സന്തോഷ് വധത്തിനു പിന്നിൽ സ്വത്തുതർക്കമാണെന്ന വാദം സിപിഎമ്മിന് തലവേദനയാകുന്നു; രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചതോടെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട ഗതികേടിൽ പാർട്ടി നേതൃത്വം; കലോത്സവത്തിനിടെ പിണറായിയുടെ മണ്ഡലത്തിലുണ്ടായ കൊലപാതകത്തിൽ പാർട്ടി വീണ്ടും പ്രതിക്കൂട്ടിലാകുമ്പോൾ
കണ്ണൂർ: മുഖ്യമന്ത്രി പിണറായിയുടെ നിയോജക മണ്ഡലത്തിൽ തന്നെ വീണ്ടുമൊരു കൊലപാതകം ഉണ്ടാകുകയും അതിൽ രാഷ്ട്രീയമില്ലെന്നും കുടുംബവഴക്കും സ്വത്തുതർക്കവുമാണ് കൊലപാതകത്തിന് കാരണമെന്നും സിപിഐ(എം) നിലപാടെടുക്കുകയും ചെയ്തത് ഇപ്പോൾ പാർട്ടിക്ക് തലവേദനയാകുന്നു. കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്നും കൊലയ്ക്കു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നും ഇക്കാര്യം പാർട്ടിക്ക് ബോധ്യപ്പെട്ടുവെന്നുമാണ് പാർട്ടി നേതാക്കൾ പ്രചരിപ്പിച്ചത്.
അണ്ടല്ലൂർ മുല്ലപ്രം ക്ഷേത്രത്തിനുസമീപം ബിജെപി. പ്രവർത്തകൻ ചോമന്റവിട എഴുത്തൻ സന്തോഷിനെ (52) കൊലപ്പെടുത്തിയ സംഭവത്തിൽ അണ്ടല്ലൂർ എൻ.പി. വീട്ടിൽ എൻ. രോഹിൻ (31), ഷാഹിനം വീട്ടിൽ എം.കെ. ഷമിൽ (26), തോട്ടുമ്മൽ വീട്ടിൽ കെ. റിജേഷ് (27), പാലയാട് മണപ്പുറം വീട്ടിൽ കെ. മിഥുൻ (26), ലീലാറാമിൽ പി. പ്രജുൽ (25), കേളോത്ത് വീട്ടിൽ പി. അജേഷ് (28) എന്നിവരാണ് അറസ്റ്റിലായത്. കൊല നടന്ന ദിവസം തന്നെ കേസുമായി ബന്ധപ്പെട്ട് സിപിഐ(എം) പ്രവർത്തകർ പിടിയിലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആറ് സിപിഐ(എം) പ്രവർത്തകരെ പിടികൂടിയ പൊലീസ് രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് കാരണമെന്ന് വ്യക്തമാക്കി എഫ്ഐആർ ഇട്ടതോടെ സംഭവത്തിൽ പാർട്ടി ശരിക്കും പ്രതിക്കൂട്ടിലായിരിക്കുകയാണിപ്പോൾ.
സംഭവദിവസം ഉച്ചയ്ക്ക് ബിജെപി. പ്രവർത്തകനുനേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് പിടിയിലായവർ സന്തോഷ് കൊലക്കേസിലും പങ്കാളികളാണെന്ന് വ്യക്തമായതാണ് കേസന്വേഷണത്തിൽ പതിവിലും വേഗം തുമ്പുണ്ടാക്കാൻ സഹായകമായത്. കൊലയിൽ നേരിട്ട് പങ്കെടുത്തതായി കരുതുന്ന എട്ടുപേരിൽ ആറുപേരെയും രണ്ടുദിവസത്തിനകം അറസ്റ്റുചെയ്തു. കൊലയ്ക്കുകാരണം രാഷ്ട്രീയവിരോധമാണെന്ന് ചോദ്യംചെയ്യലിൽ പൊലീസിന് വിവരം ലഭിച്ചതോടെയാണ് സിപിഐ(എം). വാദം പൊളിയുന്നത്.
