടിന് താൽപ്പര്യമുള്ളവരെ കൈവിടുന്നുമില്ല. അതായത് തിരുവനന്തപുരത്ത് എത്തുന്ന ഹൈക്കമാണ്ട് പ്രതിനിധികളെ നന്നായി നോക്കിയാൽ സ്ഥാനമാനം ഉറപ്പ്. നെയ്യാറ്റിൻകര സനൽ ഡിസിസി അധ്യക്ഷനാകുമ്പോൾ നേതാക്കളെ സ്വീകരിക്കലിനും ഔദ്യോഗിക പരിവേഷം നൽകുകയാണ് കെപിസിസി അധ്യക്ഷൻ. ഡൽഹിയിൽ നിന്ന് വിമാനത്താവളത്തിലെത്തുന്നവരുടെ പെട്ടിയെടുത്ത് ഹോട്ടലിലെത്തിച്ച് കാര്യങ്ങൾ നോക്കനൊരു പദവി. അത് തിരുവനന്തപുരം ജില്ലയിലെ തന്റെ വിശ്വസ്തന് നൽകുക കൂടി ചെയ്യുകയാണ് സുധീരൻ.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പ്രോട്ടോകോൾ ഓഫീസർമാരുണ്ട്. എന്നാൽ രാജ്യത്തൊരിടത്തും രാഷ്ട്രീയ പാർട്ടിക്ക് ഈ വിഭാഗമില്ല. സർക്കാർ തലത്തിൽ ഭരണഘടനാ അനുസരിച്ചുള്ള അംഗീകാരവും ബഹുമാനവും അത് അർഹിക്കുന്നവർക്ക് ഉറപ്പാക്കുകയാണ് പ്രോട്ടോകോൾ ഓഫീസർമാരുടെ ജോലി. ഔദ്യോഗിക പരിപാടികൾക്കും മറ്റും ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥനും വിഭാഗവുമാണ് ഇത്. ഈ പേരിലാണ് കെപിസിസിയിൽ പുതിയ വിഭാഗത്തെ സുധീരൻ സൃഷ്ടിക്കുന്നത്. അതിന്റെ തലവനായി കെപിസിസി സെക്രട്ടറിയും തന്റെ വിശ്വസ്തനും കൂടിയായ മണക്കാട് സുരേഷിനെ നിയോഗിക്കുകയും ചെയ്തു. ഹൈക്കമാണ്ട് നേതാക്കളുമായി മണക്കാട് സുരേഷിന് അടുപ്പമുണ്ടാക്കാനും അതിലൂടെ ഉയർച്ചയും ലക്ഷ്യമി്ട്ടാണ് സുധീരന്റെ നീക്കമെന്നാണ് കോൺഗ്രസിനുള്ളിലെ വിമർശനം. കെപിസിസി അധ്യക്ഷനെതിരെ ഹൈക്കമാണ്ട് നേതാക്കളോട് പരാതി പറയാനെത്തുന്നവരെ തിരിച്ചറിയുകയെന്ന ലക്ഷ്യവും ഇതിനുണ്ടത്രേ.
കെപിസിസി. നടത്തുന്ന പരിപാടികളുടെ ഏകോപനം, പ്രചരണം, അതിഥികളെ സ്വീകരിക്കൽ, അവരുടെ യാത്രാപരിപാടികൾ സജ്ജീകരിക്കൽ തുടങ്ങിയ ചുമതലകളാണ് പ്രോട്ടോകോൾ ഓഫീസറായി മണക്കാട് സുരേഷിന് നിർവ്വഹിക്കാനുള്ളത്. അതായത് കേന്ദ്ര നേതാക്കളുടെ സർവ്വ ചലനവും സുധീരന്റെ വിശ്വസ്തൻ നിർവ്വഹിക്കും. ഹൈക്കമാണ്ട് പ്രതിനിധികളുടെ അടുത്തേക്ക് എ-ഐ ഗ്രൂപ്പ് മാനജർമാർ എത്തുന്നത് തടയാനാണ് ഇതെന്നാണ് വിമർശനം. ഇതിന് വേണ്ടി മാത്രമാണ് ഇതുവരെയില്ലാത്ത പദവിയുണ്ടാക്കിയത്. രാഷ്ട്രീയ കാര്യ സമിതിയിൽ പോലും ചർച്ച ചെയ്യാതെ ഇത്തരത്തിലൊരു നിയമനം നടത്താനുള്ള അധികാരം കെപിസിസിക്കുണ്ടോ എന്ന് സംശയിക്കുന്നവരുമുണ്ട്. ഏതായാലും മണക്കാട് സുരേഷിന്റെ നിയമനം അടുത്ത രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ചയാക്കാനാണ് ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. ആരോടും ആലോചിക്കാതെ തന്നിഷ്ടം കാട്ടാൻ സുധീരനെ അനുവദിക്കില്ലെന്നാണ് ഉയരുന്ന അഭിപ്രായം.
