വിജിലൻസിന്റെ ഇരട്ട മുഖം പൊളിച്ചു കാട്ടാൻ കേരളാ കോൺഗ്രസ്; ഒരു പന്തിയിലെ രണ്ട് വിളമ്പിനെതിരെ പ്രതികരിച്ച് നേതാക്കൾ; എക്സൈസ് മന്ത്രിക്കെതിരെ കേസ് എടുക്കാത്തതിൽ ചെന്നിത്തല മറുപടി പറയണമെന്ന് ആവശ്യം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ ആരോപണ വിധേയനായ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുത്താത്തിനെ പരസ്യമായി വിമർശിച്ച് കേരളാ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. മാണി അടക്കം നാല് മന്ത്രിമാർ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയിട്ടും മാണിക്കെതിരെ മാത്രം കേസെടുത്തതാണ് കേരളാ കോൺഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിൽ കേരളാ കോൺഗ്രസിന് കടുത്ത എതിർപ്പുണ്ടെന്നും പരസ്യമായി രംഗത്തെത്തുമെന്നും മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജു വാർത്താസമ്മേളനം വിളിച്ച് ആഭ്യന്തര വകുപ്പിനെതിരെ ആഞ്ഞടിച്ചു. മാണിക്ക് മറ്റൊരു നീതിയും എങ്ങനെയെന്നാണ് കേരളാ കോൺഗ്രസ് ഉന്നയിച്ചു.
ഇത് കൂടാതെ ബാർ ആരോപണത്തിൽ തനിക്കെതിരെ മാത്രം കേസെടുത്തതിൽ ശക്തമായ പ്രതിഷേധവുമായി മാണിയും രംഗത്തെത്തി. തന്റെ പേരിൽ കേസെടുത്തത് അനാവശ്യമാണ്. നിയമപരമായും ധാർമികമായും കേസെടുക്കാൻ ബാധ്യത ഇല്ലായിരുന്നു. തെളിവില്ലാത്ത കാര്യത്തിനു കേസെടുക്കാൻ സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും കെ.എം.മാണി പറഞ്ഞു. ബാർകോഴ ഗൂഢാലോചനയ്ക്കു പിന്നിലെ മുഖ്യസൂത്രധാരനെ അറിയാമെന്നും മന്ത്രി കെ.എം.മാണി വെളിപ്പെടുത്തി. ഒരു ചാനൽ അഭിമുഖത്തിലാണ് മാണി ഇക്കാര്യം പറഞ്ഞത്.
കെഎം മാണിക്കെതിരെ ബിജു രമേശ് കോഴ ആരോപണം ഉന്നയിച്ച ഉടനേ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. തുടർന്നാണ് ഉടൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ക്വിക്ക് വെരിഫിക്കേഷന് കത്ത് നൽകിയതും മാണി ബാർ കോഴക്കേസിൽ പ്രതിയായതും. എല്ലാം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നായിരുന്നു മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും നിലപാട്. പിന്നീട് കുറച്ചു കൂടി ഗൗരവത്തോടെ ബിജു രമേശ് എക്സൈസ് മന്ത്രി കെ ബാബുവിന് എതിരെ ആക്ഷേപമുയർത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും ആരോഗ്യമന്ത്രി വി എസ് ശ്ിവകുമാറിനേയും പ്രതിക്കൂട്ടിലാക്കി.
അപ്പോൾ വീണ്ടും വി എസ് അച്യുതാനന്ദൻ കത്ത് നൽകിയിരുന്നു. റിപ്പോർട്ടർ ചാനൽ പുറത്തുവിട്ട ശബ്ദരേഖയും നൽകി. പക്ഷേ ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രണ്ടാമത് നൽകി നൽകിയ കത്ത് വിജിലൻസ് തള്ളി. വി എസ് നൽകിയ ശബ്ദരേഖ വ്യക്തമല്ലെന്ന് വിജിലൻസ് വിലയിരുത്തി. പരാതികൾക്ക് ആധികാരികതയില്ലെന്നും വിജിലൻസ് കണ്ടെത്തി. ഇതോടെയാണ് കേസെടുക്കേണ്ട എന്ന തീരുമാനത്തിലും എത്തിയത്. ഇത് ഒരു പന്തിയിലെ രണ്ട് വിളമ്പായി കണ്ടാണ് മാണി വിഭാഗം നേതാക്കൾ കണ്ടതും പ്രതികരണവുമായി രംഗത്തെത്തിയതും.
