തങ്ങൾമാരെ നേതാവാക്കുന്ന കാലം കഴിഞ്ഞു; മുസ്ലിംലീഗ് തകർച്ചയിലേക്ക്; പുതിയ ലീഡർഷിപ്പിന്റെ പ്രതീകം കുഞ്ഞാലിക്കുട്ടി; ഖാഇദെമില്ലത്തിനൊന്നും കച്ചവട മൂല്യമില്ല; സമുദായത്തെ നിയന്ത്രിക്കുന്നത് മാദ്ധ്യമവും ജമാഅത്തെ ഇസ്ലാമിയും: ചന്ദ്രികയുടെ മുൻ എഡിറ്റർ കൂടിയായ ലീഗ് നേതാവിന്റെ പ്രസംഗം വിവാദമാകുന്നു..
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ മലബാറിലെ മുസ്ലിംലീഗിന്റെ കോട്ടകൊത്തളങ്ങളിൽ വിള്ളൽ വീഴ്ത്താൻ സിപിഎമ്മിന് സാധിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഷയങ്ങളിൽ സിപിഐ(എം) സ്വീകരിച്ച നിലപാട് മുസ്ലിം സമുദായത്തിലെ വലിയൊരു ശതമാനത്തെ ഒപ്പം നിർത്താൻ സാധിച്ചിട്ടുണ്ട്. കെ ടി ജലീൽ മലപ്പുറത്തെ ശക്തനായ മുസ്ലിം നേതാവായി വളരുകയും ചെയ്തു. ഇതിനെ ഭീതിയോടൊയാണ് ലീഗ് നോക്കിക്കാണുന്നത്. എന്നാൽ, ഇതുവരെ ആരും വിരൽ ചൂണ്ടാൻ തയ്യാറാകാത്ത മുസ്ലിംലീഗിലെ അനിഷേധ്യ നേതൃത്വമായ തങ്ങൾ കൂടുംബത്തിലേക്ക് വിരൽ ചൂണ്ടി മുസ്ലിംലീഗ് നേതാവ് നടത്തിയ പ്രസംഗമാണ് ഇപ്പോൾ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ലീഗ് പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ പയറ്റേണ്ടിയിരിക്കുന്നു എന്ന് വ്യക്തമാക്കി ലീഗ് സൈന്ധാന്തികനും ചന്ദ്രികയുടെ മുൻ പത്രാധിപരുമായ എം ഐ തങ്ങൾ നടത്തിയ പ്രസംഗമാണ് ലീഗ് രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾക്ക് വഴിവെക്കുന്നത്. ബാഫഖി തങ്ങളെ നേതാവാക്കി രാഷ്ട്രീയപാർട്ടിയെ സംഘടിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്നാണ് എം ഐ തങ്ങൾ അഭിപ്രായപ്പെടുന്നത്. ഇന്നത്തെ ലീഡർഷിപ്പ് കൺസെപ്റ്റ് മാറിക്കൊണ്ടിരിക്കയാണെന്നും പഴയ കരിസ്മാറ്റിക് ലീഡർഷിപ് കൺസെപ്റ്റ് ഇന്നില്ല. പുതിയ ലീഡർഷിപ്പിന്റെ പ്രതീകം കുഞ്ഞാലിക്കുട്ടിയാണ്. ഇന്ന് ഖാഇദെമില്ലത്തിനൊന്നും കച്ചവടമൂല്യം ഉണ്ടാവില്ല. രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുയാണെന്നും തങ്ങൾ അഭിപ്രായപ്പെട്ടു.
