കുഞ്ഞാലിക്കുട്ടിയുടെ നിർബന്ധത്തിന് മുമ്പിൽ വഴങ്ങിയ നേതാക്കൾ പഴി കേൾക്കുന്നത് ഗ്രൂപ്പ് വ്യത്യാസമില്ലാതെ; അവസാന നിമിഷം വരെ പ്രതീക്ഷ പുലർത്തിയ പിജെ കുര്യൻ ഇനി ഉമ്മൻ ചാണ്ടി വിരുദ്ധ ഗ്രൂപ്പിന്റെ ചുക്കാൻ പിടിക്കും; എല്ലാം ഉമ്മൻ ചാണ്ടിയുടെ പുറത്തു വച്ച് രക്ഷപ്പെടാൻ നീക്കം നടത്തി ചെന്നിത്തല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോൺഗ്രസിലെ ഗൂപ്പ് സമവാക്യങ്ങൾ മാറുന്നു. രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പുമെന്നത് അപ്രസക്തമാക്കുന്നതാണ് പുതിയ രാജ്യസഭാ സീറ്റ് വിവാദം. ഉമ്മൻ ചാണ്ടി അനുകൂലികളും ഉമ്മൻ ചാണ്ടി വിരുദ്ധരുമെന്നായി ഗ്രൂപ്പുകൾ മാറും. രമേശ് ചെന്നിത്തലയ്ക്ക് ഇനി ഉമ്മൻ ചാണ്ടി അനുകൂല ഗ്രൂപ്പിലാകും സ്ഥാനം. പികെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കോൺഗ്രസിൽ പ്രവർത്തിക്കുന്നവർ എന്ന ടാഗ് ലൈനിൽ ഈ വിഭാഗത്തെ ഒതുക്കാനാണ് സാധ്യത. പിജെ കുര്യൻ ഉമ്മൻ ചാണ്ടി വിരുദ്ധ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുക്കും. രാജ്യസഭാ സീറ്റ് തനിക്ക് കിട്ടാതിരിക്കാൻ ഉമ്മൻ ചാണ്ടി നടത്തിയ നീക്കമാണ് കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭാ സീറ്റ് നിഷേധിച്ചതെന്ന പൊതു വികാരം കുര്യൻ ചർച്ചയാക്കും. രാജ്യസഭാ സീറ്റ് നഷ്ടമാകുന്നതോടെ കേരളത്തിൽ കുര്യൻ ക്യാമ്പ് ചെയ്യും. പാർട്ടിയിലെ വിമത സ്വരങ്ങൾക്ക് കൂട്ടായ്മ ഒരുക്കുകയാകും ലക്ഷ്യം.
യു.ഡി.എഫ്. മുന്നണിസംവിധാനത്തെ സംരക്ഷിക്കാൻ കോൺഗ്രസിന് വലിയവില നൽകേണ്ടിവന്നു. കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും അംഗങ്ങൾ ഒഴിയുന്ന രണ്ട് സീറ്റിൽ ഒന്നേ യു.ഡി.എഫിന് നിലനിർത്താനാകൂ. ആ സീറ്റ് വിട്ടുനൽകുകയല്ലാതെ മറ്റൊരുവഴി കോൺഗ്രസിന്റെ മുന്നിലുണ്ടായിരുന്നില്ല. മുന്നണി നിലനിർത്താൻ ചെയ്ത ത്യാഗമെന്നാണ് ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇങ്ങനെ പറയുമ്പോൾ അണികൾ നിരാശരാണ്. 2021-ലും 2022-ലുമാണ് രാജ്യസഭയിലേക്ക് ഇനി ഒഴിവ് വരിക. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തുനടക്കുന്ന 2021-ലെ തിരഞ്ഞെടുപ്പിൽ മൂന്ന് ഒഴിവുവരുമ്പോൾ രണ്ടെണ്ണം ഇടതുമുന്നണിക്ക് കിട്ടും. വയലാർ രവി, അബ്ദുൾ വഹാബ്, കെ.കെ. രാഗേഷ് എന്നിവരാണ് വിരമിക്കുക. രാജ്യസഭയിൽ പ്രാതിനിധ്യമില്ലെന്ന് വാദിച്ച് മുസ്ലിം ലീഗ് അപ്പോഴും പിടിമുറുക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അടുത്ത രാജ്യസഭാ സീറ്റും കോൺഗ്രസിന് ലഭിക്കില്ല.
