നിയമസഭയിലും അഭിമുഖത്തിലും അതിരുകടന്നു; അടിച്ചുവന്നത് ശരിയോ എന്ന് വിശദീകരിക്കണമെന്ന് കുമ്മനം; ഒരു പരിപാടിയിലും ബിജെപി എംഎൽഎയെ പങ്കെടുപ്പിക്കേണ്ടെന്ന് സംഘപരിവാർ; സിപിഎമ്മിനേയും പിണറായിയേയും പുകഴ്ത്തുന്നതിൽ അമിത് ഷായ്ക്കും അതൃപ്തി; രാജഗോപാലിനെതിരെ ബിജെപിയിൽ പടയൊരുക്കം
അരുൺ ജയകുമാർ
തിരുവനന്തപുരം: പ്രതിപക്ഷം ഇറങ്ങിപ്പോയി എന്നു പറയുന്നതു ശരിയല്ല. യു.ഡി.എഫ്. എംഎ!ൽഎമാർ ഇറങ്ങിപ്പോയി എന്നു പറയാം. അവർക്കൊപ്പം ഞാനും ഇറങ്ങിപ്പോയിരുന്നെങ്കിൽ എനിക്കു സഭയ്ക്കകത്ത് സംസാരിക്കാൻ അവസരം കിട്ടുമായിരുന്നില്ല. ഇതൊന്നും മനസിലാക്കാതെയാണു വിമർശനം-മംഗളത്തിന് അനുദിച്ച അഭിമുഖത്തിൽ ബിജെപി എംഎൽഎ രാജഗോപാൽ പറഞ്ഞ വാക്കുകളാണ് ഇത്. ഓരോ ബിജെപിക്കാരനേയും കളിയാക്കുന്നതാണ് ഈ വാക്കുകളെന്നാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന വികാരം. കണ്ണൂരിൽ സിപിഐ(എം) അക്രമത്തിൽ പരിവാറുകാർ ദുരിതമനുഭവിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്നത് ആർക്ക് വേണ്ടിയാണെന്ന ചോദ്യമാണ് ബിജെപിക്കാർ ഉയർത്തുന്നത്. അതിനിടെ ആർഎസ്എസ് നിലപാടുകളെ ഉയർത്തിക്കാട്ടി സംസാരിക്കാത്ത രാജഗോപാലിനെ ഇനി പരിവാർ വേദികളിലേക്ക് ക്ഷണിക്കുകയുമില്ല. ഫലത്തിൽ ഇത് രാജഗോപാലിനെതിരെയുള്ള ആർഎസ്എസിന്റെ പ്രഖ്യാപിത ഒഴിവാക്കലാണ്.
കണ്ണൂരിലെ പ്രശ്നങ്ങൾക്ക് ഉത്തരവാദി സിപിഐ(എം) മാത്രമാണെന്ന് വിശദീകരിക്കാനാണ് ബിജെപി അനുഭാവികൾ രാജഗോപാലിനെ നിയമസഭയിലേക്ക ്ജയിപ്പിച്ചു വിട്ടതെന്നാണ് വിമർശകരുടെ വാദം. അവിടെ പോയി സിപിഐ(എം) സ്തുതി നടത്തുന്നത് പ്രവർത്തകരെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും പറയുന്നു. ഏതായാലും രാജഗോപാലിന്റെ നിലപാടുകളെ പരോക്ഷമായി വിമർശിക്കുന്നവർക്ക് പോലും പരസ്യമായി ആഞ്ഞടിക്കാൻ കഴിയുന്നില്ല. ഈ വിഷയത്തിൽ പ്രതികരണങ്ങൾക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും തയ്യാറായില്ല. ഏത് സാഹചര്യത്തിലാണ് രാജഗോപാൽ മംഗളത്തിലെ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്ന് മാത്രമായിരുന്നു കുമ്മനം മറുനാടനോട് പ്രതികരിച്ചത്. ഇത്തരം കാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങൾ ഏത് സാഹചര്യത്തിലാണെന്ന് നടത്തിയതെന്ന് രാജഗോപാൽ വിശദീകരിക്കണമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
