എംബിഎയും നിയമബിരുദവുമായി മുഖ്യന്ത്രിപദത്തിലെത്തിയ ആദ്യ മോഡൽ! സംഘപരിവാരത്തിനായി ചുവരെഴുതി തുടങ്ങിയ രാഷ്ട്രീയ ജീവിതം; തൊട്ടതെല്ലാം പൊന്നാക്കി മറാത്ത ഭരിക്കാൻ ഫട്നാവിസ്
മോഡൽ അങ്ങനെ മുഖ്യമന്ത്രിയുമായി. രണ്ടിനും വേണ്ടത് ജന അംഗീകാരവും ഇമേജും. ദേവേന്ദ്ര ഫഡ്നാവിസെന്ന രാഷ്ട്രീയക്കാരനിൽ ഇതു രണ്ടുമുണ്ട്. തൊട്ടതെല്ലാം പൊന്നാക്കുന്ന ബിസിനസ് മാനേജ്മെന്റിലെ ബിരുധദാരി അങ്ങനെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി കസേരയിലെത്തുന്നു. നിയമ ബിരുദവും എം.ബി.എയുമുള്ള ഫഡ്നാവിസ് രണ്ട് സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
പുതുതലമുറയെ പാർട്ടിയുടേയും ഭരണത്തിന്റേയും നേതൃത്വം ഏൽപ്പിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ തീരുമാനമാണ് ഫഡ്നാവിസിനെ അധികാരകസേരയിലെത്തിക്കുന്നത്. മന്ത്രിയാകാതെ മുഖ്യമന്ത്രിയാകുന്ന എംബിഎക്കാരനാണ് ദേവേന്ദ്ര ഫ്ഡനാവിസ്. എന്ന് പറഞ്ഞ് മുകളിൽ നിന്ന് കെട്ടിയിറക്കിയതാണെന്ന് പറയ്യാനുമാവില്ല. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച് പഠനകാലത്തേ സംഘപരിവാരത്തിന്റെ കാവിക്കൊടി പിടിച്ച നേതാവ്. പൊതുരംഗത്തെ മികവ് പഠിക്കുന്നതിലും കാട്ടി. അങ്ങനെയുള്ള ഓൾറൗണ്ടറെ മഹാരാഷ്ട്രയെ നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും നിയോഗിക്കുന്നു. വ്യക്തമായ ലക്ഷ്യങ്ങൾ പാർട്ടിക്കുണ്ട്. അതിന് ഫഡ്നാവിസെന് കഴിയുമെന്നാണ് അവരുടെ വിശ്വാസവും.
രാഷ്ട്രീയത്തിനും മോദിലിങ്ങിലും പോലെ പഠനത്തിലും മിടുക്കൻ. നിയമത്തിലും ബിസിനസ് മാനേജ്മെന്റിലും പ്രാഗൽഭ്യമുറപ്പിക്കാനുള്ള പഠനത്തിനിടെയിലായിരുന്നു പൊതു പ്രവർത്തനം. അവിടേയും ഒന്നാമനായിരുന്നു ഫട്നാവിസ്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭയിലേക്കും വൻ വിജയങ്ങൾ. വളരെ ചെറുപ്പച്ചിൽ നാഗപൂർ മുൻസിപ്പൽ കോർപ്പറേഷൻ ചെയർമാൻ. താഴെതട്ടിൽ അണികളെ സംഘടിപ്പിച്ചും ചുവരെഴുതിയുമായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ.
ബിസിനസ് മാനേജ്മെന്റിൽ ബിരുധാനന്തര ബിരുധമുള്ള ഫഡ്നാവിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തികഞ്ഞ ആരാധകനാണ്. മോദിയുടെ ശൈലിയോടാണ് താൽപ്പര്യവും. ആർഎസ്എസിന്റെ ഉറച്ച പിന്തുണയുമുണ്ട്. എന്നാൽ ഇതിനൊക്കെയുപരി ജനങ്ങളെ തന്നിലേക്ക് അടുപ്പിക്കാനുള്ള അപാരമായ കഴിവ് തന്നെയാണ് ഫഡ്നാവിസിന്റെ രാഷ്ട്രീയ ഉയർച്ചയ്ക്ക് കാരണവും. രാഷ്ട്രീയത്തിനൊപ്പം മോഡലിങ്ങിലും ഒരു കൈനോക്കിയ വ്യക്തിത്വം. ഒരിടത്തും ഫട്നാവിസിന് പിഴച്ചില്ല.