സാധാരണനിലയിൽ രണ്ട് സീറ്റ് യു.ഡി.എഫിന് നേടാൻ കഴിയുമ്പോഴാണ് ഒരു സീറ്റ് ഘടകകക്ഷിക്ക് നൽകുക. ഒരു സീറ്റിൽമാത്രം ജയിക്കാനാകുമ്പോൾ മുസ്ലിം ലീഗിനുപോലും കോൺഗ്രസ് സീറ്റ് വിട്ടുകൊടുത്തിട്ടില്ല. ഇതാണ് ഇത്തവണ തിരുത്തിയെഴുതുന്നത്. യു.ഡി.എഫ്. മുന്നണി സംവിധാനമായി നിലനിൽക്കണമെങ്കിൽ കേരള കോൺഗ്രസ് വേണമെന്ന നിലപാടിൽ മുസ്ലിം ലീഗ് ഉറച്ചുനിന്നത് കോൺഗ്രസിനെ വെട്ടിലാക്കുകയായിരുന്നു. മാണിയുടെ വീട്ടിൽ നടന്ന ചർച്ചയിൽ രാജ്യസഭാ സീറ്റ് ചർച്ചയായെങ്കിലും കടുംപിടുത്തമുണ്ടായില്ല. ഇക്കാര്യം പിന്നീട് ചർച്ച ചെയ്യാമെന്നായിരുന്നു ധാരണ. പിന്നീട് കാര്യങ്ങൾ മാറി മറിഞ്ഞു. സീറ്റ് കേരളാ കോൺഗ്രസിനായി. ഇതിന് പിന്നിൽ ഉമ്മൻ ചാണ്ടിയുടെ കറുത്ത കരങ്ങളെയാണ് പിജെ കുര്യൻ സംശയിക്കുന്നത്. ഇതുവരെ രാജ്യസഭയിൽ പാർട്ടിക്ക് രണ്ട് സീറ്റിലേക്ക് ഒഴിവ് വരുമ്പോൾ മാത്രമായിരുന്നു ഘടകക്ഷികളെ പരിഗണിച്ചിരുന്നത്. ഒറ്റ സീറ്റാണെങ്കിൽ അത് കോൺഗ്രസ് ഏറ്റെടുക്കുകയാണ് പതിവ്. ഇതിൽ നിന്നും വ്യത്യസ്ഥമായി ലീഗിന്റെ ശാഠ്യത്തിന് മുന്നിൽ കോൺഗ്രസ് നേതൃത്വം ഒരിക്കൽ കൂടെ മുട്ടുമടക്കിയപ്പോൾ ഗ്രൂപ്പ് സമവാക്യങ്ങൾ പോലും മാറുന്നു.
ഉമ്മൻ ചാണ്ടിക്കെതിരെ നേരിട്ടുള്ള യുദ്ധത്തിന് കുര്യൻ
കോൺഗ്രസിന്റെ സീറ്റ് കേരള കോൺഗ്രസി (എം) ന് അടിയറ വച്ചതിനു പിന്നിൽ ഉമ്മൻ ചാണ്ടിയാണെന്നു രാജ്യസഭാംഗത്വം ഒഴിയുന്ന പി.ജെ.കുര്യൻ വ്യക്തമാക്കി കഴിഞ്ഞു. കേരള കോൺഗ്രസ് പോലും ഇതു പ്രതീക്ഷിച്ചിരുന്നില്ല. അവർ യുഡിഎഫിൽ വരണമെന്നു തന്നെയാണു തന്റെ അഭിപ്രായം. എന്നാൽ ഇവിടെ ചില ഗ്രൂപ്പ് നേതാക്കളുടെ അജൻഡയാണു നടപ്പായത്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീരു കാണണമെന്ന മനോഭാവത്തോടെ തനിക്കെതിരെ ആസൂത്രിതനീക്കം നടത്തി. ഉമ്മൻ ചാണ്ടിയാണ് ഇതിന്റെ മുഖ്യ ശിൽപി. കോൺഗ്രസിൽ വേണ്ടത്ര ചർച്ച നടത്തിയിട്ടില്ല. സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചു. ഗ്രൂപ്പ് നേതാക്കളുടെ പ്രേരണയിലാണു യുവ നേതാക്കൾ പ്രതികരിച്ചതെന്നും ഉമ്മൻ ചാണ്ടിയാണ് ഇതിനു മുൻകയ്യെടുത്തതെന്നും കുര്യൻ ആരോപിച്ചു.
