'കഴുത കാമം കരഞ്ഞുതീർക്കും, മുരളീധരൻ പെണ്ണായി ജനിച്ചിരുന്നെങ്കിൽ കേരളത്തിലെ അറിയപ്പെടുന്ന വേശ്യയായി മാറുമായിരുന്നു; സോണിയ ഗാന്ധിയെ 'മദാമ്മ ഗാന്ധി' എന്നു വിളിച്ച മുരളിക്ക് വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട് ശൈലി: കെ മുരളീധരന്റെ വിമർശനത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി ഉണ്ണിത്താൻ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ വിമർശനത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തിയതോടെ വിവാദം മുറുകുന്നു. യുഡിഎഫിനെ മൊത്തത്തിൽ പിടിച്ചുലയ്ക്കുന്ന വിവാദമായി ഈ വിഷയം മാറിയിട്ടുണ്ട്. അനുനയ ശ്രമങ്ങൾ കൊണ്ട് ഒതുങ്ങാത്ത വിധത്തിലാണ് മുരളിയും ഉണ്ണിത്താനും തമ്മിലടിക്കുന്നത്. മുരളീധരൻ തനിയ്ക്കെതിരെ പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടെന്നും അതേപ്പറ്റി 'കഴുത കാമം കരഞ്ഞുതീർക്കും' എന്നുമാത്രമാണ് തനിക്ക് പറയാനുള്ളതെന്നും രാജ്മോഹൻ ഉണ്ണിത്താൻ വാർത്താസമ്മേളനം വിളിച്ച് വ്യക്തമാക്കി.
കെ മുരളീധരൻ ആണായി പിറന്നത് കേരളത്തിന്റെ ഭാഗ്യമാണെന്നും മുരളീധരൻ പെണ്ണായി ജനിച്ചിരുന്നെങ്കിൽ കേരളത്തിന്റെ അറിയപ്പെടുന്ന വേശ്യയായി മാറുമായിരുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി. മുരളിയെക്കുറിച്ച് പറയുകയാണെങ്കിൽ രണ്ടാമതൊരു കാമസൂത്രം തന്നെ രചിക്കേണ്ടി വരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുരളിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കില്ലെന്നും ഇക്കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും ഉണ്ണിത്താൻ പറഞ്ഞു. താൻ പറഞ്ഞ കാര്യങ്ങൾ ശരിയല്ലെന്ന് മുരളീധരൻ പറഞ്ഞാൽ അദ്ദേഹത്തിന്റെ കാലുപിടിച്ച മാപ്പുപറയാമെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. എന്നാൽ ഞാൻ പറഞ്ഞത് ശരിയാണെങ്കിൽ തെരുവു ഭാഷയിൽ ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവ് എന്ന നിലയിലല്ല തന്റെ അഭിപ്രായങ്ങളെന്നും മുരളീധരൻ പറഞ്ഞു.
പാർട്ടിക്കാര്യം പറയേണ്ടത് പ്രസിഡന്റാണെന്നും മറ്റാരെങ്കിലും കുരച്ചാൽ പുച്ഛിച്ച് തള്ളുമെന്നുമാണ് മുരളീധരൻ പറഞ്ഞത്. പാർട്ടിക്കാർ സംസാരിക്കുന്നിടത്ത് കുശിനിക്കാർ സംസാരിക്കേണ്ടെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പാർട്ടിക്ക് അപമാനമാണ് ഉണ്ണിത്താൻ ഉണ്ടാക്കിയതെന്നും മുരളീധരൻ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കുള്ള മറുപടിയാണ് ഉണ്ണിത്താൻ രംഗത്തെത്തിയത്.
മുരളീധരൻ സ്വന്തം പിതാവിന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാതെ ദുബായിൽ പോയയാളാണെന്നും ഉണ്ണിത്താൻ പറഞ്ഞു. ഈ യാത്രയിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡിസിസി പ്രസിഡന്റുമാർ ചാർജ്ജെടുത്ത ശേഷം അവരുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ പരിപാടിയാണിത്. എന്നാൽ ഈ പരിപാടിയിലൊന്നിനും അദ്ദേഹത്തെ കണ്ടില്ല. അന്വേഷിച്ചപ്പോൾ അദ്ദേഹം ദുബായിലാണെന്നാണ് അറിഞ്ഞത്. ഷാർജ ഒഐസിസിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ വിമതസംഘടനയുണ്ടാക്കിയവരുടെ ചടങ്ങിൽ പങ്കെടുക്കാനാണ് അച്ഛന്റെ ശ്രാദ്ധം ഉപേക്ഷിച്ച് അദ്ദേഹം പോയത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഈ ചടങ്ങിലെ മുഖ്യതിഥി.
