ബിനോയ് കോടിയേരിക്ക് പിന്നാലെ കണ്ണൂരിലെ സിപിഎം നേതാക്കളുടെ മക്കളുടെ ക്ലീൻ സർട്ടിഫിക്കറ്റ് തേടി സോഷ്യൽ മീഡിയ! രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കാതെ മക്കളെ പിണറായി ഗൾഫിലെ കമ്പനി ഉദ്യോഗസ്ഥരാക്കി; മറ്റ് നേതാക്കളുടെ മക്കൾക്കെല്ലാം വിദേശത്ത് ബിസിനസോ സ്വകാര്യ കമ്പനികളിൽ ജോലിയോ; പാവപ്പെട്ട കമ്യൂണിസ്റ്റുകാർ നെറ്റി ചുളിക്കാതെ മക്കളെ ജോലിക്കയച്ചത് കണ്ണൂരിലെ ജനകീയൻ പി.ജയരാജൻ മാത്രം
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: ബിനോയ് കോടിയേരിയുടെ ദുബായ് ബിസിനസ് വിവാദം കൊടുമ്പിരി കൊള്ളുമ്പോൾ സിപിഎമ്മിന്റെ വക്താക്കൾ ചാനൽ ചർച്ചകളിൽ ചോദിക്കുന്ന ഒരു കാര്യം ഇതാണ്: എന്താണ്...നേതാക്കളുടെ മക്കൾക്ക് പഠിച്ചുകൂടേ...ബിസിനസ് ചെയ്ത് അന്തസ്സായി ജീവിച്ചുകൂടേ? ശരിയാണ് ബിസിനസ് ചെയ്യുന്നത് അത്ര തെറ്റല്ല. എങ്ങനെ ചെയ്യുന്നുവെന്നുള്ളതാണ് കാര്യം. നീറ്റായി ചെയ്താൽ ആരും ക്ലീൻ സർട്ടിഫിക്കറ്റ് ചോദിക്കില്ല. അതിന്റെ ആധികാരികതയെ കുറിച്ച് സംശയവും ഉന്നയിക്കില്ല. ഏതായാലും കുടത്തിലെ ഭൂതത്തെ തുറന്നുവിട്ടതുപോലെ ഇപ്പോൾ സോഷ്യൽ മീഡിയ പഴയ വീഞ്ഞ് പുതിയ രൂപത്തിൽ പുറത്തെടുത്തിരിക്കുകയാണ്. സിപിഎമ്മിന്റെ കണ്ണൂർ നേതാക്കളുടെ മക്കളൊക്കെ എന്തു ചെയ്യുന്നു?
ഒരു ദേശീയ ദിനപ്പത്രം ഇതുമായി ബന്ധപ്പെട്ട് വാർത്ത കൂടി നൽകിയതോടെ എല്ലാം സുതാര്യമാക്കാനുള്ള പുറപ്പാടിലാണ് സോഷ്യൽ മീഡിയ.കണ്ണൂർ നേതാക്കളുടെ മക്കൾ ആരൊക്കെയുണ്ട് രാഷ്ട്രീയത്തിൽ? ആരൊക്കെ ബിസിനസ് ചെയ്യുന്നു? ആരൊക്കെ ജോലി നോക്കുന്നു?മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പികെ ശ്രീമതി എംപി, മുൻ മന്ത്രി ഇപി ജയരാജൻ എന്നിവരുടെ മക്കളെക്കുറിച്ചാണ് ദേശീയ പത്രത്തിൽ വാർത്ത വന്നത്.
പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് തുടങ്ങാം. മകനെയും മകളെയും അദ്ദേഹം രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചിട്ടില്ല. രണ്ടുപേരും സ്വകാര്യ മേഖലയിൽ ജോലി നോക്കുന്നു.മുഖ്യമന്ത്രിയുടെ മകൾ വീണ സോഫ്റ്റ് വെയർ എൻജിനീയറാണ്. നിലവിൽ ബെംഗളൂരു ആസ്ഥാനമായി ഒരു സ്റ്റാർട്ടപ്പ് കമ്പനി നടത്തുന്ന വീണ എട്ടു വർഷത്തോളം ഒറാക്കിളിലാണ് ജോലി ചെയ്തിരുന്നത്. അതിനുമുൻപ് പ്രമുഖ വ്യവസായി രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആർപി ടെക്സോഫ്റ്റിന്റെ സിഇഒയായും പ്രവർത്തിച്ചിരുന്നു.
മകൻ വിവേക് കിരണിനെക്കുറിച്ച് നേരത്തെ ചില വിവാദങ്ങളുണ്ടായിരുന്നു. പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ മകനെ ഇംഗ്ലണ്ടിൽ പഠിപ്പിക്കുന്നതിനെ ചൊല്ലിയായിരുന്നു അന്നത്തെ വിവാദങ്ങൾ.തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലാണ് വിവേക് പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചത്.പ്രീഡിഗ്രിക്ക് ഒന്നാം ഗ്രൂപ്പും ഡിഗ്രിക്ക് ബികോമുമായിരുന്നു വിവേക് പഠിച്ചത്.ഡിഗ്രി നേടിയ ശേഷം വിവേക് പഠിച്ചത് കളമശേരി എസ്സിഎംഎസ് (സ്ക്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്) കോളേജിലാണ്.ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദത്തിനാണ് വിവേക് ഇവിടെ പ്രവേശനം നേടിയത്.
ബിരുദത്തിൽ രണ്ടാംക്ലാസെങ്കിലും നേടിയവർക്കു മാത്രമേ ഈ കോളേജിൽ പ്രവേശനം അനുവദിക്കുകയുള്ളൂ.പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം നേടേണ്ടത്.എന്നാൽ ബികോമിന് വെറും മൂന്നാം ക്ലാസുള്ള വിവേക് ഇവിടെ ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം അഭ്യസിച്ചു.എസ് ബി ടിയുടെ കലൂർ ബ്രാഞ്ചിൽ നിന്നും നാലുലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണ് വിവേക് ഈ കോളേജിൽ പഠിച്ചത്.