കോൺഗ്രസിലെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ. മാണി എന്നിവർ മാസങ്ങളായി നടത്തിയ അണിയറനീക്കങ്ങളാണു വിജയിച്ചതെന്നാണ് കുര്യന്റെ വിലയിരുത്തൽ. കേരളാ ഹൗസിലെ ഉമ്മൻ ചാണ്ടിയുടെ 204-ാം നമ്പർ മുറിയിൽ അഞ്ചു പേരും രാത്രി അടിയന്തരയോഗം ചേർന്നു. എ.കെ. ആന്റണി, പി.ജെ. കുര്യൻ, വയലാർ രവി എന്നിവർക്കായി മുൻപു മൂന്നുതവണ രാജ്യസഭാ സീറ്റ് വിട്ടുനൽകിയിട്ടുള്ള കേരള കോൺഗ്രസിന്റെ ആവശ്യം ന്യായമാണെന്നു ജോസ് കെ. മാണി വാദിച്ചു. ഇത് ഫലം കാണുകയും ചെയ്തു.
കേരള കോൺഗ്രസിന് അനുകൂലമായി വരുന്നുവെന്ന സൂചനകൾ പുറത്തുവന്നതോടെ, പി.ജെ. കുര്യൻ അതിനെതിരെ രംഗത്തെത്തി. സീറ്റ് കേരള കോൺഗ്രസിനു നൽകരുതെന്നാവശ്യപ്പെട്ടു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു കത്തയച്ച കുര്യൻ, സീറ്റിലേക്കു പരിഗണിക്കാവുന്ന കോൺഗ്രസ് നേതാക്കളുടെ പേരുകളും അറിയിച്ചു. ഇതോടെ എല്ലാവരും ചേർന്ന് കേരളാ കോൺഗ്രസിന് സീറ്റ് വിട്ടുകൊടുക്കാൻ തീരുമാനിച്ചു. കുഞ്ഞാലിക്കുട്ടിയും ജോസ് കെ. മാണിയും വസതിയിലെത്തിയതോടെ, രാഹുൽ ഗാന്ധിയും സമ്മതം മൂളി. തിരികെ കേരള ഹൗസിലെത്തിയ നേതാക്കൾ രമേശ് ചെന്നിത്തലയുടെ മുറിയിൽ അവസാനവട്ട ചർച്ചകൾ നടത്തിയശേഷം വാർത്താസമ്മേളനത്തിനെത്തി. കേരള കോൺഗ്രസ് യുഡിഎഫിലേക്കു തിരികെയെത്തുന്നതിന്റെ രാഷ്ട്രീയ സാഹചര്യം രമേശ് വിശദീകരിച്ചു; രണ്ടാമതു സംസാരിച്ച ഉമ്മൻ ചാണ്ടി പ്രഖ്യാപനവും നടത്തി.
ഇതോടെ പിജെ കുര്യൻ പ്രസ്താവനയുമായെത്തി. വി എം സുധീരനും നേതൃത്വത്തിനെതിരെ പ്രതികരിച്ചു. ആറു യുവ എംഎൽഎമാർ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തെരുവുകളിലേക്ക് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കുമെതിരായ പ്രതിഷേധമെത്തി.
എല്ലാം ഉമ്മൻ ചാണ്ടിയുടെ കളിയോ?
വിവാദത്തോട് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നതാണു ജനങ്ങളാഗ്രഹിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് കൂടുതൽ ശക്തിപ്പെടണം. ഈ താൽപര്യങ്ങൾ പരിഗണിച്ചാണു കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനം. കോൺഗ്രസിന്റെ സീറ്റ് വിട്ടുകൊടുക്കുന്നതു വിഷമമുള്ള കാര്യമാണ്. തീരുമാനത്തിനു പിന്നിൽ ആരുടേയും സമ്മർദമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. എല്ലാം തീരുമാനിച്ചത് ഉമ്മൻ ചാണ്ടിയാണെന്ന് വരുത്താനുള്ള തന്ത്രമാണ് ചെന്നിത്തല പയറ്റുന്നത്. എന്നാൽ ഉമ്മൻ ചാണ്ടി പറയുന്നത് മാത്രം കേൾക്കുന്ന നേതാവ് തങ്ങൾക്ക് വേണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ പക്ഷം. ഇത് ഗ്രൂപ്പ് സമവാക്യങ്ങളിൽ വലിയ മാറ്റവും ഉണ്ടാകും. പിജെ കുര്യന്റെ നീക്കങ്ങളും ഇതിന് സാധ്യത നൽകുന്നു.
പ്രത്യേക കേസായാണു കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റ് നൽകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസിന് ഇന്നു കിട്ടേണ്ടതു നാലു കൊല്ലം കഴിഞ്ഞുകിട്ടും എന്ന കാര്യം മാത്രമേയുള്ളൂ. പഴയ പോലെ സൗഹാർദപരമായി യുഡിഎഫ് മുന്നോട്ടുപോകുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കോട്ടയം ലോക്സഭാ സീറ്റ് കേരള കോൺഗ്രസിന് നൽകുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. തീരുമാനത്തിൽ കോൺഗ്രസിനു നന്ദിയുണ്ടെന്നും എതിർപ്പിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും കേരള കോൺഗ്രസ് ചെയർമാൻ കെ.എം. മാണി വ്യക്തമാക്കി.
