ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കി പകരം സുരേഷ് കുറിപ്പിനെ സ്പീക്കറാക്കാൻ ആലോചന സജീവം; മാത്യു ടി തോമസ് മന്ത്രിയായത് രാജു എബ്രഹാമിന് സാധ്യത കുറച്ചു; ശർമ്മയ്ക്ക് വേണ്ടി വി എസ് വിഭാഗം ചരടുവലി തുടരുന്നു; ബാലനെ ഏൽപ്പിക്കുന്നില്ലെങ്കിൽ പിണറായി തന്നെ വ്യവസായ വകുപ്പിന്റെ ചുമതലയിൽ തുടരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇപി ജയരാജൻ രാജിവച്ചതോടെ സിപിഎമ്മിൽ പുതിയ മന്ത്രിയെ കുറിച്ചുള്ള ചർച്ചയും സജീവമാകുന്നു. ജയരാജന് പകരമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. അതുണ്ടായാൽ സുരേഷ് കുറുപ്പിനെ സ്പീക്കറാക്കുമെന്നാണ് സിപിഎമ്മിൽ നിന്ന് ലഭിക്കുന്ന സൂചന. സിപിഐ(എം) സംസ്ഥാന സമിതിയിൽ ചർച്ച ചെയ്ത് മന്ത്രിയെ തീരുമാനിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷ്യമിടുന്നത്. രാജു എബ്രഹാം, എസ് ശർമ്മ, എംഎം മണി തുടങ്ങിയവരും പേരുകളും സജീവമായി ചർച്ച ചെയ്യുന്നുണ്ട്. എം സ്വരാജിനെ മന്ത്രിയാക്കുന്നും പരിഗണനയിലുണ്ട്. നിലവിലെ സാഹചര്യത്തലെ ആരെ മന്ത്രിയാക്കിയാലും അവർക്ക് വ്യവസായ വകുപ്പ് നൽകാനിടയില്ല. അതുകൊണ്ട് തന്നെ സിപിഐ(എം) മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റത്തിനും സാധ്യത ഏറെയാണ്.
തൽക്കാലം വകുപ്പ് മുഖ്യമന്ത്രി തന്നെ കൈവശം വെക്കാനും 45 ദിവസത്തിനകം അന്വേഷണം തീർക്കാനുമായിരുന്നു ആദ്യം ആലോചന. കുറ്റവിമുക്തനാവുകയാണെങ്കിൽ ജയരാജനു തിരിച്ചു വരവിനുള്ള വഴി ഒരുക്കാമെന്ന പ്രതീക്ഷയാണ് ഇതിനു പിന്നിൽ. എന്നാൽ വിജിലൻസിൽ നിന്നും കിട്ടിയ സൂചനകൾ ജയരാജന് ഇക്കാര്യത്തിൽ അമിതപ്രതീക്ഷ വേണ്ട എന്നാണ്. ഇതാണ് പകരക്കാരനെക്കുറിച്ചുള്ള ചർച്ചകളെ സജീവമാക്കി നിർത്തുന്നത്. മന്ത്രിസഭയിൽ എത്താൻ സാധ്യതയുള്ള ആർക്കും വ്യവസായ വകുപ്പ് നൽകാനും കഴിയില്ല. കേന്ദ്ര കമ്മറ്റി അംഗത്തിന് നൽകിയ വകുപ്പായതിനാലാണ് അത്. ഈ സാഹചര്യത്തിലാണ് വകുപ്പ് മാറ്റം അനിവാര്യമാകുന്നത്.
