എ ഗ്രൂപ്പിലേയും ലീഗിലേയും മാണിയുടേയും 40 സ്ഥാനാർത്ഥികളെ തെരഞ്ഞ്പിടിച്ച് തോൽപ്പിക്കാൻ ഓരോ മണ്ഡലത്തിലും ഒരു കോടി വീതം നൽകി; ഭരണത്തുടർച്ച ഒഴിവാക്കാൻ പണം ഇറക്കിയത് കോൺഗ്രസുകാർ തന്നെ; മുരളീധരനേയും വിഷ്ണുനാഥിനേയും തോൽപ്പിക്കാൻ ബിജെപിയുമായി ചേർന്നു; ഉമ്മൻ ചാണ്ടി നിരത്തിയ പരാതികൾ കേട്ട് ഞെട്ടിത്തരിച്ച് രാഹുൽ ഗാന്ധി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വി എം സുധീരനെതിരെ ആരോപണങ്ങളുമായാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഉമ്മൻ ചാണ്ടി കണ്ടെതെന്നതായിരുന്നു വിലയിരുത്തലുകൾ. എന്നാൽ ഹൈക്കമാണ്ടിന് മുന്നിൽ ഉമ്മൻ ചാണ്ടി നിരത്തിയത് ഐ ഗ്രൂപ്പിനെതിരായ ആക്ഷേപങ്ങളാണ്. ഭരണതുടർച്ച കിട്ടാത്തതിന് കാരണം ഉമ്മൻ ചാണ്ടിയോ എ ഗ്രൂപ്പോ അല്ല. അത് ആഗ്രഹിച്ച ചിലർ കോൺഗ്രസിനുള്ളിൽ തന്നെ ഉണ്ടായിരുന്നു.
ഇവർക്കൊപ്പം ഹൈക്കമാണ്ട് നിൽക്കുന്നതാണ് തന്നെ വേദനിപ്പിക്കുന്നത്. അതുകൊണ്ടാണ് കെപിസിസി യോഗത്തിൽ പങ്കെടുക്കാത്തതും. ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ രാഹുൽ ഗാന്ധിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കെപിസിസി അധ്യക്ഷൻ സുധീരനുമായുള്ള ഉമ്മൻ ചാണ്ടിയുടെ ഭിന്നതയാണ് വിട്ട് നിൽക്കലിന് കാരണമെന്നായിരുന്നു രാഹുൽ ധരിച്ചിരുന്നത്. ഈ ധാരണയാണ് തെളിവ് സഹിതം ഉമ്മൻ ചാണ്ടി പൊളിച്ചത്.
നാല്പതോളം യു ഡി എഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ പണവും തന്ത്രവും ഒരുക്കിയവർക്ക് പാർട്ടിയെ അടിയറവ് വയ്ക്കാൻ നടത്തുന്ന നീക്കങ്ങളാണ് വേദനിപ്പിച്ചതെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വവും പ്രായശ്ചിത്തവും സ്വയം ഏറ്റെടുത്ത് താൻ മാറി നിന്നു. അത് പാർട്ടിക്ക് വേണ്ടിയായിരുന്നു. എന്നാൽ ഡിസിസി പുനഃസംഘടനയിൽ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിച്ചവരുടെ താൽപ്പര്യമാണ് നേതൃത്വം സംരക്ഷിച്ചത്. ഇതുകൊണ്ടാണ് താൻ ഡിസിസി പുനഃസംഘടനയിൽ അതൃപ്തി അറിയിച്ച് പാർട്ടി യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി വിശദീകരിച്ചു.
പാർട്ടി പ്രവർത്തകരെയും പാർട്ടിയെയും ഹൈജാക്ക് ചെയ്താണ് സ്ഥാനങ്ങൾ കയ്യടക്കിയിട്ടുള്ളത്. ഇവർക്ക് അണികളുടെ പിന്തുണയില്ല. അതുകൊണ്ടാണ് ഇടപെടൽ നടത്താൻ കോൺഗ്രസിന് കഴിയാത്തത്. പാർട്ടി ശക്തിപ്പെടുത്താൻ സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമാണ്. പ്രവർത്തകരുടെ പിന്തുണയുള്ള നേതാക്കൾ അവരെ നയിക്കട്ടെയെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു. പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും രാഹുലിന് ഉമ്മൻ ചാണ്ടി സൂചന നൽകി. ഫലത്തിൽ രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിനെതിരായിരുന്നു ഉമ്മൻ ചാണ്ടി മനസ്സ് തുറന്നത്. എല്ലാ ഗൗരവത്തോടെയും കൂടി ഇതെല്ലാം പരിഗണിക്കുമെന്ന് രാഹുൽ ഉറപ്പും നൽകി. ഉമ്മൻ ചാണ്ടിയുടെ തുറന്നു പറച്ചിലിൽ ഹൈക്കമാണ്ട് പരിശോധനയും നടത്തും. ഈ സാഹചര്യത്തിലാണ് സംഘടനാ തിരഞ്ഞെടുപ്പെന്ന വാദം രാഹുൽ തത്വത്തിൽ അംഗീകരിച്ചതും.
