'പകൽ കോൺഗ്രസും രാത്രിയിൽ ആർഎസ്എസും....', ഏകെ ആന്റണി ഭയന്നതു പോലെ സംഭവിച്ചു; പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസ്-ബിജെപി സഖ്യം ഭരണം പിടിച്ചു; ഒളിച്ചു കളിച്ച് ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്വം; നടന്നത് കുതിരക്കച്ചവടമെന്ന് ആരോപണം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: കഴിഞ്ഞ മാസം നടന്ന കെപിസിസി നിർവാഹകസമിതി യോഗത്തിൽ ഏ കെ ആന്റണി പ്രവചിച്ചതു പോലെയാണ് കേരളത്തിൽ കാര്യങ്ങൾ നീങ്ങുന്നത്. പകൽ കോൺഗ്രസും രാത്രിയിൽ ആർഎസുഎസുമായി പ്രവർത്തിക്കരുതെന്നായിരുന്നു ആന്റണിയുടെ പരാമർശം.
ഇതിനെതിരേ ശക്തമായി രംഗത്തു വന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായിരുന്നു. ഇപ്പോഴിതാ ആന്റണി ഭയന്നത് സംഭവിച്ചിരിക്കുന്നു. ഒറ്റ രാത്രി കൊണ്ട് നടന്ന ലക്ഷങ്ങളുടെ കുതിരക്കച്ചവടത്തിൽ കോൺഗ്രസ്-ബിജെപി സഖ്യം നാരങ്ങാനം പഞ്ചായത്തിന്റെ ഭരണം പിടിച്ചു. ഇതറിഞ്ഞ് തങ്ങൾ ഞെട്ടിയെന്ന് കോൺഗ്രസ്-ബിജെപി നേതൃത്വം പറയുന്നുണ്ടെങ്കിലും ഇതെല്ലാം അറിയേണ്ടവരെ അറിയിച്ചു തന്നെയാണെന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ ശ്രീകാന്ത് കളരിക്കൽ പ്രസിഡന്റും ബിജെപിയിലെ അമ്പിളി ഹരിദാസ് വൈസ്പ്രസിഡന്റുമായി. തികച്ചും നാടകീയമായ നീക്കത്തിലൂടെയാണ് കോൺഗ്രസ്-ബിജെപി അംഗങ്ങൾ ചേർന്ന് അധികാരം പങ്കിട്ടത്. വിപ്പു ലംഘിച്ച ശ്രീകാന്തിനെ ഡി.സി.സി പുറത്താക്കി. ബിജെപി അംഗങ്ങൾക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു. ഇരുപാർട്ടികളുടെയും പ്രതികരണം തികച്ചും സൗമ്യമായിട്ടാണെന്നുള്ളതാണ് ഇവരുടെ രഹസ്യ ബാന്ധവം നേതൃതലത്തിലുള്ളതാണെന്ന് സംശയിക്കാൻ കാരണം.
പഞ്ചായത്തിൽ ആകെയുള്ള 14 വാർഡുകളിൽ എൽഡിഎഫ്-ആറ്, കോൺഗ്രസ്-നാല്, ബിജെപി-നാല് എന്നിങ്ങനെയാണ് കക്ഷിനില. ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭരിക്കാൻ കഴിയാത്ത അവസ്ഥയിൽ എൽഡിഎഫിലെ കടമ്മനിട്ട കരുണാകരൻ, ജിനി ജോസ് എന്നിവർ യഥാക്രമം പ്രസിഡന്റും വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. ഇവർക്കെതിരേ കോൺഗ്രസും ബിജെപിയും ചേർന്ന് കൊണ്ടുവന്ന അവിശ്വാസപ്രമേയം കഴിഞ്ഞ മാസം 17 ന് ചർച്ച ചെയ്യുകയും ആറിനെതിരേ എട്ടു വോട്ടുകൾക്ക് പാസാകുകയും ചെയ്തു. ഇതേ തുടർന്നാണ് ഇന്നലെ വീണ്ടും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.
മറ്റു രണ്ടു മുന്നണികളുടെയും പിന്തുണ സ്വീകരിക്കരുതെന്നും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കണമെന്നുമാണ് കോൺഗ്രസ് അംഗങ്ങൾക്ക് ഡിസിസി വിപ്പു നൽകിയിരുന്നത്. എൽഡിഎഫ് അംഗങ്ങൾക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് കടമ്മനിട്ട കരുണാകരനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജിനി ജോസിനും വോട്ട് ചെയ്യാൻ വിപ്പ് നൽകി. ബിജെപിയാകട്ടെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കുന്ന കെജി സുരേഷ്, അമ്പിളി ഹരിദാസ് എന്നിവർക്ക് വോട്ടു ചെയ്യാനും നിർദ്ദേശിച്ചു.
രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ, വിട്ടു നിൽക്കാനുള്ള വിപ്പ് ലംഘിച്ച് കോൺഗ്രസ് അംഗങ്ങൾ ഹാജരാവുകയും ശ്രീകാന്ത് കളരിക്കലിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയ്മോൻ നിർദ്ദേശിക്കുകയും ജെസി മാത്യു പിന്താങ്ങുകയും ചെയ്തു. ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി കെജി സുരേഷിനെ ജിജിൻ തുണ്ടിയിൽ നിർദ്ദേശിച്ചു. അമ്പിളി ഹരിദാസ് പിന്താങ്ങി.
എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി കടമ്മനിട്ട കരുണാകരന്റെ പേര് റോസമ്മ രാജൻ നിർദ്ദേശിക്കുകയും അഭിലാഷ് കെ നായർ പിന്താങ്ങുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കോൺഗ്രസിലെ ശ്രീകാന്ത് കളരിക്കൽ ബിജെപിയുടെ മൂന്ന് അംഗങ്ങളുടേത് ഉൾപ്പെടെ ഏഴു വോട്ട് നേടി പ്രസിഡന്റായി. ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് സ്വന്തം വോട്ട് മാത്രം ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ആറു വോട്ടും കിട്ടി. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ ഹാജരായെങ്കിലും മൽസരിച്ചില്ല. എൽഡിഎഫിന്റെ ജിനി ജോസിന്റെ പേര് ശാരുകുമാർ നിർദ്ദേശിക്കുകയും ഷീബാ കരുണാകരൻ പിന്താങ്ങുകയും ചെയ്തു. ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി അമ്പിളി ഹരിദാസിനെ നിർദ്ദേശിച്ചത് ഇന്ദുവും പിന്താങ്ങിയത് ജിജിനുമാണ്. ബിജെപിയുടെ നാല് അംഗങ്ങളുടെ കൂടി പിന്തുണ കിട്ടിയതോടെ എട്ടു വോട്ട് നേടി അമ്പിളി ഹരിദാസ് വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ആറു വോട്ടും കിട്ടി.
നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപി സഹായത്തോടെ ഭരണത്തിലേറിയ ശ്രീകാന്ത് കളരിക്കലിനെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിർദ്ദേശ പ്രകാരം ആറ് വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു. സംഭവത്തിൽ പങ്കാളികളായ മുഴുവൻ പേർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ബാബു ജോർജ് അറിയിച്ചു. പാർട്ടി വിപ്പ് ലംഘിച്ചവർക്കെതിരെ എന്തായാലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അറിയിച്ചു.
ഇതിനിടെ ബിജെപിയുമായി ചേർന്ന് കോൺഗ്രസ് ഭരണം പങ്കിട്ടതിനെ ചൊല്ലി ഡിസിസിയിൽ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. ഡിസിസി പ്രസിഡന്റും ഏതാനും ചിലരും ചേർന്ന് മറ്റുള്ളവരെ അറിയിക്കാതെയും കൂടിയാലോചന നടത്താതെയുമെടുക്കുന്ന തീരുമാനങ്ങളുടെ ബാക്കി പത്രമാണ് നാരങ്ങാനം സംഭവമെന്ന ആരോപണവുമായി ഐ വിഭാഗം രംഗത്തുവന്നു. നാരങ്ങാനത്ത് ബിജെപിയുമായി ചേർന്ന് ഭരണം പിടിക്കാനുള്ള നീക്കം മുൻകൂട്ടി കണ്ട് അതിന് തടയിടാനോ, പഞ്ചായത്തംഗങ്ങളെ വിളിച്ചു വരുത്തി ചർച്ച ചെയ്യാനോ ഡിസിസി നേതൃത്വം തയാറായില്ലത്രേ.
പകരം, ഡിസിസി പ്രസിഡന്റ് ബാബു ജോർജ് നാരങ്ങാനത്തിന്റെ ചുമതല വൈസ് പ്രസിഡന്റ് എ. സുരേഷ്കുമാർ, ജനറൽ സെക്രട്ടറി എംഎസ് സിജു എന്നിവർക്ക് നൽകി. ഇവരാകട്ടെ തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് രാത്രിയാണ് വിപ്പ് നൽകിയതെന്നും ഐ വിഭാഗം ആരോപിക്കുന്നു. ബിജെപിയുമായി ചേർന്ന് ഭരണം പിടിക്കാനുള്ള എല്ലാ വിധ ഒത്താശയും ജില്ലാ നേതൃത്വം ചെയ്തുവെന്നാണ് ആരോപണം. നാരങ്ങാനത്ത് കോൺഗ്രസുമായി ചേർന്ന് ഭരണം പിടിച്ചതിലൂടെ ബിജെപി നടപ്പാക്കിയത് ആർഎസ്എസ് അജണ്ടയാണെന്ന് സൂചന.
കൂടുതൽ പഞ്ചായത്തുകളിൽ അധികാരത്തിലെത്തുന്നതിന് ആരുമായും കൂട്ടുകൂടുകയെന്ന നയമാണ് ആർഎസ്എസ് സ്വീകരിച്ചിരിക്കുന്നത്. ലക്ഷങ്ങളുടെ കുതിരക്കച്ചവടമാണ് നാരങ്ങാനത്ത് നടന്നിരിക്കുന്നത് എന്നാണ് ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