മുസ്ലിംലീഗിന്റെ പ്രവാസി സമ്മേളനത്തിൽ വനിതാ ലീഗ് നേതാവിനെ 'ഇരുത്തം പഠിപ്പിച്ച്' ലീഗ് സമസ്ത നേതാവിന്റെ പ്രസംഗം; പ്രതിഷേധിച്ച് വനിതാ ലീഗ് നേതാവ് അഡ്വ. നൂർബീന റഷീദ് വേദി വിട്ടു; ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി കുൽസു ടീച്ചറും ചടങ്ങ് ബഹിഷ്കരിച്ചു; സ്ത്രീകൾ ഇരിക്കേണ്ടിടത്ത് ഇരുന്നാൽ മതിയെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂർ
കെ സി റിയാസ്
കോഴിക്കോട്: മുസ്ലിം ലീഗിന് വനിതകളോടുള്ള കലിപ്പ് തീരുന്നില്ല. കോഴിക്കോട് കടപ്പുറത്ത് നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൽ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷയെ അധിക്ഷേപിച്ചവർ, വീണ്ടുമത് ആവർത്തിച്ചു. ഇതേ തുടർന്ന് വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന വനിതാ കമ്മിഷൻ അംഗവുമായ അഡ്വ. നൂർബീന റഷീദ് വേദി വിട്ടിറങ്ങി പ്രതിഷേധിച്ചു. ഇവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സദസ്സിലുണ്ടായിരുന്ന വനിതാ കമ്മിഷൻ മുൻ അംഗവും പയ്യോളി മുൻസിപ്പൽ ചെയർപേഴ്സണുമായ അഡ്വ. പി കുൽസു ടീച്ചറും ചടങ്ങ് ബഹിഷ്കരിച്ചു.
മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ എം സി സി സൗദി അറേബ്യ ഘടകം വെള്ളിയാഴ്ച കോഴിക്കോട്ട് സംഘടിപ്പിച്ച ജീവകാരുണ്യ സഹായ വിതരണ ചടങ്ങിനിടെയുള്ള പ്രവാസി സംഗമത്തിലാണ് സംഭവം. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത പരിപാടിയുടെ രാവിലത്തെ പ്രവാസി സെഷനിൽ വേദിയിൽ വനിതാ ലീഗ് നേതാവ് അഡ്വ. നൂർബീന റഷീദിനെയും സംഘാടകർ ക്ഷണിച്ചിരുന്നു. അതിൽ പങ്കെടുക്കാനായാണവർ എത്തിയത്. പ്രവാസി സംഗമം മുൻ മന്ത്രി ഡോ. എം കെ മുനീറിന്റെ അധ്യക്ഷതയിൽ മുസ്ലിംലീഗ് ദേശീയ സെക്രട്ടറി എം പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്ത ശേഷമാണ് സംഭവം. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ലീഗിന്റെ തീപ്പൊരി പ്രസംഗികനും സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂരാണ് സ്ത്രീകളെ അവഹേളിക്കുന്നവിധം പരാമർശങ്ങൾ നടത്തിയത്.
സ്ത്രീകൾ ഇരിക്കേണ്ടിടത്ത് ഇരിക്കണമെന്നു ആവർത്തിച്ച് അധിക്ഷേപിച്ച ഇയാൾ, ഇവരെയൊക്കെ വേദിയിലേക്കു ക്ഷണിച്ച സംഘാടകരെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും പറഞ്ഞു. ഉടനെ സമ്മേളന പ്രതിനിധികളിൽ കുറച്ചു പേർ നിറഞ്ഞ കയ്യടി നൽകുകയുമുണ്ടായി. ഇതോടെ പ്രതിഷേധാർത്ഥം നൂർബീന റഷീദ് വേദി വിട്ടിറങ്ങുകയായിരുന്നു. ഒപ്പം സദസ്സിലുണ്ടായിരുന്ന വനിതാ ലീഗ് നേതാവ് കൂടിയായ പി കുൽസു ടീച്ചറും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
എന്നാൽ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് വേദി വിട്ടിറങ്ങിയ നൂർബിന റഷീദ് സംഭവം പരസ്യപ്പെടുത്താൻ തയ്യാറല്ല. 12 മണിയായതിനാൽ പള്ളിയിൽ പോകേണ്ട സമയമായിരുന്നു അതിനാലാണ് താൻ വേദി വിട്ടതെന്നാണ് അവരുടെ ന്യായീകരണം. എന്നാൽ പ്രസംഗിക്കുന്ന സമസ്ത നേതാവിന് ഈ വെള്ളിയാഴ്ചയും പള്ളിക്കാര്യവുമൊന്നും ഇല്ലെന്ന് വനിതാ ലീഗ് നേതാവിനോട് തൽക്കാലം ആരും ചോദിക്കരുതെന്നു മാത്രം. ലീഗ് വേദികളിൽ സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം ഇടപെടലുകളെ ഈ അതീവ ഗൗരവപരമായാണ് പരിപാടിയിൽ പങ്കെടുത്ത പലരും വിലയിരുത്തിയത്. ഇത് വരുംദിവസങ്ങളിൽ പാർട്ടിയിൽ ചർച്ചയാക്കുമെന്നും ഇവർ പറയുന്നു.
