'കിണറ്റിൽ ചാടലും' സോഷ്യൽ മീഡിയയിലെ അമിതാവേശവും തിരച്ചടിയായി; ചെക്ക് കേസുകളും തോൽവിക്ക കാരണമായി; പ്രാദേശിക നേതൃത്വത്തിന്റെ അതൃപ്തിയും വില്ലനായി; അഴിക്കോട് നികേഷ് കുമാറിന്റെ തോൽവിയിൽ സിപിഐ(എം) കണ്ടെത്തെലുകൾ ഇങ്ങനെ
കെവി നിരഞ്ജൻ
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെയുണ്ടായ ഇടതുതരംഗത്തിനിടയിലും തങ്ങൾ ഉറപ്പിച്ച കണ്ണൂരിലെ അഴീക്കോട് സീറ്റ് നഷ്ടമായത് സിപിഎമ്മിൽ വിവാദമാവുന്നു. ഇവിടുത്തെ സ്ഥാനാർത്ഥിയും മാദ്ധ്യമപ്രവർത്തകനുമായ എം വി നികേഷ്കുമാറിന്റെ സോഷ്യൽ മീഡിയയിൽ അടക്കമുള്ള പ്രചാരണങ്ങൾ പാളിയെന്നും പ്രാദേശിക നേതൃത്വത്തിനുള്ള അതൃപ്തി തിരിച്ചറിയാനായില്ളെന്നുമാണ് പാർട്ടി ഇപ്പോൾ വിലയിരുത്തുന്നത്.തെരഞ്ഞെടുപ്പിനുശേഷം കണ്ണൂർ ജില്ലാകമ്മറ്റി ചേർന്നിട്ടില്ലെങ്കിലും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യത്തിൽ വിശദാംശങ്ങൾ ആരാഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം, പുതിയ മന്ത്രിമാരെ തീരുമാനിക്കാനായി തിരുവനന്തപുരത്ത് ചേർന്ന സിപിഐ.(എം) സംസ്ഥാന സമിതിയിൽ അഴീക്കോട് അടക്കമുള്ള നാലിടങ്ങളിലെ തോൽവി അപ്രതീക്ഷിതമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്.
സംസ്ഥാനമൊട്ടാകെയുള്ള ഇടതുസ്ഥാനാർത്ഥികൾക്കായി പ്രചാരണം നിശ്ചയിച്ചിരുന്നുത് എൽ.ഡി.എഫിന്റെ സംസ്ഥാന നേതൃത്വവും അതാത് ജില്ലാക്കമ്മറ്റികളും നേരിട്ടായിരുന്നു. കേഡർ പാർട്ടിയായ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ മറികടന്നതും സ്വന്തം നിലയിലുള്ള പ്രചാരണ പരിപാടികളിലൂടെ സോഷ്യൽ മീഡിയയിൽ സജീവമായതും നികേഷിന് തിരിച്ചടിയായി. തുടക്കം മുതൽ ഫേസ്ബുക്കിലൂടെ 'ഗുഡ് മോണിങ്ങ് അഴീക്കോട്' എന്നപേരിൽ വ്യത്യസ്തമായ പ്രചാരണം തുടരുകയായിരുന്നു നികേഷ് ചെയ്ത്. ആദ്യഘട്ടത്തിൽ ഇതിന് നല്ല പ്രചാരണം കിട്ടിയെങ്കിലും അവസാന ഘട്ടത്തിൽ നികേഷിന്റെ 'കിണറ്റിൽ ചാടൽ' വീഡിയോ അടക്കമുള്ള യുവജനങ്ങളിലടക്കം വലിയ അവമതിപ്പാണ് ഉണ്ടാക്കിയത്.
എതിർ സ്ഥാനാർത്ഥി കെ.എം ഷാജിയും ലീഗ് പ്രവർത്തകരുമാവട്ടെ ഇവ വലിയ പ്രചാരണ ആയുധമാക്കുകയും ചെയതു. പുതിയ വോട്ടർമാരിൽ നല്ലൊരു വിഭാഗത്തെ സ്വാധീനിക്കാൻ ഈ പ്രചാരണത്തിന് കഴിഞ്ഞുവെന്നാണ് സിപിഐ.എം ഇപ്പോൾ വിലയിരുത്തുന്നത്. നികേഷിന്റെ സഹോദരൻ അടക്കമുള്ള ബന്ധുക്കളെ രംഗത്തിറക്കി ഷാജി നടത്തിയ പ്രചാരണങ്ങൾക്കും കൃത്യമായ മറുപടി നൽകാനായില്ല. കടം കയറി ചാനൽ നഷ്ടത്തിലായപ്പോൾ അവസാനത്തെ അഭയമെന്ന നിലയിലാണ് നികേഷ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന് ചൂണ്ടിക്കാട്ടുന്ന ലഘുലേഖകളാണ് അവസാനഘട്ടത്തിൽ ലീഗ് പ്രവർത്തകൾ വ്യാപകമായി വിതരണം ചെയ്തത്. നികേഷിനെതിരെയുള്ള ചെക്ക് കേസുകൾ ക്രിമിനൽ കേസുകളാക്കി തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രചാരണം.
