ഇല്ലാത്ത ബൂത്തു കമ്മിറ്റികൾ പുനർജനിപ്പിച്ചു; നിരാശരായ പ്രവർത്തകരെ തിരികെ എത്തിച്ചു; കിരൺ കുമാറിന് പിന്നാലെ ജഗൻ മോഹൻ റെഡ്ഡിയും തിരിച്ചെത്തുമെന്ന പ്രതീക്ഷ വലുതാകുന്നു; രാഹുൽ ഗാന്ധിയെ പോലും ഞെട്ടിച്ച് ഉമ്മൻ ചാണ്ടിയുടെ തേരോട്ടം; ദേശീയ രാഷ്ട്രീയത്തിൽ കുഞ്ഞൂഞ്ഞിന് താരത്തിളക്കം; ആന്ധ്ര ദൗത്യത്തിന്റെ വിജയത്തിൽ കേരളത്തിലെ കോൺഗ്രസിന്റെ നിയന്ത്രണവും വൈകാതെ മുൻ മുഖ്യമന്ത്രിയിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ തുടർഭരണം കൊണ്ടുവരാനുള്ള തന്ത്രങ്ങൾ പിഴച്ചെങ്കിലും ആന്ധ്രയിൽ ഉമ്മൻ ചാണ്ടി താരമാകുന്നു. എ കെ ആന്റണിക്ക് ബദലായി ഹൈക്കമാൻഡിൽ കേരളത്തിൽ നിന്നുള്ള തലയെടുപ്പുള്ള നേതാവായി അദ്ദേഹം മാറുന്നുവെന്ന വ്യക്തമായി സൂചനയാണ് പുറത്തുവരുന്നത്. ആന്ധ്രപ്രദേശിന്റെ ചുമതല നൽകിയ അദ്ദേഹം അതിവേഗമാണ് കാര്യങ്ങൾ നീക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ചുമതല ഏറ്റെടുത്ത ഉമ്മൻ ചാണ്ടി രാഹുലിനെ പോലും അമ്പരപ്പിച്ചു.
എ.ഐ.സി.സി ജനറൽസെക്രട്ടറിയായി ആന്ധ്രപ്രദേശിന്റെ ചുമതലയേറ്റെടുത്ത അദ്ദേഹം അവിടെ ചലനങ്ങളുണ്ടാക്കാനായത് ദേശീയതലത്തിൽ പാർട്ടിയിൽ ഉമ്മൻ ചാണ്ടിയുടെ ഗ്രാഫുയർത്തുന്നു. ഉമ്മൻ ചാണ്ടിയുടെ തുറുപ്പുചീട്ടായ ജനകീയശൈലി ആന്ധ്രയിലും വിജയകരമായി പരീക്ഷിക്കാനായതാണ് മരവിച്ചുകിടന്ന കോൺഗ്രസിന് അവിടെ ജീവൻ വയ്പിക്കാനായതെന്ന് ദേശീയ മാധ്യമങ്ങളടക്കം വിലയിരുത്തുകയാണ്. കിരൺകുമാർ റെഡ്ഢിയുടെ കോൺഗ്രസിലേക്കുള്ള മടക്കവും ആന്ധ്രയുടെ ജനനേതാവായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൻ ജഗന്മോഹൻ റെഡ്ഡിയുമായി ചർച്ച നല്ലനിലയിൽ പുരോഗമിക്കുന്നതും ഉമ്മൻ ചാണ്ടിയെ ശ്രദ്ധാകേന്ദ്രമാക്കി.
അടുത്ത വർഷം ആന്ധ്രയിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സംസ്ഥാനത്ത് പാർട്ടിയുടെ ചുമതല ഉമ്മൻ ചാണ്ടിക്ക് കൈമാറാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. മരവിച്ചു കിടക്കുന്ന കോൺഗ്രസിനെ ഉണർത്താൻ താഴേതട്ട് മുതൽ സംഘടനാപ്രവർത്തനം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് ഉമ്മൻ ചാണ്ടി നടത്തിയത്. നേതാക്കളോട് ജനങ്ങളിലേക്കിറങ്ങാനാണ് ആദ്യമേ അദ്ദേഹം ആഹ്വാനം ചെയ്തത്. പ്രവർത്തകരുടെ ആത്മവിശ്വാസം ഉയർത്തുന്ന തരത്തിൽ, അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന പ്രഖ്യാപനവും നടത്തി.
