300 കോടിയുടെ അഴിമതി നടത്തിയത് പൊതുമരാമത്ത് മന്ത്രി; ബാർകോഴയിൽ മാണിയെ വെല്ലുന്ന തുക വാങ്ങിയത് മൂന്ന് കോൺഗ്രസ് മന്ത്രിമാർ; സരിതയും മുഖ്യമന്ത്രിയും തമ്മിൽ കൂടുതൽ ബന്ധമെന്ന് വെളിപ്പെടുത്തൽ; പിസി ജോർജിന്റെ ബോംബുകൾക്ക് കാത്തിരുന്ന സർക്കാരിനെതിരെ ഒറ്റദിവസം മൂന്ന് അണുബോംബുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയിച്ച് കയറാനായി തന്ത്രങ്ങൾ ഒരുക്കിയത് പിസി ജോർജ്ജെന്ന ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു. എന്നാൽ അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ ജോർജ് വില്ലന്റെ റോളിലാണ്. എങ്ങനേയും ജോർജിനെ മെരുക്കി വിവാദങ്ങളിൽ നിന്ന് തടിയൂരാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. ഗൾഫ് യാത്ര കഴിഞ്ഞ് മടങ്ങിയത്തുമ്പോൾ എല്ലാം ശരിയാകുമെന്നും കരുതി. പക്ഷേ കുരക്ക് കൂടുകയാണ്. ബാർകോഴയിൽ കെ ബാബുവെന്ന വിശ്വസ്തനും പെടുന്നു. കെബി ഗണേശ് കുമാറിന്റെ അഴിമതി ആരോപണത്തിന് വ്യക്തമായ മറുപടിയില്ലാതെ പൊതു മരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്. അതിലെല്ലാം ഉപരി സരിതയും സോളാറും വീണ്ടുമെത്തുന്നു. സോളാർ കമ്മീഷണ് മുന്നിൽ എത്തുന്ന തെളിവുകളെല്ലാം മുഖ്യമന്ത്രിക്ക് എതിരാണ്. ഇവരെ എങ്ങനെ മറികടക്കുമെന്ന് ഉമ്മൻ ചാണ്ടിക്കും വ്യക്തതയില്ല. കമ്മീഷനിൽ നിന്നുള്ള ചെറിയ പരാമർശം പോലും തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം.
സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് കൂടുതൽ തെളിവുകൾ സോളാർ കമ്മീഷന് റിപ്പോർട്ടർ ടി.വി. മാനേജിങ് ഡയറക്ടർ എം വി നികേഷ്കുമാർ കൈമാറി. ഇതോടെ പ്രശ്നങ്ങൾ സങ്കീർണ്ണമാവുകയാണ്. റിപ്പോർട്ടർ ടി. വി.യുടെ ഡൽഹി പ്രതിനിധിയായ രാധാകൃഷ്ണനുമായി മുഖ്യമന്ത്രിയുടെ സഹായി തോമസ് കുരുവിള നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ പകർപ്പാണ് കമ്മീഷന് നികേഷ് കെമാറിയത്. 2012 ഡിസംബർ 27 ന് ഡൽഹിയിൽ നടന്ന ദേശീയ ആസൂത്രണ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി, സരിതയുമായി വിജ്ഞാൻഭവനിൽ കൂടിക്കാഴ്ച നടത്തിയെന്ന് തോമസ് കുരുവിള പറഞ്ഞിരുന്നു. കൂടാതെ 27 ന് നടന്ന ആസൂത്രണ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാനായി മാദ്ധ്യമ പ്രവർത്തകർക്ക് പ്രസ് ഇൻഫർമേഷൻ ബ്യൂറോ നൽകിയ ക്ഷണക്കത്തും കമ്മീഷന് നൽകി.
സോളാർ പദ്ധതിക്ക് അംഗീകാരം നൽകണമെങ്കിൽ കോടികൾ വേണമെന്ന് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടതായി ബംഗളുരുവിലെ വ്യവസായി എം.കെ. കുരുവിളയും നേരത്തെ മൊഴിനൽകിയിരുന്നു. തവണകളായി കൈക്കൂലി നൽകണമെന്നു പല തവണ ഫോണിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നും പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രിയുമായി പലവട്ടം സംസാരിച്ചെന്നും മൊഴിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട ആൻഡ്രൂസ് മുഖേനയാണ് താൻ സോളാർ ഇടപാടിൽ ബന്ധപ്പെട്ടത്. കേരളത്തിലെ സോളാർ പദ്ധതിക്കു വേണ്ടി ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനി 4000 കോടി രൂപ നിക്ഷേപിക്കുന്നുണ്ടെന്നും ഇതിൽ പങ്കാളിയാകാൻ ആൻഡ്രൂസ് തന്നെ നിർബന്ധിച്ചെന്നും കുരുവിള പറയുന്നു.
