ആരേയും പിണക്കി കേരളത്തിൽ ഇനിയുമൊരു പരീക്ഷണത്തിന് രാഹുൽ ഇല്ല; ഉമ്മൻ ചാണ്ടിയെ തന്നെ കെപിസിസി അധ്യക്ഷനാക്കണമെന്ന നിലപാടിൽ കോൺഗ്രസ് ഉപാധ്യക്ഷൻ; മുൻ മുഖ്യമന്ത്രിയെ അനുനയിപ്പിക്കാനുള്ള ദൗത്യം ശശി തരൂരിന്; പാർട്ടിയുടെ 'നല്ല ഭാവിക്കായി' ഉമ്മൻ ചാണ്ടി വഴങ്ങുമെന്ന പ്രതീക്ഷയിൽ ഹൈക്കമാണ്ട്; കെവി തോമസിനെ എതിർത്ത് ചെന്നിത്തലയും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനാവാതെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ശശി തരൂരിന്റെ ഇടപെടലാണ് രാഹുൽ ഗാന്ധിയെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഏത് വിധേനയും ഉമ്മൻ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കണമെന്നതാണ് ശശി തരൂരിന്റെ നിലപാട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയാണ് ഏറ്റവും അനുയോജ്യനെന്ന് തരൂർ രാഹുലിനോട് കാര്യകാരണ സഹിതം വിശദീകരിച്ചിട്ടുണ്ട്. മികച്ച നേതാവിനെ തന്നെ ഉയർത്തിക്കാട്ടി കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിനുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് തരൂർ ആവശ്യപ്പെട്ടത്. ജനസ്വാധീനമുള്ള ഉമ്മൻ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കുന്നതിനോട് രമേശ് ചെന്നിത്തലയ്ക്കും അനുകൂല നിലപാടാണ്. ഇതോടെയാണ് ഉമ്മൻ ചാണ്ടിയെ രംഗത്തിറക്കുന്നത് സംബന്ധിച്ച കൂടിയാലോചനകൾ രാഹുൽ വീണ്ടും സജീവമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു. അതുകൊണ്ടുതന്നെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിയമസഭാ കക്ഷി നേതൃസ്ഥാനം ഒഴിഞ്ഞു. ഇതോടെയാണ് ചെന്നിത്തല ആ പദവിയിലെത്തിയത്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള വി എം സുധീരന്റെ രാജിയോടെ പകരക്കാരനായി ഏറ്റവും അധികം ചർച്ചചെയ്യപ്പെട്ടതും ഉമ്മൻ ചാണ്ടിയുടെ പേരായിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ സാഹചര്യത്തിൽ അഞ്ച് വർഷത്തേക്ക് ഔദ്യോഗിക പദവികളൊന്നും ഏറ്റെടുക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഉമ്മൻ ചാണ്ടി. രാഹുൽ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടിട്ടും വഴങ്ങാൻ അദ്ദേഹം കൂട്ടാക്കിയില്ല. ഇതോടെ കെവി തോമസ്, കെസി വേണുഗോപാൽ, പിസി ചാക്കോ, പിടി തോമസ്, വിഡി സതീശൻ എന്നിവരിലേക്ക് ചർച്ചയെത്തി. ഇതിൽ സോണിയാ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള കെവി തോമസിലേക്ക് അടുത്തിടെ ചർച്ച ചുരുങ്ങുകയും ചെയ്തു. കെവി തോമസ് പദവി ഉറപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ശശി തരൂരിന്റെ നിർണായക ഇടപെടൽ.
