പി ടി തോമസിനോട് കലിപ്പു തീരാതെ ഇടുക്കിയിലെ മൂത്ത കോൺഗ്രസുകാർ; തോമസിന്റെ സ്വീകരണ പരിപാടികൾ ബഹിഷ്കരിച്ച് ഐയും എയിലെ ഒരു വിഭാഗവും; ഇടുക്കിയിൽ പാർട്ടിയെ കെട്ടിപ്പടുത്ത മികച്ച നേതാവിന് കൂടുതൽ സ്വീകരണങ്ങളൊരുക്കി യൂത്ത് കോൺഗ്രസ്
ഇടുക്കി: ഗ്രൂപ്പിസത്തിൽ ആടിയുലഞ്ഞ് വീണ്ടും വീണ്ടും വീണുപോയിട്ടും പാഠം പഠിക്കാത്തവരായി മാറുകയാണ് ഇടുക്കിയിലെ കോൺഗ്രസ് നേതാക്കൾ. ഇക്കുറിയും ഒരു എംഎൽഎയെപ്പോലും ജില്ലയിൽനിന്ന് വിജയിപ്പിക്കാൻ കോൺഗ്രസിന് കഴിയാതായതോടെ നേതൃത്വത്തിന്റെ നിലനിൽപ്തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിനിടയിലും ജില്ലയിലെ മുൻ എം. പി പി. ടി തോമസിന്റെ സ്വീകരണ പരിപാടിയിലും കടുത്ത ഗ്രൂപ്പ് കളി കണ്ടതോടെ അനുയായികൾ അസംതൃപ്തിയിലാണ്. പാർട്ടിയിൽ വേരുറച്ച ഗ്രൂപ്പിസം വരുംനാളുകൾ വിഭാഗീയതയുടെ യുദ്ധക്കളമായി കോൺഗ്രസ് രാഷ്ട്രീയം മാറുമെന്ന ധ്വനിയാണ് നൽകുന്നത്. ഏറ്റവുമൊടുവിൽ ഏതാനും ദിവസം മുമ്പ് പി. ടി തോമസിന് കട്ടപ്പനയിൽ നൽകിയ സ്വീകരണവും വിഭാഗീയതയുടെ നേർസാക്ഷ്യമായി.
നിലപാടുകളിൽ ഉറച്ചുനിന്ന് പോരാടുന്ന അപൂർവം ജനപ്രതിനിധികളിലൊരാളാണ് മുൻ ഇടുക്കി എം. പിയും ഇപ്പോഴത്തെ തൃക്കാക്കര എംഎൽഎയുമായ പി. ടി തോമസ്. മുൻ യു. പി. എ സർക്കാരിന്റെ കാലത്ത് രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ എം. പി ആയിരുന്നിട്ടും സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകൾകൊണ്ടുതന്നെയാണ്. കസ്തൂരിരംഗൻ-ഗാഡ്ഗിൽ പ്രശ്നത്തിൽ പി. ടി തോമസിന്റെ നിലപാടിനെ കോൺഗ്രസ് ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും സീറ്റ് നഷ്ടപ്പെടുമെന്ന ഭയത്താൽ കോൺഗ്രസ് സീറ്റ് നിഷേധിക്കുകയായിരുന്നു. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. പി. സി. സി പ്രസിഡന്റ് വി. എം സുധീരന്റെ കടുംപിടുത്തത്തിന്റെ പേരിൽ ലഭിച്ച തൃക്കാക്കര സീറ്റിൽ മികച്ച ഭൂരിപക്ഷത്തോടെ അദ്ദേഹം നിയമസഭയിൽ എത്തുകയും ചെയ്തു.
