ബാറുകാർക്ക് വേണ്ടി ആദ്യം രംഗത്തു വന്ന എം എം ഹസന് മനസ്സുമാറി; സുധീരനെ വെട്ടാൻ സമ്പൂർണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് രംഗത്ത്
വി എം സുധീരനെ വെട്ടാൻ ബാറുടമകൾക്ക് വേണ്ടി കഴിഞ്ഞ ദിവസം രംഗത്ത് വന്ന കെപിസിസി വൈസ് പ്രസിഡണ്ട് എം എം ഹസ്സാൻ പാർട്ടിയിലും മുന്നണിയിലും എതിർപ്പുണ്ടായതോടെ നിലപാട് മാറ്റി രംഗത്ത്. സംസ്ഥാനത്ത്സമ്പൂർണ്ണ മദ്യ നിരോധനം നടപ്പാക്കണം എന്ന് നാളത്തെ കെപിസിസി യോഗത്തിൽ ആവശ്യപ്പെടും എന്ന നിലപാടുമായാണു ഹസ്സൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. അല്പം മുൻപ് മാദ്ധ്യമ പ്രവർത്തകരെ കണ്ട് ഈ അഭിപ്രായം പറഞ്ഞ ഹസ്സൻ ഇവിടെയും ഉന്നം വയ്ക്കുന്നത് സുധീരന്റെ നിലപാടിനെ ദുർബലമാക്കുക എന്ന് തന്നെയാണ് എന്ന് നിരീക്ഷകർ കരുതുന്നു.
സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കാൻ കോൺഗ്രസ് മുൻകൈയെടുക്കണമെന്നാണ് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസൻ ആവശ്യപ്പെട്ടത്. പ്രായോഗികതയ്ക്ക് തടസ്സം നിൽക്കരുതെന്ന മുൻ നിലപാട് തിരുത്തിയാണ് ബാർ ഹോട്ടൽ വിഷയത്തിൽ എം എം ഹസൻ പുതിയ നിലപാടുമായി രംഗത്തുവന്നത്. ഇപ്പോൾ കേരളത്തിൽ മദ്യനിരോധനം നടപ്പിലാക്കാൻ ഏറ്റവും അനുകൂലമായ കാലമാണ്. ലീഗിനും കേരള കോൺഗ്രസിനും ഇതേ നിലപാടായതുകൊണ്ട് മുന്നണിയിൽ ഇക്കാര്യം നടപ്പിലാക്കാൻ പ്രയാസമില്ലെന്നാണ് ഹസന്റെ പുതിയ പ്രസ്താവന. സമ്പൂർണ്ണ മദ്യനിരോധനത്തിനുള്ള തീരുമാനം യുഡിഎഫിൽ ഉണ്ടാവേണ്ടതുണ്ട്. അത് മുന്നണിയോഗത്തിൽ കോൺഗ്രസിന്റെ അഭിപ്രായമായി അവതരിപ്പിക്കണം എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്നും ഹസൻ പറയുന്നു.
ഘട്ടം ഘട്ടമായി സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കുക എന്നതാണ് കോൺഗ്രസിന്റെ നയം എന്ന് എടുത്തുപറഞ്ഞുകൊണ്ടാണ് ഹസൻ തന്റെ മാറിയ നിലപാട് വിശദീകരിച്ചത്. ഇത് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ഇന്നലത്തെ പ്രസ്താവനയോടുള്ള പ്രതികരണമാണെന്ന് വ്യക്തം. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ കോൺഗ്രസിന്റെ നിലപാടാണ് താൻ പറയുന്നതെന്നും ഇതിൽ തനിക്ക് വ്യക്തിപരമായി ഒരു താത്പര്യമില്ലെന്നും വി എം സുധീരൻ ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ കോൺഗ്രസിന്റെ നയം 418 ബാറുകൾ പൂട്ടുക എന്നതല്ലെന്നും സമ്പൂർണ്ണ മദ്യനിരോധനം ആണ് എന്നുമാണ് ഹസൻ പറയുന്നത്. ഇത് പ്രായോഗികമായി നടപ്പുള്ള കാര്യമല്ലെന്ന് പറയുന്ന ഹസനും അറിയാം. എന്നാൽ സുധീരൻ പറയുന്നത് കോൺഗ്രസിന്റെ നിലപാടല്ലെന്നും സുധീരന്റെ വ്യക്തിപരമായ നിലപാടാണെന്നും വരുത്തിത്തീർക്കേണ്ടത് ബാർ അനുകൂലികളുടെ ആവശ്യമായിരിക്കെ തീർത്തും അപ്രായോഗികമായ മുദ്രാവാക്യം ഉയർത്തുന്നത് ഗൂഢോദ്ദേശ്യത്തോടെയാണെന്ന് സ്പഷ്ടം.