യാദൃശ്ചികമായിരുന്നു മോഡലിങ്ങിലെ അരങ്ങേറ്റം. പത്തുകൊല്ലം മുമ്പ്. ബിജെപിയിലെ യുവ എംഎൽഎയുടെ ജനപ്രിയത തങ്ങളുടെ ബ്രാൻഡിന് കരുത്താക്കാൻ സുഹൃത്തുക്കൾ തീരുമാനിച്ചു. നിർബന്ധത്തിന് വഴങ്ങി ക്യാമറയ്ക്ക് മുന്നിൽ പലതരം വസ്ത്രങ്ങളണിച്ച് എത്താമെന്ന് ഫഡ്നാവിസ് സമ്മതിച്ചു. ഫോട്ടോ ഷൂട്ടിനായി കേരളത്തിലെത്തി തടിയും പാകപ്പെടുത്തിയിരുന്നു. പിന്നെ തുണിക്കടയുടെ പരസ്യചിത്രം. നഗര ഹൃദയത്തിൽ അഞ്ച് വലിയ ഹോർഡിങ്ങുകൾ. പരമ്പരാഗതവും പശ്ചാത്യ ശൈലിയിലുമുള്ള വേഷമണിഞ്ഞ് ഫഡ്നാവിസ്. പരസ്യം ഹിറ്റ്. തുണിക്കടയും നേട്ടമുണ്ടാക്കി.
പ്രാദേശിക വാദമാണ് മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ പ്രത്യേകത. മറാത്തയെന്നാൽ മുബൈ എന്നാണ് വിശ്വാസം. ഇവിടെയാകട്ടെ ശിവസേനയ്ക്കാണ് സംഘടനാ കരുത്ത്. ഇതു മനസ്സിലാക്കിയാണ് ഫഡ്നാവിസിനെ നേതൃത്വത്തിലേക്ക് മോദി ഉയർത്തിയത്. ആർഎസ്എസ് കോട്ടയായ നാഗ്പൂരിൽ നിന്ന് ഫഡ്നാവിസ് മുബൈയിലെത്തി. കരുക്കൾ നീക്കി. അങ്ങനെ ശിവസേന കോട്ട തകർത്തി അധികാരവും പിടിച്ചു. ഇതിനെല്ലാം എബിഎക്കാരനായ ഫഡ്നാവിന്റെ തന്ത്രങ്ങൾ എത്രത്തോളം സഹായിച്ചെന്ന് മോദിക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് മന്ത്രിപദ പരിചയം പോലുമില്ലാത്ത നാഗ്പൂർക്കാരനെ മഹാരാഷ്ട്രയുടെ അധികാരകസേര നൽകുന്നത്.
നിതിൻ ഗഡ്കരിയുടെ രാഷ്ട്രീയ ഗുരുവായ ഗംഗാധർ ഫഡ്നാവിസാണ് ദേവേന്ദ്രയുടെ പിതാവ്. അതുകൊണ്ട് സംഘപരിവാർ രാഷ്ട്രീയം തന്നെയായിരുന്നു ഫഡ്നാവിസ് കണ്ടതും കേട്ടതു. അതിന്റെ സ്വാധീനത്തിൽ ആർഎസ്എസ് ശാഖയിലെത്തി. 1989 ൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ദേവേന്ദ്ര എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിലെത്തി. പൊതുജീവിതത്തിലെ ഇടപെലുകൾ ഫഡ്നാവിസിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നന്നേ ചെറുപ്പത്തിലേ എത്തിച്ചു. ആർഎസ്എസ് ആസ്ഥാന കേന്ദ്രമായ നാഗ്പൂരിലെ കൗൺസിലറായി. ഇരുപത്തിയേഴ് വയസ്സിൽ മേയറുമായി. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മേയറുമായി അദ്ദേഹം.