യു ഡി എഫ് സർക്കാരിന്റെ തുടർ ഭരണം അട്ടിമറിക്കാനും പാർട്ടിയും മുന്നണിയും പരാജയപ്പെടുന്നിടത്ത് നിന്ന് സ്വയം നേട്ടം ആർജ്ജിക്കുവാനും ശ്രമം ഉണ്ടായി. എ ഗ്രൂപ്പിലെയും മുസ്ലിം ലീഗിലെയും കേരള കോൺഗ്രസിലെയും ചില സ്ഥാനാർത്ഥികളെ തെരഞ്ഞുപിടിച്ച് തോൽപ്പിക്കാൻ കോൺഗ്രസിൽ നിന്ന് തന്നെ ഗൂഢാലോചന നടന്നു. അതിനായി 40 മണ്ഡലങ്ങൾ തെരഞ്ഞെടുത്ത് ഓരോ മണ്ഡലത്തിനും ഒരു കോടി വീതം ശത്രുപാളയത്തിലെ സ്ഥാനാർത്ഥികൾക്ക് എത്തിച്ചു നൽകി. അത് വിനിയോഗിച്ചായിരുന്നു അട്ടിമറി. ജയസാധ്യത ഉണ്ടായിരുന്ന പല നേതാക്കളും സ്വന്തം പാർട്ടിക്കാർ കാലുവാരിയതുകൊണ്ട് മാത്രം തോറ്റതാണ്. പി സി വിഷ്ണുനാഥ്, കെ സുധാകരൻ, ടി സിദ്ദിഖ്, കെ ബാബു, ആര്യാടൻ ഷൗക്കത്ത് എന്നിവരെ കോൺഗ്രസിലെ ഒരു വിഭാഗം തോൽപ്പിച്ചതാണ്. കെ മുരളീധരൻ, അടൂർ പ്രകാശ്, കെ സി ജോസഫ് എന്നിവരെ തോൽപ്പിക്കാനും പണം എറിഞ്ഞു.
വട്ടിയൂർക്കാവിൽ മുരളീധരനെയും ചെങ്ങന്നൂരിൽ വിഷ്ണുനാഥിനെയും തോൽപ്പിക്കാൻ ബിജെപിക്ക് വോട്ട് മറിച്ചു. ലീഗിലെ കെ എം ഷാജി, കേരളാ കോൺഗ്രസിലെ തോമസ് ഉണ്ണിയാടൻ, തോമസ് ചാഴിക്കാടൻ, എൻ ജയരാജ്, ജോർജ്ജുകുട്ടി ആഗസ്തി, കെ എം മാണി, ജോസഫ് എം പുതുശ്ശേരി, റോഷി അഗസ്റ്റിൻ എന്നിവർക്കെതിരെയും നീക്കം നടന്നു. പിസി ജോർജുമായി പൂഞ്ഞാറിൽ ഒരുമിച്ചു. കോൺഗ്രസിലെ 30 പേരാണ് ഈ കുതികാൽ വെട്ടിൽ തോറ്റത്. ഇതിൽ ഭൂരിഭാഗവും തന്റെ വിശ്വസ്തരായിരുന്നു. ഡിസിസി പുനഃസംഘടനയെ എതിർക്കുന്നില്ല. ഇക്കാര്യത്തിൽ പരാതിയുമില്ല. ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചപ്പോൾ അത് ചില ഗ്രൂപ്പുകൾ തങ്ങളുടെ നേട്ടങ്ങളായി വിലയിരുത്തിയത് പാർട്ടി അണികളിൽ വേദനയുളവാക്കിയിട്ടുണ്ട്. ഇത് തന്നേയും വേദനിപ്പിച്ചു. ഗ്രൂപ്പിനതീതമായിരുന്നു തീരുമാനമെങ്കിൽ എല്ലാം അങ്ങനെ വേണമായിരുന്നു ഉമ്മൻ ചാണ്ടി വിശദീകരിച്ചു.
വട്ടിയൂർക്കാവിൽ മുരളി ജയിച്ചത് വിയർപ്പൊഴുക്കിയാണ്. കോന്നിയിൽ അടൂർ പ്രകാശിനും ഏറെ പാടുപെടേണ്ടി വന്നു. തൃപ്പുണ്ണിത്തുറയിൽ ബാബുവും നിലമ്പൂരിൽ ആര്യാൻ ഷൗക്കത്തും തോൽക്കുമെന്ന് സിപിഐ(എം) പോലും വിലയിരുത്തിയിരുന്നില്ല. അത്രയ്ക്ക് അടിയൊഴുക്കാണ് പാർട്ടിക്കുള്ളിൽ നിന്നു കൊണ്ട് ചിലർ സിപിഎമ്മിന് അനുകൂലമായുണ്ടാക്കിയത്. ഉറച്ച സീറ്റുകളിൽ ഇത്തരം പ്രവർത്തനം നടത്തിയിരുന്നില്ലെങ്കിൽ കോൺഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച ജയം കിട്ടുമായിരുന്നു. മുസ്ലിംലീഗിന്റെ ഉറച്ച കോട്ടകളിൽ പോലും അട്ടിമറി നടന്നു. എന്നാൽ ലീഗ് കരുതലെടുത്തതു കൊണ്ട് അവർക്ക് വലിയ നഷ്ടമുണ്ടായില്ല. ബാർ കോഴയും സരിതയുമല്ല കോൺഗ്രസിനെ തോൽപ്പിച്ചതെന്നാണ് രാഹുലിനോട് ഉമ്മൻ ചാണ്ടി വിശദീകരിച്ചത്.
താൻ സുധീരന് മാത്രം എതിരാണെന്ന് വരുത്തി നേട്ടമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നതായും പറഞ്ഞു. ആരേയും പേരെടുത്ത് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തിയില്ല. എന്നാൽ ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാ തെരഞ്ഞെടുപ്പെന്ന ഒറ്റ ആവശ്യം മാത്രമേ ഉമ്മൻ ചാണ്ടി മുന്നോട്ട് വച്ചിട്ടുള്ളൂ. ഇതും പാർട്ടിക്ക് വേണ്ടിയാണെന്ന് വിശദീകരിക്കാൻ ഉമ്മൻ ചാണ്ടി വിജയിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