'സോളാർ തട്ടിപ്പിലെ സിബിഐ അന്വേഷണ ആവശ്യം പാർട്ടിയുടേതല്ല'; അച്യുതാനന്ദൻ ഇപ്പോഴും വേലിക്കപ്പുറത്താണെന്ന് സൂചിപ്പിച്ച് പിണറായി വിജയൻ; അരുവിക്കര തോൽവിയിൽ നിന്നും സിപിഐ(എം) ഇനിയും പാഠം പഠിച്ചില്ലേ? വിഭാഗീയ ശബ്ദമെന്ന് വ്യാഖ്യാനിച്ച് പ്രചരണം ശക്തം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: അരുവിക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സിപിഎമ്മിനുള്ളിൽ വി എസ് അച്യുതാനന്ദന്റെ ഭാവി എന്താകും? ഈ ചോദ്യം സമർത്ഥമായി ഉന്നയിക്കാൻ യുഡിഎഫ് - ബിജെപി നേതാക്കൾക്ക് തെരഞ്ഞെടുപ്പ് വേളയിൽ സാധിച്ചിരുന്നു. ചാനൽ ചർച്ചകളിൽ പോലും ഇങ്ങനെ ആരോപണങ്ങൾ ഉയർന്നപ്പോൾ പ്രതിരോധിക്കാൻ ബിജെപി നേതാക്കൾ നന്നേ പാടുപെട്ടു. ഒടുവിൽ ഫലം വന്നപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ശബരിനാഥ് വിജയിക്കുകയും ചെയ്തു. ഇതോടെ സിപിഎമ്മിൽ വീണ്ടും കലഹം തുടങ്ങുമോ എന്ന് നോക്കിയിരുന്ന വലതുമാദ്ധ്യമങ്ങൾക്ക് വീണു കിട്ടിയ അവസരമായി സോളാർ അന്വേഷണ കമ്മീഷൻ മുമ്പാകെ പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ നൽകിയ മൊഴി.
സോളാർ തട്ടിപ്പിനെക്കുറിച്ച് പുതിയൊരു ഏജൻസി അന്വേഷിക്കണെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആവശ്യത്തെ തള്ളിക്കളയുകയായിരുന്നു പിണറായി വിജയൻ. സോളാർ കേസ് സിബിഐ. അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്റെ ആവശ്യം പാർട്ടിയുടേതല്ലെന്ന നിലപാടാണ് പിണറായി സോളാർ കമ്മിഷനു മുന്നിൽ വിശദീകരിച്ചത്.
സോളാർ തട്ടിപ്പ് നടത്തിയ സരിത എസ്. നായർ, ബിജു രാധാകൃഷ്ണൻ, ടെനി ജോപ്പൻ, ശാലു മേനോൻ എന്നിവരെക്കുറിച്ച് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. ഒരു കേസിൽ സരിതയെയും ബിജു രാധാകൃഷ്ണനെയും കോടതി ശിക്ഷിച്ചു. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരെക്കുറിച്ച് ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ മറ്റൊരു ഏജൻസിയുടെയോ ദേശീയ ഏജൻസിയുടെയോ അന്വേഷണം ആവശ്യമില്ല.
സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് വി എസ്. അച്യുതാനന്ദൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വിശദാംശങ്ങൾ പാർട്ടിക്ക് അറിയില്ല. ഇക്കാര്യത്തിൽ വി എസ്. സ്വീകരിച്ച നിലപാട് പാർട്ടിയുടേതായിരുന്നില്ല. പാർട്ടി അത്തരത്തിലൊരു നിലപാട് കൈക്കൊണ്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികളുടെ താവളമാക്കിയതിന്റെ ഉത്തരവാദിത്തം ഉമ്മൻ ചാണ്ടിക്കാണ്.
മുഖ്യമന്ത്രിയുടെ സഹായത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സോളാർ പദ്ധതി നടപ്പാക്കുന്നതിലായിരുന്നില്ല, മറിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്നതിലായിരുന്നു സർക്കാരിനു താൽപര്യം. സരിതയ്ക്ക് മുഖ്യമന്ത്രി അടക്കമുള്ളവരുമായുള്ള അടുപ്പമറിഞ്ഞാണ് ടീം സോളാറിനു പണം നൽകിയതെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്.
സരിതയുടെ 21 പേജുള്ള മൊഴി അട്ടിമറിച്ചതിന് പിന്നിൽ പ്രവർത്തിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ജയിൽ ഡി.ഐ.ജി. ഗോപകുമാർ സരിതയെ അട്ടക്കുളങ്ങര ജയിലിൽ ചെന്നുകണ്ടാണ് മൊഴിമാറ്റത്തിനു വഴിയൊരുക്കിയത്. സരിത മൊഴി മാറ്റുന്നതിന് മുമ്പ് അവരുടെ അമ്മയും മറ്റൊരാളും സരിതയെ ജയിലിൽ വന്ന് കണ്ടിരുന്നു. ഇതിനു ശേഷമുള്ള സരിതയുടെ മൊഴി മാറ്റം കമ്മീഷൻ പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരുടെ 2011 മുതൽ 2013 വരെയുള്ള ഫോൺ രേഖകൾ സൈബർ സെല്ലിൽ നിന്ന് വിളിച്ചുവരുത്തി കമ്മീഷൻ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ മന്ത്രിമാരടക്കമുള്ളവർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും മന്ത്രിമാർക്ക് പണം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി സരിത എഴുതിയ കത്ത് അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുക്കാതിരുന്നത് കേസ് അട്ടിമറിക്കാനായിരുന്നുവെന്നും പിണറായി പറഞ്ഞു.
പിണറായിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്ന ഉടനെ സിപിഎമ്മിനുള്ളിൽ വീണ്ടും വിഭാഗീയ പ്രവണതകൾ തുടങ്ങിയെന്ന വിധത്തിലായിരുന്നു സോഷ്യൽ മീഡിയയിലും ചില മാദ്ധ്യമങ്ങളിലും വാർത്ത വന്നത്. പിണറായിയുടെ പ്രസ്താവനയിലെ ചില ഭാഗങ്ങൽ അടർത്തിയെടുത്തു കൊണ്ടായിരുന്നു ഇത്തരം പ്രചരണങ്ങൾ. അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും സിപിഐ(എം) പാഠം പഠിക്കുന്നില്ലേ എന്ന ആക്ഷേപവും ചിലർ ശക്തമായി ഉയർത്തി.
അരുവിക്കരയിൽ മുഖ്യപ്രചാരകന്റെ റോളിൽ എത്തിയത് പിണറായി വിജയനായിരുന്നു. ബൂത്തുകൾ കയറിയിറങ്ങിയാണ് അദ്ദേഹം പ്രവർത്തിച്ചത്. മറുവശത്ത് മൂർച്ചയേറിയ പ്രസംഗ പരമ്പരയുമായി പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ മണ്ഡലത്തെ ഇളക്കി മറിക്കുകയായിരുന്നു. വി.എസിന്റെ യോഗങ്ങളിലാകട്ടെ മണ്ണ് നുള്ളിയിട്ടാൽ താഴെ വീഴാത്ത ജനക്കൂട്ടം. അണിയറയിലോ പിണറായി വിജയന്റെ ബൂത്തു തലം മുതലുള്ള കണിശമായ തിരഞ്ഞെടുപ്പ് പ്രവർത്തനവും. എന്നിട്ടും അരുവിക്കരക്കാർ സിപിഎമ്മിനെ കൈവിട്ടു.
തെരഞ്ഞെടുപ്പിന് ശേഷം വിഎസിനോട് സിപിഎമ്മിന്റെ സമീപനം എന്താണെന്നാണ് ഇനിയും അറിയേണ്ടത്. പിണറായിയുടെ പ്രസ്താവനയെ വ്യാഖ്യാനിച്ച് അദ്ദേഹം ഇപ്പേഴും വേലിക്ക് അപ്പുറത്താണെന്ന വ്യാഖ്യാനവും സജീവമാണ്. വരാനിരിക്കുന്ന കേന്ദ്രകമ്മിറ്റി യോഗങ്ങൾ മുമ്പ് സിപിഐ(എം) സംസ്ഥാന നേതൃത്വം പരസ്യമായി പ്രഖ്യാപിച്ച കുറ്റപത്രത്തിന് മേൽ എന്ത് നടപടി എടുക്കുമെന്നതും വരും ദിവസങ്ങളിൽ സിപിഎമ്മിനുള്ളിൽ പുതിയ ചലനങ്ങൾക്ക് വഴിവെക്കും.
സിപിഐ(എം) സംസ്ഥാന പാർട്ടി സെക്രട്ടേറിയറ്റ് വിഎസിനെ രൂക്ഷമായി വിമർശിച്ചായിരുന്നു പ്രസ്താവന നടത്തിയത്. വി എസ് സമാന്തര പാർട്ടി പ്രവർത്തനം നടത്തുന്നുവെന്നും യുഡിഎഫ് പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിലെല്ലാം അതിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഇടപെടലുകൾ വി എസ് നടത്തുന്നുവെന്നും ചൂണ്ടിക്കാണിച്ച പാർട്ടി സെക്രട്ടേറിയറ്റ് വിഎസിന് അന്ത്യശാസനം നൽകുന്ന രീതിയിൽ പ്രമേയം പാസ്സാക്കിക്കിയിരുന്നു.
പാർട്ടിക്കെതിരായ പൊതു പ്രസ്താവനകൾ വി എസ് നടത്തരുതെന്നും പാർട്ടി തീരുമാനങ്ങൾക്ക് വഴങ്ങണമെന്നും താക്കീത് ചെയ്യുന്ന പ്രമേയമാണ് പാസാക്കിയത്. വിഎസിന്റെ സമാന്തരപാർട്ടി നേതൃനീക്കം വച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പും പാർട്ടി സെക്രട്ടേറിയറ്റ് നൽകി. വിഎസിനെതിരായി പിബി, കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ ഉദ്ധരിച്ചുകൊണ്ട് രൂക്ഷ ഭാഷയിലാണ് വിഎസിനെതിരായ പ്രമേയം പാർട്ടി സെക്രട്ടേറിയറ്റ് പാസാക്കിയത്. വി എസ് അച്ചടക്ക നടപടി നേരിട്ടപ്പോൾ പാർട്ടി പുറത്തിറക്കിയ വിശദീകരണങ്ങളേക്കാൾ തീവ്രമായ ഭാഷയിലായിരുന്നു പ്രമേയം. എന്തായാലും സോളാർ കമ്മീഷന് മുമ്പാകെ പിണറായി നടത്തിയ പരാമർശനവും പുതിയ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