വീരേന്ദ്രകുമാർ ഇടത് പിന്തുണയോടെ രാജ്യസഭയിൽ മത്സരിക്കാൻ ആലോചന; ഡെപ്യൂട്ടി സ്പീക്കർ വാദം ഉയർത്തി ആർഎസ്പിയും പിടി മുറുക്കും; കൂടിയാലോചനകൾക്ക് ചുക്കാൻ പിടിച്ചു ഇടത്താകാൻ പിസി ജോർജ്ജും; കോടിയേരിയുടെ നയതന്ത്രം ഉമ്മൻ ചാണ്ടിയെ കുരുക്കുമോ?
ബി രഘുരാജ്
തിരുവനന്തപുരം: കേരളാ രാഷ്ട്രീയത്തിൽ നിർണ്ണായക ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ജനം എങ്ങനെ ചിന്തിക്കുന്നുവെന്ന് വ്യക്തതയില്ലാത്തതു കൊണ്ട് മാത്രമാണ് ചർച്ചകൾ നീളുന്നത്. ഏതായാലും രാജ്യസഭാ സീറ്റിലെ യുഡിഎഫിലെ തീരുമാനത്തിനായി കാത്താണ് എല്ലാം പുരോഗമിക്കുന്നത്. അടുത്ത മാസം 3 സീറ്റുകളിലേക്കാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക. ഇതിൽ രണ്ടെണ്ണത്തിൽ ഭരണ മുന്നണിക്ക് ജയിച്ചു കയറാം. പക്ഷേ അവിടെ വിള്ളലുണ്ടായാൽ കാര്യങ്ങൾ മാറും. ഉമ്മൻ ചാണ്ടി മന്ത്രിസഭ തന്നെ പ്രതിസന്ധിയിലാകും. അതിന് അവസരമൊരുങ്ങാതിരിക്കാൻ കരുതലോടെയാകും ഭരണപക്ഷത്തിന്റെ നീക്കങ്ങൾ.
നിലവിൽ കെ കെ രാഗേഷിനെ സിപിഐ(എം) രാജ്യസഭയിലേക്ക് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിട്ടുണ്ട്. വലതു മുന്നണി രാഷ്ട്രീയത്തിലെ പൊട്ടിത്തെറികൾ അനുകൂലമാകുമെന്ന സാഹചര്യം ഉണ്ടായാൽ ഒരു സ്ഥാനാർത്ഥിയെ കൂടെ പ്രഖ്യാപിക്കും. അല്ലെങ്കിൽ വീരേന്ദ്ര കുമാർ മത്സരിക്കാൻ സന്നദ്ധനായാൽ അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് നീക്കം. പി സി ജോർജ്ജിനെയാണ് ചർച്ചകൾക്കായി സിപിഐ(എം) നിയോഗിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഭരണ അട്ടിമറിയുടെ എല്ലാ സാധ്യതയും തേടാനാണ് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നീക്കം. ജനതാദള്ളും ആർഎസ്പിയും ഇടതു പക്ഷത്ത് എത്തുന്നതിനെ സിപിഐയും എതിർക്കില്ലെന്ന ഉത്തമ ബോധ്യത്തിലാണ് ഇത്.
ഭരണം തുടങ്ങുമ്പോൾ 72-68 എന്ന നിലയിലായിരുന്നു നിയമസഭയിലെ കക്ഷി നില. സെൽവരാജിന്റെ ചുവടുമാറ്റവും അർഎസ്പിയുടെ ഇടതു മുന്നണി വിടലും ഉമ്മൻ ചാണ്ടിക്ക് കാര്യങ്ങൾ അനുകൂലമാക്കി. അങ്ങനെ 75-65 എന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചു. ഇപ്പോൾ അതിൽ ഗണേശ് കുമാർ ഇടതു പക്ഷത്തേക്ക് മാറിക്കഴിഞ്ഞു. ജി കാർത്തികേയന്റെ മരണത്തോടെ അരുവിക്കരയും ഒഴിഞ്ഞു. അങ്ങനെ 73-66ൽ കാര്യങ്ങളെത്തി. കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുമായി തെറ്റിയ പിസി ജോർജ്ജും ഇടതു പക്ഷത്തേക്കുള്ള യാത്രയിലാണ്. അപ്പോൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭൂരിപക്ഷം രണ്ടായി ചുരുങ്ങും. അതായത് രണ്ട് പേരെ കിട്ടുകയും അരുവിക്കരയിൽ ജയിക്കുകയും ചെയ്താൽ കാര്യങ്ങൾ മാറി മറിയും. അതിന് പിസി ജോർജ്ജിന് കഴിയുമോ എന്ന രാഷ്ട്രീയ പരീക്ഷണം നടത്തുകയാണ് സിപിഐ(എം). യുഡിഎഫിൽ ജോർജ്ജിനെ പോലെ വീരന്ദ്രകുമാറിന്റെ ജനതാദള്ളും ആർഎസ്പിയും ഒട്ടും തൃപ്തരല്ല. ഇവരെ മറുകണ്ടം ചാടിക്കാനാണ് നീക്കം.
ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും പുറത്താക്കുമെന്ന് ഉറപ്പായതോടെ ജോർജ്ജ് മന്ത്രിസഭയെ അട്ടിമറിക്കാം എന്ന വാഗ്ദാനം നൽകിയാണ് ഇടതു മുന്നണിയുടെ ഗുഡ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ജോർജ്ജ് മുമ്പോട്ട് വയ്ക്കുന്ന പ്രധാന ഫോർമുലയാണ് വീരനെയും ആർഎസ്പിയെയും പദവികൾ നൽകി വശത്താക്കുകയെന്നത്. പിണറായി വിജയൻ ഇതിനെയൊന്നും ഗൗരവമായി എടുക്കുന്നില്ലെങ്കിലും കോടിയേരിക്ക് ഈ നീക്കത്തോട് യോജിപ്പാണ്. ഈ പദ്ധതി ജോർജ്ജ് ആസൂത്രണം ചെയ്ത് വരുന്നതിനിടയിലാണ് മാണി ജോർജ്ജിനെ പുറത്താക്കാൻ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ജോർജ്ജ് ഇപ്പോൾ എൽഡിഎഫ് നേതാക്കളുമായി ചർച്ച ചെയ്ത് പിടിച്ചു നിൽക്കാനുള്ള ശ്രമത്തിലാണ്.
പതിവ് ആക്രമണ ശൈലി വെടിഞ്ഞ് അനുരഞ്ജനം വഴി ജോർജ്ജ് തേടുന്നത് ഇടതു മുന്നണിയുമായുള്ള ഡീൽ ഉറപ്പിക്കാനുള്ള സാവകാശമാണ്. യുഡിഎഫ് നേതാക്കളെ എല്ലാം കണ്ട് ജോർജ്ജ് ഒരു അവസരം കൂടി നൽകണമെന്ന് പറയുന്നത് ഇതിന് വേണ്ടിയാണ്. എന്നാൽ വിട്ടുവീഴ്ച ഇല്ലാത്ത മാണി നിലപാടെടുത്തതോടെ ജോർജ്ജിന് പുറത്തുപോവേണ്ടി വന്നേക്കുമെന്നാണ് സൂചന. മന്ത്രിസഭ അട്ടിമറിക്കും മുൻപ് പുറത്തു പോയാൽ ജോർജ്ജിന്റെ നീക്കങ്ങൾ പൊളിയുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. ആദ്യം പുറത്ത് വരൂ എന്നിട്ട് കാര്യങ്ങൾ തീരുമാനിക്കാം എന്ന സിപിഐ(എം) നിലപാടാണ് ജോർജ്ജിനെ പ്രധാനമായും കുഴപ്പത്തിലാക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വീരേന്ദ്രകുമാറിനെ അടിച്ചേൽപ്പിച്ചതാണ് പാലക്കാട് സീറ്റ്. തോൽക്കുമെന്ന് പറഞ്ഞിട്ടും വീരൻ തന്നെ നിൽക്കണമെന്ന് നിർബന്ധം പിടിച്ചു. അപ്പോൾ ഒരു വാക്ക് യുഡിഎഫ് നൽകിയിരുന്നു. തോറ്റാൽ അടുത്ത ചാൻസിൽ രാജ്യസഭയിലൂടെ വീരേന്ദ്ര കുമാറിനെ പാർലമെന്റിലെത്തിക്കാമെന്ന്. ആ വാക്ക് വിശ്വസിച്ചാണ് മത്സരിച്ചത്. കോൺഗ്രസുകാർ പാലം വലിച്ചതോടെ തോൽവി ഒരു ലക്ഷം വോട്ടിനായി. അപ്പോഴും രാജ്യസഭ കിട്ടുമെന്ന് കരുതി. എന്നാൽ രാജ്യസഭാ സീറ്റ് ഒഴിവു വന്നപ്പോൾ കോൺഗ്രസുകാർ പഴയതെല്ലാം മറന്നു. യുഡിഎഫിന് ജയിപ്പിക്കാനാകുന്ന രണ്ട് സീറ്റിൽ ഒന്നിൽ കോൺഗ്രസ് തന്നെ സ്ഥാനാർത്ഥിയെ നിർത്തും. മറ്റേത് മുസ്ലിം ലീഗിനും. വലതു പക്ഷത്തെ വല്ല്യേട്ടന്മാർ അതിനുള്ള കരുനീക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വീരേന്ദ്ര കുമാറിന്റെ അതൃപ്തി ഇടതുപക്ഷത്തിന് തുണയാക്കാൻ നീക്കം നടക്കുന്നത്. കൃഷി മന്ത്രി കെപി മോഹനനും ശ്രേയംസ് കുമാർ എംഎൽഎയുമാണ് ജനതാദൾ സോഷ്യലിസ്റ്റിന്റെ എംഎൽഎമാർ. ഇതിൽ ശ്രേയംസിന് ഇടതുപക്ഷത്തോട്ട് പോകാൻ പൂർണ്ണ സമ്മതമാണ്. എന്നാൽ മന്ത്രിസ്ഥാനം വിട്ട് മോഹനൻ ഇടതു പക്ഷത്തേക്ക് വരുമോ എന്നതാണ് ചോദ്യം.
ഇതിനൊപ്പമാണ് ആർഎസ്പിയുടെ സാധ്യതകൾ തേടുന്നത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് കോവൂർ കുഞ്ഞുമോനെ ആർഎസ്പി പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാൽ കോൺഗ്രസിനുള്ളിൽ ഐ വിഭാഗം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിനായി രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ ആർഎസ്പി തൃപ്തരല്ല. മൂന്ന് എംഎൽഎമാരാണ് ആർഎസ്പിയിക്കുള്ളത്. ഇതിൽ രണ്ടു പേർ ഇടതു പക്ഷത്ത് നിന്ന് ജയിച്ച അസീസും കോവൂർ കുഞ്ഞുമോനുമാണ്. കൊല്ലം പാർലമെന്റ് സീറ്റ് വിവാദത്തിൽ ഇടഞ്ഞാണ് ഇവർ വലതു പക്ഷത്ത് എത്തിയത്. ഇതോടെ ഷിബു ബേബി ജോണിന്റെ പാർട്ടിയും ആർഎസ്പിയിൽ ലയിച്ചു. ഷിബു ബേബി ജോൺ ഉൾപ്പെടെ മൂന്ന് ആർഎസ്പി എംഎൽഎമാർ കളം മാറ്റി ചവിട്ടിയാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭരണം പ്രതിസന്ധിയിലാകും. അതിനൊപ്പം രണ്ട് രാജ്യസഭാ സീറ്റിൽ ജയിക്കാനും കഴിയും.
ഈ സാഹചര്യത്തിൽ ആർഎസ്പിയുമായും ജനതാദള്ളുമായും ചർച്ച ചെയ്യേണ്ട ഉത്തരവാദിത്തമാണ് പിസി ജോർജ്ജിനെ സിപിഐ(എം) ഏൽപ്പിക്കുന്നത്. സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ജോർജ്ജ് വിശദമായി കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ജനതാദള്ളിൽ നിന്ന് ശ്രേയംസും ആർഎസ്പിയിൽ നിന്ന് കോവൂരും അസീസുമെത്തിയാലും മതി. ഈ കൂടുമാറ്റം കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരികയുമില്ല. ഈ രാഷ്ട്രീയ മാറ്റങ്ങൾക്ക് രാജ്യസഭാ തെരഞ്ഞെടുപ്പിനെ വേദിയാക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