കൽപ്പറ്റയിൽ തോൽപ്പിച്ചത് പ്രവാചകനിന്ദാ ലേഖനമെന്ന് ഡിസിസിയും ജെ.ഡി.യുവും; മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ എതിരായി; ശ്രോയംസിന്റെ കോപം ഭയന്ന് മാതൃഭൂമി ജീവനക്കാർ; തെറ്റായ വിലയിരുത്തലെന്ന് രാഷ്ട്രീയ നിരീക്ഷകർ
കെ വി നിരഞ്ജൻ
കോഴിക്കോട്: ഒരു ഫേസ്ബുക്ക് പോസ്റ്റ് എടുത്തുകൊടുത്തതിന്റെ പേരിൽ ഇത്രയേറെ പൊല്ലാപ്പുകൾ ഉണ്ടാവുമെന്ന് മാതൃഭൂമി പത്രത്തിലെ ജീവനക്കാർ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിക്കുന്നരീതിയിലുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് മാതൃഭൂമി പത്രത്തിന്റെ നഗരം പേജിൽ വന്നതിനാലാണ് അവർക്ക് കോടികളുടെ പരസ്യവരുമാനവും, അരലക്ഷത്തോളം കോപ്പികളും നഷ്ടമായത്. നിരവധി തവണ പത്രം മാപ്പുപറഞ്ഞിട്ടും പ്രമുഖരായ മുസ്ലിം നേതാക്കളെകോണ്ട് പ്രസ്താവന ഇറക്കിച്ചിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നില്ല. ഇപ്പോൾ കൽപ്പറ്റയിൽ ജെ.ഡി.യു നേതാവും, യു.ഡി.എഫ് സ്ഥാനർഥിയും മാതൃഭൂമി ഡയറക്ടറുമായ എം.വി ശ്രേയാംസ് കുമാറിന്റെ തോൽവിക്ക് പ്രധാന കാരണമായി പറയുന്നതും ഇതേ വിഷയമാണ്.ലേഖനത്തെ തുടർന്നുണ്ടായ വിവാദങ്ങളാണ് തങ്ങൾക്ക് കൽപ്പറ്റയിൽ മുസ്ലിം വോട്ടുകൾ നഷ്ടമാവാൻ ഇടയാക്കിയതെന്നാണ് ജെ.ഡി.യുവും,ഡി.സി.സിയും വിലയിരുത്തുന്നത്.
ഇതോടെ മാതൃഭൂമിയിലെ ജീവനക്കാരാണ് അക്ഷരാർഥത്തിൽ ഭീതിയിലായിരുക്കുന്നത്. തോറ്റ് മാനംപോയി വരുന്ന ശ്രോയാംസ്കുമാർ തന്റെ വീഴ്ചകളെല്ലാം മറച്ചുപിടക്കാൻ ഇത് ഉപയോഗിക്കുമെന്നും അതിനാൽ മാതൃഭൂമിയിൽ ഇനിയും തലകൾ ഉരുളുമെന്നുമാണ് അവർ ഭയക്കുന്നത്. നേരത്തെ നഗരം സപ്ളിമെന്റിന്റെ ചുമതലയുള്ള നാലുപേരെ മാതൃഭൂമി സസ്പെൻഡ് ചെയ്തിരുന്നു. ശ്രേയാംസിന്റെ തോൽവിയോടെ ഈ സസ്പെൻഷൻ, ഡിസ്മിസലാവുമെന്നാണ് ജീവനക്കാർ ഭയക്കുന്നത്. കുറച്ചകാലം മുമ്പ് ഇതേ പ്രശ്നത്തെചൊല്ലി മുതിർ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഡോ.ടി ശ്രീകുമാറിനെ വീരേന്ദ്രകുമാറും ശ്രേയാംസും അപമാനിക്കയും മനംമടുത്ത് അദ്ദേഹം അതേചൊല്ലി രാജിവെക്കുകയും ചെയ്തിരുന്നു.ഇതുപോലുള്ള പ്രശ്നങ്ങൾ ഇനിയും ഉണ്ടാകുമെന്ന പേടിയിലാണ് മാതൃഭൂമി ജീവനക്കാർ.
എന്നാൽ പ്രവാചകനിന്ദ ഒരു വിഷയമാവില്ളെന്നും, ലീഗ് സംസ്ഥാന നേതാക്കൾവരെ ഇറങ്ങിയതിനാൽ അത് പരിഹരിച്ചുമെന്നുമായിന്ന യു.ഡി.എഫ് നേതാക്കൾ വോട്ടെണ്ണലിന്റെ തലേന്നുവരെ പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പിന്റെ കോലാഹലങ്ങൾ തുടങ്ങുന്നതിന് തൊട്ടു മുമ്പായിരുന്നു പത്രത്തിൽ വിവാദ കുറിപ്പ് പ്രസിദ്ധീകരിച്ചത്. കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ശ്രേയാംസിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന ചടങ്ങിൽ ലീഗ് നേതാവ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ പ്രസംഗം പ്രവാചക നിന്ദ വിഷയത്തിലുള്ളതായിരുന്നു. ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിച്ചന്നെും ഇത് മുതലെടുക്കാൻ ആരെയും അനുവദിക്കരുതെന്നും പ്രവാചക മാതൃകയാണ് പിൻപറ്റണ്ടേതെന്നും മുനവറലി പറഞ്ഞു. പിന്നീട് മുസ്ലിം കേന്ദ്രങ്ങളിൽ കുടുംബയോഗങ്ങൾ വിളിച്ച് പാണക്കാട് കുടുംബത്തിലെ അംഗങ്ങളെ തന്നെ അതിലേക്ക് ക്ഷണിച്ച് വിഷയത്തിൽ സംസാരിപ്പിച്ചു. ഇതോടെ ആദ്യഘട്ടത്തിലുണ്ടായ എതിർപ്പ് മറികടക്കാനായി എന്നായിരുന്നു യു.ഡി.എഫിന്റെ കണക്കുകൂട്ടൽ.പ്രവാചക കേശം സംബന്ധിച്ച് പിണറായി വിജയൻ നടത്തിയ 'ബോഡി വേസ്റ്റ്' പ്രയോഗം ഉപയോഗിച്ച് സിപിഎമ്മുകാർ ഇതിനേക്കാൾ വലിയ പ്രവാചക നിന്ദ നടത്തിയിട്ടുണ്ടെന്നും അവരാണിപ്പോൾ വ്യാജ പ്രവാചക സ്നേഹം കാണിക്കുന്നതെന്നും യു.ഡി.എഫും ലീഗും മറുപ്രചാരണവും നടത്തി.
വെള്ളിയാഴ്ച പള്ളിവിട്ട് വരുന്നവർക്ക് വായിക്കാനായി ഈ വിഷയത്തിൽ ഹൈദരലി തങ്ങളുടെ പ്രത്യേക നോട്ടീസും യു.ഡി.എഫ് വിതരണം ചെയ്തു. ഇതിനുപുറമെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കളും ശ്രേയാംസിനായി സജീവമായിരുന്നു.എന്നിട്ടും തോറ്റപ്പോൾ ഈ വിഷയം എടുത്തിടുന്നത് അപക്വമാണെന്നും, രാഷ്ട്രീയ പോരാട്ടം തന്നെയാണ് കൽപ്പറ്റയിൽ ഉണ്ടായതെന്നുമാണ് സാംസ്കാരിക രംഗത്തെ പ്രമുഖർ വിലയിരുത്തുന്നത്. ഇത്രയും തിളക്കമാർന്നൊരു ജയം എൽ.ഡി.എഫും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സ്ഥാനാർത്ഥികൾ തമ്മിലുള്ള അന്തരം വോട്ടിങ്ങിൽ കാര്യമായി സ്വാധീനം ചെലുത്തിയെന്ന് നിഷ്പക്ഷരായ ആരും സമ്മതിക്കുന്നതാണ്. കൽപറ്റയിൽ ഭരണവിരുദ്ധ വികാരത്തിലുപരി ശശീന്ദ്രൻ തരംഗമാണ് വിധി നിർണയിച്ചത്. സിപിഐ(എം) ജില്ലാ സെക്രട്ടറി സ്ഥാനത്തിരുന്ന് സമരങ്ങളുടെ മുന്നണി പോരാളിയായി മാറിയ സി.കെ. ശശീന്ദ്രന്റെ ലളിത ജീവിതവും വ്യക്തിപ്രഭാവവും വലിയ അളവിൽ എൽ.ഡി.എഫിന് നേട്ടമായി. പ്രചാരണത്തിന്റെ മിക്ക ഘട്ടങ്ങളിലും ഈ സാധ്യത സിപിഐ(എം) വിനിയോഗിച്ചു.