ഈയിടെ കോഴിക്കോട് സമാപിച്ച യൂത്ത്ലീഗിന്റെ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളന വേദിയിലും ലീഗിന്റെ സ്ത്രീവിരുദ്ധ സമീപനം അരക്കിട്ടുറപ്പിക്കുന്ന സംഭവം അരങ്ങേറിയിരുന്നു. കെ എം ഷാജി എം എൽ എ സംസാരിച്ച ശേഷം പ്രസംഗിക്കാനെഴുന്നേറ്റ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നിസ അൻവറിനെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിൻ ഹാജി വിലയ്ക്കുന്നതായിരുന്നു പ്രസ്തുത സംഭവം. 'മുസ്ലിംലീഗ് വേദിയിൽ ആണുങ്ങൾക്കു മുമ്പിൽ സ്ത്രീകൾ പ്രസംഗിക്കുന്ന പതിവില്ലെന്നു പറഞ്ഞു' ഖമറുന്നിസ അൻവറിനെ മായിൻഹാജി വിലക്കുകയായിരുന്നു.
'ഇത് ചരിത്രത്തിലില്ലാത്തതാണ്. സ്ത്രീകൾ ആണുങ്ങളോടു പ്രസംഗിക്കുന്നത്. മുജാഹിദ് പ്രസ്ഥാനം പോലും ചെയ്യില്ല' എന്നു ഖമറുന്നീസയോട് മായിൻഹാജി പറഞ്ഞ ദൃശ്യങ്ങളും അതിന് ഖമറുന്നീസയുടെ മറുപടിയും വാർത്തയായിരുന്നു. വേദിയിൽ ഇത്തരമൊരു സംഭവമുണ്ടായിട്ട് മറ്റുള്ള നേതാക്കളാരും അതോട് പ്രതികരിക്കാനും തയ്യാറായിരുന്നില്ല.
ഇത് വിവാദമായപ്പോൾ സംഭവം സത്യമാണെന്നും എന്നാൽ തനിക്കതിൽ പരാതിയൊന്നുമില്ലെന്നുമുള്ള നിലപാടാണ് ഖമറുന്നിസ അൻവർ സ്വീകരിച്ചത്. വിളിക്കുമെന്ന് വിചാരിച്ച് കാത്തിരുന്നിരുന്നു. അവർ ക്ഷണിച്ചിട്ട് പോയി. കണ്ടു മടങ്ങി. അത്രയേ ഉള്ളൂ എന്ന നിലയിൽ പ്രതിഷേധം പുറംലോകം അറിയിക്കാതെ തണുപ്പിക്കുകയായിരുന്നു അവർ. 'താൻ തന്റെ അഭിപ്രായവും ഖമറുന്നിസ അവരുടെ അഭിപ്രായവുമാണ് പറഞ്ഞതെന്നാണ് ഇതോട് മായിൻ ഹാജി പ്രതികരിച്ചിരുന്നത്. മുസ്ലിം ലീഗിൽ പുരുഷന്മാരേ ഉള്ളൂ. വനിതാ ലീഗ് വേറെയുണ്ട്. അവർക്കുള്ള എല്ലാ സൗകര്യവും ചെയ്തു കൊടുക്കുന്നുണ്ടെന്നും മായിൻ ഹാജി ചൂണ്ടിക്കാട്ടി.