ലീഗ് നേരിടുന്ന പ്രധാന വെല്ലുവിളികളെ ചൂണ്ടിക്കൊണ്ട് തന്നെയാണ് എം ഐ തങ്ങളുടെ പ്രസംഗം. മുസ്ലീം ലീഗിന്റെ വോട്ടിങ് ശതമാനം ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കുറഞ്ഞുവരികയാണ്. ഭരണം, അധികാരം തുടങ്ങിയ കാര്യങ്ങൾ മാത്രമേ പലരും നോക്കുന്നുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ തലമുറയ്ക്ക് ശിഹാബ് തങ്ങളോ കുഞ്ഞാലിക്കുട്ടിയോ പച്ചക്കൊടിയോ ഇല്ല. അവർ ചെയ്യുന്ന വോട്ട് തിരഞ്ഞെടുപ്പിൽ നിർണായക ഫലം ചെയ്യും. എന്നാൽ അവരുടെ പ്രശ്നം എന്താണെന്ന് നമ്മൾ പഠിക്കണം. അവരെ നമ്മൾക്കിടയിലേക്ക് കൊണ്ടുവരാൻ നേതൃത്വം തയ്യാറാകണമെന്നും എം.ഐ തങ്ങൾ പറയുന്നു.
ഇന്ന് മുസ്ലീം ലീഗ് പ്രവർത്തകർക്ക് ലക്ഷ്യബോധം നഷ്ടപ്പെട്ടു. നേതാവാകണം എന്ന ആഗ്രഹം മാത്രമാണ് എല്ലാവരുടെയും മനസിൽ. അത് തന്നെയാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം പറയുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്റർ സ്്ഥാനം വഹിച്ചതിനെ കുറിച്ചും എം.ഐ തങ്ങൾ പറയുന്നു. എഡിറ്റർ സ്ഥാനം തനിക്ക് ഏറ്റെടുക്കേണ്ടി വന്നതാണെന്നും സന്തോഷത്തോടെയല്ല അത് ഏറ്റെടുത്തതെന്നും എം.ഐ തങ്ങൾ പറയുന്നു. അഹമ്മദ് സാഹിബാണ് സ്ഥാനം ഏറ്റെടുക്കാൻ പറഞ്ഞത്. ചന്ദ്രിക കുത്തഴിഞ്ഞ പുസ്തകമാണെന്നും ഏറ്റെടുക്കാൻ കഴിയില്ലെന്നും പറഞ്ഞെങ്കിലും അതിന് അനുവദിച്ചില്ല. ചാലഞ്ച് ഏറ്റെടുക്കലാണ് ആണത്തം എന്ന് പറഞ്ഞ് ആ പദവി തന്നെ ഏൽപ്പിക്കുകയായിരുന്നെന്നും എം.ഐ തങ്ങൾ പറയുന്നു.
1983 ൽ ആണ് ചന്ദ്രികയിൽ നിന്നും രാജിവച്ചത്. ഇതിന്റെ കൂടെ നിന്ന് ഈ രക്തത്തിൽ പങ്കുപറ്റരുതെന്ന് അല്ലാഹു സൂചന തന്നതിനാൽ ആണ് അന്ന് ചന്ദ്രിക വിട്ടത്. രാജിവെക്കാൻ വ്യക്തിപരമായി വേറെ കാരണങ്ങളൊന്നും ഇല്ല. ഭാവിയെ കുറിച്ച് എന്തോ ഒരു ദുസൂചന കിട്ടിയിരുന്നു. ഒരു കാലത്ത് കേരള മുസ്ലീങ്ങളുടെ മനസാക്ഷി സൂക്ഷിച്ചിരുന്നത് ചന്ദ്രികയായിരുന്നു. എന്നാൽ പിന്നീട് തീർത്തും പരാജയപ്പെട്ടെന്നും എം.ഐ തങ്ങൾ പറയുന്നു.