ജില്ല വിട്ടുപോയിട്ടും കോൺഗ്രസിലെ കടുത്ത രാഷ്ട്രീയ വിഭാഗീയതയുടെ നേർചിത്രമായി പി. ടി തോമസിന് നൽകിയ സ്വീകരണ പരിപാടികൾ മാറി. ബൂത്തുതലം മുതൽ സംസ്ഥാനതലം വരെ ഗ്രൂപ്പ് നോക്കി സ്ഥാനമാനങ്ങൾ പങ്കുവയ്ക്കുന്ന പാർട്ടിയിൽ, ഇടുക്കിയിൽ അഭിമാനിക്കാൻ കാര്യമായി ഒന്നുമില്ലാതിരുന്നിട്ടും പി. ടി തോമസിന് നൽകിയ സ്വീകരണ പരിപാടിയിൽ പൂർണമായ ഗ്രൂപ്പ് കളി ദൃശ്യമാക്കി കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ പരിപാടി ബഹിഷ്കരിച്ചു. കോൺഗ്രസ് ഐ വിഭാഗത്തിനൊപ്പം എ വിഭാഗത്തിൽതന്നെ പി. ടി തോമസിനെ എതിർക്കുന്ന ഡി. സി. സി പ്രസിഡന്റ് റോയി കെ. പൗലോസിന്റെ പക്ഷവും വിട്ടുനിന്നതോടെ, നാണംകെട്ട ഗ്രുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കാൻ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ഉദ്ദേശിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശമാണ് ഉയർന്നു കാണുന്നത്.
യൂത്ത് കോൺഗ്രസ് കമ്മിറ്റികളാണ് പി. ടി തോമസിന് സ്വീകരണം സംഘടിപ്പിച്ചത്. ആദ്യ പരിപാടി തൊടുപുഴയിലായിരുന്നു. എംഎൽഎ എന്ന നിലയിൽ തൊടുപുഴയുടെ മുഖച്ഛായ മാറ്റിയ വ്യക്തിയാണ് പി. ടി തോമസ്. പി. ജെ ജോസഫിന്റെ തട്ടകമായ തൊടുപുഴയിൽ കഴിയുന്നത്ര വികസനങ്ങൾ എത്തിക്കുകയും ഏറെക്കാലം മുന്നിൽക്കണ്ടുള്ള വികസന പദ്ധതികൾ വിഭാവനം ചെയ്യുകയുമാണ് പി. ടി ചെയ്തത്. ഇതിലൂടെ ജനപ്രതിനിധികളുടെ കാര്യശേഷി എത്രത്തോളമാകാമെന്നും അധികാരം എങ്ങനെ ജനങ്ങൾക്കായി വിനിയോഗിപ്പെടാമെന്നും അദ്ദേഹം കാണിച്ചുകൊടുത്തു. ഇതിനൊപ്പം മികച്ച പാർലമെന്റേറിയൻ എന്ന പേര് സ്വന്തമാക്കാനും അദ്ദേഹത്തിന്റെ ആദ്യ എംഎൽഎ സ്ഥാനത്തിലൂടെ തെളിയിച്ചു. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ പി. ജെ ജോസഫിനോട് ശക്തമായി പൊരുതിയെങ്കിലും തോറ്റു. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ജോസഫിനെ മലർത്തിയടിച്ചതും വീണ്ടും ഏറ്റുമുട്ടിയപ്പോൾ ജോസഫ് പി. ടിയെ തകർത്തതും ചരിത്രം. പിന്നീട് പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് പാർട്ടിയുടെ ദൗർബല്യം പരിഹരിക്കാൻ അദ്ദേഹം ഏറെ അധ്വാനിച്ചു. ബൂത്ത് തലങ്ങളിൽവരെ നേരിട്ടെത്തി കമ്മിറ്റികൾ രൂപീകരിച്ചാണ് കോൺഗ്രസിന്റെ പ്രാമുഖ്യം തിരിച്ചുപിടിച്ചത്. ഡി. സി. സി പ്രസിഡന്റെന്ന നിലയിൽ പാർട്ടിയെ കെട്ടിപ്പടുത്ത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ സജ്ജമാക്കുമ്പോൾ പി. ജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് എൽ. ഡി. എഫിനൊപ്പമായിരുന്നു. ഇടുക്കിയിൽ സിറ്റിങ് എം. പി ആയ ഫ്രാൻസിസ് ജോർജ് 67000 വോട്ടുകൾക്ക് വിജയിച്ച് വീണ്ടും മത്സരത്തിനെത്തുമ്പോൾ പി. ടി തോമസ് എതിർസ്ഥാനാർത്ഥിയായി. പാർട്ടിയുടെ കെട്ടുറപ്പും പി. ടിയുടെ സംഘാടക മികവും കൊണ്ട് ഫ്രാൻസീസ് ജോർജിനെ പരാജപ്പെടുത്തി നേടിയത് 72000 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു.