തോമസ് ഐസക്കിന്റെ ധനമന്ത്രിസ്ഥാനം ഒഴികെ മറ്റ് മന്ത്രിമാരുടെ വകുപ്പ് മാറ്റത്തിനുള്ള സാധ്യത ഏറെയാണ്. കേന്ദ്ര കമ്മറ്റി അംഗമായ എകെ ബാലന് താരതമ്യേനെ ചെറിയ വകുപ്പുകളാണുള്ളത്. ബാലന് വ്യവസായ വകുപ്പ് കൊടുക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിനൊപ്പം നിയമസഭയിലെ ഇരിപ്പിടത്തിന്റെ കാര്യവും സിപഎമ്മിനെ കുഴക്കുകയാണ്. മുഖ്യമന്ത്രിക്ക് തൊട്ടടുത്തിരിക്കുന്ന വ്യക്തിയാണ് മന്ത്രിസഭയിലെ രണ്ടാമനെന്നാണ് വയ്പ്പ്. ജയരാജനായിരുന്നു ഇവിടെ ഇരുന്നിരുന്നത്. മന്ത്രിസ്ഥാനം രാജിവച്ചതോടെ ഈ സീറ്റിൽ ആരെത്തുമെന്നതാണ് നിർണ്ണായകം. നിലവിൽ ധനമന്ത്രിയായ തോമസ് ഐസക്കിനാണ് സിപിഐ(എം) മന്ത്രിമാരിൽ രണ്ടാം സ്ഥാനം അവകാശപ്പെടാൻ ഏറെ യോഗ്യതയുള്ളത്. മുഖ്യമന്ത്രിയായി പോലും പരിഗണിച്ചിരുന്ന നേതാവാണ് തോമസ് ഐസക്.
എന്നാൽ പിണറായി വിജയനുമായി അത്ര അടുപ്പമില്ലാത്ത തോമസ് ഐസക് രണ്ടാമത്തെ സീറ്റിനോട് താൽപ്പര്യം കാണിക്കാനിടയില്ല. അങ്ങനെ വന്നാൽ എകെ ബാലൻ രണ്ടമത്തെ സീറ്റിലേക്ക് എത്താനാണ് സാധ്യത. സിപിഐ(എം) മന്ത്രിമാരിൽ നിന്നാരേയും രണ്ടാമനാക്കേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിച്ചാൽ സിപിഐയുടെ ഇ ചന്ദ്രശേഖരന് രണ്ടാം സീറ്റ് ലഭിക്കും. ഇതോടെ മന്ത്രിസഭയിലെ രണ്ടാമെന്ന പദവിയും ചന്ദ്രശേഖരന് ലഭിക്കും. നിലവിൽ രണ്ടാം നമ്പർ സ്റ്റേറ്റ് കാർ ഉപയോഗിക്കുന്നതും ചന്ദ്രശേഖരനാണ്. നേരത്തെ സെക്രട്ടറിയേറ്റിന് മുന്നിലെ കാർ പാർക്കിംഗിൽ രണ്ടാമെന്ന ചൊല്ലി തർക്കമുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് തൊട്ടെടുത്ത് ചന്ദ്രശേഖരന്റേതാണോ ജയരാജന്റേതാണോ കാർ ഇടേണ്ടെതെന്നതിനെ കുറിച്ചായിരുന്നു തർക്കമെന്നായിരുന്നു റിപ്പോർട്ടുകൾ. ജയരാജൻ സ്ഥാനം ഒഴിയുകയും നിയമസഭയിലെ രണ്ടാമത്തെ ഇരിപ്പിടം ചന്ദ്രശേഖരന് കിട്ടുകയും ചെയ്താൽ ഈ തർക്കത്തിന് അവസാനമാകും. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിംലീഗിന്റെ കുഞ്ഞാലിക്കുട്ടിക്കായിരുന്നു രണ്ടാം സീറ്റ്. ഈ കീഴ് വഴക്കമാണ് രണ്ടാം സീറ്റ് ജയരാജന് നൽകി പിണറായി വിജയൻ അവസാനമിട്ടത്. ജയരാജന്റെ രാജിയോടെ രണ്ടാം സീറ്റ് വീണ്ടും ചർച്ചയാവുകയാണ്.
