ബസിൽ സീറ്റിനെച്ചൊല്ലിയുള്ള സംഘട്ടനം: രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ബിജെപിയും കോൺഗ്രസും രംഗത്ത്; അനിൽകുമാറിന്റെയും ഭാര്യയുടെയും ഇടഞ്ഞുനിൽക്കുന്ന ബന്ധുക്കളെ ബിജെപിയിൽ ചേർക്കാൻ ശ്രമം; രാഷ്ട്രീയ- നിയമപോരാട്ടത്തിനു തയാറായി കോൺഗ്രസും
പ്രകാശ് ചന്ദ്രശേഖർ
മൂവാറ്റുപുഴ: കെ എസ് ആർ ടി സി ബസ്സിൽ സീറ്റുവിഷയത്തേതുടർന്ന് മുണ്ടക്കയം സ്വദേശി അനിൽകുമാറിനും ഭാര്യയ്ക്കും പിഞ്ചുമക്കളുടെ കൺമുന്നിൽ വച്ചു ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി വി റെജീനയുൾപ്പെട്ട സംഘത്തിൽനിന്നു ക്രൂരമായി മർദ്ദനമേൽക്കുകയും പൊലീസ് കേസിൽ കുടുക്കുകയും ചെയ്ത സംഭവത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപി യും കോൺഗ്രസ്സും രംഗത്ത് .
വിഷയം പാർട്ടി സംസ്ഥാന നേതൃത്വം ഏറ്റെടുത്തെന്നും ഇക്കാര്യത്തിൽ അനിൽകുമാറിനും കുടുംബത്തിനും നീതി ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും ബിജെപി പ്രദേശികനേതൃത്വം വ്യക്തമാക്കി. അനിൽകുമാറിന്റെ ഭാര്യ സുഷമ നൽകിയ പരാതിയിൽ മൂവാറ്റുപുഴ സി ഐ നടപടി സ്വീകരിക്കാതിരുന്നത് നിയമലംഘനമാണെും ഇതിനെതിരെ നിലവിൽ മൂവാറ്റുപുഴ ഡിവൈ എസ് പി ക്ക് പരാതി നൽകിയതായും നേതാക്കൾ വ്യക്തമാക്കി.
മുഖ്യമന്ത്രി, ഡി ജി പി എന്നിവർക്കും പരാതി നൽകുന്നതിന് ധാരണയായിട്ടുണ്ടെന്നും ഇന്ന് മൂവാറ്റുപുഴയിൽ എത്തുന്ന അനിൽകുമാറുമായി കൂടിയാലോചിച്ച് ഈ വിഷയത്തിൽ സ്വീകരിക്കേണ്ട മറ്റ് നിയമനടപടികളെക്കുറിച്ച് തീരുമാനിക്കുമെന്നും നേതാക്കൾ തുടർന്നുപറഞ്ഞു. ഇന്നലെ തൃശ്ശൂരിൽ ബിജെപി നേതൃത്വം അനിൽകുമാറിൽ നിന്നും സംഭവത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിച്ചിരുന്നു. ഇതിന് ശേഷം മാദ്ധ്യമപ്രവർത്തകർക്കുമുന്നിൽ സംഭവത്തേക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു.
അനിൽകുമാറിന്റെയും ഭാര്യ സുഷമയുടെയും അടുത്ത ബന്ധുക്കളായ സി പി എം അംഗങ്ങളെയും നേതാക്കളെയും പാർട്ടിയിലെത്തിക്കുന്നതിനാണ് ബിജെപി ലക്ഷ്യമിടുന്നത്. തന്റെയും ഭാര്യയുടെയും ബന്ധുക്കളായ സി പി എം പ്രവർത്തകർ പാർട്ടി വിടാൻ ആലോചിക്കുന്നതായി അനിൽകുമാർ കഴിഞ്ഞ ദിവസം മറുനാടനോട് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴും കുടുംബാംഗങ്ങളായ പാർട്ടിക്കാർ ഈ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും അനിൽകുമാർ ഇന്നു രാവിലെ മറുനാടനോട് വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ മുണ്ടക്കയം, എരുമേലി, തൃശ്ശൂർ എന്നിവിടങ്ങളിൽ അനിൽകുമാറിന്റെ കുടുംബവുമായി അടുപ്പമുള്ള സി പി എം പ്രവർത്തകരിൽ ഒരു വിഭാഗം പാർട്ടിയിലേക്കെത്തുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി പ്രദേശികനേതൃത്വം പൊലീസ്സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചിരുന്നു.
