നിറചിരിയോടെ വി എസ് എത്തി; കുശലാന്വേഷണങ്ങളുമായി പിണറായി വിജയൻ; ഇടതുപക്ഷത്തെ അധികാരത്തിൽ എത്തിക്കാനാണ് ജാഥയെന്ന് പ്രതിപക്ഷ നേതാവ്; നേതാക്കൾ ഒരേ മനസോടെ വേദിയിലെത്തിയപ്പോൾ മനം നിറഞ്ഞ് അണികളും: ലാവലിന്റെ പിരിമുറുക്കത്തിലും നവകേരളാ മാർച്ചിന് ഉജ്ജ്വല തുടക്കം
കാസർകോട്: യുഡിഎഫിൽ നിന്നും അധികാരം തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിന് ലാവലിന്‍ കേസിന്റെ പിരിമുറുക്കത്തിനിടയിലും ആവശോജ്ജ്വലമായ തുടക്കം. പിണറായി വിജയൻ നയിക്കുന്ന ജാഥയ്ക്ക് ആശംസകൾ നേരാൻ പരിഭവങ്ങൾ ഏതുമില്ലാതെ പ്രതിപക്ഷ നേതാവ് എത്തുകയും ഇരുവരും പുഞ്ചിരി തൂകി ആശയ വിനിമയം നടത്തുകയും ചെയ്ത ഉദ്ഘാടന വേദിയിലെ കാഴ്ച്ച സിപിഐ(എം) അണികൾക്കും ആവേശമായി. നേതാക്കൾ ഒരേ മനസോടെ അണിനിരന്ന നവകേരളാ മാർച്ചിന് കാസർകോട് ജില്ലയിലെ ഉപ്പളയിലാണ് തുടക്കമായത്.
അഴിമതിക്കും ജനവിരുദ്ധ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ പുതിയ കേരള സൃഷ്ടിക്കായുള്ള ആഹ്വാനവുമായാണ് നവകേരളാ മാർച്ചിന് തുടക്കമായിത്. പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ചെങ്കൊടി പിണറായിക്ക് കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മറ്റി അംഗം പി കരുണാകരൻ അധ്യക്ഷനായ ചടങ്ങിൽ മുഖ്യപ്രഭാഷകനായ വി എസ് അച്യുതാനന്ദനായിരുന്നു ശ്രദ്ധാകേന്ദ്രം. ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ നല്കിയ ഉപഹർജി സ്വീകരിച്ച വേളയിൽ വിഎസിൽ നിന്നും എന്തെങ്കിലും പരാമർശം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം മൗനം തുടരുകയായിരുന്നു. മാത്രവുമില്ല പിണറായിയുടെ യാത്രയുടെ ഉദ്ദേശം കേരളത്തിൽ സിപിഎമ്മിനെ അധികാരത്തിൽ എത്തിക്കുക തന്നെയാണെന്ന് വി എസ് വ്യക്തമാക്കുകയും ചെയ്തു.
ഇടതു പക്ഷത്തെ അധികാരത്തിലെത്തിക്കാൻ വേണ്ടിയാണ് നവകേരളാ മാർച്ചെന്ന് ചടങ്ങിൽ വി എസ് അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു. ഭരണമാറ്റം കേരളത്തിൽ നിന്നുതുടങ്ങി രാജ്യമൊട്ടാകെ പടരണമെന്ന് നവകേരള മാർച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. പിണറായിയുടെ ജാഥ ഇടതുപക്ഷം അധികാരത്തിലെത്താനുള്ള പശ്ചാത്തലമൊരുക്കും. ലക്ഷങ്ങളെ അണിനിരത്തി ജാഥ വിജയിപ്പിക്കുമെന്നും നവകേരള വി എസ് പറഞ്ഞു. യുഡിഎഫ് സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശബ്ദം ഉയരേണ്ട സമയമാണിതെന്നും ബിജെപിയെയും യുഡിഎഫിനെയും ഒരുപോലെ വിമർശിച്ചു കൊണ്ടായിരുന്നു വിഎസിന്റെ പ്രസംഗം. എന്നാൽ ലാവ്ലിൻ കേസ് വിഷയം വി എസ് പ്രസംഗത്തിൽ പരാമർശിച്ചില്ല.