സാധാരണ കോൺഗ്രസുക്കാരുടെ വികാരമാണ് അവിടെ തകരുന്നത്. കോൺഗ്രസ് സംഘടിപ്പിച്ച കരുണാകര അനുസ്മരണ ചടങ്ങുകളിൽ പങ്കെടുക്കാതെ സ്വന്തം ആളുകളെ വച്ച് ഒരു ചടങ്ങ് സംഘടിപ്പിച്ച് കോൺഗ്രസിനെതിരേയും പാർട്ടി അധ്യക്ഷനെതിരേയും അദ്ദേഹം ആരോപണമുന്നയിച്ചത്. സോണിയാ ഗാന്ധിയെ 'മദാമ്മ ഗാന്ധി' എന്നും അഹമ്മദ് പാട്ടീലിനെ 'അലൂമിനിയം പാട്ടീലെ'ന്നും പറഞ്ഞ ശേഷം അവരോട് പോയി മാപ്പ് പറഞ്ഞതാരാണ്. വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്നതാണ് മുരളീധരന്റെ രീതി. സുധീരനേയും ഉമ്മൻ ചാണ്ടിയേയും ആരെയെങ്കിലും കടന്നാക്രമിക്കാൻ ശ്രമിച്ചെങ്കിൽ പാർട്ടി വക്താവ് എന്ന നിലയിൽ അത് നോക്കി നിൽക്കാൻ എനിക്കാവില്ല- ഉണ്ണിത്താൻ പറഞ്ഞു.
സോളാർ കേസിൽ ഞാൻ പ്രതിയല്ല, സാക്ഷി പോലുമല്ല. കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനം വിളിച്ച് ഉമ്മൻ ചാണ്ടിയേയും കുടുംബത്തേയും അപമാനിച്ചപ്പോൾ മണിക്കൂറുകൾക്കുള്ളിൽ കാസർഗോഡ് വാർത്തസമ്മേളനം വിളിച്ച് തിരിച്ചടിച്ചത് ഞാനാണ്. പിറ്റേന്ന് ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിയപ്പോൾ സിപിഐ(എം) പ്രവർത്തകർ തന്നെ മർദ്ദിച്ച് അവശനാക്കി. എന്നെ നിലത്തു നിൽക്കാൻ പോലും അനുവദിച്ചില്ല. മൂന്ന് മാസമാണ് എഴുന്നേറ്റ് നിൽക്കാനാവാതെ ഞാൻ വീട്ടിൽ കിടന്നത്. അന്ന് പല നേതാക്കളും തന്നോട് ചോദിച്ചിരുന്നു ഉമ്മൻ ചാണ്ടിയെ എന്തിനാണ് പ്രതിരോധിക്കുന്നതെന്ന്. എന്നെ കാണാൻ വന്ന ഒരു ഉന്നതനേതാവ് വീട്ടിൽ വച്ച് എന്നോട് ചോദിച്ചത്. സോളാർക്കേസിൽ പാർട്ടിയും സർക്കാരും മുഖം നഷ്ടപ്പെട്ട് നിന്നപ്പോൾ ചാനലുകളിൽ കേറിയിറങ്ങി ഈ വിഴുപ്പ് താങ്ങി നടന്നതും പാർട്ടിക്ക് വേണ്ടി പോരാടിയതും ഞാനാണ് ഉണ്ണിത്താൻ പറഞ്ഞു.
തന്റെ ജീവിതം തുറന്ന പുസ്തകമാണ്. 48 വർഷത്തിനിടയ്ക്ക് ഏതെങ്കിലും കോൺഗ്രസുകാരൻ തന്നെക്കുറിച്ച് എന്തെങ്കിലും മോശം പറഞ്ഞാൽ അന്നു പൊതു ജീവിതം അവസാനിപ്പിക്കാം. പാർട്ടിക്കെതിരെ പറഞ്ഞവരെ താൻ മുൻപും എതിർത്തിട്ടുണ്ട്. പാർട്ടി തന്നോട് അനീതി കാണിച്ചെന്ന് രാഷ്ട്രീയത്തിന് അതീതമായി എല്ലാവർക്കും അഭിപ്രായമുണ്ട്. എന്നിട്ടും താൻ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്നം ഉണ്ണിത്താൻ പറഞ്ഞു.
അതേസമം ഉണ്ണിത്തന്റെ പ്രസ്താവന പുച്ഛത്തോടെ തള്ളുന്നതായി കെ മുരളീധരൻ പ്രതികരിച്ചു. മലയാള മാസം നോക്കിയാണ് ശ്രദ്ധം അച്ഛന്റെ ശ്രാദ്ധം നടത്തിയത്. ഷാർജയിൽ പങ്കെടുത്തത് ഇന്ത്യൻ അസോസിയേഷന്റെ പരിപാടിയിലാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ കെ മുരളീധരൻ അടക്കമുള്ളവർ അനാവശ്യ പ്രസ്താവന നടത്തുന്നത് നിർത്തണമെന്ന് കെ സുധാകരനും ആവശ്യപ്പെട്ടു. ഇത്തരക്കാരെ കെപിസിസി നിയന്ത്രിക്കണമെന്നും സുധാകരൻ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