ഫഡ്നാവിസ് 1999 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. കന്നി അങ്കത്തിൽ തന്നെ വിജയിച്ച അദ്ദേഹത്തിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തുടർച്ചയായി മൂന്നു തവണയും അദ്ദേഹം നിയമസഭയിലെത്തി. എന്നാൽ ഇതുവരെ മന്ത്രിയായിട്ടില്ല. പക്ഷേ മേയറെന്ന നിലയിലെ ഭരണ പരിചയം കൈമുതലായുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ഫഡ്നാവിസിനെ പാർട്ടി സംസ്ഥാന അധ്യക്ഷനായി അവരോധിച്ചത്. എ.ബി.വി.പി.യിലൂടെ രാഷ്ട്രീയത്തിലെത്തി യുവമോർച്ച പ്രസിഡന്റായ ഫഡ്നാവിസ്, ബിജെപി. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വളരെപ്പെട്ടെന്നാണ് എത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മറാത്താ മണ്ണിൽ മോദി തരംഗം ആഞ്ഞെടിച്ചപ്പോൾ തന്നെ ഒരു കാര്യം ഫഡ്നാവിസ് ഉറപ്പിച്ചു. നിയമസഭയിലും മോശമാകില്ല. വ്യക്തമായി മോദിയേയും അമിത് ഷായേയും കാര്യങ്ങൾ ധരിപ്പിച്ചു. അങ്ങനെ ശിവസേനയെ വിട്ട് ഒറ്റയ്ക്ക് ബിജെപി മത്സരത്തിനെത്തി. പ്രതീക്ഷ വിജയവും നേടി. അതുകൊണ്ട് തന്നെ ഫഡ്നാവീസ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പുമായി. മിസ്റ്റർക്ലീൻ ഇമേജുള്ള ഫഡ്നാവിസിന് ആർഎസ്എസ്സുമായുള്ള അടുപ്പവും മുഖ്യമന്ത്രി പദത്തിലേക്കെത്തുന്നതിന് തുണയായി.
44 കാരനായ അദ്ദേഹം ഒരു വിവാദത്തിലും ഇതുവരെ പെട്ടിട്ടില്ല എന്നതും മുൻതൂക്കം നൽകി. മഹാരാഷ്ട്രയിൽ ഏറെ ചർച്ചാവിഷയമായ ജലസേചന കുംഭകോണം പുറത്തുകൊണ്ടുവരുന്നതിൽ നിയമസഭയിൽ നേതൃത്വം നൽകിയതും ഫഡ്നവിസാണ്. ബിജെപി.ക്ക് വിദർഭയിൽ 42 സീറ്റ് നൽകി സംസ്ഥാനത്തുതന്നെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിലും ഫഡ്നവിസിന്റെ നേതൃത്വം സഹായകമായി. നാഗ്പുർ നഗരത്തിലെ ആറുസീറ്റ് തൂത്തുവാരുന്നതിലും നാഗ്പുർ നഗരത്തിൽ ജനിച്ചുവളർന്ന ഫഡ്നവിസിന് നിർണായകപങ്കുണ്ട്. നാഗ്പുർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഫഡ്നവിസ് വിജയം കണ്ടത്.
അതേ സമയം മുംബയ് മിറർ പ്രസിദ്ധീകരിച്ച വാർത്ത അനുസരിച്ച് ഫട്നാവിസിന്റെ പേരിൽ 22 കലാപ കേസുകളുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ്, ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭയിലേക്കു മത്സരിച്ച 2336 സ്ഥാനാർത്ഥികളിൽ 798 പേർക്കെതിരെ വിവിധ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 288 പേരിൽ 165 പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. ആകെ എംഎൽഎമാരുടെ 57% വരും ഇത്. ഇവരിൽ 115 പേർക്കെതിരെയുള്ളതുകൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ, വ്യാജരേഖ ചമയ്ക്കൽ, കലാപമുണ്ടാക്കൽ തുടങ്ങി വളരെ ഗൗരവതരമായ ക്രിമിനൽ ചാർജ്ജുകളാണ്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