സുധീരന്റേത് ന്യൂനപക്ഷ അഭിപ്രായമാണെന്നും അത് വോട്ടിനിട്ട് തള്ളാൻ കഴിയുമെന്നുമാണ് നേരത്തെ എം എം ഹസൻ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അങ്ങനെ ഒരു നിലപാടില്ലാഞ്ഞതിനാലാണ് അതു ചെയ്യാഞ്ഞതെന്നും ഹസൻ പറഞ്ഞിരുന്നു. സർക്കാരിന്റേത് നിയമപരവും പ്രായോഗികവുമായ നിലപാടാണ് എന്നായിരുന്നു ഹസന്റെ മുൻവാദം. അതേ സമയം ഇതൊരു മുന്നണി സർക്കാരാണെന്നും കോൺഗ്രസിന്റെ മാത്രം തീരുമാനത്തിന്റെ പുറത്തല്ല, ലീഗിന്റെയും കേരള കോൺഗ്രസിന്റെയും നിലപാടുകൾ കൂടി കണക്കിലെടുത്തു വേണം തീരുമാനമെടുക്കാനെന്നും ഹസൻ പറഞ്ഞിരുന്നു. ബാറുകൾക്കെതിരെ സമരം നയിക്കുകയും ബിവറേജസ് കോർപ്പറേഷന്റെ അടക്കം ഷോപ്പുകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി പ്രവർത്തനാനുമതി നിഷേധിക്കുകയും ചെയ്യുന്ന നിലപാടുകൾ മുസ്ലിം ലീഗ് ശക്തികേന്ദ്രങ്ങളിൽ ആവർത്തിക്കുന്നുണ്ട്. എന്നാൽ സമ്പൂർണ്ണ മദ്യനിരോധനം എന്ന ആശയത്തെ പിന്തുണയ്ക്കാൻ അവർ ആദ്യഘട്ടത്തിലൊന്നും തയ്യാറായിരുന്നില്ല. ബാറുകളിൽ നിലവാരമുള്ളവ തുറക്കണമെന്ന അഭിപ്രായം കേരള കോൺഗ്രസ് നേതാക്കളും പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹസൻ പന്ത് ഘടകകക്ഷികളുടെ കോർട്ടിലേക്ക് തട്ടിയിട്ടത്.
എന്നാൽ ഇതിനോട് പ്രതികരിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണിയും കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തി. ഇരുവരും ഘട്ടം ഘട്ടമായുള്ള മദ്യനിരോധനത്തെ പിന്തുണച്ചാണ് രംഗത്തുവന്നത്. പ്രതിച്ഛായാ നിർമ്മിതിക്കുള്ള അവസരമായി ലീഗും കേരള കോൺഗ്രസും ഈ തർക്കത്തെ മുതലെടുക്കുന്നു എന്ന വികാരം അതോടെ ചില കോൺഗ്രസ് നേതാക്കന്മാർക്കിടയിൽ ശക്തമായി. അതാണ്, വീണ്ടും ഘടകകക്ഷികളെ കൂടി തോണ്ടുന്ന നിലപാട് ഹസൻ എടുക്കാൻ കാരണം.
ഒറ്റുകാരനാക്കരുതെന്ന് കെ ബാബു
ഇതിനിടയിൽ ബാർ വിഷയത്തിൽ തന്നെ ഒറ്റുകാരനാക്കരുതെന്നും മുന്നണിയുടെ തീരുമാനമാണ് താൻ നടപ്പാക്കാൻ ശ്രമിച്ചതെന്നും വിശദീകരിച്ച് എക്സൈസ് മന്ത്രി കെ ബാബുവും രംഗത്തെത്തി.
ഹസന് പിന്തുണയെന്ന് കെ മുരളീധരൻ
418 ബാറുകളുടെ കാര്യത്തിൽ വഴുവഴുപ്പൻ സമീപനം എടുക്കരുതെന്നും സർക്കാരും പാർട്ടിയും ഇക്കാര്യത്തിൽ യോജിച്ചു തീരുമാനമെടുക്കണമെന്നും മുൻ കെപിസിസി പ്രസിഡന്റും എംഎൽഎയുമായ കെ മുരളീധരൻ പറഞ്ഞു. സമ്പൂർണ്ണ മദ്യനിരോധനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും കെ മുരളീധരൻ പറഞ്ഞു.
Stories you may Like
- പിറന്നാൾ ആഘോഷം നൽകുന്നത് ധ്രുവീകരണ സൂചനകൾ; വി എം സുധീരൻ തിരിച്ചെത്തുമോ?
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