ആന്റണിയുടെ മധ്യസ്ഥത ഫലിച്ചില്ല; സുധീരനും ഉമ്മൻ ചാണ്ടിയും യുദ്ധത്തിന് തന്നെ; പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല; മദ്യനയത്തിൽ ഹൈക്കമാണ്ടിനെ സുധീരൻ അതൃപ്തിയും അറിയിച്ചു; കെപിസിസി പ്രസിഡന്റിനെ കടന്നാക്രമിക്കാൻ എ ഗ്രൂപ്പ്; കോൺഗ്രസിൽ ഇനി കലാപകാലം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എകെ ആന്റണിയുടെ ഒത്തുതീർപ്പ് ശ്രമങ്ങൾ ഫലിച്ചില്ല. കോൺഗ്രസിൽ മദ്യനയത്തിലൂന്നിയുള്ള പരസ്യപ്രസ്താവനകളും ഏറ്റുമുട്ടലും തുടരും. സുധീരനെ കടന്നാക്രമിക്കാൻ എ, ഐ ഗ്രൂപ്പുകളും സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ സുധീരനെ പരസ്യ പ്രസ്താവനകൾ തുടരും. ഹൈക്കമാണ്ടിന്റെ നേരിട്ടുള്ള ഇടപെടൽ മാത്രമാണ് ഇനിയുള്ള പ്രതീക്ഷ. അതുടൻ ഉണ്ടാകുമെന്ന് എകെആന്റണി ബന്ധപ്പെട്ടവരെ അറിയിച്ചു കഴിഞ്ഞു. സുധീരനെതിരെ ആഞ്ഞടിച്ച് പരസ്യ പ്രസ്താവന തുടരാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം. ഇതിന് ഐ ഗ്രൂപ്പ് പരോക്ഷ പിന്തുണയും നൽകും.
അതിനിടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് സുധീരൻ വ്യക്തമാക്കി കഴിഞ്ഞു. സർക്കാരിനേയോ കോൺഗ്രസിനേയോ ദുർബ്ബലമാക്കുകയല്ല ലക്ഷ്യം. ജനവികാരമാണ് താൻ പ്രകടിപ്പിക്കുന്നതെന്നും സുധീരൻ വിശദീകരിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ് താനും പ്രകടിപ്പിക്കുന്നതെന്ന് സുധീരൻ പറയുന്നു. അതിനിടെ മദ്യനയത്തിൽ മാറ്റം വരുത്തിയ സംസ്ഥാന സർക്കാർ നടപടിയിലുള്ള അതൃപ്തി കോൺഗ്രസ് ഹൈക്കമാൻഡിനെ സുധീരൻ അറിയിച്ചു. വാക്കാലാണ് അതൃപ്തി അറിയിച്ചത്. മദ്യനയത്തിൽ വരുത്തിയ പൊളിച്ചെഴുത്ത് ജനങ്ങളിൽ സംശയത്തിന് വഴിവെക്കുമെന്നാണ് സുധീരൻ ചൂണ്ടിക്കാട്ടുന്നത്.
സുധീരന്റെ പരസ്യ പ്രസ്താവന സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും പ്രശ്നത്തിൽ ഹൈക്കമാൻണ്ട് ഉടൻ ഇടപെടണമെന്നും ആവശ്യപെട്ട് എ,ഐ ഗ്രൂപ്പുകളും ഹൈക്കമാൻണ്ടിനെ സമീപിക്കും. സുധീരനെതിരെ ഹൈക്കമാൻണ്ടിൽ പരാതി നൽകാനും ഗ്രൂപ്പുകളിൽ രഹസ്യധാരണയായിട്ടുണ്ട്. എന്നാൽ വിശാല എക്സിക്യൂട്ടീവ് വിളിച്ച് ഗ്രൂപ്പുകളുടെ സമ്മർദ്ദതന്ത്രത്തെ അതിജീവിക്കാനാണ് സുധീര പക്ഷത്തുള്ളവരുടെ തന്ത്രം. ബാറുകൾ തുറക്കുന്നതിൽ സർക്കാർ പ്രഖ്യാപിത മദ്യനയത്തിൽ നിന്ന് പിന്നോട്ട് പോയത് കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ ഒരു വിഭാഗത്തേയും ചൊടിപ്പിച്ചിട്ടുണ്ട്.
