ബന്ധു നിയമന വിവാദത്തിൽ ഇ പി ജയരാജന് മന്ത്രിസ്ഥാനം പോയത് അധികാരമേറ്റതിന്റെ അഞ്ചാം മാസം; മന്ത്രിസഭയിലെ രണ്ടാമന്റെ രാജി കഴിഞ്ഞ് അഞ്ച് മാസം പിന്നിടുമ്പോൾ പെൺകെണിയിൽ കുടുങ്ങി എ കെ ശശീന്ദ്രൻ; എട്ട് മാസത്തിന് ശേഷം കടിച്ചു തൂങ്ങാൻ പരമാവധി ശ്രമിച്ചെങ്കിലും കോടതി പടിയിറക്കി വിട്ട് തോമസ് ചാണ്ടിയും: ഒന്നര വർഷത്തെ പിണറായി സർക്കാർ ഭരണത്തിൽ 'വിക്കറ്റുകൾ വീഴുന്നത്' കൃത്യമായ ഇടവേളകളിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലേറിയെ ശേഷം വർഷം ഒന്നര മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇതിനിടയിൽ രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഗതാഗത വകുപ്പ് മന്ത്രി തോമസ്ചാണ്ടി. വി ടി ബൽറാം എംഎൽഎയുടെ ഭാഷയിൽ പറഞ്ഞാൽ മൂന്നാമത്തെ വിക്കറ്റ്. കൃത്യമായ ഇടവേളകളിലാണ് ഓരോ മന്ത്രിയും രാജിവെച്ചത് എന്നു കൂടി പരിഗണിക്കുമ്പോൾ പിണറായി മന്ത്രിസഭയുടെ പോക്ക് നേരായ വഴിയിൽ അല്ലെന്ന് വ്യക്തമാകും.
2016 മെയ് 25ാം തീയ്യതിയാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. ഇതിന് ശേഷം കൃത്യമായ ഇടവേളകളിൽ തന്നെ വിക്കറ്റുകൾ വീണു കൊണ്ടിരുന്നു. അധികാരത്തിലേറി ആറ് മാസം കഴിയുമ്പോൾ മന്ത്രിസഭയിലെ രണ്ടാമനായ ഇ പി ജയരാജൻ രാജിവെച്ചപ്പോൾ ഇതിന് ശേഷം അഞ്ച് മാസം കഴിയുമ്പോൾ പെൺകെണിയിൽ കുരുങ്ങി മന്ത്രി എ കെ ശശീന്ദ്രനും രാജിവെച്ചു. ഇതിന് ശേഷം എട്ട് മാസം പിന്നിടുമ്പോഴാണ് മൂന്നാമത്തെ മന്ത്രിയും രാജിവെക്കേണ്ട വരുന്നത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴുന്നതു കൊണ്ട് ഭരണം അഞ്ച് വർഷം പൂർത്തിയാകുമ്പോൾ എന്ത്ര മന്ത്രിമാർ രാജിവെക്കേണ്ടി വരും എന്ന ചോദ്യം തന്നെ വിവിധ കോണുകളിൽ നിന്നും ഉയർന്നു തുടങ്ങിയിട്ടുണ്ട്.
കോടതി പരാമർശത്തെ തുടർന്നാണ് മുന്മന്ത്രിസഭയിൽ നിന്നും കെ എം മാണി രാജി വെക്കേണ്ടി വന്നത്. കുടുംബ പ്രശ്നങ്ങലെ തുടർന്ന കെ ബി ഗണേശ് കുമാറിനും രാജി വെക്കേണ്ടി വന്നു. മാണിക്ക് കേൾക്കേണ്ടി വന്നതിന്റെ ഇരട്ടി വിമർശനമാണ് തോമസ് ചാണ്ടിക്ക് ഹൈക്കോടതിയിൽ നിന്നും കേൾക്കേണ്ടി വന്നത്. എന്നാൽ, ഇതിലും കടുത്ത വിമർശനമാണ് ചാണ്ടി കേൾക്കേണ്ടി വന്നതും. ഗത്യന്തരമമില്ലാതെ രാജിവെക്കേണ്ടി വന്നതും. ഇത് ഇതുവരെ വിഷയത്തിൽ ചാണ്ടിയെ പിന്തുണച്ച പിണറായി വിജയനും തിരിച്ചടിയായി മാറി.
