മുഖ്യമന്ത്രി ഇരട്ടചങ്കനല്ല; വെറും ശിക്കാരി ശംഭു! ഇടത് സർക്കാർ പ്രവർത്തിക്കുന്നത് ഭുമി കൈയേറ്റക്കാരുടെ ഹിതമനുസരിച്ച്; കോടതി ഇടപെടലുകൾ തെളിയിക്കുന്നത് സർക്കാരിന്റെ ദൗർബല്യം; പിണറായിയോടുള്ള കുഞ്ഞാലിക്കുട്ടിയുടെ മൃദുസമീപനം മുനീർ പൊളിച്ചടുക്കുന്നത് ഇങ്ങനെ
കെ സി റിയാസ്
കോഴിക്കോട്: നീണ്ട 11 മാസത്തെ ഇടതു ഭരണത്തിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സഭക്കകത്തും പുറത്തും മുഖംനോക്കാതെ പ്രതികരിക്കാൻ അറച്ചുനിന്ന മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മൃദു സമീപനങ്ങൾ പാർട്ടി സംസ്ഥാന ഘടകം പൊളിച്ചടക്കുന്നു. മലപ്പുറത്തു നിന്നും കുഞ്ഞാലിക്കുട്ടി പാർല്ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ അനന്തപുരിയിൽ അദ്ദേഹത്തിന്റെ ചുമതലകളിലേക്ക് നിയോഗിക്കപ്പെട്ട പ്രതിപക്ഷ ഉപനേതാവും ലീഗ് നിയമസഭാ കക്ഷി നേതാവുമായ ഡോ. എം കെ മുനീറാണ് മുഖ്യമന്ത്രി പിണറായിയെ പേരെടുത്ത് വിമർശിച്ച് രാഷ്ട്രീയ ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്നത്.
ഐസ്ക്രിം പാർലർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സി പി എം ഔദ്യോഗിക നേതൃത്വം കുഞ്ഞാലിക്കുട്ടിയോട് കാണിച്ച മമതക്കുള്ള പ്രത്യുപകാരമെന്നോണം മുഖ്യമന്ത്രി പിണറായിയെയോ സി പി എം സെക്രട്ടറിയെ കോടിയേരി ബാലകൃഷ്ണനെയോ കടന്നാക്രമിക്കാനോ രൂക്ഷമായ വിമർശന ശരങ്ങൾ തൊടുക്കാനൊ കുഞ്ഞാലിക്കുട്ടി മുതിരാറില്ല. തിരിച്ചും അങ്ങനെത്തന്നെയാണ് ഉണ്ടാകാറ്. എന്നാൽ ഇതാണിപ്പോൾ മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് ഭേദിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ശിക്കാരി ശംഭുവാണെന്നാണ് മുനീറിന്റെ പരിഹാസം. മറ്റുള്ളവർ ചെയ്യുന്നതിന്റെ അംഗീകാരം ശിക്കാരി ശംഭുവിനെ പോലെ മുഖ്യമന്ത്രിയിൽ വന്നു പെടുകയാണ്. അദ്ദേഹത്തിന് ഉദ്യോഗസ്ഥരെ തന്നെ പേടിയാണെന്നും പറയും പോലെ പിണറായി ഇരട്ടച്ചങ്കനല്ലെന്നും മുനീർ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ അദ്ദേഹത്തോട് മുഖ്യമന്ത്രിയെ യു ഡി എഫിന് പേടിയുണ്ടോ എന്ന് മാധ്യമപ്രവർത്തകർ തിരക്കിയപ്പോഴാണ് ഇപ്രകാരം പ്രതികരിച്ചത്. സംസ്ഥാനത്ത് നീതിപൂർവമായ ഭരണം കാഴ്ച്ചവെക്കുന്നതിൽ സർക്കാർ കൂടുതൽ ദുർബലമാകുന്നതിന്റെ തെളിവാണ് ഇടക്കിടെയുള്ള ജുഡീഷ്യറിയുടെ ഇടപെടൽ. പൊലീസ് ചിലയിടങ്ങളിൽ അമിത ഇടപെടൽ നടത്തുമ്പോൾ മറ്റു ചിലപ്പോൾ നിഷ്ക്രിയമാണ്. ഇപ്പോൾ സർക്കാർ തീരുമാനങ്ങളെ
നിഷ്പ്രഭമാക്കി കോടതിയും ഇടപെടുകയാണ്. ഭരണനിർവ്വഹണത്തിൽ സർക്കാർ ദുർബലമാവുമ്പോൾ ജുഡീഷ്യറിയുടെ ഇടപെടൽ സ്വാഭാവികമാണ്. അതാണ് സെൻകുമാറിന്റെയും മന്ത്രി മണിയുടെയും അടക്കമുള്ള കാര്യങ്ങളിൽ ഉണ്ടായത്.
