വയ്യാതായ വയലാർ രവിയെ വീണ്ടും എംപിയാക്കി ആദ്യ സ്റ്റെപ്പ്; ഇപ്പോൾ മിണ്ടാത്ത ആന്റണിക്കും; അടുത്ത ഒഴിവ് വരുമ്പോൾ പിജെ കുര്യനല്ലാതെ മറ്റാർക്ക്? കോൺഗ്രസിൽ രാജ്യസഭാ സീറ്റുകൾ കാരണവന്മാർക്ക് മാത്രമായി റിസർവ്വ് ചെയ്തിരിക്കുന്നുവെന്ന പരാതിയുമായി രണ്ടാം നിര നേതാക്കൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എളുപ്പത്തിൽ പാർലമെന്റിലെത്താനുള്ള അവസരമാണ് രാജ്യസഭാ അംഗത്വം. കേരളത്തിലെ നിയമസഭാ അംഗങ്ങളുടെ പിന്തുണയോടെ ജയിച്ചെത്തുന്ന 9 പേർ രാജ്യസഭയിലുണ്ട്. ഇടതുപക്ഷം മിക്കപ്പോഴും യുവ നിരയെയാണ് രാജ്യസഭയിലേക്ക് നിയോഗിക്കാറ്. പി രാജീവിനെ പോലുള്ളവർ ഏവരുടേയും കൈയടി നേടിയാണ് തന്റെ ടേം പൂർത്തിയാക്കിയത്. ഇതുപോലെ രാജ്യസഭയിലെ താരമാകാൻ ആഗ്രഹിക്കുന്ന യുവ നേതാക്കൾ കോൺഗ്രസിലുമുണ്ട്. നിയമസഭയിലും ലോക്സഭയിലും തോൽക്കുന്ന സീറ്റുകളാണ് ഇത്തരം നേതാക്കൾക്ക് എപ്പോഴും നൽകുക. അതുകൊണ്ട് തന്നെ ജയമുറപ്പുള്ള രാജ്യസഭാ മത്സരമെന്നത് ഇവരുടെ പ്രധാന ലക്ഷ്യമാണ്. എന്നാൽ ഇതു നടക്കുന്നില്ലെന്ന് മാത്രം.
മാർച്ച് 21ന് രാജ്യസഭയിലെ മൂന്ന് പ്രതിനിധികളെ കണ്ടെത്താൻ നിയമസഭയിൽ വോട്ടെടുപ്പ് നടക്കും. പക്ഷേ കോൺഗ്രസിലെ യുവാക്കൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. സാക്ഷാൽ എ കെ ആന്റണിയാണ് സ്ഥാനം ഒഴിയുന്നത്. അദ്ദേഹം വീണ്ടും മത്സരിക്കും. ജയിക്കുകയും ചെയ്യും. ഇനി അടുത്ത ഊഴത്തിന് 2018 വരെ കാത്തിരിക്കണം. പക്ഷേ അപ്പോഴും പ്രതീക്ഷ വേണ്ട. കേരളാ കോൺഗ്രസിലെ ജോയ് എബ്രഹാമും സിപിഎമ്മിലെ സിപി നാരായണനും പിന്നെ കോൺഗ്രസുകാരനായ പിജെ കുര്യനുമാകും സ്ഥാനം ഒഴിയുക. നിലവിലെ അംഗബലം അനുസരിച്ച് യുഡിഎഫിന് രണ്ട് പേരെ ജയിപ്പിക്കാം. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സ്ഥിതി തിരിച്ചാകുമെന്നാണ് സൂചനകൾ. അങ്ങനെ വന്നാലും ഒരു സീറ്റിൽ ജയിക്കാനുള്ള അംഗബലമൊക്കെ യുഡിഎഫിന് കിട്ടും. ഇവിടെ കോൺഗ്രസിന് സ്ഥാനാർത്ഥിയെ നിർത്തുകയും ചെയ്യാം. എന്നാൽ യുവാക്കളൊന്നും ഈ സീറ്റിൽ നോട്ടമിടേണ്ട.
2015ൽ രാജ്യസഭാ സീറ്റ് ഒഴിവു വന്നപ്പോൾ എന്താണ് സംഭവിച്ചത്? സീറ്റ് വേണമെന്ന് പോലും വയലാർ രവി ആവശ്യപ്പെട്ടില്ല. വയസ്സായതിനാൽ സീറ്റ് കിട്ടുമെന്ന് പോലും വയലാർ രവി കരുതിയില്ല. കേന്ദ്രത്തിൽ കോൺഗ്രസ് ഭരണമില്ലാത്തതിനാൽ കേന്ദ്രമന്ത്രിയാകാനും കഴിയില്ല. അതുകൊണ്ട് തന്നെ വിശ്രമ ജീവിതം വയലാർ രവി ആഗ്രഹിച്ചിരുന്നു. എന്നാൽ ആന്റണി ഇടപെട്ട് സീറ്റ് വയലാർ രവിക്ക് നൽകി. ഒരു വർഷം കഴിഞ്ഞ് സീറ്റ് ഒഴിവ് വരുമ്പോൾ ആന്റണി ഒന്നും മിണ്ടുന്നില്ല. ഉമ്മൻ ചാണ്ടി ഇടെപട്ട് അത് ആന്റണിക്ക് തന്നെ നൽകും. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും അത് ആഗ്രഹിക്കുന്നു. 2018ലെ ഒഴിവിലും ഇതു തന്നെ സംഭവിക്കും. പാർട്ടിയിലെ മറ്റൊരു കാരണവരായ പിജെ കുര്യൻ തന്നെ സീറ്റ് അടിച്ചെടുക്കും. അങ്ങനെ ഡൽഹിയിൽ സർക്കാർ മന്ദിരത്തിലെ സുഖവാസം ഇവർക്ക് കാലാകാലം ഉറപ്പാകും.
