ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവ്; മുടക്കമിടാൻ ഒരു വിഭാഗം നടത്തിയ തന്ത്രങ്ങൾ ഫലിച്ചില്ല; പേരു നിർദേശിച്ചത് ഉമ്മൻ ചാണ്ടി; കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവാകും
തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ മുസഌംലിഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പ്രതിപക്ഷ ഉപനേതാവായും തിരഞ്ഞെടുത്തിട്ടുണ്ട്. ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കുന്നതിനാൽ മുതിർന്ന മറ്റൊരു നേതാവ് കെസി ജോസഫിനെ പ്രതിപക്ഷ ഉപനേതാവാക്കുമെന്നും പ്രചാരണമുണ്ടായെങ്കിലും ഈ സ്ഥാനം ലീഗിനുതന്നെ വിട്ടുനൽകി. കോൺഗ്രസ്, ലീഗ് കക്ഷികളുടെ പാർലമെന്ററി പാർട്ടിയോഗത്തിലാണ് പുതിയ തീരുമാനം. അതേസമയം ഉമ്മൻ ചാണ്ടിയെ യുഡിഎഫ് ചെയർമാനാക്കുമെന്ന് പ്രചാരണമുണ്ടെങ്കിലും ഇപ്പോൾ ഇക്കാര്യം തീരുമാനിച്ചിട്ടില്ല.
യോഗത്തിൽ ഉമ്മൻ ചാണ്ടിയാണ് രമേശ് ചെന്നിത്തലയുടെ പേര് നിർദേശിച്ചത് വി ടി ബൽറാം, അടൂർ പ്രകാശ്, വി ഡി സതീശൻ എന്നിവർ പിൻതാങ്ങി. അതേസമയം ഉമ്മൻ ചാണ്ടിയെ ചെയർമാനാക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം അടുത്ത യുഡിഎഫ് യോഗത്തിലേ ഉണ്ടാവൂ.
ചെന്നിത്തല സ്ഥാനമേൽക്കുന്നതു മുടക്കാനായി ഒരു വിഭാഗം നടത്തിയ തന്ത്രങ്ങൾ ഫലം കാണാതെ വന്നതോടെ ഹൈക്കമാൻഡു പ്രതിനിധികളുടെ സമ്മതത്തോടെ തീരുമാനം ഉറപ്പിക്കുകയായിരുന്നു. നേരത്തെ, രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതിനെതിരെ ഐഗ്രൂപ്പിൽത്തന്നെ പടയിളക്കം നടന്നിരുന്നു. എങ്കിലും ഹൈക്കമാൻഡ് പ്രതിനിധികൾക്ക് ദൗത്യം വലിയ പരിക്കുകളില്ലാതെ പൂർത്തിയാക്കി മടങ്ങാൻ സാധിച്ചു. പാർലമെന്ററി പാർട്ടി ചേരുന്നതിനു മുന്നേ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിൽ കെ. മുരളീധരൻ അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനം ചോദ്യം ചെയ്യപ്പെട്ടത്.
ഈ ആവശ്യമുന്നയിച്ച് മുരളി കെപിസിസി പ്രസിഡന്റിന് കത്തുനൽകിയിരുന്നു.
രമേശിനെത്തന്നെ പ്രതിപക്ഷ നേതാവാക്കാനായിരുന്നു നേതൃതലത്തിൽ നേരത്തെയുണ്ടാക്കിയ ധാരണ. ഉപനേതൃസ്ഥാനത്തേക്ക് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫിനെ നിർദ്ദേശിക്കാനും ധാരണയായിരുന്നു. എ ഗ്രൂപ്പിന് ജയിച്ചുവന്ന എംഎൽഎമാർ കുറവാണെന്നതിനാലാണ് ഇക്കുറി പ്രതിപക്ഷ നേതൃസ്ഥാനം ഐഗ്രൂപ്പിന് ലഭിക്കുന്നത്. ഈ വാദം മുൻകൂട്ടിക്കണ്ട ഉമ്മൻ ചാണ്ടി താൻ പ്രതിപക്ഷ നേതാവാകാനില്ലെന്ന് നേരത്തെ പ്രസ്താവിക്കുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായെന്ന മട്ടിലായിരുന്നു ചെന്നിത്തലയും സംഘവും. എന്നാൽ ഇപ്പോൾ മുരളീധരൻ പ്രതിഷേധവുമായെത്തിയതോടെ കാര്യങ്ങൾ വീണ്ടും സങ്കീർണമായി. ഐ ഗ്രൂപ്പിന്റെ കൂടി പിൻതുണയോടെയായിരുന്നു മുരളിയുടെ നീക്കം. എങ്കിലും അത് ഫലംകണ്ടില്ല.
