പിസിയെ എല്ലാവരും കൈവിട്ടു; സമ്മർദ്ദത്തിലൂടെ ചീഫ് വിപ്പായി തുടരാനുള്ള നീക്കം ഫലിച്ചില്ല; മാണിയുടെ എല്ലാ ആവശ്യവും അംഗീകരിച്ച് ജോർജ്ജിനെ പുറത്താക്കുകയാണെന്ന് മുഖ്യമന്ത്രി; യുഡിഎഫിലും ഇനി പങ്കെടുക്കാനാകില്ല; ഒറ്റയ്ക്കും മുന്നണിയിൽ തുടരാനാകില്ല; ധനമന്ത്രിയ്ക്കെതിരെ അഴിമതിക്ക് തെളിവില്ലെന്നും ഉമ്മൻ ചാണ്ടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി സി ജോർജിനെ നീക്കി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാദ്ധ്യമങ്ങളെ അറിയിക്കുകയായിരുന്നു ഇക്കാര്യം. കേരളാ കോൺഗ്രസിന്റെ ആവശ്യം അംഗീകരിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. രണ്ട് മണിക്കൂറോളം നടന്ന കൂടിയാലോചനകളിൽ ധനമന്ത്രി കെ എം മാണി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ജോർജിനെ കൈവിടാനുള്ള തീരുമാനം. ഇതോടെ ഫലത്തിൽ യുഡിഎഫിന് പുറത്താവുകയാണ് ജോർജ്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായില്ല. ബാർ കോഴയിൽ മാണിയെ പ്രതിയാക്കാനുള്ള ഒരു തെളിവും കിട്ടിയിട്ടില്ല. അതുകൊണ്ട് ധനമന്ത്രിയെ അഴിമതിക്കാരനെന്ന് വിളിക്കുന്നതിനോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജോർജ് മുന്നണിയിൽ തുടരുന്ന കാര്യത്തിലേക്ക് ചർച്ചകൾ വന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോർജിനെ നീക്കണമെന്ന് ചൂണ്ടിക്കാട്ടി മാർച്ച് 26ന് മാണി തനിക്ക് കത്ത് നൽകിയിരുന്നു. ഒരാളെ നിർദ്ദേശിക്കേണ്ടതും പിൻവലിക്കേണ്ടതും ആ പാർട്ടിയുടെ താത്പര്യമാണ്. മുന്നണിയിലെ പൊതുതത്വം പാലിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഏറെ നേരത്തെ ചർച്ചക്കൊടുവിൽ സമന്വയത്തിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ കേരള കോൺഗ്രസ് നേതാവ് കെ.എം മാണിയുടെ ആവശ്യം അംഗീകരിക്കാൻ മാത്രമേ യു.ഡി.എഫിന് കഴിയൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്നണി മര്യാദ അനുസരിച്ച് മാണിയുടെ ആവശ്യം അംഗീകരിച്ചേ കഴിയൂ എന്ന് മുഖ്യമന്ത്രി വിശദീകിരിച്ചു.
ജോർജ് എന്തുചെയ്യണമെന്ന് ജോർജ് തീരുമാനിക്കട്ടെ എന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കെ എം മാണിക്കെതിരെ ഒരു തെളിവും ഇതുവരെ വന്നിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സരിതയുടെ കത്ത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. പി.സി ജോർജും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വൈകുന്നേരം 7.30 മുതൽ നടത്തിയ കൂടിക്കാഴ്ച്ചക്കൊടുവിലാണ് മുഖ്യമന്ത്രി തീരുമാനമറിയിച്ചത്. കുറുമാറ്റ നിയമത്തിന്റെ പരിധിയിൽ വരാതെ എംഎൽഎ സ്ഥാനം പരിരക്ഷിക്കപ്പെടണമെങ്കിൽ പി.സി ജോർജിനെ മാണി പാർട്ടിയിൽ നിന്ന് പുറത്താക്കിയേ പറ്റൂ. പക്ഷെ മാണി അതിന് തയ്യാറല്ലെന്ന നിലപാടാണ് മാണി ഇന്നും സ്വീകരിച്ചത്.