ഇതിനിടെയാണ് ജില്ലയിലെ പ്രമുഖമായ കട്ടപ്പന സഹകരണ ബാങ്ക് പിടിച്ചെടുക്കാൻ പൊലിസിന്റെ ഒത്താശയോടെ ഇടതുപക്ഷം ശ്രമം നടത്തിയത്. സ്ഥലത്തെത്തിയ പി. ടി തോമസും ഐ വിഭാഗം നേതാവും മുൻ കെ. സി. സി ജനറൽ സെക്രട്ടറി ഇ. എം ആഗസ്തി എക്സ് എംഎൽഎയും നേരിട്ട് രംഗത്തിറങ്ങി. ഇടതുപക്ഷം പൊലിസ് നോക്കി നിൽക്കേ അക്രമം നടത്തി. അക്രമത്തിൽ പരുക്കേറ്റെങ്കിലും പി. ടി തോമസും ഇ. ആഗസ്തിയും പിന്മാറാതെ നിന്നതിനെതുടർന്ന് ഇടതുപക്ഷത്തിന്റെ തന്ത്രം പാളി. യു. ഡി. എഫ് വീണ്ടും ബാങ്കിൽ ഭരണം നിലനിർത്തി. ജില്ലയിൽ പലയിടത്തും കോൺഗ്രസ് പ്രവർത്തകർക്കെതിരെയുണ്ടായ രാഷ്ട്രീയ അക്രമങ്ങളെ ചെറുച്ചുനിന്ന് പരാജയപ്പെടുത്തിയാണ് പി. ടി തോമസ് മുമ്പോട്ടുപോയത്. ജില്ലയിൽ കോൺഗ്രസിന് ഇത്രധികം കെട്ടുറപ്പ് നൽകിയ നേതാവ് ഉണ്ടായിട്ടില്ലെന്ന കാര്യത്തിൽ ഭൂരിപക്ഷം പ്രവർത്തകരും ഒറ്റക്കെട്ടാണ്. എന്നാൽ പിന്നീടുണ്ടായത് ദൗർഭാഗ്യകരമായ രാഷ്ട്രീയ അന്തരീക്ഷമായിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നു വാദിച്ചവരിൽ പ്രമുഖനായിരുന്നു പി. ടി തോമസ്.
പട്ടയപ്രശ്നങ്ങളുടെ പേരിൽ രൂപം കൊണ്ട ഹൈറേഞ്ച് സംരക്ഷണ സമിതി ഇതിനെ എതിർക്കുകയും കത്തോലിക്ക സഭയിലെ ഒരു വിഭാഗവുമായി ചേർന്ന് പി. ടി തോമസിനെ എതിർക്കുകയും ചെയ്തു. പി. ടി തോമസിന്റെ നയത്തെ പാർട്ടി തള്ളിപ്പറഞ്ഞില്ലെങ്കിലും രാഷ്ട്രീയ കോട്ടം ഉണ്ടാകുമെന്ന ഭയത്താൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ നിരവധി സീറ്റുകളിൽ പി. ടി തോമസിന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നു. തന്റെ അടുത്ത അനുയായി ആയ പി. ടി തോമസിനുവേണ്ടി ഉമ്മൻ ചാണ്ടി സീറ്റ് ഉറപ്പാക്കുമെന്നായിരുന്നു എ വിഭാഗത്തിന്റെ വിശ്വാസം. എന്നാൽ അതുണ്ടായില്ല. ഏറ്റവുമൊടുവിൽ സുധീരൻ ആവശ്യപ്പെട്ട നാല് സീറ്റുകളിൽ ഒന്നായിരുന്നു തൃക്കാക്കര. എ ഗ്രൂപ്പിലെ പ്രബലനായ ബെന്നി ബെഹനാനെ മാറ്റി പി. ടി തോമസിനെ സ്ഥാനാർത്ഥിയാക്കുക എന്നത് നേതൃത്വത്തിന്, പ്രത്യേകിച്ച് ഉമ്മൻ ചാണ്ടിക്ക് രുചിക്കാത്തതായതിനാൽ അങ്ങനെയുണ്ടാവില്ലെന്നായിരുന്നു ബഹുഭൂരിപക്ഷം നേതാക്കളുടെയും ഉറച്ച വിശ്വാസം. എന്നാൽ ഹൈക്കമാൻഡിന്റെ തീരുമാനം വന്നപ്പോൾ പി. ടി സ്ഥാനാർത്ഥിയാവുകയും കോൺഗ്രസ് എംഎൽഎയാവുകയും ചെയ്തു.