എന്നാൽ നികേഷിനുള്ള അമിതമായ ആത്മവിശ്വാസം മൂലം ഇവയെ ഒന്നും അക്കമിട്ട ് ഖണ്ഡിക്കാൻ ഇടതുപക്ഷം ശ്രമിച്ചതുമില്ല. എന്നാൽ ഇവിടെ പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായിട്ടില്ളെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പാർട്ടിവോട്ടുകൾക്ക് പുറമെ നിഷ്പക്ഷരും ചെറുപ്പക്കാരും സ്ത്രീകളും അടക്കമുള്ള വലിയൊരു വിഭാഗത്തെ അനുകൂലമാക്കുകയെന്ന ദൗത്യം വച്ചാണ് ഇവിടെ നികേഷിനെ സ്ഥാനാർത്ഥിയാക്കിയത്.എന്നാൽ സോഷ്യൽ മീഡിയയിലൂടെ പരിഹാസ കഥാപാത്രമായതോടെ ആ മേൽക്കൈ നികേഷിന് നഷ്ടമായെന്നാണ് സിപിഐ.എം നേതാക്കൾ ഇപ്പോൾ രഹസ്യമായി സമ്മതിക്കുന്നത്.
1977ൽ നിലവിൽ വന്നത് മുതൽ രണ്ടുതവണ മാത്രം നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ സിപിഐ.എമ്മിന്റെ പഴയ പടക്കുതിരയും പിന്നീട് എതിരാളിയുമായ എം വി രാഘവന്റെ മകനും മാദ്ധ്യമപ്രവർത്തകനുമായ എം വി നികേഷ്കുമാറിനെ പാർട്ടി രംഗത്തിറക്കിയത്.പാർട്ടിയിൽനിന്ന് തെറ്റിപ്പിരിഞ്ഞ് സി.എംപി രൂപവത്കരിച്ചശേഷം 1987ൽ യു.ഡി.എഫ് പിന്തുണയോടെ അഴീക്കോട്ട് മത്സരിച്ച എം വി രാഘവൻ നിലവിൽ സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി. ജയരാജനെ പരാജയപ്പെടുത്തിയാണ് ആദ്യം ഇടതുകോട്ട പിടിച്ചത്. ഇതിനുശേഷം ദീർഘകാലം എൽ.ഡി.എഫ് മേൽക്കൈ നേടിയെങ്കിലും 2011ൽ വയനാടൻ ചുരമിറങ്ങി വന്ന യൂത്ത്ലീഗ് നേതാവ് കെ.എം. ഷാജി അഴീക്കോടിനെ പച്ചപ്പട്ടണിയിച്ചു. നേരിയ വോട്ടിന് ഷാജി പിടിച്ചെടുത്ത മണ്ഡലം ഇത്തവണ അനുകൂലമാക്കമെന്നായിരുന്നു സിപിഐ(എം) കണക്കുകൂട്ടൽ.
നികേഷിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ച ഉടൻതന്നെ പാർട്ടിയിൽ എതിർ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിൽ രക്തസാക്ഷികളായ അഞ്ച് സഖാക്കളോട് പാർട്ടി കാണിക്കുന്ന കടുത്ത അപരാധമാകും ഇതെന്ന് സോഷ്യൽ മീഡിയയിലും ചർച്ച സജീവമായി.എന്നാൽ, ഇതെല്ലാം മറികടന്ന് സിപിഐ(എം) സംസ്ഥാന കമ്മിറ്റി നികേഷ്കുമാറിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ഇരുകൈയും നീട്ടി സ്വീകരിച്ചങ്കെിലും അണികൾക്കിടയിലെ മൗനം നേതൃത്വം കണ്ടതായി നടിച്ചില്ല. ഇതിനുശേഷം നികേഷ്കുമാർ പഠനകാലത്ത് കെ.എസ്.യു പാനലിൽ മത്സരിച്ചതുൾപ്പെടെയുള്ള വിവരങ്ങളും എം വി രാഘവനോടുള്ള പാർട്ടി അണികളിലെ പ്രതിഷേധവും പുറത്തുവന്നു.എന്നാൽ, തന്റെ മനസ്സ് എന്നും ഇടതുപക്ഷത്തോടൊപ്പമായിരുന്നുവെന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി തനിക്ക് പൊക്കിൾക്കൊടി ബന്ധമുണ്ടെന്നും പ്രസംഗിച്ച് നികേഷും സിപിഐ.എമ്മും ഇതിനെ മറികടക്കാൻ നടത്തിയ ശ്രമങ്ങൾ വേണ്ടത്ര വിലപ്പോയില്ല.
അതേസമയം, ചില സിപിഐ(എം) അനുഭാവികൾതന്നെ നികേഷിന്റെ പരാജയം കാണാൻ കൊതിക്കുന്നതായി സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തു. പാപ്പിനിശ്ശേരി, അഴീക്കോട് മേഖലകളിൽ നികേഷ്കുമാറിന് വോട്ട് കുറഞ്ഞതും ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്തുന്നു. അവസാന നിമിഷംവരെ അഴീക്കോട് മൂവായിരം വോട്ടിനെങ്കിലും ജയിക്കുമെന്നായിരുന്ന നേതൃത്വം കണക്കുകൂട്ടിയത്. പാർട്ടി ജില്ലാകമ്മറ്റി നൽകിയ ബൂത്തുതല റിപ്പോർട്ടിലും ഈ കണക്കാണുണ്ടായത്. എന്നാൽ പാർട്ടി വോട്ടുകളിൽ ഇടതുപക്ഷത്തിന് ചോർച്ച വന്നിട്ടില്ലെന്ന് സിപിഐ.എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ 'മറുനാടൻ മലയാളിയോട്' പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയം പാളിയോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