ഉമ്മൻ ചാണ്ടിയെ യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് നിർദ്ദേശിക്കാനും ധാരണയായിരുന്നു. എന്നാൽ ഹൈക്കമാൻഡ് പ്രതിനിധികൾ എത്തും മുൻപുതന്നെ മൂന്നുപേരെ ഇവിടെ തീരുമാനിച്ച് നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയത് തീരെ ശരിയായില്ലെന്നായിരുന്നു എതിർക്കുന്നവരുടെ പക്ഷം. അങ്ങനെയെങ്കിൽ പിന്നെന്തിനാണ് ഹൈക്കമാൻഡ് പ്രതിനിധികൾ ഇങ്ങോട്ട് കൂടിയാലോചനയ്ക്ക് വരുന്നതെന്നും അവർ ചോദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചില നേതാക്കൾ നേരത്തെ തന്നെ ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അതൃപ്തി അറിയിച്ച് മുരളീധരനും സുധീരന് കത്തുനൽകിയത്.
നേരത്തെ, തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത പ്രതിപക്ഷനേതാവാകാനില്ലെന്ന് നേതൃത്വത്തെ അറിയിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതൃസ്ഥാനം വിട്ടുകൊടുക്കരുതെന്ന് എ ഗ്രൂപ്പ് നേതാക്കൾ വാദിച്ചെങ്കിലും ഉമ്മൻ ചാണ്ടി വഴങ്ങിയില്ല. ഒരു തർക്കത്തിലൂടെ പുറത്താകുന്നതിന് മുൻപ് സ്വയം ഒഴിഞ്ഞ് രക്ഷപ്പെടുന്ന തന്ത്രമായിരുന്നു ഉമ്മൻ ചാണ്ടി സ്വീകരിച്ചത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരിൽ ഐ ഗ്രൂപ്പിനാണ് മേധാവിത്തം. 14 എംഎൽഎമാർ ഐ ഗ്രൂപ്പിനെ പിൻതുണയ്ക്കുന്നുണ്ട്. കുന്നംകുളത്തുനിന്ന് വിജയിച്ച അനിൽ അക്കരയും, അരുവിക്കരയിൽ നിന്ന് ജയിച്ചെത്തിയ ശബരീനാഥും ഗ്രൂപ്പുകളിൽ പെടാതെ നിലകൊളുന്നവരാണ്. ബാക്കിയുള്ളവരാണ് എ ഗ്രൂപ്പിന്റേതായുള്ളത്. ഇതെല്ലാം രമേശിന് കാര്യങ്ങൾ എളുപ്പമാക്കുമെന്നാണ് കഴിഞ്ഞദിവസംവരെ ഉണ്ടായിരുന്ന ധാരണയെങ്കിലും പിന്നീട് സ്ഥിതി മാറുകയായിരുന്നു.
പ്രതിപക്ഷനേതാവാകുന്നയാൾ തന്നെ യു.ഡി.എഫ് ചെയർമാനാകുന്നതായിരുന്നു ഇതുവരെയുള്ള രീതിയെങ്കിലും ഇപ്പോൾ ഉമ്മൻ ചാണ്ടിയെ ആ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇക്കാര്യവും ഇനി പ്രശ്നമായേക്കും. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കെ.സി ജോസഫ് പ്രതിപക്ഷ ഉപനേതാവുമാകുമെന്നായിരുന്നു ഇതുവരെ ധാരണയെങ്കിൽ അത് ലീഗിന് വിട്ടുകൊടുക്കേണ്ടിവന്നു. കാരണം ഘടകകക്ഷികളിലെ രണ്ടാം സ്ഥാനക്കാരായ ലീഗിനാണ് ഈ സ്ഥാനം പൊതുവേ നൽകാറ് എന്നതിനാൽത്തന്നെ സ്വാഭാവികമായും അവർ കുഞ്ഞാലിക്കുട്ടിക്കായി വാദമുയർത്തുകയായിരുന്നു.
വി.ഡി സതീശൻ, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ പേരുകളും പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്തേക്ക് ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നുവന്നിരുന്നു. എന്നാൽ ചെന്നിത്തലയുടെ പേരിനായിരുന്നു ആദ്യം സ്വീകാര്യത കിട്ടിയത്. പിന്നീട് മറുത്തൊരു വിചാരം വന്ന സ്ഥിതിക്ക് മുരളീധരന് സാധ്യത തെളിഞ്ഞേക്കാമെന്നും വിലയിരുത്തപ്പെട്ടു. ഘടകകക്ഷികൾക്കും മുരളിയോട് അനിഷ്ടമില്ലെന്നതു തന്നെയായിരുന്നു ഇതിന്റെ അടിസ്ഥാനം. മാത്രമല്ല, ചെന്നിത്തലയെ വെട്ടാൻ എ ഗ്രൂപ്പും ഇക്കാര്യത്തിൽ മുരളിക്ക് അനുകൂല നിലപാട് എടുത്തിരുന്നു.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- കെപിസിസി നേതൃത്വത്തിനെതിരെ വിമർശനവുമായി കെ മുരളീധരൻ
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