ഫ്ളക്സുകളിലും ബോർഡുകളിലും ചെരിപ്പിടാതെ നടക്കുന്ന, പാൽ കറക്കുന്ന, സാധാരണക്കാരോട് ഇടപഴകുന്ന സി.കെ. ശശീന്ദ്രന്റെ ചിത്രമാണ് വ്യാപകമായി ഉപയോഗിച്ചത്. രാഷ്ട്രീയമായ പ്രചാരണങ്ങളേക്കാളുപരി സ്ഥാനാർത്ഥികളുടെ വ്യക്തിമഹിമ ഉയർത്തിക്കാട്ടിയാണ് കൽപറ്റയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. യു.ഡി.എഫ് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ വിമർശിക്കുന്നതിനെക്കാൾ സ്ഥാനാർത്ഥിയുടെ ലളിതജീവിതവും പ്രവർത്തന പാരമ്പര്യവും ജനങ്ങൾക്ക് ബോധ്യപ്പെടുത്തുന്ന പ്രചാരണരീതികൾക്കാണ് മുന്നണി ഊന്നൽനൽകിയത്. ന്യൂനപക്ഷ കേന്ദ്രങ്ങളിൽ ലീഗിനെ പരിധിവിട്ട് വിമർശിക്കാതിരിക്കാൻ പ്രസംഗകർക്ക് പ്രത്യേക നിർദേശവും നൽകിയിരുന്നു. അത് ഗുണം ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ഫലപ്രഖ്യാപനത്തിനുശേഷവും ലീഗിനെതിരായ മുദ്രാവാക്യങ്ങൾ എൽ.ഡി.എഫ് ആഘോഷപ്രകടനത്തിൽ നിന്ന് ഉയർന്നുകേട്ടത് വിരളമായിരുന്നു.
അതേമസയം ജെ.ഡി.യുവിന് മണ്ഡലം നൽകുന്നതിൽ കോൺഗ്രസിലെ ചില നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു. ജെ.ഡി.യു ഇടതുമുന്നണിയിൽ ചേക്കേറുമെന്ന് പ്രതീക്ഷിച്ച് കൽപറ്റയിൽ കണ്ണുവച്ച ഒരുപിടി നേതാക്കളും കോൺഗ്രസിലുണ്ട്. ഇവരും ശ്രേയാംസിന്റെ പരാജയത്തിൽ പങ്കുവഹിച്ചിട്ടുണ്ടെന്ന ആക്ഷേപമുയർന്നു കഴിഞ്ഞു. ഫ്ളക്സുകളിലും ബോർഡുകളിലും കോടിക്കണക്കിന് രൂപയുടെ വികസന പ്രവൃത്തികൾ നടത്തിയെന്ന് പറയുമ്പോാഴും മണ്ഡലത്തിലെ പ്രധാന റോഡുകൾ പോലും തകർന്ന് തരിപ്പണമായ സ്ഥിതിയായിരുന്നു.മേപ്പാടികൽപറ്റ റോഡ്, പടിഞ്ഞാറത്തറമാനന്തവാടി റോഡ് എന്നിവ മോശമായ അവസ്ഥയിലായിരുന്നു. ഒടുവിൽ മേപ്പാടി റോഡുപണി തുടങ്ങിയെങ്കിലും പണി എങ്ങുമത്തെിയില്ല. ഇതിനിടയിൽ പണിപൂർത്തിയായ ഭാഗം ചെറിയ മഴയിൽ തകരുകയും ചെയ്തു. ഇക്കാര്യങ്ങളും ശ്രേയാംസിന് എതിരായി ഭവിച്ചു. മെഡിക്കൽ കോളജ്, ചുരം ബദൽ റോഡ് തുടങ്ങിയ വിഷയങ്ങളിലും ആത്മാർഥമായ ഇടപെടൽ ഉണ്ടായില്ളെന്ന് എൽ.ഡി.എഫ് ശക്തമായ പ്രചാരണം നടത്തി. മെഡിക്കൽ കോളജിന് സൗജന്യമായാണ് ട്രസ്റ്റ് സ്ഥലം നൽകിയതെങ്കിലും ഇതിൽ നിന്ന് മരങ്ങൾ വെട്ടിമാറ്റി ലാഭമുണ്ടാക്കിയെന്ന പ്രചാരണവും വ്യാപകമായിരുന്നു.