ഇപ്പോഴത്തെ പോലെ ഇതേ കാരണങ്ങൾ പറഞ്ഞ് മാണിക്ക് എതിരായ പരാതിയും വിജിലൻസിന് തള്ളാമായിരുന്നു. അതുണ്ടായില്ല. അവിടെ നിയമമായിരുന്നു പ്രധാനം. എന്നാൽ കോൺഗ്രസ് മന്ത്രിമാരുടെ കാര്യം വന്നപ്പോൾ എല്ലാം മറ്റൊന്ന്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ധനമന്ത്രി കെ എം മാണി. തന്നോട് കാണിച്ച നീതികേടിൽ മന്ത്രിസഭാ യോഗത്തിൽ ആഞ്ഞടിക്കാനും കേരളാ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
ഭരണ മുന്നണിയിലെ പ്രധാന ഘടകകക്ഷിയാണ് കേരളാ കോൺഗ്രസ്. ഭരണം താങ്ങി നിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്ന പാർട്ടി. എന്നിട്ടും തനിക്കെതിരെ വലിയ ഗൂഡാലോചന നടന്നു. അതിന്റെ ഭാഗമായാണ് ആഭ്യന്തര വകുപ്പിന് കീഴിലെ വിജിലൻസ് കേസും എഫ്ഐആറുമെല്ലാം ഇട്ടതെന്ന് അന്ന് തന്നെ കേരളാ കോൺഗ്രസിന് അഭിപ്രായമുണ്ടായിരുന്നു. എന്നാൽ ബാബുവിനേയും ചെന്നിത്തലയേും ശിവകുമാറിനേയും രക്ഷിക്കാൻ വിജിലൻസ് ന്യായങ്ങൾ കണ്ടെത്തി. ഇത് ഒരു പന്തിയിലെ രണ്ട് വിളമ്പാണ്. ഘടക കക്ഷികളെ തകർക്കാനുള്ള ബോധപൂർവ്വമായ കോൺഗ്രസ് നടത്തുന്നതെന്ന് പുതിയ സംഭവത്തിലൂടെ തെളിഞ്ഞെന്നാണ് കേരളാ കോൺഗ്രസിന്റെ വിലയിരുത്തൽ. ഈ ഇരട്ട നടപടിക്കെതിരെ മാണി തന്നെ പരസ്യമായി രംഗത്ത് വരും. പെസഹാ വ്യാഴവും ദുഃഖ വെള്ളിയും ഇസ്റ്ററുമെല്ലാം വിശ്വാസിയെന്ന നിലയിൽ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് മാത്രമാണ് മാണി കടുത്ത പ്രതികരണത്തിന് മുതിരാതെ ഇരിക്കുന്നത്. അതിന് ശേഷം ഈ അനീതിക്കെതിരെ ആഞ്ഞടിക്കും.
അഴിമതി നിരോധന നിയമപ്രകാരമാണ് വിജിലൻസ് കേസ് എടുക്കുന്നത്. ധനമന്ത്രിയായ മാണിക്ക് എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ബാറിന് വേണ്ടി മാണിക്ക് കോഴ നൽകിയെന്ന ആരോപണം അഴിമതിയുടെ പരിധിയിൽ വരില്ല. ഈ ഒറ്റക്കാരണം ചൂണ്ടിക്കാട്ടി തന്നെ മാണിക്കെതിരായ പരാതി വിജിലൻസിന് തള്ളമായിരുന്നു. അതുണ്ടായില്ല. എന്നാൽ എക്സൈസ് മന്ത്രിക്കെതിരെ ഉത്തരവാദിത്തപ്പെട്ട ബാറുടമ പരാതി നൽകിയിട്ടും രാഷ്ട്രീയക്കാരുടെ രീതിയിലായിരുന്നു വിജിലൻസിന്റെ പ്രതികരണം. ബാർ വിഷയത്തിൽ എക്സൈസ് മന്ത്രിക്കെതിരെ ആരോപണം ഉയർന്നാൽ അത് അഴിമതിയുടെ നിഴലിൽ വരും. കേസ് എടുത്ത് അന്വേഷണം നടത്തുകയും വേണം. പക്ഷേ ഇവിടെ അതുണ്ടായില്ല. ഇതു തന്നെയാണ് മാണിയുടെ ക്ഷോഭത്തിന് കാരണം.