എന്നാൽ വനിതാ ലീഗ് നേതാവിനെ ലീഗിന്റെ ചരിത്രം പറഞ്ഞ് അധിക്ഷേപിച്ച ആ യുവതുർക്കികളുടെ മൂന്നു ദിവസത്തെ സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിൽ ഇതേ മായിൻ ഹാജിയെ ഇരുത്തി വനിതാ ലീഗ് നേതാവ് പ്രസംഗിച്ച കാര്യം തൽക്കാലം മറക്കുക. ലീഗിന്റെ സമുന്നത നേതാക്കൾ വനിതാ രത്നത്തിന്റെ പ്രസംഗം കണ്ണടക്കാതെ, ചെവി പൊത്താതെ അവരുടെ പിന്നിലിരുന്നും ആയിരങ്ങൾ മുന്നിലിരുന്നും ശാന്തമായിരുന്ന് കേട്ടത് സമാപന സമ്മേളനത്തിലാണ് മായിൻ ഹാജിക്കു ചൊറിച്ചിലുണ്ടാക്കിയത്. പാർട്ടിയുടെ ദേശീയ സംസ്ഥാന നേതാക്കളായ ഇ ടി മുഹമ്മദ് ബഷീർ, പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് തങ്ങൾ, കെ പി എ മജീദ്, പി കെ കെ ബാവ, പി വി അബ്ദുൽ വഹാബ് എം പി, ഉമ്മർ പാണ്ടികശാല തുടങ്ങിയ നേതാക്കളെല്ലാം വേദിയിലിരിക്കെയാണ് യൂത്ത്ലീഗിന്റെ കോഴിക്കോട് സമ്മേളനം തുടങ്ങിയത്. ഒരേ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിൽ വനിതാ ലീഗ് നേതാവിന് പ്രസംഗിക്കാമെന്നും സമാപനത്തിൽ പറ്റില്ലെന്നും പറയുന്നതിന്റെ ലോജിക്കാണ് പ്രശ്നം. സമാപന സമ്മേളനത്തിന്റെ മാദ്ധ്യമങ്ങൾക്കു നൽകിയ പ്രോഗ്രാം ലിസ്റ്റിൽ പ്രാസംഗികയായി ഖമറുന്നീസ അൻവറിന്റെ പേര് ഉണ്ടായിരുന്നില്ല എന്ന സത്യമാണ്. ഇനി അവരോട് പ്രസംഗിക്കാൻ സംഘാടകർ ആവശ്യപ്പെട്ടിരുന്നുവോ എന്നറിയില്ല. എന്തായാലും സമാപന സമ്മേളന വേദിയിൽ വച്ച് വനിതാ ലീഗ് നേതാവും മൂത്ത ലീഗ് നേതാവും തമ്മിൽ വാക്കേറ്റം ഉണ്ടായിട്ടുണ്ട്. അതിനു ശേഷമാണിപ്പോൾ മറ്റൊരു ലീഗ് വേദിയിൽ വനിതാ ലീഗ് നേതാവിനെ ഇരുത്തം പഠിപ്പിക്കാൻ ഒരാൾ ഇറങ്ങി പുറപ്പെട്ടതെന്നതും വസ്തുത മാത്രം.
എന്നാൽ, ഒരുകാലത്ത് സ്ത്രീകൾക്ക് അക്ഷരവിദ്യ പഠിക്കൽ മതവിരുദ്ധമാക്കിയ(ഹറാം) സമുദായത്തിൽ, മുസ്ലിം വനിതകളെ പൊതുവേദികളിൽനിന്ന് എത്ര നാൾ മുസ്ലിംലീഗിന് അകറ്റിനിർത്താനാവുമെന്നും പൊതുസമൂഹത്തിൽ അത് ഏറെ ക്ഷീണമുണ്ടാക്കുമെന്നുമുള്ള നിലപാട് പാർട്ടിക്കുള്ളിൽ ഒരു വലിയ വിഭാഗത്തിനുണ്ട്. മുസ്്ലിംകളിൽ മുജാഹിദുകൾ, ജമാഅത്തെ ഇസ്്ലാമി തുടങ്ങിയവരാണ് പൊതുവെ സ്ത്രീ വിഷയങ്ങളിൽ ഉൾപ്പെടെ പുരോഗമനാശയക്കാരായി പറയപ്പെടുന്നത്. ഈ വിഭാഗങ്ങൾക്കെല്ലാം സ്ത്രീകൾക്കായി പ്രത്യേകം ബഹുജന സംഘടനകളും വിദ്യാർത്ഥികൾക്കായി പ്രത്യേകം കൂട്ടായ്മകളുമുണ്ട്. ഇവർ സ്ത്രീകളുടെ പള്ളിപ്രവേശം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുൾപ്പെടെയുള്ള പൊതു പ്രവേശത്തിനും അനുകൂലമാണ്. മുസ്ലിം സ്ത്രീകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മതവിരുദ്ധമല്ലെന്നാണ് ഇവരുടെ നിലപാട്. പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് വനിതകൾ പൊതുരംഗത്ത് സജീവമായിരുന്നുവെന്നും സ്ത്രീകളെ വീടിന്റെ നാലു ചുവരുകളിൽ തളച്ചിടുന്നത് സമുദായത്തെ പിറകോട്ടു പിടിച്ചുവലിക്കലാണെന്നും ഇവർ ചുണ്ടിക്കാട്ടുന്നു.