യു.ഡി.എഫ് തങ്ങൾക്ക് മേൽക്കോയ്മ കിട്ടുമെന്ന് കരുതിയ പഞ്ചായത്തുകളിൽ അണികൾ കൂട്ടത്തോടെ തിരിച്ചുകുത്തി. 2011ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു വാർഡിൽ പോലും ഇടതുമുന്നണി ജയിക്കാത്ത പടിഞ്ഞാറത്തറ പഞ്ചായത്ത് ഒരു ഉദാഹരണം മാത്രം. 2500 വോട്ട് പ്രതീക്ഷിച്ച പഞ്ചായത്തിൽ 335 വോട്ടിന് മുന്നണി പിന്നിലായത് വോട്ടെണ്ണലിന്റെ തുടക്കത്തിൽതന്നെ യു.ഡി.എഫിനെ ഞെട്ടിച്ചു.ഒന്നോ രണ്ടോ പഞ്ചായത്തുകൾ ഒഴിച്ചുനിർത്തിയാൽ മറ്റല്ളൊയിടത്തും അപ്രമാദിത്വം സ്ഥാപിക്കുന്ന യു.ഡി.എഫിന് മണ്ഡലത്തിൽ ഇക്കുറി ലീഡ് നേടാൻ കഴിഞ്ഞത് കണിയാമ്പറ്റ, കോട്ടത്തറ പഞ്ചായത്തുകളിൽ മാത്രം. കണിയാമ്പറ്റ, മുട്ടിൽ, മേപ്പാടി, തരിയോട് എന്നീ പഞ്ചായത്തുകളിലും മികച്ച ലീഡ് പ്രതീക്ഷിച്ച സ്ഥാനത്ത് വൻ തിരിച്ചടിയാണ് നേരിട്ടത്. 4000 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ച കണിയാമ്പറ്റയിൽ കിട്ടിയത് ആകെ 789 വോട്ടുകളുടെ മുൻതൂക്കം മാത്രം. കോട്ടത്തറയിൽ 300 വോട്ട് ലീഡ് നേടിയത് മാത്രമാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടലുകൾക്കൊത്ത് അൽപമെങ്കിലും എത്തിയത്.കൽപറ്റ നഗരസഭയിൽ 2572 വോട്ടിന് ലീഡ് നേടിയ ശശീന്ദ്രന് മേപ്പാടി പഞ്ചായത്ത് സമ്മാനിച്ച 3829 വോട്ടിന്റെ ലീഡാണ് യു.ഡി.എഫിനെ ഇപ്പോഴും കുഴക്കുന്നത്. സിഐടി.യു.വിന്റെ തോട്ടം തൊഴിലാളി സമരം പരാജയപ്പെട്ട സാഹചര്യത്തിൽ തൊഴിലാളികളുടെ വികാരം ഇടതുപക്ഷത്തിനെതിരാകുമെന്ന കണക്കുകൂട്ടലുകൾ കാറ്റിൽപറത്തി ചരിത്രത്തിലെ ഏറ്റവുംവലിയ ഭൂരിപക്ഷമാണ് പഞ്ചായത്ത് ശശീന്ദ്രന് നൽകിയത്.