തിരുവനന്തപുരം ഡിസിസി പിടിക്കാൻ എ-ഐ ഗ്രൂപ്പുകൾ തമ്മിൽ പൊരിഞ്ഞ പോരായിരുന്നു. എ ഗ്രൂപ്പിനായി പലോട് രവിയായിരുന്നു പ്രധാനമായും മുന്നിൽ നിന്നത്. ശശി തരൂരിന്റെ പേരു പോലും ചർച്ചയായിരുന്നു. ഐ ഗ്രൂപ്പിൽ നിന്ന് യുവ നേതാവ് ആർ വി രാജേഷിന് തരൂരിന്റെ പിന്തുണയും ഉണ്ടായിരുന്നു. എന്നാൽ ഐ ഗ്രൂപ്പ് ലേബലിൽ നെയ്യാറ്റിൻകര സനൽ അധ്യക്ഷനായപ്പോൾ പൊളിഞ്ഞത് മണക്കാട് സുരേഷിനെ പ്രസിഡന്റാക്കാനുള്ള സുധീരന്റെ നീക്കം കൂടിയായിരുന്നു. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് പിടി മുറുക്കാനുള്ള തന്ത്രമായും മണക്കാട് സുരേഷിന്റെ നിയമനത്തെ ഗ്രൂപ്പ് മാനേജർമാർ വിലയിരുത്തുന്നുണ്ട്. തനിക്കൊപ്പം നിൽക്കുന്ന നേതാക്കളെ സംരക്ഷിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ സുധീരൻ നൽകുന്നത്.
കോൺഗ്രസിൽ ജി കാർത്തികേയന്റെ അതി വിശ്വസ്തനായിരുന്നു മണക്കാട് സുരേഷ്. കാർത്തികേയന്റെ മരണത്തെ തുടർന്ന് അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനും ചരടുവലിച്ചു. എന്നാൽ ശബരിനാഥൻ സ്ഥാനാർത്ഥിയാകാൻ എത്തിയതോടെ അത് പൊളിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള സീറ്റുകൾ നോട്ടമിട്ടെങ്കിലും അത് നടന്നുമില്ല. കാർത്തികേയന്റെ പേരിലാണ് കെപിസിസിയുടെ സെക്രട്ടറിയുമായത്. എന്നാൽ കാർത്തികേയന്റെ വിയോഗത്തോടെ എ-ഐ ഗ്രൂപ്പുകൾക്ക് മണക്കാട് സുരേഷിനോടുള്ള താൽപ്പര്യം കുറഞ്ഞു. ഇതോടെ സുധീരന്റെ വിശ്വസ്തനായ സുരേഷ് മാറി. തിരുവനന്തപുരം ജില്ലയിലെ സുധീര പക്ഷത്തിന്റെ മുഖമാണ് മണക്കാട് സുരേഷ്. പ്രോട്ടോക്കോൾ ഓഫീസറായി ഉയർത്തുന്നതിലൂടെ തന്റെ വിശ്വസ്തനാണ് സുരേഷെന്ന് സുധീരനും പരസ്യമാക്കുകയാണ്.
പുനഃസംഘടനയിലേക്ക് കടക്കുകയാണ് കെപിസിസി. സുധീരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനാണ് എ-ഐ ഗ്രൂപ്പുകളുടെ സംയുക്ത ശ്രമം. പല വിഷയത്തിലും വ്യത്യസ്ത അഭിപ്രായങ്ങൾ നേതാക്കൾ പ്രകടിപ്പിക്കുന്നതും ഈ സാഹചര്യത്തിലായിരുന്നു. ഇതോടെ ഹൈക്കമാണ്ട് ഇടപെട്ടു. പാർട്ടിയുടെ മുന്നോട്ട് പോക്കിന് രാഷ്ട്രീയ കാര്യ സമിതിയേയും നിയോഗിച്ചു. എല്ലാ കാര്യവും രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യണമെന്നായിരുന്നു ഹൈക്കമാണ്ടിന്റെ നിർദ്ദേശം. ഈ സാഹചര്യത്തിൽ മണക്കാട് സുരേഷിന്റെ നിയമനം പോലും ഈ സമിതി ചർച്ച ചെയ്യണം. അത് സുധീരൻ ചെയ്തിട്ടില്ലെന്ന വിമർശനമാകും എ-ഐ ഗ്രൂപ്പുകൾ ഉയർത്തുക.
ഗ്രൂപ്പിന് അതീതമായി പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ യുവനേതാക്കളും സുരേഷിന് നൽകുന്ന അമിത പരിഗണനയിൽ സുധീരനോട് നീരസത്തിലാണ്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