മുജാഹിദ് ഗ്രൂപ്പുകളും ജമാഅത്തെ ഇസ്ലാമിയുമെല്ലാം അവരുടെ സമ്മേളനങ്ങളിലും മറ്റും സ്ത്രീകൾക്കു സംസാരിക്കാൻ അവസരം നൽകാറുണ്ട്. അവർക്കു മാത്രമായി പ്രത്യേകം വനിതാ സെഷനുകളും സമ്മേളനങ്ങളിൽ ഉൾപ്പെടുത്താറുണ്ട്. വിവിധ ഇസ്ലാമിക നേതാക്കളോടൊപ്പം വനിതകൾ വേദി പങ്കിടുകയും പ്രസംഗിക്കുന്നതുമൊക്കെ പുത്തരിയല്ലെങ്കിലും സുന്നികൾ ഇത് അനുവദിക്കാറില്ല. മുജാഹിദ് പിളർപ്പിനു ശേഷം ജിന്ന് വിഭാഗവും പുരുഷന്മാരോടൊപ്പം സ്ത്രീകൾക്ക് വേദിയിൽ പ്രസംഗിക്കാൻ അവസരം നൽകുന്നത് പ്രോത്സാഹിപ്പിക്കാറില്ല. എന്നാൽ മുജാഹിദിലെ ഡോ. ഹുസൈൻ മടവൂരും സി പി ഉമർ സുല്ലമിയും നേതൃത്വം നൽകുന്ന മർക്കസുദ്ദഅ്വ വിഭാഗവും ടി പി അബ്ദുല്ലക്കോയ മദനിയും പി പി ഉണ്ണീൻകുട്ടി മൗലവിയും നേതൃത്വം നൽകുന്ന മുജാഹിദ് സെന്റർ വിഭാഗവും ഇതിന് എതിരല്ല. ഒന്നര പതിറ്റിണ്ടു കാലത്തോളം പരസ്പരം ഭിന്നിച്ചുനിന്ന ഇവരുടെ ഐക്യസമ്മേളനം നാളെ കോഴിക്കോട് കടപ്പുറത്ത് ചേരുന്നുണ്ടെങ്കിലും അതിന്റെ പൊതസമ്മേളന വേദിയിൽ വനിതകൾക്കാർക്കും പ്രസംഗിക്കാൻ സംഘാടകർ പ്രോഗ്രാമിൽ ഇടം നൽകിയിട്ടില്ലെന്നത് വേറെ കാര്യം.
മുസ്ലിം മതവിഭാഗങ്ങളിൽ വനിതകൾക്കു മാത്രമായി പ്രത്യേകം സംഘടനകളുണ്ടെങ്കിലും സുന്നികൾക്കിടയിൽ അത്തരമൊരു വനിതാ കൂട്ടായ്മയില്ല. എന്നാൽ വിവിധ മുസ്ലിം സംഘടനകളിലെ ബഹുഭൂരിപക്ഷം പേരും അംഗങ്ങളായിട്ടുള്ള മുസ്ലിംലീഗ് വനിതകൾക്കായി പ്രവർത്തിക്കാൻ വനിതാ ലീഗ് എന്ന പേരിൽ പ്രത്യേകം സംഘടന ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അത് തദ്ദേശ തെരഞ്ഞെടുപ്പുകളിലും മറ്റു സംവരണ സീറ്റുകളിലും മാത്രമായി ഒതുങ്ങുകയാണ് പതിവ്. എല്ലാ വിഭാഗങ്ങളുടെയും പ്രീതി പിടിച്ചുപറ്റിയ യശ്ശശരീരനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മുസ്ലിംലീഗിന്റെ മുൻ സംസ്ഥാന പ്രസിഡന്റായിരിക്കെ, കടുത്ത എതിർപ്പുകൾ അവഗണിച്ചാണ് പാർട്ടി, ചരിത്രത്തിലാദ്യമായി മുസ്ലിം സ്ത്രീകൾക്ക് നിയമസഭയിൽ മത്സരിക്കാൻ സീറ്റ് അനുവദിച്ചത്. അതിന്റെ പേരിൽ അദ്ദേഹത്തിന് ഒട്ടേറെ എതിർപ്പുകൾ നേരിടേണ്ടി വന്നു. സ്ത്രീകളുടെ പൊതുപ്രവേശവുമായി ബന്ധപ്പെടുത്തി സുന്നികൾ അതിനെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ചതോടെ പിന്നീട് സീറ്റ് അനുവദിക്കാനുള്ള ആർജവം ലീഗ് നേതൃത്വം ഇതുവരെയും കാണിച്ചിട്ടുമില്ല.
