Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗണേശിനെതിരായ നടപടി കേട്ടുകേൾവിയില്ലാത്തത്; എംഎൽഎമാർക്കെതിരെ നടപടി എടുക്കാനുള്ള അധികാരം പാർട്ടിക്ക് മാത്രം; അച്ചടക്കം ലംഘിച്ച പലരും മുന്നണിയിലുണ്ട്; യുഡിഎഫിനോടുള്ള അതൃപ്തി തുറന്ന് പറഞ്ഞ് ബാലകൃഷ്ണപിള്ള

ഗണേശിനെതിരായ നടപടി കേട്ടുകേൾവിയില്ലാത്തത്; എംഎൽഎമാർക്കെതിരെ നടപടി എടുക്കാനുള്ള അധികാരം പാർട്ടിക്ക് മാത്രം; അച്ചടക്കം ലംഘിച്ച പലരും മുന്നണിയിലുണ്ട്; യുഡിഎഫിനോടുള്ള അതൃപ്തി തുറന്ന് പറഞ്ഞ് ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരെ നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരിൽ കെ.ബി.ഗണേശ് കുമാറിനെതിരെ നടപടി എടുക്കാനുള്ള യു.ഡി.എഫ് തീരുമാനത്തിനെതിരെ കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ള രംഗത്തെത്തി.

ഗണേശിനെതിരായ നടപടി എടുക്കാനുള്ള തീരുമാനം കേട്ടുകേൾവി ഇല്ലാത്തതാണെന്ന് പിള്ള പറഞ്ഞു. ഗണേശിനെതിരെ നടപടി എടുക്കേണ്ടത് യു.ഡി.എഫ് അല്ലെന്നും കേരളാ കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടർന്ന് ഗണേശിനെ പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് ഒഴിവാക്കാൻ കഴിഞ്ഞ യു.ഡി.എഫ് യോഗത്തിൽ തീരുമാനമായിരുന്നു.

എന്നാൽ ഗണേശ് അച്ചടക്ക ലംഘനം നടത്തിയെങ്കിൽ പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്. ഗണേശിനേക്കാൾ അച്ചടക്ക ലംഘനം നടത്തിയ പലരും യുഡിഎഫിലെ കക്ഷികളിൽ ഉണ്ട്. അവർക്കൊന്നുമെതിരെ നടപടി എടുക്കാത്ത മുന്നണി എന്തുകൊണ്ട് ഗണേശിനെതിരെ നടപടി എടുത്തുവെന്നതാണ് പിള്ള ഉയർത്തുന്ന ചോദ്യം. ഗണേശിനെതിരെ നടപടി എടുത്ത നിർണ്ണായക യുഡിഎഫ് യോഗത്തിൽ കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ ബാലകൃഷ്ണ പിള്ള പങ്കെടുത്തിരുന്നില്ല.

ഗണേശിനെതിരായ നടപടി ചർച്ച ചെയ്യുന്ന സാഹചര്യം തിരിച്ചറിഞ്ഞായിരുന്നു ഇത്. പൊതുമരാമത്ത് മന്ത്രിക്ക് എതിരായ ഗണേശന്റെ ആരോപണങ്ങൾ അതിരുവിട്ടതാണെന്നും പി്ള്ള നേരത്തെ പറഞ്ഞിരുന്നു. പാർട്ടിയുമായി ആലോചിക്കാതെയാണ് ഗണേശൻ ആരോപണം ഉന്നയിച്ചതെന്നാണ് പിള്ളയുടേയും കേരളാ കോൺഗ്രസ് ബിയുടേയും നിലപാട്. എന്നാൽ യുഡിഎഫ് പാർലമെന്ററീ പാർട്ടി യോഗത്തിൽ നിന്ന് ഗണേശിനെ ഒഴിവാക്കാനുള്ള യുഡിഎഫ് തീരുമാനം അംഗീകരിക്കില്ല.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാനുള്ള യുഡിഎഫ് ഘടകകക്ഷി നേതാക്കളുടെ ലിസ്റ്റിൽനിന്നു ബാലകൃഷ്ണ പിള്ളയുടെ പേരുവെട്ടിയിരുന്നു. ലീഗ് നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്നായിരുന്നു ഇത്. അസുഖങ്ങളെതുടർന്നു കൊട്ടാരക്കരയിൽ വിശ്രമിക്കുന്ന തന്നെ വിളിച്ചു വരുത്തിയശേഷം ലിസ്റ്റിൽനിന്ന് ഒഴിവാക്കിയതിൽ പിള്ള അതൃപ്തനാണ്. ഇതെല്ലാം തന്നെയാണ് ഇന്നത്തെ പ്രസ്താവനയിലും പ്രതിഫലിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP