'പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും ലക്ഷ്മണരേഖ കടന്ന പി സി ജോർജ്ജിനോട് വിട്ടുവീഴ്ച്ചയില്ല; പാർട്ടി നൽകിയ സ്ഥാനങ്ങൾ തിരിച്ചെടുക്കുന്നു': കർശന നിലപാടിൽ കെ എം മാണി; ശിക്ഷിക്കാൻ മാണി തന്റെ അപ്പനാണോ എന്ന് ചോദിച്ച് ജോർജ്ജിന്റെ മറുപടി; യുഡിഎഫിലെ അനുരജ്ഞന സാധ്യതകൾ മങ്ങി
തിരുവനന്തപുരം: സർക്കാർ ചീഫ്വിപ്പ് സ്ഥാനത്തു നിന്നും പി സി ജോർജ്ജിനെ മാറ്റണമെന്ന ഉറച്ച നിലപാടിൽ കെ എം മാണി എത്തിയതോടെ യുഡിഎഫിലെ പ്രതിസന്ധി ഉന്നതിയിലെത്തി. ജോർജ്ജിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഉടൻ തീരുമാനം വേണമെന്ന നിലപാടിലാണ് മാണി. മുഖ്യമന്ത്രിക്ക് കത്തു നൽകിയ ശേഷം വൈകുന്നേരത്തോടെ തന്റെ നിലപാട് വിശദീകരിച്ച് മാദ്ധ്യമങ്ങളെ കണ്ട മാണി ജോർജ്ജിനെതിരെ പരസ്യമായി പ്രതികരിച്ചു. അതേസമയം മാണിക്ക് മറുപടിയുമായി ജോർജ്ജും രംഗത്തെത്തിയതോടെ കാര്യങ്ങൽ കൂടുതൽ വഷളായി.
പി സി ജോർജ്ജിന് ശിക്ഷ വേണമെന്നാണ് കെ എം മാണി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. പാർട്ടി ജോർജ്ജിന് നൽകിയ സ്ഥാനങ്ങൾ തിരിച്ചെടുക്കുമെന്ന് മാണി വ്യക്തമാക്കി. ചീഫ് വിപ്പ് സ്ഥാനവും യുഡിഎഫ് ഉന്നതാധികാര സമിതിയിലെ അംഗത്വവുമാണ് പാർട്ടി തിരിച്ചെടുക്കുന്നത്. എല്ലാ മര്യാദകളും ലംഘിച്ച ജോർജ്ജിനുള്ള ശിക്ഷയാണിത്. പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും ലക്ഷ്മണ രേഖ ലംഘിച്ചാണ് ജോർജ്ജ് മുന്നോട്ടുപോയത്. ഇനിയും ഇത് അംഗീകരിക്കാൻ സാധിക്കില്ല. കഴിഞ്ഞ നാല് വർഷമായി യുഡിഎഫിനെ ശിഥിലമാക്കാനാണ് ജോർജ്ജ് ശ്രമിച്ചത്. മന്ത്രിമാർ അടക്കമുള്ളവർക്ക് ജോർജ്ജിനെ കൊണ്ട് ബുദ്ധിമുട്ടാണ് ഉണ്ടായത്. അതുകൊണ്ടാണ് സ്ഥാനങ്ങൾ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കി.
എല്ലാവരും എന്നോടും ചോദിക്കുന്നു പി.സി. ജോർജിനെ ഒന്നു നിയന്ത്രിച്ചുകൂടെ. എന്തിനാണ് ഇങ്ങനെ കയറൂരി വിടുന്നതെന്ന്. എനിക്കും പാർട്ടിക്കും നേരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചു. എന്നെ കള്ളനായി ചിത്രീകരിക്കാൻ വരെ ശ്രമിച്ചു. ജോർജ് എല്ലാ മര്യാദകളുടെയും അതിർവരമ്പ് ലംഘിച്ചുവെന്നും മാണി പറഞ്ഞു.