മുന്നണി സംവിധാനത്തിൽ ഒരു പാർട്ടി പറഞ്ഞാൽ അത് അനുസരിക്കേണ്ട സാഹചര്യമാണ് ഉള്ളത്. സമവായത്തിന് ശ്രമിച്ചെങ്കിലും മാണി വഴങ്ങാത്തതു കൊണ്ടാണ് ജോർജ്ജിനെ പുറത്താക്കിയതെന്ന് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. ജോർജിന് അനുകൂലമായി നിന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഇതോടെ മറ്റ് വഴികളില്ലാതെയായി. മാണിയുടെ രണ്ട് തീരുമാനവും ഫലത്തിൽ അംഗീകരിക്കപ്പെട്ടു. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താകുന്ന ജോർജിന് യുഡിഎഫ് യോഗത്തിലും പങ്കെടുക്കാൻ കഴിയില്ല. കേരളാ കോൺഗ്രസ് സെക്യുലർ പുനർജീവിപ്പിച്ച് യുഡിഎഫിൽ തുടരാൻ അനുവദിക്കുന്ന കാര്യത്തിലും ധാരണയായില്ല. ഇതിനും മാണി സമ്മതം മൂളിയില്ല. ജോർജിന് അനുകൂലമായി എന്തെങ്കിലും തീരുമാനം ഉണ്ടെങ്കിൽ കേരളാ കോൺഗ്രസിന്റ് എട്ട് എംഎൽഎമാരും മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് മാണി നിലപാട് എടുത്തതാണ് ജോർജിന് വിനയായത്.
എന്നാൽ, തന്റെ നിലപാടുകളിൽ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് രാത്രി ഒമ്പതരയോടെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകൾക്കുശേഷം പുറത്തിറങ്ങിയ പി സി ജോർജ് പറഞ്ഞു. രാജിവക്കില്ലെന്ന് മാദ്ധ്യമങ്ങൾക്കു മുമ്പിൽ ജോർജ് ആവർത്തിച്ചു. വേണമെങ്കിൽ തന്നെ പുറത്താക്കിക്കോട്ടെ എന്നാണ് ജോർജ് പറഞ്ഞത്. ഒമ്പതാം തീയതി ജനങ്ങളോട് എല്ലാം തുറന്നു പറയുമെന്ന് പി സി ജോർജ് പറഞ്ഞു. മുഖ്യമന്ത്രിക്ക് മാണിയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങാതിരിക്കാൻ സാധിക്കില്ലെന്നും ജോർജ് വിശദീകരിച്ചു. പാലായിൽ മത്സരിക്കാൻ താൻ മാണിയെ വെല്ലുവിളിക്കുകയാണെന്നും പി.സി ജോർജ് പറഞ്ഞു. ആരുടെയും ചവിട്ട് തനിക്ക് കൊള്ളേണ്ടതില്ലെന്നും ഒരുപരിധി കഴിഞ്ഞാൽ ചവിട്ടുന്നയാളുടെ കാലിൽപ്പിടിച്ച് നിലത്തടിക്കാൻ താൻ നിർബന്ധിതനാവുമെന്നും പി.സി ജോർജ് പറഞ്ഞു. മാണിയുമായുള്ള പ്രശ്നം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നാളെ കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷമാണ് മുഖ്യമന്ത്രി പുറത്തു വന്നത്. നാടകീയതയൊന്നുമില്ലാതെ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു.
സോളാർ കത്ത് പുറത്തുവന്നതോടെയാണ് ആർക്കും ജോർജിനെ രക്ഷിക്കാൻ കഴിയാത്ത സ്ഥിതി വന്നത്. അഞ്ചേകാലോടെ മുഖ്യമന്ത്രിയെ കാണാൻ ജോർജ് സെക്രട്ടറിയേറ്റിലെത്തിയിരുന്നു. വ്യവവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേയും സാന്നിധ്യത്തിൽ ചർച്ച നടത്തി തീരുമാനം അറിയിക്കുകയായിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ രാജി നൽകിയില്ലെങ്കിൽ ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന ഉറപ്പ് മാണിക്ക് മുഖ്യമന്ത്രി നൽകി കഴിഞ്ഞു. ഇനിയും സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ജോർജിന്റെ നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന മാണിയുടെ നിലപാട് ഉമ്മൻ ചാണ്ടിയും അംഗീകരിക്കുകയാണ്. ഇതിനെ ജോർജിനെ എന്നും പിന്തുണച്ച രമേശ് ചെന്നിത്തലയ്ക്കും തള്ളിക്കളയാൻ കഴിഞ്ഞില്ല.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിൽ തന്നെ തുടരാനേ ജോർജിന് കഴിയൂ. അല്ലെങ്കിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടി വരും. എംഎൽഎ സ്ഥാനം രാജിവയ്ക്കാതെ മുന്നണി വിട്ടാൽ കൂറുമാറ്റ നിരോധനത്തിന്റെ പരിധിയിൽ ജോർജ് വരും. അതുകൊണ്ട് മാണിയെ വിമർശിച്ചാലും യുഡിഎഫിനെ പിന്തുണയ്ക്കേണ്ട ബാധ്യത ജോർജിനുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യേണ്ടി വരും. ഇതെല്ലാം മനസ്സിലാക്കി തന്നെയാണ് ജോർജിനെ കൈവിടാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. ജോർജിനെതിരായ നിലപാട് എടുത്താലും മന്ത്രിസഭയ്ക്ക് ഭീഷണിയുണ്ടാകില്ല. എന്നാൽ മാണിയെ കൈവിട്ടാൽ മന്ത്രിസഭ വീഴുകയും ചെയ്യും. ഇതു തന്നെയാണ് ജോർജിന്റെ സമ്മർദ്ദങ്ങളുടെ മുനയൊടിച്ചത്.