സ്ത്രീകൾക്കു പള്ളികളും മറ്റും വിലക്കുമ്പോഴും രാത്രി കാലങ്ങളിൽ പള്ളിക്കാടുകളിലും മൈതാനങ്ങളിലും മറ്റും നടത്തുന്ന പാതിരാ പ്രസംഗങ്ങളിൽ സ്ത്രീകളെ ഇവരാറും വിലക്കാറില്ല. പാതിരാ വഅളുകളിൽ (പ്രഭാഷണം) നടക്കുന്ന ലേലം വിളികളിൽ സ്ത്രീ മനസ്സ് ചൂഷണം ചെയ്യാനുള്ള ഒരു പ്രത്യേക മിടുക്കു മതപൗരോഹിത്യം കാണിക്കാറുണ്ട്. പള്ളിയുടെയും മദ്രസയുടെയുമെല്ലാം പേരിൽ സംഭാവനയായി ഇവർ സ്ത്രീകളുടെ മാലയും വളയും മോതിരവും കമ്മലും ഉൾപ്പെടെയുള്ള വിവിധ സ്വാർണാഭരണങ്ങളും പണവും ചടങ്ങിൽ നിന്ന് പരസ്യമായി ഇവരെക്കൊണ്ട് ഓഫർ ചെയ്യിക്കാറുണ്ട്. ലേലം വിളിക്കുന്നവർക്കും കമ്മിറ്റിക്കാർക്കുമെല്ലാം ഇതിൽ കമ്മീഷൻ ഈടാക്കുന്ന രീതിയും ചില സ്ഥലങ്ങളിലുണ്ട്. എന്തായാലും യൂത്ത് ലീഗ് സമ്മേളന വേദിയിൽ നേതാക്കളുടെ മുന്നിൽ വച്ച് വനിതാ ലീഗ് നേതാവിനെ അധിക്ഷേപിച്ചവർ തന്നെ വീണ്ടും കെ എം സി സിയുടെ വേദിയിലും ഇതാവർത്തിച്ചത് വരും നാളുകളിൽ കൂടുതൽ ചർച്ചയാവാനാണ് സാധ്യത. സ്ത്രീകൾ പൊതുരംഗത്ത് പ്രവർത്തിച്ചതിനെ കുറിച്ച് ഇസ്ലാമിക ചരിത്രത്തിൽ നിരവധി സ്ഥലത്ത് പറയുന്നുണ്ടെങ്കിലും അതൊക്കെയും ഏട്ടിൽതന്നെ കിടത്താനാണ് പലരുടെയും വ്രഥാശ്രമം.
Stories you may Like
- സതീശനോടും സുധാകരനോടും സമസ്തയ്ക്ക് താൽപര്യക്കുറവ്
- മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം; 14 ജില്ലകളിലും ഹരിതവനങ്ങൾ സൃഷ്ടിക്കും
- സലാമിനെ അടക്കി നിർത്തി പ്രശ്നം അവസാനിപ്പിക്കാൻ മുസ്ലിംലീഗ് തീരുമാനം.
- മൊഗ്രാൽപുത്തൂർ യൂത്ത് ലീഗ് പഞ്ചായത്ത് അധ്യക്ഷ പദവി രാജിവച്ചു ഹസീബ് ഷംനാട്
- യുഡിഎഫ് വിലക്ക് മറികടന്ന് പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ നവ കേരള സദസിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്