ഇന്ന് ചന്ദ്രികയ്ക്ക് മുസ്ലീം സമുദായത്തിലെ നിയന്ത്രണം നഷ്ടപ്പെട്ടു. മാദ്ധ്യമവും ജമാഅത്തെ ഇസ്ലാമിയുമാണ് സമുദായത്തെ നിയന്ത്രിക്കുന്നത്. ആ അവസ്ഥയിലേക്ക് മാദ്ധ്യമവും ജമാഅത്തെ ഇസ്ലാമിയും എത്തിയിരിക്കുന്നു. മുസ്ലീം ലീഗിനും ചന്ദ്രികയ്ക്കുമൊപ്പം സമുദായം നിൽക്കുന്നില്ല. ചന്ദ്രിക ശക്തമായി നിന്ന അവസരത്തിൽ ജമാഅത്തെ ഇസ്ലാമിയുടേയും സിപിഐഎമ്മിന്റേയും ഒരു തന്ത്രങ്ങളും വിലപ്പോയിരുന്നില്ലെന്നും എം ഐ തങ്ങൾ പറയുന്നു. ഇറാൻ വിപ്ലവം ഉണ്ടായപ്പോൾ ജമാഅത്തെ ഇസ്ലാമിയേയും കമ്യൂണിസ്റ്റ്പാർട്ടിയേയും ഒറ്റപ്പെടുത്താൻകഴിഞ്ഞിരുന്നു. പക്ഷേ ആ പദവി ഇന്ന് ചന്ദ്രികയ്ക്ക് നഷ്ടപ്പെട്ടുപോയി
ഇറാൻ വിഷയത്തിൽ സിപിഐഎമ്മും ജമാഅത്തെ ഇസ്ലാമിയുമെടുത്ത നിലപാടാണ് കേരള മുസ്ലീങ്ങൾ സ്വീകരിച്ചത്. കാരണം ചന്ദ്രികകയ്ക്ക് അവരുടെ പദവി നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നെന്നും ഇദ്ദേഹം പറയുന്നു. ഇറാന്റെ കയ്യിൽ അണുബോംബുണ്ടാകുന്നത് സൗദിയും യു.എ.ഇയും ഭയപ്പെടുന്നു. രാജ്യങ്ങളെല്ലാം ഭയപ്പെടുന്നു. ഇറാനെ വിശ്വസിക്കാൻ പറ്റില്ല. ഇറാന്റെ ആണവനിലയം എതിർക്കപ്പെടണം. പണ്ട് ഹറമിൽ നിന്ന് ഹജറുൽ അസ് വദ് കട്ടുകൊണ്ടുപോയവരാണവർ. എത്ര കൊല്ലം അതുമൂലം ഹജ്ജ് മുടങ്ങി. ആ വിഭാഗമാണ് ഇറാനിലുള്ള ഷിയാക്കൾ. അവരെ വിശ്വസിക്കാൻ പറ്റില്ല.
കെ.എം.സി.സിയുടെ വാർത്തകളും ലീഗിന്റെ യൂണിറ്റ് വാർത്തകളും കുറേ ഫോട്ടോകളും കുറേ പ്രസംഗങ്ങളും മാത്രമാണ് ഇന്ന് ചന്ദ്രിക പത്രത്തിൽ ഉണ്ടാകുന്നത്. മദ്രസാ വാർത്ത കൊടുക്കാനുള്ള നോട്ടീസാണ് ചന്ദ്രികയെന്ന് അണികൾ വിചാരിച്ചുവച്ചിരിക്കുന്നു. ന്യൂസ് വായിക്കാൻ ഞങ്ങൾ മറ്റുപത്രങ്ങൾ വായിക്കുന്നുണ്ടെന്നാണ് അനുയായികൾ പറയുന്നത്. ചന്ദ്രികയുടെ ക്രഡിബിലിറ്റി നഷ്ടപ്പെട്ടുകഴിഞ്ഞു. വാർത്തകൾ അണികൾ പോലും വിശ്വസിക്കുന്നില്ലെന്നും എംഐ തങ്ങൾ പറയുന്നു.