മംഗളത്തിൽ അടിച്ചുവന്നത് ശരിയാണോ എന്ന് അറിയില്ല. അക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാതെ അഭിപ്രായം പറയാനുമില്ല. അതുകൊണ്ട് തന്നെ രാജഗോപാൽ അഭിമുഖത്തെ കുറിച്ച് പ്രതികരിക്കണമെന്നാണ് കുമ്മനം ആവശ്യപ്പെടുന്നത്. ബിജെപിയിൽ ഗ്രൂപ്പുള്ളതായി തനിക്ക് അറിയില്ലെന്നാണ് കുമ്മനത്തിന്റെ മറുനാടനോടുള്ള പ്രതികരണം. ഇതോടെ രാജഗോപാലിന്റെ അഭിമുഖം ബിജെപി നേതൃയോഗങ്ങളിൽ വലിയ ചർച്ചയാകുമെന്ന് ഉറപ്പായി. അടുത്ത സംസ്ഥാന സമിതിയുടെ പ്രധാന വിഷയവും ഇത് തന്നെയാകും. കേന്ദ്ര നേതൃത്വത്തെ ഈ പ്രശ്നം ആർഎസ്എസ് അറിയിച്ചിട്ടുണ്ട്. ഹൈദരബാദിൽ നടന്ന ആർഎസ്എസ് ദേശീയ നിർവ്വാഹക സമിതി യോഗവും രാജഗോപാലിന്റെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്. പാർട്ടിക്കാരെ അപമാനിക്കുകയും തെറ്റിധരിപ്പിക്കുകയും ചെയ്യുന്ന അഭിമുഖം കടന്നു പോയെന്ന് തന്നെയാണ് ആർഎസ്എസിന്റേയും അഭിപ്രായം. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും രാജഗോപാലിന്റെ നീക്കങ്ങളിൽ അതൃപ്തനാണ്.
നിയമസഭയിൽ സംസാരിക്കാനായി ഇറങ്ങിപോയില്ലെന്ന് രാജഗോപാൽ പറയുന്നതിൽ അർത്ഥമില്ല. എംഎൽഎയും എംപിയുമൊന്നും ആയില്ലെങ്കിലും സഭാ ചട്ടങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. അടിയന്തര പ്രമേയ ചർച്ചയ്ക്കൊടുവിൽ ഇറങ്ങി പോകുന്ന പാർട്ടികളുടെ നേതാക്കൾക്ക് അപ്പോൾ സംസാരിക്കാൻ അവസരം കിട്ടും. അതായത് കണ്ണൂർ കൊലപാതകത്തിലെ അടിയന്തര പ്രമേയത്തിൽ ഇറങ്ങിപോയാലും രാജഗോപാലിന് സംസാരിക്കാമായിരുന്നു. ഇറങ്ങി പോക്കെന്നത് പ്രതിഷേധ രൂപം മാത്രമാണ്. അതുകൊണ്ട് തന്നെ ഇറങ്ങി പോക്കെന്ന ചടങ്ങിന് ശേഷം ഉടൻ സഭയിൽ തിരിച്ചെത്തും. അതിനാൽ ബാക്കി നടപടിക്രമത്തിലും പങ്കെടുക്കാം. അപ്പോഴും സഭയിൽ സംസാരിക്കാം. ഇതാണ് സഭയിലെ രീതി. അതുകൊണ്ട് തന്നെ സിപിഎമ്മുമായുള്ള ഒത്തുകളിയുടെ ഭാഗമായല്ലേ രാജഗോപാൽ സഭയിൽ തുടർന്നതെന്ന വാദമാണ് മുതിർന്ന ബിജെപി നേതാവ് മറുനാടനോട് പങ്കുവച്ചത്.