രണ്ടാമനെ വീഴ്ത്തിയ ബന്ധു നിയമന വിവാദം
ആദ്യമായി മന്ത്രിസ്ഥാനം പോയ ഇപി ജയരാജൻ കുരുങ്ങിയത് ബന്ധു നിയമന വിവാദത്തിലായിരുന്നു. ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ നിന്നും ശക്തമായ എതിർന്ന് നേരിടേണ്ടി വന്നതോടെയാണ് വ്യവസായ മന്ത്രിസ്ഥാനത്തു നിന്നും ഇപി ജയരാജൻ രാജിവെക്കേണ്ടി വന്നത്. ഒക്ടോബർ 16ാം തീയ്യതിയാണ് ഇ പി ജയരാജന് രാജിവെക്കേണ്ടി വന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ എം.ഡി സ്ഥാനത്ത് പി.കെ ശ്രീമതി ടീച്ചറിന്റെ മകൻ സുധീർ നമ്പ്യാരെയും കേരള ക്ലെയ്സ് ആൻഡ് സെറാമിക്സിന്റെ ജനറൽ മാനേജർ സ്ഥാനത്ത് സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ നിയമിച്ചതുമാണ് ജയരാജനെ വെട്ടിലാക്കിയത്. ബന്ധു നിയമനങ്ങൾ വിവാദമായതിനെ തുടർന്ന് ജയരാജനെ പാർട്ടിയും എൽ.ഡി.എഫ് ഘടകകക്ഷികളും കൈവിടുകയായിരുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ജയരാജനെതിരെ രൂക്ഷ വിമർശനം ഉയർന്നതിനു പിന്നാലെയാണ് മന്ത്രിക്ക് രാജിവെക്കേണ്ടി വന്നത്. ജയരാജൻ പാർട്ടിക്ക് അപമാനമാണെന്നും മാതൃകാപരമായ നടപടി വേണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. രാജിവെച്ചേ മതിയാകു എന്ന് മുഖ്യമന്ത്രി സെക്രട്ടറിയേറ്റ് യോഗത്തിൽ നിലപാടെടുത്തതോടെ രാജിയല്ലാതെ മറ്റൊരു വഴിയുമുണ്ടായില്ല. തുടർന്ന് തനിക്ക് തെറ്റുപറ്റിയതായി യോഗത്തിൽ ജയരാജൻ സമ്മതിക്കുകയും മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി നിൽക്കാൻ താത്പര്യമില്ലെന്ന് യോഗത്തെ അറിയിക്കുകയുമായിരുന്നു.
അതേസമയം വിജിലൻസ് അന്വേഷണത്തിന് ഒടുവിൽ ഇപി ജയരാജൻ കുറ്റവിമുക്തനായിരിക്കയാണ്. ഈ അവസരത്തിലാണ് തോമസ് ചാണ്ടി രാജി വെക്കുന്നതും. പകരം മന്ത്രിയാകാൻ എൻസിപിയിലെ എ കെ ശശീന്ദ്രന് സാധിക്കുമോ എന്ന കാര്യവും സംശയമാണ്. ഈ അവസരത്തിലാണ് ഇ പി ജയരാജനും മന്ത്രിസഭയിലേക്ക് തിരിച്ചെത്താൻ സാധ്യത കുറവാണ് താനും.
പെൺകെണിയിൽ കുരുങ്ങിയ എ കെ ശശീന്ദ്രൻ
ഇ പി ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായത ദിനത്തിന് അഞ്ച് മാസത്തിന് ശേഷമാണ് എ കെ ശശീന്ദ്രൻ ഗതാഗത മന്ത്രിസ്ഥാനം നഷ്ടമാകുന്നത്. മംഗളം ചാനൽ ലോഞ്ചിംഗിൽ വന്ന ബ്രേക്കിങ് സ്റ്റോറിയാണ് മന്ത്രിയെ കുരുക്കിയത്. മംഗളം ചാനൽ ലേഖികയുമായുള്ള അശ്ലീല സംഭാഷണം നടത്തുന്ന ഓഡിയോ ചാനൽ പുറത്തുവിട്ടതാണ് ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയത്. എന്നാൽ, ഇപി ജയരാജന് പ്രതികൂലമായ ജനവികാരം ശശീന്ദ്രനെതിരെ ഉണ്ടായില്ല. അദ്ദേഹത്തെ കുടുക്കിയതാണ് എന്ന വികാരമായിരുന്നു പൊതുവേ ഉയർന്നത്.