17ന് ബ്രണ്ണൻ കോളേജിൽനിന്ന് വിനോദയാത്രയ്ക്ക് പോയി തിരിച്ചുവന്നവരെ ആക്രമിച്ചതിന്റെ പ്രതികാരമാണ് കൊലയിലേക്ക് നയിച്ചതെന്ന് ചോദ്യം ചെയ്തതിൽ വ്യക്തമായെന്ന് പൊലീസ് പറയുന്നു. എന്നാൽ ഈ സംഭവങ്ങളിൽ സന്തോഷിന് പങ്കുള്ളതായി സിപിഎമ്മിന് ആക്ഷേപമില്ല. എന്നിട്ടും വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സന്തോഷിനെ കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും ബന്ധപ്പെട്ട ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ലെന്നും സംഭവദിവസംതന്നെ സിപിഐ(എം). പിണറായി ഏരിയാസെക്രട്ടറി പ്രസ്താവനയിറക്കിയിരുന്നു.അടുത്തദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് കൊലയ്ക്കുപിന്നിൽ ആർ.എസ്.എസുകാരാണ് ബോധ്യപ്പെട്ടതായി വിശദീകരിച്ചത്. സന്തോഷുമായി പാർട്ടിക്ക് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും പറഞ്ഞു.
കുടുംബത്തിലെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സന്തോഷ് അറസ്റ്റിലായപ്പോൾ ജാമ്യത്തിലെടുത്തത് സിപിഐ(എം). പ്രവർത്തകനാണെന്നും ജില്ലാസെക്രട്ടറി വിശദീകരിച്ചു. ഇതേ നിലപാട് പിന്നീട് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവർത്തിച്ചു. ഇതെല്ലാം സിപിഐ(എം) തന്നെ അധികാരത്തിലിരിക്കുകയും മണ്ഡലത്തെ പ്രതിനീധികരിക്കുന്ന മുഖ്യമന്ത്രി തന്നെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്യുന്ന വേളയിൽ സർക്കാരിനും വലിയ തലവേദനയായി മാറുകയാണ്.
കുടുംബപ്രശ്നങ്ങളാണ് കാരണമെന്നും ആർഎസ്എസുകാരാണ് കൊലപാതകികൾ എന്നും പ്രചരിപ്പിച്ചുതുടങ്ങിയപ്പോൾ തന്നെ സിപിഎമ്മിന്റെ വാദം പൊളിഞ്ഞിരുന്നു. ഭാര്യയും മറ്റും വീട്ടിലില്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സമയത്താണ് സന്തോഷ് ആക്രമിക്കപ്പെട്ടത്. തന്നെ ആക്രമിച്ചവിവരം സന്തോഷ് തന്നെയാണ് ബിജെപി പ്രവർത്തകരെ വിളിച്ചറിയിച്ചതും. ബിജെപിക്കാരാണ് ആക്രമിച്ചതെങ്കിൽ സന്തോഷ് അവരെയെന്തിന് വിളിച്ച് വിവരം പറയണമെന്നും മറിച്ച് സിപിഎമ്മുകാരെ ആയിരിക്കുമല്ലോ വിളിച്ചിരിക്കുകയെന്നും അന്നുതന്നെ മറുവാദം ഉയർന്നിരുന്നു. ഇക്കാര്യം പോലും ആലോചിക്കാതെയാണ് പാർട്ടി കള്ളപ്രചരണം നടത്തിയതെന്ന വിമർശനമാണ് ബിജെപി ഉയർത്തിയത്.
അതേസമയം, സംഭവത്തിൽ ആർക്കെങ്കിലും പങ്കുണ്ടെന്ന് വ്യക്തമായാൽ സംരക്ഷിക്കില്ലെന്ന പ്രസ്താവനയാണ് സിപിഐ(എം) നേതാക്കൾ നടത്തിയത്. അതിനാൽ തന്നെ അറസ്റ്റിലായവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സിപിഐ(എം). നിർബന്ധിതമായേക്കും. പ്രാദേശികനേതൃത്വത്തിന്റെ അറിവില്ലാതെയാണ് അക്രമവും കൊലയും നടന്നതെങ്കിൽ പ്രതികളെ മുഴുവൻ തള്ളിപ്പറയേണ്ടതായി വന്നേക്കാം.സംഘടനാ നടപടികളുമുണ്ടാകും.
അതല്ല അറസ്റ്റും പൊലീസിന്റെ വ്യാഖ്യാനവും അന്യായമാണെന്നതാണ് നിലപാടെങ്കിൽ അത് മുഖ്യമന്ത്രി നേരിട്ട് നേതൃത്വംനൽകുന്ന ആഭ്യന്തരവകുപ്പിനെതിരായ പരസ്യമായ ആക്ഷേപമാകും. ഏതായാലും സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കൊലപാതകമുണ്ടായത് സംസ്ഥാന തലത്തിൽത്തന്നെ വലിയ ക്ഷീണമുണ്ടാക്കുന്നതായെന്ന വിമർശനവും പാർട്ടിയിൽ സജീവമായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