അതേസമയം സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ലാവലിൻ കേസിനെ കുറിച്ച് പ്രസംഗത്തിൽ വ്യക്താക്കി. ഇടതുപക്ഷത്തെ തകർക്കാനാവില്ലെന്ന് മനസിലാക്കിയ ഉന്മൻ ചാണ്ടി അവസാനമെടുത്ത പൂഴിക്കടകനാണ് ലാവലിൻ കേസെന്ന് കോടിയേരി പറഞ്ഞു. സിപിഐ(എം) മുന്നോട്ട് വച്ച വികസന അജണ്ട ചർച്ചയാകാതിരിക്കാൻ ഉമ്മൻ ചാണ്ടിയും ബിജെപിയും ചേർന്നുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
നവകേരള ജാഥയുടെ ചർച്ച ലാവലനിലേക്ക് മാറ്റാനാണ് ശ്രമം. ആ കെണിയിൽ സി.പിഎം വീഴില്ല. ജാഥയിൽ അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സിപിഐ(എം) ആഗ്രഹിക്കുന്നില്ലെന്നും അതെല്ലാം കേരളത്തിലെ ജനങ്ങൾ കണ്ടു കഴിഞ്ഞതാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. ആർഎസ്.സിന്റെ വർഗീയത വളർത്താനുള്ള ശ്രമങ്ങളെ തകർക്കാൻ യുഡിഎഫിനെക്കൊണ്ടാവില്ലെന്നും ആർ.എസ്എസിന്റെ അജണ്ടയ്ക്ക് മുന്നിൽ അവർ വിറങ്ങലിച്ച് നിൽക്കുകയാണെന്നും കോടിയേരി ആരോപിച്ചു. അതേസമയം എല്ലാ മതനിരപേക്ഷ കക്ഷികളുടെയും പിന്തുണ നവകേരള യാത്രയ്ക്ക് വേണമെന്ന് പിണറായി വിജയൻ ചുരുങ്ങിയ വാക്കുകളിൽ രേഖപ്പെടുത്തി. വർഗീയയെ ചെറുക്കാൻ സിപിഎമ്മിനേ സാധിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണം കേരള വികസനത്തെ പിന്നോട്ടടിച്ചിരിക്കുകയാണെന്ന് ജാഥ ഉദ്ഘാടനം ചെയ്ത പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ലാഭത്തിൽ പ്രവർത്തിച്ചിരുന്ന പൊതുമേഖല സ്ഥാപനങ്ങൾ ഇന്ന് തകർച്ചയുടെ വക്കിലാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
കേരളത്തിന്റെ അഞ്ച് വർഷത്തെ യുഡിഎഫ് ഭരണം കേരള വികസനത്തെ പിന്നോട്ടടിച്ചിരിക്കുകയാണ്. റബർവില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഏലം, കാപ്പി, തുടങ്ങിയ വിളകളുടെ വിലയിടവിൽ കർഷകൻ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ കാലത്ത് ലാഭത്തിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങൾ ഇന്ന് വൻ തകർച്ചയുടെ വക്കിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ ജനജീവിതം ദുസഹമായിരിക്കുകയാണെന്നും കാരാട്ട് പറഞ്ഞു.
കേരളം കണ്ട ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്ന യുഡിഎഫ് സർക്കാർ. ബാർകോഴ,സോളാർ തുടങ്ങി അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ് മന്ത്രിമാരും സർക്കാരും. എവിടെ അഴിമതിയുണ്ടോ അവിടെ വികസനം തടസ്സപെടും. നവകേരള മാർച്ചിലൂടെ അഴിമതിരഹിത കേരളമാണ് സിപിഐ എം പ്രധാനമായും മുന്നോട്ട് വയ്ക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ വിജയത്തെ കുറിച്ച് ജനങ്ങളോട് പറയാനാണ് കെപിസിസി പ്രസിഡന്റ് ജനരക്ഷാ മാർച്ച് എന്ന പേരിൽ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ അത്് ജനരക്ഷാ മാർച്ചല്ല അഴിമതി രക്ഷാമാർച്ചാണ്. അഴിമതി നടത്തിയ മന്ത്രിമാരെ രക്ഷിക്കാനാണ് ഈ മാർച്ച്. ബാർ കോഴ കേസിൽ പ്രതിയായ മുൻ ധനമന്ത്രി കെ എം മാണിയെ വിജിലൻസിനെ ഉപയോഗിച്ച് ഇത്തരത്തിൽ രക്ഷിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ഭാവിയിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ വരുന്ന ഒരു സർക്കാരിന് മാത്രമേ അഴിമതി രഹിത ഭരണം കേരളത്തിൽ കാഴ്ച്ചവെക്കാൻ സാധിക്കൂവെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
ഡൽഹിയിലെ കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേരളത്തിൽ വേരുറപ്പിക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. കേരളത്തിലെ മതസൗഹാർദ്ദ അന്തരീക്ഷത്തെ ചില ജാതി സംഘടനകളുമായി കൂട്ടുകൂടി തകർക്കാനാണ് ഇവരുടെ ശ്രമം. ആർഎസ്എസിന്റെ അജണ്ടയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നടപ്പിലാക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഗോവധം എന്ന പ്രചരണായുധം. ഭീകരവാദത്തെ ചെറുക്കാനാകുന്ന ഏക സംവിധാനം തങ്ങളാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ വാദം. എന്നാൽ ഇതിന് ലഭിച്ച കനത്ത തിരിച്ചടിയാണ് പത്താൻകോട്ട് വ്യോമസേന താവളത്തിൽ നടന്ന ഭീകരാക്രമണമെന്നും കാരാട്ട് പറഞ്ഞു.
'മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിത കേരളം' എന്ന മുദ്രാവാക്യം ഉയർത്തുന്ന മാർച്ച് ഫെബ്രുവരി 14 വരെ സംസ്ഥാനമാകെ പ്രയാണം നടത്തും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം വി ഗോവിന്ദൻ, കെ ജെ തോമസ്, എംപിമാരായ എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, സംസ്ഥാനകമ്മിറ്റി അംഗം പികെ സൈനബ, ഡോ. കെ ടി ജലീൽ എംഎൽഎ എന്നിവരാണ് മാർച്ചിലെ സ്ഥിരാംഗങ്ങൾ. നാളെ രാവിലെ കാസർകോട്ടുനിന്ന് ആരംഭിക്കുന്ന മാർച്ചിന് പത്തിന് ചട്ടഞ്ചാലിലും പകൽ മൂന്നിന് കാഞ്ഞങ്ങാട്ടും വൈകിട്ട് നാലിന് കാലിക്കടവിലും സ്വീകരണം നൽകും. അഞ്ചിന് പയ്യന്നൂരിൽ സമാപിക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലൂടെയും നവകേരളാ മാർച്ച് കടന്നുപോകും. മാർച്ച് കടന്നുപോകുന്ന സ്ഥലങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ച്ചയും നിശ്ചയിച്ചിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