ചന്ദ്രികയിൽ നല്ല ലേഖനമോ മുഖപ്രസംഗമോ വരാത്തതിൽ ആർക്കും പരിഭവമില്ല. കമ്മിറ്റി വാർത്ത മദ്രസ വാർത്ത എന്തുകൊണ്ട് വന്നില്ല എന്നാണ് ചോദിക്കുന്നത്. ചന്ദ്രിക നന്നാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ സമുദായത്തിൽ നിന്ന് പിന്തുണ കിട്ടിയിട്ടില്ലെന്നും എം.ഐ തങ്ങൾ പറയുന്നു. ചന്ദ്രികയോട് ജനങ്ങൾക്ക് ഇന്ന് പുച്ഛമാണ് എക്സ്പ്രസ് ഹൈവേ നയം ജനങ്ങളെ ബോധ്യപ്പെടുത്താൻ പത്രത്തിനായില്ല. മാദ്ധ്യമം സ്വീകരിച്ച നിലപാടിന് പിന്നിലാണ് മുസ്ലീം സമൂഹം പോയത്. ചന്ദ്രിക തിരിച്ചുപിടിക്കണം. അത് സമുദായത്തിന്റെ ആവശ്യമാണ്.
മാദ്ധ്യമത്തിന്റെ കൈയിൽ നിന്നും മുസ്ലീങ്ങളെ രക്ഷപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു. കുഞ്ഞാലിക്കുട്ടിയുടെ വിഷയം വന്ന സമയത്ത് അത് ഇത്രയും വിവാദമാക്കിയത് മാദ്ധ്യമം പത്രമാണ്. കുഞ്ഞാലിക്കുട്ടിയെ രാഷ്ട്രീയപരമായി തകർക്കാനുള്ള നീക്കമായിരുന്നു ഇതിന് പിന്നിൽ. കുഞ്ഞിലിക്കുട്ടിയെ കഥാവശേഷനാക്കിയേക്കാമെന്ന് അന്ന് തന്നെചിലർ പറഞ്ഞിരുന്നെന്നും എം.ഐ തങ്ങൾ പറയുന്നു. െേഎസ്ക്രീ പാർലർ വിവാദം ഉയർന്നുവന്നപ്പോൾ അക്കാലത്തെ ചന്ദ്രിക എഡിറ്ററായിരുന്ന റഹീം മേച്ചേരിക്ക് കുഞ്ഞാലിക്കുട്ടി കുറ്റക്കാരനാണെന്ന നിലപാടാണ് ഉണ്ടായിരുന്നതെന്നും എം.ഐ തങ്ങൾ വിശദീകരിക്കുന്നു. ബാപ്പുകുരിക്കളുടെ മരണം ആസൂത്രിതമായ വധമായിരുന്നെന്നും അദ്ദേഹത്തിന് അനാവശ്യ ഇഞ്ചക്ഷൻ നൽകി വധിക്കുകയായിരുന്നെന്നും ഒരു ഡോക്ടറെ ഉദ്ദരിച്ച് എംഐ തങ്ങൾ പറയുന്നു.
റിയാദ് കെഎംസിസിയുടെ പരിപാടിയിലാണ് തങ്ങളുടെ വിവാദ പ്രസംഗം. 2016 ഫെബ്രുവരിയിലാണ് മാപ്പിള ഹെറിറ്റേജ് സൊസൈറ്റി യുട്യൂബിൽ അപ്ലോഡ് ചെയ്തത്. എന്നാൽ, ഇപ്പോഴാണ് ആ വീഡിയോ വൈറലായത്. പ്രസംഗം പുറത്തുവന്നത് ലീഗ് നേതൃത്വത്തെ ഏറെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
Stories you may Like
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- ഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു: പി കെ കുഞ്ഞാലിക്കുട്ടി
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- 'തരൂരിന്റെ പ്രസംഗം വിവാദമാക്കുന്നതിന് പിന്നിൽ ചില കേന്ദ്രങ്ങൾ': കുഞ്ഞാലിക്കുട്ടി
- 'ഗവർണറുടെ നടപടി മോശം, സർക്കാർ അതിലും മോശം': കുഞ്ഞാലിക്കുട്ടി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്