ധനമന്ത്രി കെ.എം മാണിക്ക് പുറമെ മൂന്ന് മന്ത്രിമാർക്കെതിരെകൂടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് വി എസ് കത്ത് നൽകിയത്. ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിലെ സംഭാഷണങ്ങൾ ഉൾപ്പെട്ട ശബ്ദരേഖയും അദ്ദേഹം കത്തിനൊപ്പം നൽകിയിരുന്നു. ക്വക്ക് വെരിഫിക്കേഷന് ഉത്തരവിടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ക്വിക്ക് വെരിഫിക്കേഷനിൽ എന്തെങ്കിലും തെളിവു കിട്ടിയാൽ മൂന്നു പേരെയും പ്രതികളാക്കേണ്ടി വരും. ഈ സാഹചര്യത്തിൽ അതിന് പോലും നിൽക്കണ്ടെന്ന് വിജിലൻസിന് നിർദ്ദേശമെത്തി. ഇതോടെ വിഎസിന്റെ കത്ത് തള്ളി. മജിസ്ട്രേട്ടിന് മുന്നിൽ ബിജു രമേശ് നൽകിയ മൊഴിയിൽ കാര്യമായൊന്നുമില്ല. അതിൽ മന്ത്രി ബാബുവിന് എതിരെ മാത്രമേ പരാമർശങ്ങൾ ഉള്ളൂ. അതുകൊണ്ട് ചെന്നിത്തലയും ശിവകുമാറും സുരക്ഷിതരാകും. ഇതെല്ലാം കണക്കിലെടുത്താണ് വിഎസിന്റെ കത്ത് തള്ളിയത്. വിഎസിന്റെ കത്ത് പ്രകാരമാണെങ്കിൽ മൂന്ന് പേരേയും സംശയ നിഴലിൽ നിർത്തേണ്ടി വരും.
ഈ നടപടിയിൽ തെറ്റൊന്നും മാണി കാണുന്നില്ല. പക്ഷേ എന്തുകൊണ്ട് ഈ നിയമപരിരക്ഷ തനിക്ക് കിട്ടിയില്ലെന്നാണ് മാണി ഉയർത്തുന്ന ചോദ്യം. കേസിൽ പ്രതിയാക്കാനും തിടുക്കം കാട്ടി. ആധികാരകമല്ലെന്ന് വിജിലൻസ് ഇപ്പോൾ പറയുന്ന തെളിവുകൾ മാത്രമാണ് നേരത്തെ തനിക്കെതിരെയും ഉണ്ടായിരുന്നത്. എന്നിട്ടും വിജിലൻസിന് വലിയ ഉത്സാഹമായിരുന്നു. ചീഫ് വിപ്പ് പിസി ജോർജ്ജുമായി നടത്തിയ ആഭ്യന്തര മന്ത്രിയുടെ ഗൂഡാലോചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ തനിക്ക് മാത്രം നീതി നിഷേധിച്ചതിനെ പൊതു സമൂഹത്തിൽ ഉയർത്തിക്കാട്ടാനാണ് മാണിയുടെ തീരുമാനം. ഇത് മുന്നണിക്ക് പ്രതിസന്ധിയായാലും കുഴപ്പമില്ലെന്നാണ് കേരളാ കോൺഗ്രസിന്റേയും നിലപാട്. പിസി ജോർജ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം എന്താകുമെന്ന് അറിയാൻ വേണ്ടി മാത്രമുള്ള കാത്തിരിപ്പിലാണ് മാണി.
മുന്നണിയിൽ നിന്ന് കടുത്ത അവഗണന നേരിടേണ്ടി വന്നു. ഇനിയും ഈ അപമാനം സഹിക്കാൻ കഴിയില്ലെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കളെ മാണി അറിയിച്ചിട്ടുണ്ട്. ബാർ കോഴയിൽ തനിക്കെതിരെ യുഡിഎഫിൽ രാഷ്ട്രീയ ഗൂഡാലോചന നടന്നുവെന്ന് തെളിയിക്കാൻ പറ്റിയ അവസരമാണിതെന്നും വിലയിരുത്തുന്നു.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- കൈക്കൂലി വാങ്ങിയ ബിൽഡിങ് ഇൻസ്പക്ടർക്ക് സസ്പെൻഷൻ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്