ഇതൊക്കെയാണെങ്കിലും സ്വദേശമായ ഇടുക്കിയിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ ശ്രമിച്ച രണ്ട് വിഭാഗം കോൺഗ്രസുകാർ തെരഞ്ഞെടുപ്പിനുശേഷവും പി. ടിയോടുള്ള ഗ്രൂപ്പ് വിദ്വേഷം മറക്കാൻ തയാറാകുന്നില്ല. തൊടുപുഴയിൽ ഐ വിഭാഗത്തിലെ മുൻ ഡി. സി. സി പ്രസിഡന്റ് അടക്കം ഏതാനും നേതാക്കൾ പി. ടി തോമസിന് നൽകിയ സ്വീകരണത്തിൽ പങ്കെടുത്തപ്പോൾ, കട്ടപ്പനയിൽ റോയി കെ പൗലോസിന്റെ നേതൃത്വത്തിലുള്ള എ വിഭാഗവും ഐ ഗ്രൂപ്പിനൊപ്പം വിട്ടുനിന്നു. പി. ടി തോമസിന് ജില്ലയിൽ സ്വീകരണം നൽകുന്നതിനെ മാർക്സിസ്റ്റ് നേതൃത്വത്തിലുള്ള കർഷക സംഘം എതിർക്കുകയും പരസ്യ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതി പി. ടി തോമസിനോടുള്ള വിരോധം ഉപേക്ഷിച്ചില്ലെന്നു മാത്രമല്ല, അവർ പരസ്യമായിത്തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. ഈ രണ്ട് വിഭാഗത്തിന്റെയും എതിർപ്പിനിടെയാണ് സ്വന്തം പാർട്ടിയിലെ ബഹിഷ്കരണവും. ഇതേസമയം ജില്ലയിലെ യൂത്ത് കോൺഗ്രസ്, കെ. എസ്. യു നേതൃത്വങ്ങളും എ ഗ്രൂപ്പിലെ പകുതിയോളം പാർട്ടി ഭാരവാഹികളും പി. ടി തോമസിനോടൊപ്പമാണ്.
കഴിഞ്ഞുപോയ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് ഒരു വിജയം പോലും നേടാനാകാത്തതിന് കാരണം പാർട്ടിയിലെ അനൈക്യവും വിഭാഗീയതയുമാണ്. ഇത്തവണ വിജയം ഉറപ്പിച്ച രണ്ട് സീറ്റുകളാണ് വിഭാഗീയതയിൽ നഷ്ടമായത്. പി. ടി തോമസ് എന്ന വ്യക്തിയോടുള്ള രാഷ്ട്രീയവൈരം പൊതുപരിപാടി ബഹിഷ്കരണത്തിലൂടെ നേതാക്കൾ വ്യക്തമാക്കുമ്പോൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെക്കുറിച്ച് നേതൃത്വത്തിന് ചിന്തയില്ലെന്നാണ് പ്രവർത്തകരുടെ അഭിപ്രായം. പാർട്ടിയും പാർട്ടി ജില്ലാ നേതൃത്വം പി. ടിയെ ബഹിഷ്കരിക്കുമ്പോഴും സ്വദേശത്ത് കൂടുതൽ സ്വീകരണങ്ങളൊരുക്കി മുമ്പോട്ട്പോകാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. ഇതേസമയം, പാർട്ടി എംഎൽഎ മാരില്ലാത്ത സ്ഥലങ്ങളിൽ താൻ കോൺഗ്രസ് എംഎൽഎയായി പ്രവർത്തിക്കുമെന്നു പി. ടി തോമസ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്