അതേസമയം കെ എം മാണിയുടെ വാക്കുകൾക്ക് രൂക്ഷമായ മറുപടിയുമായാണ് ജോർജ്ജ് രംഗത്തെത്തിയത്. കെ എം മാണി മര്യാദയ്ക്ക് പോകണമെന്ന് പി സി ജോർജ്ജ് മറുപടി പറഞ്ഞു. തന്നെ ശിക്ഷിക്കാൻ മാണി ആരാണ്? തന്റെ അപ്പനാണോ എന്നും ജോർജ്ജ് ചോദിച്ചു. തന്നെ ശിക്ഷിക്കാൻ മാണിക്ക് അധികാരമില്ല. മാണിക്ക് ഗുരുത്വദോഷമില്ല, കൈയിലിരിപ്പാണ് ദോഷം. ചീഫ് വിപ്പ് സ്ഥാനം മാണി തനിക്ക് തന്നതല്ല. മാണി മാന്യനാണെങ്കിൽ മാന്യമായി പിരിയാം. മാണി എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത്. തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും ജോർജ്ജ് പറഞ്ഞു.
പി സി ജോർജ്ജിനെ മാറ്റാൻ തയ്യാറാകാത്ത പക്ഷം മുന്നണി വിടാനുള്ള കടുത്ത തീരുമാനം പോലും മാണി എടുക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. മാണിയുടെ കടുത്ത തീരുമാനത്തിൽ ചർച്ചകളൊക്കെ വഴിമുട്ടി അമ്പരന്ന് നിൽക്കുകയാണ് യുഡിഎഫ് ക്യാമ്പ്. നേരത്തെ പി സി ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ എം മാണി കത്തു നൽകിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ചൂടുള്ള രാഷ്ട്രീയ ചർച്ചകൾക്കാണ് വേദിയായത്. പി സി ജോർജ്, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് മാദ്ധ്യമങ്ങൾക്കു മുന്നിൽ മുഖ്യമന്ത്രിയുടെ കത്തുകിട്ടിയ കാര്യം പരസ്യമായി പറഞ്ഞത്.
അതിനിടെ, മാണിക്കൊപ്പം ചേർന്നത് അബദ്ധമെന്ന് ജോർജ്ജ് രാവിവെ വ്യക്തമാക്കിയത്. യുഡിഎഫിൽ തന്നെ നിൽക്കാനാണ് തന്റെ ആഗ്രഹം. കേരള കോൺഗ്രസ് എമ്മിൽ ചേർന്നത് തനിക്ക് പറ്റിയ അബദ്ധമാണെന്നും ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള രണ്ടാം കൂടിക്കാഴ്ചയ്ക്കു മുമ്പാണ് പി സി ജോർജ് നയം വ്യക്തമാക്കിയത്. ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്ന് മുഖ്യമന്ത്രിയുമായി രാവിലെ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പി സി ജോർജ് മാദ്ധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാൽ രാജിക്കത്ത് നൽകിയത് സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. കെ എം മാണിക്കു മാത്രമാണ് തന്നോട് എതിർപ്പെന്നും പി സി ജോർജ് പറഞ്ഞു.
ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പുറമെ രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തിരുന്നു. പിന്നീട് പി കെ കുഞ്ഞാലിക്കുട്ടി കെ എം മാണിയുമായും ചർച്ച നടത്തി. ഇതിനെല്ലാം ശേഷമാണ് വീണ്ടും മുഖ്യമന്ത്രിയുമായി പി സി ജോർജ് ചർച്ച നടത്തിയത്. അരുവിക്കര തെരഞ്ഞെടുപ്പ് അടുത്ത അവസരത്തിൽ കൈവിട്ട കളിക്ക് യുഡിഎഫ് നേതൃത്വം തയ്യാറാകില്ലെന്ന സൂചനയാണ് നേതാക്കൾ നൽകിത്. ജോർജിനു പണികൊടുത്താൽ അരുവിക്കരയിൽ യുഡിഎഫിനു കിട്ടേണ്ടുന്ന നാടാർ വോട്ടുകൾ ലഭിക്കില്ലെന്ന വി എസ്ഡിപിയുടെ ഭീഷണി നിലനിൽക്കുകയും ചെയ്യുന്നത് കടുത്ത നടപടിയിൽ നിന്ന് നേതാക്കളെ മാറ്റിനിർത്തുകയായിരുന്നു.
നേരത്തെ മുഖ്യമന്ത്രിയെ കാണാൻ ജോർജ്ജ് ഔദ്യോഗിക കാറിൽ വരുന്നതിനു പകരം വി എസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ കാറിലാണ് പി സി ജോർജ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്. തിരികെ വി എസ്ഡിപി പ്രവർത്തകരുടെ ഇടയിലേക്കാണ് ജോർജ് ചർച്ച കഴിഞ്ഞ് തിരികെ എത്തിയതും. നാടാർ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് അരുവിക്കര. അതിനാൽ തന്നെ ജോർജിനൊപ്പം അണിനിരക്കുന്ന വി എസ്ഡിപിയെ പിണക്കിയാൽ അരുവിക്കര സീറ്റ് നിലനിർത്താനുള്ള യുഡിഎഫ് മോഹങ്ങൾക്ക് തിരിച്ചടിയാകും.