അനിൽകുമാറിനും കുടുംബത്തിനും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ്സ് -യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു. എൽ ഡി എഫ് ഭരിക്കുന്ന മൂവാറ്റുപുഴ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, പൊലീസ് കംപ്ലയിന്റ് അഥോറിറ്റി എന്നിവിടങ്ങളിൽ പരാതി നൽകിയി്ട്ടുണ്ട്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നും ശക്തമായ നീക്കമുണ്ടാവുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ ഉണ്ടായ സംഭവത്തിന്റെ പേരിൽ അനിൽകുമാറിനും ഭാര്യക്കുമെതിരെ കേസ്സെടുക്കുകയും ഇവരുടെ പരാതിയിൽ അഡ്വക്കേറ്റ് റെജീനക്കും ഡി വൈ എഫ്് പ്രവർത്തകർക്കുമെതിരെ കേസ്സെടുക്കാതിരിക്കുകയും ചെയ്ത മൂവാറ്റുപുഴ പൊലീസിന്റെ നടപടിക്കെതിരെയാണ് ഇരു കക്ഷികളും രംഗത്തെത്തിയിരിക്കുത്.
അഡ്വ. റെജീനയുടെ പരാതിപ്രകാരമാണ് പൊലീസ് ബസ്സ് യാത്രക്കാരനായ മുണ്ടക്കയം സ്വദേശി അനിൽകുമാറിനും ഭാര്യ സുഷമയ്ക്കുമെതിരെ കേസെടുത്തിട്ടുള്ളതെന്നാണ് പൊലീസ് ഭാഷ്യം. ഇതേ സംഭവത്തിന്റെ പേരിൽ അനിൽ കുമാറിന്റെ ഭാര്യ സുഷമ സി ഐ ക്ക് നൽകിയ പരാതിയിൽ പൊലീസ് കേസ്സെടുക്കാൻ തയ്യാറായിട്ടില്ലെന്നും പ്രതി സ്ഥാനത്ത് ഡി വൈ എഫ് ഐ വനിതനേതാവായതിനാണ് പൊലീസ് ഇക്കാര്യത്തിൽ വൈമനസ്യം കാണിക്കുന്നതെന്നുമാണ് ബിജെപി യും കോൺഗ്രസ്സും ആരോപിക്കുന്നത്. ഈ വിഷയത്തിൽ ബിജെപിയും കോൺഗ്രസ്സും മൂവാറ്റുുപുഴ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തിയിരുന്നു.
വൈകിട്ട് അഞ്ചരയോടെ മൂവാറ്റുപുഴ കച്ചേരിത്താഴത്താണ് ബസ്സിൽ നിന്നും തെരുവിലേക്ക് നീണ്ട സംഘർഷത്തിനും സംഘട്ടനത്തിനും കാരണമായ സംഭവപരമ്പരകൾ അരങ്ങേറിയത്. സ്ത്രീക്ക് മാനഹാനി ഉണ്ടാക്കുന്നതരത്തിൽ പെരുമാറിയെന്നു കാണിച്ച് ഐ പി സി 354 വകുപ്പു പ്രകാരമാണ് അനിലിനെതിരെ കേസെടുത്തിട്ടുള്ളത്. അനിലിന്റെ നിർദ്ദേശപ്രകാരം കരണത്തടിക്കുകയും തള്ളുകയും അസഭ്യം പറയുകയും ചെയ്തതായുള്ള പരാതിയിലെ പരാമർശത്തെത്തുടർന്നാണ് ഭാര്യ സുഷമയ്ക്കെതിരെ കേസ്സെടുത്തിട്ടുള്ളതെന്നും പൊലീസ് വ്യക്തമാക്കി. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ അനിലിന് ജാമ്യം ലഭിച്ചിരുന്നു.