ഇടതു പക്ഷത്തേക്ക് ജോർജിനെ എടുക്കില്ലെന്ന വ്യക്തമായ സൂചകൾ മുഖ്യമന്ത്രിക്ക് കിട്ടിക്കഴിഞ്ഞു. ഇനി ജോർജ് പിണങ്ങി എംഎൽഎ സ്ഥാനം രാജിവച്ചാലും രാജ്യസഭയിലേക്ക് രണ്ട് പേരെ ജയിപ്പിക്കാൻ യുഡിഎഫിന് കഴിയും. ഈ സാഹചര്യത്തിൽ മാണിയെ പിണക്കുന്നത് ഗുണകരമാകില്ലെന്ന് മുഖ്യമന്ത്രിക്ക് അറിയാം. തന്റെ തീരുമാനം കെപിസിസി അധ്യക്ഷൻ സുധീരനേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും മുഖ്യമന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു. പരമാവധി ചർച്ചകൾ നടന്നുവെന്ന ധാരണ ഉണ്ടാക്കാനായിരുന്നു തീരുമാനം നീട്ടിക്കൊണ്ട് പോയത്. ഇന്നലെ നടന്ന ചർച്ചകളിൽ ജോർജിനെ മുന്നണിയിൽ നിലനിർത്താൻ ശ്രമം നടത്തണമെന്ന അഭിപ്രായം വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും മുന്നോട്ട് വച്ചിരുന്നു. മാണിയുമായി ഇതിനുള്ള സമവായ ചർച്ചയും നടത്തി. ഇത് പൊളിഞ്ഞതോടെ തന്നെ ജോർജിനെ കൈവിടാൻ മുഖ്യമന്ത്രി തീരുമാനം എടുക്കുകയായിരുന്നു.
മാണിയെ ജോർജ് ഇനി വിമർശിക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഇന്നലെത്തെ പക്ഷം. ഇതൊന്നും നടക്കില്ലെന്ന് ജോർജിന്റെ ഇന്നത്തെ നിലപാടിലൂടെ വ്യക്തമായി. സോളാറിലെ കത്ത് പുറത്തുവന്നതും അതിനോട് അടുപ്പിച്ച് ജോർജ് നടത്തിയ പ്രതികരണങ്ങളും അതിര് വിട്ടു പോയെന്ന അഭിപ്രായം മുസ്ലിം ലീഗിനുമുണ്ട്. ഈ സാഹചര്യത്തിൽ ജോർജിന് അനുകൂമായ നിലപാടിൽ നിന്ന് കുഞ്ഞാലിക്കുട്ടിയും പിന്മാറി. ഇതോടെയാണ് ജോർജിന് അനുകൂലമായ സാധ്യതകളെല്ലാം അടഞ്ഞത്. രമേശ് ചെന്നിത്തലയ്ക്ക് ഒന്നും ചെയ്യാനില്ലാത്ത സാഹചര്യവുമായി. സോളാർ കത്തിലെ ജോർജിന്റെ വിമർശനങ്ങൾ എത്തിയതോടെ തന്നെ ഇനി ഞാൻ ചർച്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രിയെ വിളിച്ച് മാണി അറിയിച്ചിരുന്നു.
ജോർജിന്റെ ഒരു ബോംബിനേയും താൻ ഭയക്കുന്നില്ലെന്നും വ്യക്തമാക്കി. അതുകൊണ്ട് ഇന്ന് വൈകുന്നേരത്തിനുള്ളിൽ പ്രഖ്യാപനം വേണമെന്നും പറഞ്ഞു. മാണി പറയുന്നതാണ് ശരിയെന്ന് ആ ഘട്ടത്തിൽ തന്നെ മുഖ്യമന്ത്രി സമ്മതിക്കുകയും ചെയ്തു. ഇതെല്ലാം മനസ്സിലാക്കിയാണ് സോളാർ കത്തിൽ മാണിയേയും ജോസ് കെ മാണിയേയും കടന്നാക്രമിച്ച് ജോർജ് രാവിലെ മാദ്ധ്യമങ്ങളെ കണ്ടതെന്നാണ് സൂചന.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്