സ്ത്രീയോട് ലൈംഗിക വൈകൃത സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് ഗതാഗത മന്ത്രി രാജിവെച്ചത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ കടിച്ചുതൂങ്ങാതെ രാജിവെക്കുകയായിരുന്നു ശശീന്ദ്രൻ. മംഗളം ചാനലാണ് ശശീന്ദ്രന്റേതെന്ന് പറഞ്ഞ് ലൈംഗികചുവയുള്ള സംഭാഷണത്തിന്റെ ഓഡിയോക്ലിപ്പ് പുറത്തു വിട്ടത്. മറുഭാഗത്തുള്ള സ്ത്രീയുടെ ശബ്ദം ചാനൽ പ്രക്ഷേപം ചെയ്തിരുന്നില്ല. ഈ സംഭവത്തെ തുടർന്ന് മംഗളം ചാനലിലെ മൂന്ന് മാധ്യമപ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്യുകയും അഴിക്കുള്ളിൽ അടക്കുകയും ചെയ്തിരുന്നു.
കായൽ വഴുങ്ങിയ ചാണ്ടി ഗതികെട്ട് പുറത്ത്
മാർത്താണ്ഡം കായൽ കൈയേറ്റം വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ തുടർച്ചയായി പുറത്തുവന്നതോടെയാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് ഇപ്പോൾ രാജിവെക്കേണ്ടി വന്നത്. കോടതിയെ സമീപിച്ചും പിടിച്ചു നിൽക്കാൻ പതിനെട്ട് അടവും പയറ്റിയെങ്കിലും ചാണ്ടിക്ക് തിരിച്ചടി തന്നെയാണ് ഫലം. എട്ട് മാസം മന്ത്രിക്കസേരയിൽ ഇരിക്കാൻ ചാണ്ടിക്ക് സാധിച്ചു. മുഖ്യമന്ത്രിയുടെ പിന്തുണ ഒന്നു കൊണ്ടു മാത്രമാണ് തോമസ് ചാണ്ടി രാജി നീട്ടിക്കൊണ്ടു പോയത്.
കായൽ കയ്യേറ്റത്തിന്റെ പേരിൽ മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന നിലപാടിലാണ് എൽഡിഎഫ് നേതൃത്വം. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയാണ് യോഗം പിരിഞ്ഞത്. മാധ്യമങ്ങളോട് പണ്ടേ കലിപ്പുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിലും വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. മാധ്യമങ്ങളുടെ അജണ്ടകൾക്ക് കീഴടങ്ങണമോയെന്നും നാളെയും ഏതു മന്ത്രിമാർക്കെതിരെയും വാർത്തകൾ സൃഷ്ടിച്ചുവിടാൻ സാധ്യതയുണ്ടെന്നുമുള്ള നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. അപ്പോഴൊക്കെ രാജി എന്ന കീഴ്വഴക്കമുണ്ടാക്കണമോയെന്ന് എല്ലാവരും ചിന്തിക്കണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കഴിഞ്ഞദിവസം ചേർന്ന സി.പി.എം യോഗങ്ങളിലും സിപിഐയുമായുള്ള ഉഭയകക്ഷി ചർച്ചയിലുമെല്ലാം മുഖ്യമന്ത്രി ഈ നിലപാടാണെടുത്തത്.
മുമ്പ് ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും രാജിവെച്ചത് മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ്. ആ മന്ത്രിമാർക്കെതിരെ കേസ് ഇല്ലായിരുന്നു. ആ ആരോപണങ്ങളെല്ലാം തെറ്റായിരുന്നെന്ന് പിന്നീട് തെളിയുകയും ചെയ്തു. ഇപ്പോൾ തോമസ് ചാണ്ടിക്കെതിരെയും മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുകയാണ്. നാളെ അവർ ഒരുമിച്ചുനിന്ന് ഏതെങ്കിലും മന്ത്രിയെക്കുറിച്ച് പത്ത് വാർത്തകൾ കൊടുത്താൽ അതിന്റെ പേരിൽ അവരും രാജിവെക്കേണ്ടിവരും എന്നുള്ള നിലപാടാണ് പിണറായി സ്വീകരിച്ചത്.
തുടർച്ചയായ മൂന്ന് മന്ത്രിമാരുടെ രാജി പിണറായി സർക്കാറിനെ ശരിക്കും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സർക്കാറിന് വേഗം പോരെന്ന വിമർശനങ്ങൾ ഒരു വശത്ത് ശക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ അടുത്തു തന്നെ മന്ത്രിസഭാ പുനഃസംഘടനയിലേക്ക് നീങ്ങുമോ എന്നും കാത്തിരിക്കേണ്ടതുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്