അനിലും ഭാര്യയും മർദ്ദനമേറ്റതായി പരാതിപ്പെടുകയോ ആശുപത്രിയിൽ അഡ്മിറ്റാവുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് എതിർഭാഗത്തിനെതിരെ കേസെടുക്കാത്തതെന്നാണ് പൊലീസ് വിശദീകരണം. ഇതേക്കുറിച്ച് തിരക്കിയപ്പോൾ തനിക്ക് കേസ്സുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും പ്രശ്നം സ്റ്റേഷനിൽ വച്ച് പറഞ്ഞുതീർക്കനാണ് താൻ ആഗ്രഹിക്കുന്നതെും അനിൽ തന്നോട് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇങ്ങനെ ഒരു സംഭാഷണമേ സ്റ്റേഷനിൽ നടിന്നില്ലെന്ന് അനിൽകുമാർ പിന്നീട് വ്യക്തമാക്കി.
തങ്ങൾക്ക് നേരെ ആക്രമണമുണ്ടായതായി അനിലും ഭാര്യയും സംഭവസ്ഥലത്തുവച്ചും പൊലീസ് സ്റ്റേഷനിലെത്തിച്ച അവസരത്തിലും പൊലീസിനോട് വെളിപ്പെടുത്തുകയും രേഖാമൂലം സി ഐക്ക് പരാതി നൽകുകയും ചെയ്തിട്ടും മൊഴിയെടുത്ത് കേസ്സ് ചാർജ്ജ് ചെയ്യാൻ പൊലീസ് തയ്യാറായില്ലാണ് ലഭ്യമായ വിവരം.
ഭരണകക്ഷി നേതാവാണ് പ്രശ്നത്തിൽ ഉൾപ്പെട്ടതെന്നറിഞ്ഞതോടെ സംഭവത്തിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ശക്തമായിട്ടുണ്ട് . ബസിലെ സംഭവത്തെ തുടർന്ന് യുവതിയുടെ ഭർത്താവിനെ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ പരസ്യമായി ആക്രമിക്കുകയും ചെയതിരുന്നു.
മൂവാറ്റുപുഴയിൽ പാർട്ടി പരിപാടിയിൽ പ്രസംഗിക്കാൻ എത്തിയതായിരുന്നു റെജീന. അനിൽ ഇരുന്ന സീറ്റ് ഇവർ ആവശ്യപ്പെട്ടതാണ് പ്രശ്നത്തിന് തുടക്കം. അനിൽ എഴുന്നേറ്റുമാറിയെങ്കിലും സീറ്റ് ഭാര്യക്കായി തരപ്പെടുത്തി നൽകിയത് റെജീനയെ ചൊടിപ്പിച്ചു.
ഇതേ തുടർന്നു ക്ഷുഭിതയായ ഇവർ അനിലിന്റെ ഷർട്ടിൽ കയറി പിടിക്കുകയായിരുന്നുവെന്നു യാത്രക്കാർ പറയുന്നു. ഇതോടെ അനിലിന്റെ ഭാര്യയും വനിതാ നേതാവും ബസിൽ ഏറ്റുമുട്ടി. വാക്കുതർക്കവും ബഹളവുമായി. ഇതിനിടയിൽ കച്ചേരിത്താഴത്ത് ബസ് നിർത്തിയപ്പോൾ അനിലിനെ ഒരുസംഘം ഡി വൈ എഫ് ഐ ക്കാർ ആക്രമിക്കുകയായിരുന്നെന്നും തുടർന്നുള്ള നടപടികളിൽ പൊലീസ് രാഷ്ട്രീകളിക്ക് കൂട്ടുനിൽക്കുകയായിരുന്നുവെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