44,000 ബൂത്ത് കമ്മിറ്റികളും 618 മണ്ഡൽ കമ്മിറ്റികളും 175 നിയോജക മണ്ഡലങ്ങളിലും കോ-ഓർഡിനേഷൻ കമ്മിറ്റികളും രൂപീകരിക്കുന്ന പ്രവർത്തനങ്ങളിലേക്ക് കോൺഗ്രസ് നേതൃത്വം കടന്നിരിക്കുകയാണ്. താഴേതട്ടിലുള്ള നേതാക്കളുമായും പ്രവർത്തകരുമായും ഉമ്മൻ ചാണ്ടി നേരിട്ട് ആശയവിനിമയം നടത്തുന്നതും പ്രവർത്തകരെ ഉണർത്തിയിട്ടുണ്ട്. ഒക്ടോബർ രണ്ട് മുതൽ ഗൃഹസന്ദർശന പരിപാടികളിലേക്ക് കടക്കുമെന്നാണ് ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത്. പ്രവർത്തകരോടൊപ്പം മോട്ടോർസൈക്കിളിൽ സഞ്ചരിച്ചും പലേടത്തും കാൽനടയായി നീങ്ങിയും ആളുകളെ കൈയിലെടുക്കുന്ന ഉമ്മൻ ചാണ്ടിയുടെ തന്ത്രം ആന്ധ്രയിൽ കോൺഗ്രസിൽ മാറ്റങ്ങളുണ്ടാക്കിത്തുടങ്ങിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.
സാധാരണക്കാരോട് ഇടപഴകുന്ന ഉമ്മൻ ചാണ്ടി ശൈലി തന്നെയാണ് ആന്ധ്രയിൽ ഹിറ്റായത്. വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ മാത്രമാണ് അദ്ദേഹം കാർ ഉപയോഗിച്ചത്. പ്രവർത്തനത്തിൽ സജീവമായത് മുതൽ ഓട്ടോറിക്ഷയും ബൈക്കും കാൽനടയുമൊക്കെയായി അദ്ദേഹം സാധാരണക്കാരിൽ സാധാരണക്കാരനാകുന്നു. ഈ ശൈലി അധികം പരിചയമില്ലാത്ത ഇവിടുത്തെ കോൺ്ഗ്രസ് പ്രവർത്തകരും ആവേശത്തിലാണ്. പാർട്ടി പരിപാടികളിലെ വൻജനപങ്കാളിത്തം ഹൈക്കാൻഡിനും പ്രതീക്ഷ നൽകുന്നു.
ആന്ധ്രയിൽ കോൺഗ്രസിന്റെ പരമ്പരാഗത വൈരികളാണു ടിഡിപി. അതുകൊണ്ടുതന്നെ ടിഡിപിയുമായി ഇപ്പോൾ സഖ്യമില്ലെന്ന് ആവർത്തിച്ചുപറഞ്ഞു കോൺഗ്രസ് നേതാക്കളെ ആകർഷിക്കാനുള്ള അടവ് ബിജെപി പയറ്റിക്കൊണ്ടിരിക്കുമ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ ജനകീയ ശൈലി കോൺഗ്രസിന് പ്രതീക്ഷ നൽകുന്നത്. ബിജെപിക്കു താരതമ്യേന ശക്തി കുറഞ്ഞ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രയോഗിച്ച അടവാണ് ഇവിടെയും അവർ പുറത്തെടുക്കുന്നത്. ടിഡിപിക്കെതിരെയും മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിനെതിരെയും രാഷ്ട്രീയ പ്രചാരണത്തിനും തുടക്കമിട്ടു.