ആൻഡ്രൂസ് വഴി മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്തു വച്ച് 45 മിനിറ്റ് കൂടിക്കാഴ്ച നടത്തി. പദ്ധതിക്ക് അംഗീകാരം കിട്ടാൻ മുഖ്യമന്ത്രി കോടികൾ കോഴയായി നൽകണമെന്ന് ആവശ്യപ്പെട്ടു. വിശദാംശങ്ങൾ സംസാരിക്കുന്നതിനായി രണ്ട് ഫോൺ നമ്പറുകളും നൽകി. മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലിംരാജിന്റേതായിരുന്നു നമ്പറുകൾ. ഇതിൽ വിളിച്ചാൽ സലിംരാജ് ഫോണെടുത്ത് മുഖ്യമന്ത്രിക്കു കൈമാറുകയായിരുന്നു പതിവ്. പിന്നീട് പദ്ധതിയെക്കുറിച്ചു സംശയം തോന്നിയപ്പോൾ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി നൽകി. പരാതി അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നു പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്ന് കുരുവിള ആരോപിച്ചു. കേസിന്റെ നിജസ്ഥിതി വെളിപ്പെടാൻ മുഖ്യമന്ത്രിയേയും അന്നത്തെ ഡി.ജി.പിയേയുംകമ്മിഷൻ വിസ്തരിക്കണമെന്നും എം.കെ. കുരുവിള ആവശ്യപ്പെട്ടിരുന്നു. ഇതിനൊപ്പമാണ് പുതിയ വെളിപ്പെടുത്തലുകൾ.
മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും വിശ്വാസത്തിലെടുത്താണ് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ പത്തനംതിട്ട സ്വദേശി ശ്രീധരൻ നായർ റിപ്പോർട്ടർ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ അഭിമുഖത്തിന്റെ കോപ്പി കമ്മീഷന് നൽകി. കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാലുമായി ആലപ്പുഴയിലെ വസതിയിൽ െവച്ച് നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായി സരിത പറഞ്ഞതായി ഇന്ത്യാ ടുഡേയുടെ പ്രതിനിധി ബിന്ദുരാജും തിങ്കളാഴ്ച കമ്മീഷൻ മുമ്പാകെ മൊഴി നൽകി. ഇതിനൊപ്പം മുഖ്യമന്ത്രിയേയും കോൺഗ്രസ് നേതാക്കളേയും നേരിട്ട് ബന്ധിപ്പിക്കുന്ന പല തെളിവും കമ്മീഷന് കിട്ടിക്കഴിഞ്ഞു. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ വിളിക്കുന്നുണ്ട്. എല്ലാത്തിനും ഒടുവിൽ കമ്മീഷന്റെ നിഗമനങ്ങൾ അത് യുഡിഎഫ് സർക്കാരിനെ ബാധിക്കും. അതിലെല്ലാം ഉപരി ബാർകോഴയും ഗണേശ് കുമാറിന്റെ വെളിപ്പെടുത്തലുമെല്ലാം ഉമ്മൻ ചാണ്ടിക്ക് തലവേദനയാണ്.