ഇതിൽ യൂത്ത് കോൺഗ്രസുകാർക്ക് അമർഷമുണ്ട്. എന്നാൽ ആന്റണിയെ പോലുള്ള നേതാവും ഇതിൽപ്പെടുന്നതിനാൽ എതിർക്കാൻ വയ്യ. സിപിഎമ്മിൽ നിന്ന് ബാലഗോപാലും കെകെ രാഗേഷും ടിഎൻ സീമയും പി രാജീവുമെല്ലാം രാജ്യസഭയിൽ താരങ്ങളായി മാറുന്നു. ഇതിലൂടെ ദേശീയ തലത്തിൽ പോലും ഈ യുവ നേതാക്കൾ ശ്രദ്ധിക്കപ്പെടുന്നു. യുവത്വമാണ് പാർട്ടിയുടെ കരുത്ത് എന്ന് വാദിക്കുന്ന കോൺഗ്രസ് ഹൈക്കമാണ്ട് പോലും രാജ്യസഭാ സീറ്റിലെ കരാണവ വൽക്കരണത്തിനെതിരെ പ്രതികരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. ഇതുമൂലം ആന്റണിയും വയലാർ രവിയും പിജെ കുര്യനും കാലാകാലങ്ങളിൽ തൽസ്ഥാനത്ത് തുടരയും. വയലാർ രവിയെ മാറ്റാൻ ശ്രമിച്ചാൽ ആന്റണിയുടെ കാര്യം ചർച്ചയാക്കി അതിനെ അട്ടിമറിക്കും. പിജെ കുര്യൻ ആന്റണിയുടേയും രവിയുടേയും പേരുപറഞ്ഞ് രാജ്യസഭാ എംപിയായി തുടരും. നിലവിൽ രാജ്യസഭാ ഉപാധ്യക്ഷനുമാണ് കുര്യൻ.
2005മുതൽ ആന്റണി രാജ്യസഭയിൽ അംഗമാണ്. ഇത്തവണ മത്സരിച്ച് ജയിച്ചാൽ അത് മൂന്നാം ടേമും. 2009മുതൽ വയലാർ രവി രാജ്യസഭയിലുണ്ട്. 2005 മുതൽ പിജെ കുര്യനും പാർലമെന്റിലെത്തുന്നത് രാജ്യസഭയിലൂടെയാണ്. പുതിയ യുവ നിരയെ സൃഷ്ടിക്കാനായി ഈ പ്രവണത മാറ്റണമെന്നാണ് ആവശ്യം. ആവേശവും ചുറുചുറുക്കമുള്ളവർക്കായി രാജ്യസഭാ സീറ്റുകൾ മാറ്റി വയ്ക്കണം. റിട്ടയർമെന്റ് കാലം സുഖകരമാക്കാനുള്ള മാർഗ്ഗമായി രാജ്യസഭയെ മുതിർന്ന നേതാക്കൾ മാറ്റിയപ്പോൾ നിരാശരാകുന്നത് യൂത്ത് കോൺഗ്രസുകാർ തന്നെയാണ്. യുഡിഎഫിലെ ഘടകകക്ഷികൾ പോലും വളരെ അപൂർവ്വമായി മാത്രമേ രാജ്യസഭയിലേക്ക് ഒരാളെ ഒന്നിലധികം തവണ അയ്ക്കാറുള്ളൂ. അതും പാർട്ടിയിലെ ആഭ്യന്തര സമവാക്യങ്ങൾ കാരണം. എന്നാൽ കോൺഗ്രസിൽ രാജ്യസഭാ സ്ഥാനാർത്ഥികളെ കുറിച്ച് ചർച്ച പോലും ഉണ്ടാകാറില്ല.
ആന്റണിയിലും വയലാർ രവിയിലും പിജെ കുര്യനിലൂമായി കറങ്ങുകയാണ് ഈ സ്ഥാനങ്ങൾ. ഇതിനെതിരെ പ്രതികരിച്ചാൽ പാർട്ടി വിരുദ്ധരായി ചിത്രീകരിക്കപ്പെടും. അതുകൊണ്ട് തന്നെ നിയമസഭാ സീറ്റിനും ലോക്സഭാ മത്സരത്തിനുമായി വീറോടെ വാദിക്കുന്ന ഡീൻ കുര്യാക്കോസിനെ പോലുള്ളവർ നിശബ്ദരായി തുടരുന്നു. എം ലിജുവിനെ പോലുള്ള മിടുക്കന്മാർക്ക് രാജ്യസഭാ സീറ്റ് സ്വപ്നം പോലും കാണാനാവാത്ത അവസ്ഥയും. യൂത്ത് കോൺഗ്രസുകാരെ പോലെ എംഎം ഹസ്സനെ പോലുള്ള രണ്ടാം നിരക്കാർക്കും പരാതിയുണ്ട്. പാർട്ടിക്കായി രാപകലില്ലാതെ കഷ്ടപ്പെടുന്നവർക്ക് രാജ്യസഭാ സീറ്റ് നൽകേണ്ടതല്ലേ എന്നതാണ് ഇവരുടെ ചോദ്യം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