കോൺഗ്രസിനെ തകർക്കാനേ നീക്കം കൊണ്ട് സാധിക്കുവെന്ന് വി എം. സുധീരൻ പ്രതികരിച്ചു. ആർക്കും ഉൾക്കൊള്ളാനാകാത്ത തീരുമാനമാണിത്. കേരള കോൺഗ്രസിന് മുന്നണിയിൽ വരാൻ കോൺഗ്രസിന്റെ ആത്മാഭിമാനം പണയപ്പെടുത്താൻ പാടില്ലായിരുന്നെന്നും സുധീരൻ അഭിപ്രായപ്പെട്ടു. തീരുമാനത്തിനെതിരെ കോൺഗ്രസിലെ ആറ് യുവ എംഎൽഎമാർ രാഹുൽ ഗാന്ധിക്ക് പരാതി അയച്ചു. ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, കെ.എസ്. ശബരിനാഥൻ , അനിൽ അക്കര, വി.ടി. ബൽറാം, റോജി എം. ജോൺ എന്നിവരാണ് തീരുമാനത്തിനെതിരെ ദേശീയ അധ്യക്ഷന് പരാതി നൽകിയത്.
തീരുമാനത്തിന് പിന്നിൽ ലീഗും കേരളാ കോൺഗ്രസും ഒന്നിച്ചാൽ തോൽക്കുമെന്ന ഭയം
നിയമസഭയിൽ 22 പേരുടെ അംഗബലമേയുള്ളൂവെന്ന യാഥാർഥ്യceCd കോൺഗ്രസിന് തിരിച്ചടിയാകുന്നത്. ലീഗിനു 18 പേരുണ്ട്. മാണിയുടെ ആറും കൂടി ചേർന്നാൽ കോൺഗ്രസിനെ അനായാസം മറികടക്കും. 140 പേരുള്ള നിയമസഭയിൽ മൂന്ന് ഒഴിവുകളിലേക്കു തിരഞ്ഞെടുപ്പു നടക്കുമ്പോൾ വിജയിക്കാൻ ഓരോരുത്തർക്കും 36 ഒന്നാം വോട്ട് വീതം വേണം. സിപിഎം, സിപിഐ സ്ഥാനാർത്ഥികളെ ജയിപ്പിക്കാൻ ഇടതുമുന്നണിക്ക് 72 പേരുടെ പിന്തുണ മതി. ആകെ 91 പേരുള്ള അവർക്കു ബാക്കി 19 വോട്ടുണ്ട്.
യുഡിഎഫിലെ ഭിന്നത മുതലെടുക്കാൻ സിപിഎം തീരുമാനിച്ചാൽ മുന്നണിയുടെ സ്ഥിതി വഷളാകും. കോൺഗ്രസും കേരള കോൺഗ്രസും രണ്ടു സ്ഥാനാർത്ഥികളെ നിർത്തുകയും കേരള കോൺഗ്രസ് നോമിനിക്കു ലീഗിന്റെയും ആ 19 പേരുടെയും പിന്തുണ കിട്ടുകയും ചെയ്താൽ കോൺഗ്രസ് സ്ഥാനാർത്ഥി രാജ്യസഭ കാണില്ല. അതോടെ യുഡിഎഫ് തകരും. ഇതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമെന്ന് ഉമ്മൻ ചാണ്ടി വിശദീകരിക്കുന്നു. കേരള കോൺഗ്രസിനുവേണ്ടി ഉറച്ച നിലപാടിലായിരുന്നു ലീഗും പി.കെ.കുഞ്ഞാലിക്കുട്ടിയും.
മാണിയെ അന്തസ്സായി മുന്നണിയിലേക്കു മടക്കിക്കൊണ്ടുവരുമെന്ന ലീഗിന്റെ തീരുമാനമാണു നടപ്പായത്. ചെങ്ങന്നൂരിൽ കൂടി തോറ്റതോടെ ലീഗ് അതിശക്തമായി തന്നെ കാര്യങ്ങൾ അവതരിപ്പിച്ചു. ഇതിന് മുമ്പിൽ ഉമ്മൻ ചാണ്ടി മുട്ടുമടക്കി. ചെന്നിത്തല അനുസരിച്ചു. ഇതാണ് കോൺഗ്രസ് അണികൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ സാധ്യതകളിലേക്ക് കോൺഗ്രസ് എത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്