അതേസമയം മദ്യനയത്തെ കുറിച്ച് സുധീരന്റെ നിലപാട് ചർച്ച ചെയ്യാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം അടുത്ത തിങ്കളാഴ്ച ചേരും. മുഴുവൻ മന്ത്രിമാരും എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കും. സുധീരന്റെ നിലപാട് സർക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് യോഗം. എ, ഐ ഗ്രൂപ്പുകൾ യോഗത്തിൽ സുധീരനെതിരായ നിലപാട് എടുക്കും. എന്നാൽ ടിഎൻ പ്രതാപന്റെ നേതൃത്വത്തിൽ സുധീരന് പ്രതിരോധവും ഉണ്ടാകും. ഈ യോഗത്തിൽ സുധീരൻ പങ്കെടുക്കുമോ എന്നതാണ് ശ്രദ്ധേയം. ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ എതിർപ്പും ഹൈക്കമാൻണ്ടിനെ ധരിപ്പിച്ച് ഗ്രൂപ്പുകളുടെ എതിർപ്പിനെ അവഗണിക്കാമെന്നാണ് സുധീരന്റെ പക്ഷത്തുള്ളവരുടെ ധാരണ.
അതിനിടെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി ഉപാധ്യക്ഷൻ വി.ഡി സതീശൻ എന്നിവർ യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ തങ്കച്ചന്റെ പെരുമ്പാവൂരിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മദ്യനയത്തിൽ വരുത്തിയ മാറ്റത്തെക്കുറിച്ച് സുധീരൻ നടത്തിയ പരസ്യ പ്രസ്താവന അടക്കമുള്ള കാര്യങ്ങളിലുള്ള അമർഷം തങ്കച്ചനെ ഇവർ അറിയിച്ചു. വിഷയത്തിൽ ഐ വിഭാഗം സുധീരനെതിരെ എടുക്കേണ്ട നിലപാടുകൾ തന്നെയാണ് ചർച്ച ചെയ്തത്.
മദ്യനയത്തിൽ സർക്കാരിനെതിരെ പരോക്ഷമായ വിമർശനവും ഇന്ന് സുധീരൻ നടത്തിയിട്ടുണ്ട്. ബാഹ്യശക്തികളാണ് സർക്കാരിന്റെ അജണ്ട നിശ്ചയിക്കുന്നത്. ഇത് പലപ്പോഴും ജനങ്ങളുടെ ഇഷ്ടങ്ങൾക്ക് വിരുദ്ധമായി തീരുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ബാഹ്യശക്തികളുടെ ഇടപെടലുണ്ടാവുന്പോൾ പല കാര്യങ്ങളിലും ജനങ്ങൾക്ക് നിരാശയാണ് ഫലം. ജനാധിപത്യത്തിലെ ഏറ്റവും വലിയ പോരായ്മയാണിതെന്നും സുധീരൻ പറഞ്ഞു. ബാർ കേസ് വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നുണ്ടായ വിധികളെയും സുധീരൻ വിമർശിച്ചു. ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നും ജനവിരുദ്ധ നിലപാടുകൾ ഉണ്ടാവുന്നുണ്ടെന്നും സുധീരൻ പറഞ്ഞു.
എന്നാൽ സർക്കാരിന്റെ മദ്യനയത്തിൽ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പരസ്യപ്രസ്താവന യുഡിഎഫ്സർക്കാരിനെ ദുർബലപെടുത്തുമെന്ന് കെപിസിസി വകതാവ് എംഎം ഹസ്സൻ പറഞ്ഞു. ചില അത്യാവശ്യ ഘട്ടങ്ങളിൽ പ്രായോഗിക നിലപാടെടുക്കയാണ് സർക്കാർ ചെയ്തതെന്നും ഹസ്സൻ മാദ്ധ്യപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ കഠിനാധ്വാനം ചെയ്താണ് സർക്കാറിനെ അധികാരത്തിലെത്തിച്ചത്. സർക്കാറിനെ നിലനിർത്താനുള്ള ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റിനുണ്ട്. പ്രായോഗികതയുടെ പേരിലാണ് സർക്കാർ മദ്യനയത്തിൽ ചില മാറ്റങ്ങൾ വരുത്തിയത്. ഇത് മുഖ്യമന്ത്രി ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന കോൺഗ്രസ് പ്രവർത്തകരെ വിഷമിപ്പിച്ചെന്നും എം.എം ഹസൻ പറഞ്ഞു.
അതിനിടെ സർക്കാർ മദ്യ ലോബിക്കു കീഴടങ്ങിയിട്ടില്ലെന്ന് മന്ത്രി കെ.സി ജോസഫ്. മദ്യനയം അട്ടിമറിച്ചെന്ന സുധീരന്റെ പ്രസ്താവന വ്യക്തിപരമാണെന്നും മദ്യനയത്തിൽ ഇനി മാറ്റമുണ്ടാവില്ലെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