നിലവിലെ സാഹചര്യത്തിൽ കേരളം കോൺഗ്രസിന് ഏറെ സാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ കരുത്തു കാട്ടാൻ കോൺഗ്രസിന് കേരളത്തിലെ പരമാവധി സീറ്റുകളിൽ വിജയിക്കണം. ഇതിനായി ഉറച്ച നേതൃത്വം അനിവാര്യമാണ്. അതിന് യോഗ്യൻ ഉമ്മൻ ചാണ്ടിയാണെന്നാണ് തരൂർ രാഹുലിനെ ധരിപ്പിച്ചത്. താൻ അനുനയ ദൗത്യം ഏറ്റെടുക്കാമെന്നും തരൂർ രാഹുലിനെ അറിയിച്ചു. ഇതിന് ശേഷം ഉമ്മൻ ചാണ്ടിയെ ഫോണിൽ വിളിക്കുകയും നേരിട്ട് കാണുകയും ചെയ്തു. പാർട്ടിയെ രക്ഷിക്കാൻ കടുംപിടിത്തം ഉപേക്ഷിക്കണമെന്നാണ് ഉമ്മൻ ചാണ്ടിയോട് തരൂർ ആവശ്യപ്പെട്ടത്. പാർട്ടിയെ എല്ലാ അർത്ഥത്തിലും നയിക്കാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വം വേണമെന്നത് ഹൈക്കമാണ്ടിന്റെ ഉറച്ച നിലപാടാണെന്നും അറിയിച്ചു. രാഹുൽ ഗാന്ധി ബന്ധപ്പെടുമെന്നും അപ്പോൾ കെപിസിസി അധ്യക്ഷനാകാൻ പറ്റില്ലെന്ന് പറയരുതെന്നുമായിരുന്നു തരൂരിന്റെ ആവശ്യം. ഇതിനോട് പറ്റില്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചിട്ടില്ല. ഇതിനെ അനുകൂല സാഹചര്യമായി ഹൈക്കമാണ്ടും വിലയിരുത്തുന്നു.
അതേസമയം തരൂരിന്റെ ഈ അപ്രതീക്ഷിത നീക്കം കെവി തോമസിന്റെ സാധ്യതകളെ ബാധിച്ചിട്ടുണ്ട്. അതിനിടെ രാഹുൽ ഗാന്ധിയെ കണ്ട രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയാണ് മികച്ചതെന്ന് പറയുകയും ചെയ്തു. ഇതോടെ ഉമ്മൻ ചാണ്ടിയുടെ പേരിനെ ഐ ഗ്രൂപ്പും അനുകൂലിക്കുന്ന സ്ഥിതി വന്നു. എന്നാൽ കെവി തോസും പിടി തോമസും വിഡി സതീശനുമൊന്നും എല്ലാവരുടേയും പിന്തുണയില്ല. കെ സുധാകരനേയും കെ മുരളീധരനേയും എതിർക്കുന്നവരുമുണ്ട്. എല്ലാവരും ഒരേ സ്വരത്തിൽ ഉമ്മൻ ചാണ്ടിക്ക് വേണ്ടി നിലകൊള്ളുന്നതിനാൽ വീണ്ടും ഹൈക്കമാണ്ട് ആശയ വിനിമയം നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഇക്കാര്യത്തിൽ ഇടപെടും. അതിനിടെ എ ഗ്രൂപ്പിലെ വലിയൊരു വിഭാഗവും ഉമ്മൻ ചാണ്ടിയിൽ സമ്മർദ്ദം തുടരുകയാണ്. കോൺഗ്രസ് രാഷ്ട്രീയത്തിൽ എയുടെ സാധ്യതകൾ അടയാതിരിക്കാൻ ഉമ്മൻ ചാണ്ടി പിടിവാശി ഉപേക്ഷിക്കണമെന്ന നിലപാടിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെപ്പോലുള്ളവർ.
എ ഗ്രൂപ്പ് മുന്നോട്ട് വച്ച കെസി ജോസഫ്, ബെന്നി ബെഹന്നാൻ, എംഎം ഹസ്സൻ എന്നിവരെ ഹൈക്കമാണ്ട് ഒരു കാരണവശാലും പിന്തുണക്കില്ലെന്നും തിരുവഞ്ചൂരിനെ പോലുള്ളവർക്ക് ബോധ്യമുണ്ട്. ഇതും ഉമ്മൻ ചാണ്ടിക്കുമേൽ കടുത്ത സമ്മർദ്ദമായി മാറുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് ശശി തരൂർ രാഹുൽ ഗാന്ധിയെ കാര്യങ്ങൾ ധരിപ്പിച്ചത്. ഇതോടെ കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്നത് ഒരു വട്ടം കൂടി ഉമ്മൻ ചാണ്ടിയോട് ആലോചിച്ചിട്ട് മതിയെന്ന നിലപാടിൽ ഹൈക്കമാണ്ട് എത്തി. ഉമ്മൻ ചാണ്ടി വഴങ്ങിയില്ലെങ്കിലും കെപിസിസി അധ്യക്ഷനായി അദ്ദേഹത്തെ തന്നെ നിശ്ചയിച്ച് പ്രഖ്യാപനം നടത്താനും സാധ്യതയുണ്ട്. ഇത്തരത്തിൽ തീരുമാനമെടുത്താൽ ഉമ്മൻ ചാണ്ടി ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് തന്നെയാണ് സൂചന.
കെപിസിസി അധ്യക്ഷനായി ഉമ്മൻ ചാണ്ടിയല്ലാതെ ആരെത്തിയാലും ചെന്നിത്തലയുമായി ഈഗോക്ലാഷ് ഉണ്ടാക്കും. ഇത് പാർട്ടിയെ രണ്ട് തട്ടിലാക്കുമെന്നാണ് ഹൈക്കമാണ്ടിന്റേയും വിലയിരുത്തൽ. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒരേ തരത്തിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നേതാക്കളാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുള്ളതാണ്. ഉമ്മൻ ചാണ്ടി നിയമസഭാ കക്ഷിനേതാവും ചെന്നിത്തല കെപിസിസി അധ്യക്ഷനുമായിരുന്നപ്പോൾ മികച്ച രീതിയിലാണ് ഇരുവരും ഇടപെടൽ നടത്തിയത്. ഈ മാതൃക വീണ്ടും കേരളത്തിൽ ആവർത്തിക്കണമെന്നാണ് ശശി തരൂർ ഹൈക്കമാണ്ടിനോട് നിർദ്ദേശിച്ചത്. ഈ സാഹചര്യത്തിൽ കെവി തോമസിനെ അധ്യക്ഷനായി പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കാനും തീരുമാനിച്ചു. കേരളത്തിലെ നേതാക്കളുമായി ഹൈക്കമാണ്ട് ഇക്കാര്യത്തിൽ ആശയ വിനിമയം പൂർത്തിയാക്കി തീരുമാനം ഇന്ന് പ്രഖ്യാപിക്കാനിരുന്നതാണ്.
എന്നാൽ സോണിയയുമായുള്ള ബന്ധത്തിന്റെ പേരിൽ കെവി തോമസിനെ കെട്ടിയിറക്കുന്നത് ദോഷകരമാകുമെന്ന ഉപദേശവും ഇതിനിടെ രാഹുലിന് ലഭിച്ചു. പാർട്ടി അണികളെ ഇത് നിരാശരാക്കും. അതുകൊണ്ട് എയിൽ നിന്നോ ഐയിൽ നിന്നോ ഉള്ള നേതാവിനെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ഇതും ചർച്ചകൾ വീണ്ടും ഉമ്മൻ ചാണ്ടിയിലേക്ക് എത്താൻ കാരണമായി. പൊതു സ്വീകാര്യനെന്ന ഉമ്മൻ ചാണ്ടിയുടെ പ്രത്യേകത തന്നെയാണ് ഇതിന് കാരണം. സാമുദായിക പരിഗണനകളും അനുകൂലമാകും. ചെന്നിത്തല പ്രതിപക്ഷ നേതാവാതിനാൽ ക്രൈസ്തവ നേതാക്കളിൽ ഒരാളെ കെപിസിസി അധ്യക്ഷനാക്കാനും തീരുമാനിച്ചിരുന്നു. ഈ സാഹചര്യമാണ് കെവി തോമസിന് അനുകൂലമായത്. ഉമ്മൻ ചാണ്ടി അധ്യക്ഷനാവാൻ തീരുമാനിച്ചാലും ഈ ഫോർമുലയിൽ പ്രശ്നമുണ്ടാകില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