ഇതോടൊപ്പം വൈത്തിരിയിൽ 1577ഉം വെങ്ങപ്പള്ളിയിൽ 1299ഉം പൊഴുതനയിൽ 1199ഉം വോട്ടുകളുടെ ഭൂരിപക്ഷം ശശീന്ദ്രൻ സ്വന്തമാക്കിയതോടെ യു.ഡി.എഫിന്റെ സകല നിഗമനങ്ങളും തെറ്റി.എക്കാലവും യു.ഡി.എഫിനൊപ്പം നിന്ന മൂപ്പൈനാട് പഞ്ചായത്തിൽ യു.ഡി.എഫ് മികച്ച ലീഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഏറ്റവും അവസാനം വോട്ടെണ്ണിയ ഇവിടെ 741 വോട്ടിന്റെ മുൻതൂക്കം അപ്രതീക്ഷിതമായി ഇടതുമുന്നണിയെ തേടിയത്തെിയപ്പോൾ ശശീന്ദ്രന്റെ ഭൂരിപക്ഷം 13,000 കടന്നു. അതായത് ഏതെങ്കിലും ഒരു മേഖലയിലെ വോട്ടുകൊണ്ടല്ല ശ്രോയംസ് തോറ്റതെന്ന് വ്യക്തം. എന്നിട്ടും ഈ രീതിയിൽ പ്രചാരണം നടത്തുന്നത് തോൽവിയുടെ ജാള്യം മറച്ചുവെക്കാനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.പ്രവാചക നിന്ദ മാത്രമല്ല ഇവിടെ വിഷയമായതെന്ന് ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ്എം കഴിഞ്ഞ ദിവസം രംഗത്തത്തെിയിരുന്നു.വയനാട്ടിൽ യു.ഡി.എഫിനേറ്റ കനത്ത തിരിച്ചടിയുടെ കാരണം വ്യക്തമാക്കാൻ ജില്ലയിൽ മുന്നണിയെ നയിക്കുന്ന കോൺഗ്രസ്, ലീഗ് നേതൃത്വങ്ങൾ തയാറാകണമെന്ന് കേരള കോൺഗ്രസ്എം ജില്ലാ സ്റ്റിയറിങ് കമ്മിറ്റി ആവശ്യപ്പെട്ടു.
യു.ഡി.എഫ് കോട്ടയായിരുന്ന ജില്ലയിൽ മുന്നണി സ്ഥാനാർത്ഥികൾ തോറ്റത് കാലുവാരലും കുതികാൽ വെട്ടലും കൊണ്ട് മാത്രമാണ്.തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിരവധിതവണ മുന്നണി സ്ഥാനാർത്ഥികളെ കുതികാൽവെട്ടി പരാജയപ്പെടുത്തി. സ്വന്തം സ്ഥാനാർത്ഥികളെ കൂടെ നിന്നും മാറിനിന്നും ചതിച്ചതിന്റെ തുടർച്ചയാണ് ഇത്തവണ കൽപറ്റയിലും മാനന്തവാടിയിലും സംഭവിച്ചതെന്നും യോഗം ചൂണ്ടിക്കാട്ടി. കൽപറ്റയിലെ തോൽവിക്ക് കാരണമായത് പ്രവാചകനിന്ദയും കേരളത്തിലെ മൊത്തം തോൽവിയുടെ ഭാഗമായി വന്നതാണെന്നും പറഞ്ഞ് നിസ്സാരവത്കരിക്കുന്നത് ശരിയല്ല. മുന്നണി സ്ഥാനാർത്ഥികളെ പോയകാലത്ത് ലീഗ് കാലുവാരാറില്ലായിരുന്നു. എന്നാൽ, ഇക്കുറി മുസ്ലിം ഭൂരിപക്ഷ പഞ്ചായത്തുകളിൽ ലീഗ് പിറകോട്ടുപോയി.18,000ൽ പരം വോട്ടിന് ജയിച്ച ജെ.ഡി.യു സ്ഥാനാർത്ഥിയെ 13,000ൽ പരം വോട്ടിന് തോൽപിക്കാൻ ഉശിരുകാണിച്ച കോൺഗ്രസ്ലീഗ് ഒത്തുകളി മാപ്പർഹിക്കുന്നില്ളെന്നും, ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ച കേരളാകോൺഗ്രസ് യോഗം ചൂണ്ടിക്കാട്ടി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്