വി എസ്ഡിപിക്കൊപ്പം ചേർന്ന് സംസ്ഥാനമൊട്ടാകെ അഴിമതി വിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് പി സി ജോർജ്. നേരത്തെ യൂത്ത് ഫ്രണ്ടുകാർ ജോർജിന്റെ കോലം കത്തിക്കാൻ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റു പടിക്കൽ എത്തിയപ്പോൾ തടയാൻ വി എസ്ഡിപി പ്രവർത്തകർ എത്തിയിരുന്നു. ജോർജിന് പിന്തുണ പ്രഖ്യാപിച്ചാണ് വി എസ്ഡിപിക്കാർ അന്ന് എത്തിയത്.
കഴിഞ്ഞ ദിവസം രാത്രിവരെ മാണിയുടെ നിർദ്ദേശപ്രകാരം പി സി ജോർജിനെ പുറത്താക്കാൻ തന്നെ ഒരുങ്ങിയിരുന്ന മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും ഇന്ന് നിലപാട് മയപ്പെടുത്തിയത് വി എസ്ഡിപിയുടെ സ്വാധീനത്തിന്റെ പേരിലാണെന്നാണ് സൂചന. ഇവരെ പിണക്കിവിട്ടാൽ അരുവിക്കര തെരഞ്ഞെടുപ്പിലെ തോൽവിയുൾപ്പെടെ സർക്കാരിനെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടാകാമെന്ന പേടി മുഖ്യമന്ത്രിക്കും സംഘത്തിനുമുണ്ട്. അതിനാലാണ് മാണിയുടെ നിരന്തര അഭ്യർത്ഥനയുണ്ടായിട്ടും ജോർജിനെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പി സി ജോർജിന്റെ നിലപാടിനനുസരിച്ചു വോട്ടു ചെയ്യുമെന്നു വി എസ്ഡിപി വ്യക്തമാക്കിയിട്ടുമുണ്ട്. അതിനിടെ ഡിഎച്ച്ആർഎമ്മും പി സി ജോർജിനെ അനുകൂലിച്ചു രംഗത്തെത്തിയിട്ടുണ്ട്.
അഴിമതിക്കെതിരായി തന്നെ തന്റെ പോരാട്ടം തുടരും എന്ന് ജോർജ് ഇന്ന് മാദ്ധ്യമപ്രവർത്തകരെ രണ്ടു തവണ കണ്ടപ്പോഴും ആവർത്തിച്ചിരുന്നു. വി എസ്ഡിപിയുമായി ചേർന്നുള്ള അഴിമതി വിരുദ്ധ ശൃംഖലയ്ക്കു നേതൃത്വം നൽകാനൊരുങ്ങുന്ന ജോർജ് കെ എം മാണി ബാർ കേസിൽ കോഴ വാങ്ങിയത് അഴിമതിതന്നെയെന്ന നിലപാടിലാണ് ഉറച്ചുനിൽക്കുന്നത്. മാണിയുമായി ഇനി ഒത്തുപോകാനാകില്ലെന്ന് ഉറപ്പായതോടെ ജോർജിന്റെ കാര്യത്തിൽ യുഡിഎഫ് എന്തു നിലപാട് സ്വീകരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
ജോർജിനെ ചീഫ് വിപ് സ്ഥാനത്തു നിന്നു നീക്കണമെന്നു മന്ത്രിമാരായ കെ എം മാണിയും പി ജെ ജോസഫും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ട് ആവശ്യപ്പെട്ടിരുന്നതിന്റെ പശ്ചാത്തലത്തിലാണ് പി സി ജോർജ് ഇന്നു രാവിലെ മുഖ്യമന്ത്രിയെ കണ്ടത്. പി സി ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കുന്നതു സംബന്ധിച്ച് പരസ്യമായ അഭിപ്രായ പ്രകടനത്തിന് താനില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. ഇക്കാര്യം ഘടകകക്ഷികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നോക്കിക്കോളുമെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്