മന്ത്രിയാകാനുള്ള സാധ്യതാ പട്ടികയിൽ അവസാനം ഉയർന്നു വരുന്ന പേര് സ്പീക്കർ ശ്രീരാമകൃഷ്ണന്റേതാണ്. ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന സുരേഷ് കുറുപ്പിനെ സ്പീക്കറാക്കി ശ്രീരാമകൃഷ്ണനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ആലോചന. ജയരാജൻ കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പ് എകെ ബാലനു നൽകിയേക്കും. സ്പോർട്സ് പുതിയ മന്ത്രിക്കും നൽകും. ആ നിലക്കാണ് ആലോചനകൾ പുരോഗമിക്കുന്നത്. എസി മൊയതീനിൽ നിന്നു ടൂറിസം വകുപ്പും എകെ ബാലനിൽ നിന്നു സാംസ്കാരികം വകുപ്പും കൂടി എടുത്താവും പുതിയ മന്ത്രിക്കുള്ള വകുപ്പു രൂപീകരണം എന്നു സൂചനയുണ്ട്. അവസാന റൗണ്ടിൽ മുൻതൂക്കം ശ്രീരാമകൃഷ്ണന്റെ പേരിനാണെങ്കിലും സിപിഎമ്മിനുള്ളിൽ നിലനിൽക്കുന്ന വ്യത്യസ്ത താത്പര്യങ്ങളുടെ പശ്ചാത്തലത്തിൽ വ്യത്യസ്ത സാധ്യതകൾ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
മന്ത്രി എ.കെ ബാലന് വ്യവസായ വകുപ്പിന്റെ ചുമതല നൽകുന്നതിൽ ആർക്കും കാര്യമായ എതിർപ്പില്ല. എന്നാൽ ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ രണ്ടഭിപ്രായം ഉണ്ട്. എന്നാൽ പിണറായി വിജയന്റെ മനസ്സ് അങ്ങനെയാണെങ്കിൽ അതുമാത്രമേ നടക്കൂവെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്ന്. എംഎം മണി, എസ് ശർമ, സുരേഷ് കുറുപ്പ്, വികെസി മമ്മദ് കോയ, രാജു എബ്രഹാം എന്നിങ്ങനെ അഞ്ചു പേരുകളാണ് ചർച്ചകളിൽ ഉണ്ടായിരുന്നത്. ഇവരിൽ പാർട്ടി സീനിയോറിറ്റി മണിക്കാണ്. സുരേഷ് കുറുപ്പ്, രാജു എബ്രഹാം, വികെസി മമ്മദ് കോയ എന്നിവരിൽ സാമാജികനെന്ന നിലയിൽ സീനിയോറിറ്റി രാജു എബ്രഹാമിനാണ്. സാമുദായിക പരിഗണനകളാണ് രാജുവിന് തടസ്സമെങ്കിൽ സുരേഷ് കുറുപ്പിന് അതാണ് അനുകൂല ഘടകം.
പത്തനം തിട്ടയിൽ നിന്ന് മാത്യു ടി തോമസ് മന്ത്രിയാണെന്നതും രാജു എബ്രഹാമിന് തടസ്സമാണ്. ഗണേശ് കുമാറിനെ മന്ത്രിയാക്കുമെന്ന് പ്രചരണം ഉണ്ടായിരുന്നുവെങ്കിലും സിപിഐ(എം) നേതാവിന്റെ മന്ത്രി പദവി ഇടതുപക്ഷത്തെ മറ്റൊരുആൾക്ക് നൽകുന്നതിനെ സിപിഎമ്മിലെ വലിയൊരു വിഭാഗം എതിർക്കുന്നു. അതുകൊണ്ട് തന്നെ ഗണേശിന് സാധ്യത കുറയുമെന്നാണ് വിലയിരുത്തൽ. ജയരാജൻ മലബാറിൽ നിന്നായതിനാൽ മലബാറിന്റെ വിഹിതം നിലനിർത്തണം എന്നു തീരുമാനിക്കുകയാണെങ്കിൽ മാത്രമേ ബേപ്പൂർ എംഎൽഎ വികെസി മമ്മദ് കോയക്കു സാധ്യത തെളിയൂ. കോഴിക്കോട് എംഎൽഎ എ.പ്രദീപ് കുമാറിനെ മന്ത്രിയാക്കണമെന്ന് വാദിക്കുന്നവരുമുണ്ട്.
ഇതിനിടെ എസ് ശർമ്മയാണ് ഏറ്റവും യോഗ്യനെന്ന വാദവുമായി വി എസ് പക്ഷവും സജീവമാണ്. വിഭാഗീയത കാരണമാണ് മുന്‍മന്ത്രി കൂടിയായ ശർമ്മയെ പിണറായി തഴഞ്ഞത്. ഇനിയെങ്കിലും ഈ അപാകത പരിഹരിക്കണം. ഇതിന് കേന്ദ്ര നേതൃത്വത്തെ രംഗത്തിറക്കാനാണ് വിഎസിന്റെ നീക്കം. അങ്ങനെ പുതിയ മന്ത്രിയെ കണ്ടെത്താൻ പല തരത്തിലുള്ള ചർച്ചകൾ സിപിഎമ്മിൽ സജീവമാണ്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