നിയമസഭയിൽ ഇടപെടേണ്ട രീതിയെ കുറിച്ചു പാർട്ടിയുമായി ചർച്ചചെയ്യേണ്ട കാര്യമൊന്നുമില്ലെന്ന രാജഗോപാലിന്റെ വാദത്തേയും അദ്ദേഹം വിമർശിക്കുന്നു. പാർട്ടിയുമായി എല്ലാ കാര്യങ്ങളും സംസാരിക്കണം. അതിന് ഏകോപന സമിതിയെ പോലും നിയോഗിച്ചിട്ടുണ്ട്. എംഎൽഎ. എന്ന നിലയിൽ ബിജെപിയുടെ നയപരിപാടികൾക്കൊത്തുള്ള പ്രവർത്തനവും നിലപാടുകളുമാണ് സഭയിൽ സ്വീകരിക്കുന്നതെന്ന് രാജഗോപാൽ പറയുന്നു. പാർലമെന്റിലും കേന്ദ്ര മന്ത്രിയായിരുന്നപ്പോഴുമെല്ലാം ഇത്തരത്തിൽ തന്നെയാണു പ്രവർത്തിച്ചിതെന്നാണ് വിശദീകരണം. ഇങ്ങനെ പറയുന്ന രാജഗോപാൽ കണ്ണൂരിലെ കൊലപാതക വിഷയത്തിൽ സ്വീകരിച്ചത് ബിജെപി നയമോ നിലപാടോ അല്ല. ആർഎസ്എസിനെ മാത്രം ഇക്കാര്യത്തിൽ കുറ്റപ്പെടുത്തരുതെന്നാണ് രാജഗോപാൽ നിയമസഭയിൽ പറഞ്ഞത്. ഇതെങ്ങനെ ബിജെപി നിലപാട് ആകുമെന്നാണ് ബിജെപിയിലെ ഗ്രൂപ്പ് ഭേദമന്യേയുള്ള നേതാക്കളുടെ ചോദ്യം.
എന്തായാലും കണ്ണൂരിലെ പരിപാടികൾക്കൊന്നും ഇനി രാജഗോപാലിനെ ആർഎസ്എസ് നേതൃത്വം വിളിക്കില്ല. പിണറായിയിൽ ആർ എസ് എസുകാരനായ രമിത്തിനെ സിപിഐ(എം) കൊലപ്പെടുത്തുമ്പോൾ രാജഗോപാൽ തലശ്ശേരിയിലുണ്ടായിരുന്നു. മഹിളാ സംഘത്തിന്റെ പരിപാടിയിലായിരുന്നു പങ്കെടുക്കാനെത്തിയത്. എന്നാൽ മനോരമ ചാനലിലെ അഭിമുഖത്തിൽ ഇത്തരം സ്ഥലത്തൊന്നും താൻ പോകാറില്ലെന്നും അന്ന് പോയി കുടുങ്ങിയെന്ന തരത്തിൽ രാജഗോപാൽ പ്രതികരിച്ചിരുന്നു. കൊലപാതക വാർത്ത ആയതോടെ പരിപാടിയുടെ അന്തരീക്ഷമെല്ലാം മാറി. എല്ലാവരും മറ്റൊരു വികാരത്തിലായി എന്നായിരുന്നു രാജഗോപാൽ നേരെ ചൊവ്വേയിൽ പറഞ്ഞത്. സഹപ്രവർത്തകൻ കൊല്ലപ്പെട്ടത് അറിയുമ്പോൾ ചിരിച്ചു കുഴയാൻ അറിയുന്നവരല്ല ആർ എസ് എസുകാരന്നൊയിരുന്നു രാജഗോപാലിന്റെ ഈ വാക്കുകളോടുള്ള ഒരു പ്രമുഖ ബിജെപി നേതാവിന്റെ പ്രതികരണം.
അതിനിടെ തലശ്ശേരിയിൽ സിപിഎമ്മുമായി ഡീൽ ഉറപ്പിക്കാൻ രാജഗോപാൽ എത്തിയതാണെന്ന് സംശയിക്കുന്നവരും ഉണ്ട്. തലശ്ശേരി കേന്ദ്രീകരിച്ച് പൊലീസ് പടിയിലായ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയിൽ രാജഗോപാലിന്റെ അടുപ്പക്കാരനും കുടുങ്ങിയിട്ടുണ്ട്. ഇവരെ രക്ഷിക്കാനാണ് സിപിഎമ്മിനെ അനുകൂലിച്ച് നിയമസഭയിലും മാദ്ധ്യമങ്ങളിലും രാജഗോപാൽ നിറയുന്നതെന്നാണ് സംഘപരിവാരുകാർ സംശയിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