മൂന്നാറിൽ കയ്യേറ്റത്തിന് കൂട്ടുനിൽക്കുന്നവരോട് ചോദിച്ചിട്ടു മതി കയ്യേറ്റത്തിനെതിരെ തീരുമാനം എടുക്കാൻ എന്ന സന്ദേശമാണ് മുഖ്യമന്ത്രി പിണറായിയും അദ്ദേഹത്തിന്റെ പാർട്ടിയും നൽകുന്നത്. റവന്യൂ മന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രി മാണിയുടെ വേണ്ടാത്തരങ്ങൾ തിരുത്തുന്നതിനു പകരം അത് പേറാനാണ് മുഖ്യമന്ത്രി താൽപര്യം കാണിക്കുന്നത്. എം എം മണിയെ നിയന്ത്രിക്കാൻ പാർട്ടിക്കാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയ്ക്കകത്ത് വലിയ പ്രശ്നങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയാണ്. എക്സിക്യൂട്ടീവ് ദുർബലമാവുമ്പോഴാണ് ജുഡീഷ്യറി ഇടപെടാറ്. സംസ്ഥാന സർക്കാർ ദുർബലമായിരിക്കുന്നു എന്നാണ് അതിന് അർത്ഥം. പൊലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സെൻകുമാർ വിഷയത്തിൽ ധൃതിപിടിച്ചെടുത്ത തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെട്ടതായി അദ്ദേഹം വിശദീകരിച്ചു.
മൂന്നാറിൽ ഇപ്പോഴുള്ള കൈയേറ്റവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സംഘടനയെ കുറിച്ച് മന്ത്രി എം എം മണി നടത്തിയ പരാമർശം സ്ത്രീത്വത്തെ അപമാനിക്കലാണ്. മൂന്നാറിലെ നാട്ടിലോ കാട്ടിലോ എം എം മണി പറഞ്ഞതു പോലൊരു നാട്ടുഭാഷയില്ല. എം എം മണിയെ പാർട്ടിക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇങ്ങനെ ഒരാൾ മന്ത്രിയായി തുടരേണ്ടതുണ്ടോ എന്ന് സി പി എം ആണ് തീരുമാനിക്കേണ്ടത്. താക്കീതുകൾ മണി ശീലമാക്കി മാറ്റിയിരിക്കുകയാണ്. യു ഡി എഫ് ഭരണകാലത്ത് പെമ്പിളൈ ഒരുമൈയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പു രേഖയിൽ പറയുന്ന കാര്യങ്ങളൊന്നും എൽ ഡി എഫ് സർക്കാർ നടപ്പാക്കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വേങ്ങരയിലെ പാർട്ടി സ്ഥാനാർത്ഥി ആരാണെന്നത് പാർല്ലമെന്ററി ബോർഡ് തീരുമാനിക്കുമെന്നും ചോദ്യങ്ങൾക്കായി അദ്ദേഹം മറുപടി നൽകി. വനിതകളോട് മുസ്ലിംലീഗിന് അസ്പൃശ്യതയില്ലെന്നും പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും മുനീർ ഉറപ്പു നൽകി. കേരള കോൺഗ്രസ് നേതാവ് കെ എം മാണിയെ യു ഡി എഫ് പറഞ്ഞു വിട്ടതല്ലെന്നിരിക്കെ, അദ്ദേഹം മുന്നണിയിലേക്ക് തിരിച്ചുവരുന്നതിൽ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മാണി വരുന്നതിൽ പാർട്ടിക്ക് ഒട്ടും ദുഃഖമില്ല. ഇക്കാര്യത്തിൽ സന്തോഷകരമായ തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണെന്നും മുനീർ വ്യക്തമാക്കി.
സംഘപരിവാരത്തോടെന്ന പോലെ, മുസ്ലിം തീവ്രവാദ ധാരകളോടും എൻ ഡി എഫിന്റെ രാഷ്ട്രീയ രൂപമായ എസ് ഡി പി ഐ, ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ബദലായ വെൽഫെയർ പാർട്ടി പോലുള്ള പാർട്ടികളോടും കടുത്ത വിയോജിപ്പുള്ള ആളാണ് ഡോ. എം കെ മുനീറും അഴീക്കോട് എം എൽ എയും യൂത്ത് ലീഗ് മുൻ സാരഥിയുമായ കെ എം ഷാജിയും മറ്റും അടങ്ങുന്ന ഒരു വലിയ വിഭാഗം. അതേസമയം, ഇത്തരം ധാരണകളെ തള്ളിപ്പറയുമ്പോഴും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾ ഇവരോട് മൃദു സമീപനമാണ് സ്വീകരിക്കാറുള്ളത്.
എന്നാൽ പാർട്ടിയുടെ നിയമസഭയിലെ താക്കോൽ സ്ഥാനങ്ങളിലേക്കുള്ള മുനീറിന്റെ വരവ് അദ്ദേഹത്തിന്റെയും കൂട്ടാളികളുടെയും പഴയ നിലപാട് ആവർത്തിച്ച് ശക്തമായി മുന്നോട്ടുപോകാനാണോ, അതോ പാർട്ടിയിൽ സമവായത്തിന്റെയും വിട്ടുവീഴ്ച്ചയുടെയും അനുരണന സ്വരമാണോ ഉണ്ടാക്കുകയെന്നു കാലം തെളിയിക്കേണ്ടിയിരിക്കുന്നു.
Stories you may Like
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- ലീഗിൽ വീണ്ടും കുഞ്ഞാലികുട്ടി വിരുദ്ധർ മുന്നേറുന്നു
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎമ്മിന്റെ ക്ഷണം ലഭിച്ചെന്ന് പിഎംഎ സലാം
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