കോട്ടയായിരുന്ന ആന്ധ്രപ്രദേശ് 2014നു ശേഷമാണു കോൺഗ്രസിനെ പൂർണമായി കൈവിട്ടത്. ഇതു തിരിച്ചുപിടിക്കാനും സഖ്യസാധ്യതകൾ വിപുലപ്പെടുത്താനുമാണു മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയെ പാർട്ടി നിയോഗിച്ചിട്ടുള്ളത്. നിയമസഭയിലെ 175 സീറ്റിലും മൽസരിക്കാൻ കോൺഗ്രസിനെ തയാറാക്കുന്നതിനൊപ്പം ബിജെപിയുടെ നീക്കങ്ങളെ തടയുകയെന്നതും ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്ന വെല്ലുവിളിയാണ്. പഴയ ശൈലിയിൽ നിന്ന മാറിയതോടെ പാർട്ടി ്അണികളിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നതാണ് ഹൈക്കമാൻഡിനെ സന്തോഷിപ്പിക്കുന്നത്. മുൻ മുഖ്യമന്ത്രി കിരൺകുമാർ റെഡ്ഡിയുടെ പാർട്ടിയിലേക്കുള്ള മടക്കം ഇതിനുദാഹരണമാണ്. ജഗൻ മോഹന്റെ മടങ്ങി വരവിന്റെ കാര്യത്തിൽ ധാരണ ആകുന്നതുവരെ തെലുങ്ക് ദേശം നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുമായുള്ള സഖ്യ ചർച്ചകൾ മാറ്റിവയ്ക്കാനാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനം.
48 വർഷം എംഎൽഎ ആയ ഉമ്മൻ ചാണ്ടി നിലവിലുള്ള 11 ജനറൽ സെക്രട്ടറിമാരിൽ ഏറ്റവും മുതിർന്ന നേതാവ് എന്ന വിലാസത്തോടെയാണു ദേശീയ രാഷ്ട്രീയത്തിലേക്കു കളം മാറിയത്.. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷി കൂട്ടുകെട്ടുകൾക്ക് ഒരുങ്ങുന്ന കോൺഗ്രസിന്റെ നീക്കങ്ങൾക്ക് ഊർജം പകരാൻ ലക്ഷ്യമിട്ടുള്ളതാണ് ഉമ്മൻ ചാണ്ടിയുടെ നിയമനം. മൂന്നാം തവണയാണ് ആന്ധ്രയിലേക്ക് ഉമ്മൻ ചാണ്ടിയെ കോൺ്ഗ്രസ് അയയ്ക്കുന്നത്. '1988ലെ വരൾച്ചക്കാലത്തും 1989ലെ തിരഞ്ഞെടുപ്പുകാലത്തും രാജീവ് ഗാന്ധി അങ്ങോട്ട് അയച്ചിരുന്നു. യാദൃച്ഛികമായി വീണ്ടും ആന്ധ്രയുടെ ചുമതല ഏൽപിച്ചതു പൂർണമനസ്സോടെ സ്വീകരിക്കുന്നു. വലിയൊരു ദൗത്യമാണ്, ഈ 'ചലഞ്ചിങ് ജോബ്' ഏറ്റെടുക്കുന്നു. അടുത്ത ഒരു വർഷം പാർട്ടിക്കു നിർണായകമായിരിക്കുമെന്നും ഉമ്മൻ ചാണ്ടി ചുമതയേറ്റപ്പോൾ പറഞ്ഞിരുന്നു. ആ ചലഞ്ചാണ് ഇപ്പോൾ അദ്ദേഹം തന്റെ ജനപ്രിയ ശൈലിയിലൂടെ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം ആന്ധ്രയിലെ ചലനങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിലും ഉമ്മൻ ചാണ്ടിയിലുള്ള വിശ്വാസ്യത കൂട്ടിയെന്നാണ് സൂചന. കേരളത്തിൽ പുതിയ പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കുന്നതിൽ ഉമ്മൻ ചാണ്ടിയുമായും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും ഒന്നുകൂടി ആലോചിച്ചശേഷം മതിയെന്ന് രാഹുൽഗാന്ധി നിശ്ചയിച്ചതും പുതിയ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരിന് മുൻതൂക്കം നൽകി കേരളത്തിന്റെ ചുമതലയുള്ള ജനറൽസെക്രട്ടറി മുകുൾ വാസ്നിക് നൽകിയ പാനലിൽ അന്തിമതീരുമാനം നീളുന്നത് ഇതേത്തുടർന്നാണെന്നറിയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