അതിവേഗം സുതാര്യഭരണം ലക്ഷ്യമിട്ടെത്തിയ ഉമ്മൻ ചാണ്ടിക്ക് കാര്യങ്ങൾ പിഴയ്ക്കുകയാണ്. ബാർ കോഴയിൽ എക്സൈസ് മന്ത്രി കെ.ബാബുവിനും ധനമന്ത്രി കെ.എം.മാണിയുടെ മകൻ ജോസ് കെ.മാണിക്കുമെതിരെ തെളിവു നൽകിയിട്ടുണ്ടെന്നാണ് ബിജു രമേശ് എടുത്തു പറഞ്ഞിട്ടുള്ളത്. മൂന്നു മന്ത്രിമാർക്കെതിരെ കൂടി തെളിവ് നൽകിയെന്നും അദ്ദേഹം സൂചന നൽകുന്നു. ബാറുടമകളുടെ പരസ്പര സംഭാഷണത്തിനപ്പുറം ശക്തമായ തെളിവുകൾ ബിജു രമേശ് നൽകിയിട്ടുണ്ടെങ്കിൽ സ്ഥിതി ഗുരുതരമാവും. തന്നെ സ്വാധീനിക്കാൻ എത്തിയവരുടെ ദൃശ്യങ്ങളും നൽകിയതായി പറയുന്നു. എല്ലാത്തിനുപരി മജിസ്ട്രേട്ടിന് മുന്നിൽ നൽകിയ മൊഴിയായതിനാൽ ആർക്കും തള്ളിക്കളയാനാകില്ല. നിയമ സാധുത ഏറെയുമാണ്. അങ്ങനെ വന്നാൽ കെ ബാബുവിനെതിരെ കേസുമെടുക്കേണ്ടിവരും. എലഗൻസ് ബിനോയുമായുള്ള ബാബുവിന്റെ ബന്ധം തുറന്നുകാട്ടിയത് മറുനാടൻ മലയാളിയാണ്. അതെല്ലാം ശരിവയ്ക്കുന്നതരത്തിലാണ് ബാർകോഴയിൽ ബിജു രമേശിന്റെ മൊഴി നൽകൽ. വലിയ അഴിമതി ബാബു കാട്ടിയെന്ന് ആരോപണം ഉയരുമ്പോൾ മുഖ്യമന്ത്രി പ്രതിരോധത്തിലാകും.
മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തനാണ് ബാബു. ജീവിതത്തിൽ മദ്യം കൈകൊണ്ട് പോലും തൊടാത്ത ബാബു എല്ലാം ചെയ്യുന്നത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നത് ഏവർക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെയാണ് ബാബുവിനെതിരായ കുടുക്ക് മുഖ്യമന്ത്രിയേയും ബാധിക്കുന്നത്. ബാർകോഴയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സമർത്ഥമായി കളിച്ചു മുന്നേറിയിരുന്നു. എന്നാൽ ചെന്നിത്തലയുടേയും ശിവകുമാറിന്റേയും പേര് കൂടി ബിജു രമേശ് പറഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അപ്പോഴും രമേശിനും ശിവകുമാറിനും നൽകിയത് പാർട്ടി ഫണ്ടാണെന്ന വ്യാഖ്യാനത്തിന് വഴിയുണ്ട്. എന്നാൽ ബാബു എക്സൈസ് മന്ത്രിയാണ്. അതുകൊണ്ട് തന്നെ ആ വാദം ഈ കേസിൽ നടക്കുകയുമില്ല. മാണി വാങ്ങിയെന്ന് പറയുന്ന കോഴയുടെ എത്രയോ ഇരട്ടി ബാബുവിലൂടെ മറിഞ്ഞെന്ന മറുനാടൻ വെളിപ്പെടുത്തലുകളേയും പുതിയ സംഭവങ്ങൾ ശരിവയ്ക്കുന്നു.
പൊതുമരാമത്ത് മന്ത്രിക്കെതിരെ ഗണേശ്കുമാർ ലോകായുക്തയ്ക്ക് നൽകിയ മൊഴിയും തുല്യഗൗരവമർഹിക്കുന്നു. കേരളാ കോൺഗ്രസിനു പുറമെ മുസ്ളീം ലീഗിനെക്കൂടി കുരുക്കിലാക്കുന്നതാണ് ഗണേശ് നൽകുന്ന തെളിവുകളും ഉന്നയിക്കുന്ന ആരോപണങ്ങളും. വയനാട്ടിലെ റോഡ് അപകടമുക്തമാക്കുന്നതിന് നൽകിയ കരാറിലെ അഴിമതിയാണ് അതിലൊന്ന്. എന്തൊക്കെയോ മറുപടി പറഞ്ഞുവെന്നല്ലാതെ കൃത്യമായ ഉത്തരം പൊതുമരാമത്ത് മന്ത്രിക്കില്ല. കാര്യമായ ജോലിയൊന്നും ചെയ്തിട്ടില്ലാത്ത മന്ത്രി എങ്ങനെ ഇത്ര സ്വത്ത് വാരിക്കൂട്ടി എന്ന ഗണേശിന്റെ ചോദ്യമാണ് പ്രസക്തം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