2003ൽ സി ഗ്രേഡ് സർട്ടിഫിക്കറ്റോടെയാണ് വിവേക് ഈ കോഴ്സ് പാസായത്.2004ൽ വിവേക് സ്വന്തം ബിസിനസ് നടത്താൻ സിംഗപ്പൂരിലേക്ക് പോയി.രണ്ടുമാസത്തിനു ശേഷം തിരികെ വന്നു. പിന്നീട് ജോലി തേടി അബുദാബിയിൽ പോയി.2005 സെപ്റ്റംബറിൽ വീണ്ടും നാട്ടിലെത്തി.പിന്നീടാണ് ഇംഗ്ലണ്ടിലെ ബർമ്മിങ് ഹാം സർവകലാശാലയിൽ ബിസിനസ് മാനേജ്മെന്റ് പഠിക്കാൻ വിവേക് തീരുമാനിച്ചത്.20 ലക്ഷം രൂപയാണ് ഈ കോഴ്സിനുള്ള ഫീസ്.ഇംഗ്ലണ്ടിലെ താമസം, ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവ കൂടി കണക്കിലെടുത്താൽഏതാണ്ട് അരക്കോടിക്ക് മേലുള്ള തുക വിവേകിനെ പഠിപ്പിക്കാൻ എവിടെ നിന്നാണ് ലഭിച്ചത് എന്ന് പല കോണുകളിൽ നിന്നും അന്ന് ഉയർന്ന ചോദ്യത്തിന് ബന്ധപ്പെട്ടവരാരും മറുപടി പറഞ്ഞിട്ടില്ല.
വിവാദ വ്യവസായി ഫാരിസ് അബൂബക്കറുമായി പിണറായിക്കുള്ള ബന്ധവും മക്കളുടെ പഠനവും കൂട്ടിവായിച്ച് അക്കാലത്ത് നിരീക്ഷണങ്ങളുണ്ടായെങ്കിലും പിണറായി ഒന്നും ഗൗനിച്ചില്ല.ബിർമിങ്ഹാം സർവകലാശാലയിൽ നിന്നും എംബിഎ പഠനം പൂർത്തിയാക്കിയ വിവേക് ഇപ്പോൾ അബുദാബിയിലെ എച്ച്എസ്ബിസി ബാങ്കിൽ ജോലി ചെയ്യുന്നു.
കോടിയേരി ബാലകൃഷ്ണൻ
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കണ്ട് ആൺമക്കളാണ്. പിണറായി അപേക്ഷിച്ച് കോടിയേരിക്കുള്ള വ്യത്യാസം ഇളയമകൻ ബിനീഷിനെ കുറച്ചുകാലം തിരുവനന്തപുരത്ത് എസ്എഫ്ഐ രാഷ്ട്രീയത്തിൽ പയറ്റാൻ വിട്ടിരുന്നു.
രാഷ്ട്രീയമൊക്കെ മറന്ന് ബിനീഷ് കോടിയേരി ഇപ്പോൾ സിനിമാരംഗത്ത് ശ്ര്ദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. പ്രമുഖ വ്യവസായി രവിപിള്ളയുടെ ഗൾഫിലെ ബിസിനസ് ഗ്രൂപ്പ് വൈസ് ചെയർമാൻ എന്ന ഉന്നതജോലി കുറേക്കാലം വഹിച്ച് അതും ഉപേക്ഷിച്ചാണ് ബിനീഷിന്റെ സിനിമാജീവിതം.ഏതാനും നാൾ മുമ്പ് 15 ലക്ഷം രൂപ വിലവരുന്ന ഹാർലി ഡേവിസൻ ഫാറ്റ് ബോബ് ബൈക്ക്സ്വന്തമാക്കി തന്റെ ഫേസ്ബുക്ക് ഫാൻ പേജിൽ അപ്ഡേറ്റ് ചെയ്തയാളാണ് ബിനീഷ്. അന്ധേരി, കർമയോദ്ധാ, ഞാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ടീമിലും അംഗമാണ് ബിനീഷ് കോടിയേരി.
പൊതുജനത്തിന് അധികം പിടികൊടുക്കാത്തയാളാണ് കോടിയേരിയുടെ മൂത്തമകൻ ബിനോയി. എന്നാൽ 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് പുറത്തുവന്നതോടെ ബിനോയ് കോടിയേരിയും വാർത്തകളിൽ നിറഞ്ഞു. ബിരുദധാരിയായ ബിനോയ് കോടിയേരി കേരളത്തിലേക്ക് മടങ്ങും മുൻപ് യുഎഇയിൽ ജാസം ടൂറിസം കമ്പനിയടക്കം വിനോദവ്യവസായ രംഗത്താണ് പ്രവർത്തിച്ചത്. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കേ ബിനോയി വാങ്ങിച്ച കാറിന് ഫാൻസി നമ്പർ ലഭിക്കാൻ പ്രമുഖ സിനിമാ താരങ്ങളടക്കമുള്ളവർ ലേലത്തിൽ നിന്ന് പിന്മാറി സഹായം ചെയ്തുകൊടുത്തത് ചർച്ചയായിരുന്നു.
പി.കെ.ശ്രീമതി
രാഷ്ട്രീയത്തിൽ നേരിട്ട് കൈവച്ചില്ലെങ്കിലും അമ്മയുടെയും ബന്ധുക്കളുടെയും രാഷ്ട്രീയ ബലം കെ.പി.സുധീർ നമ്പ്യാരുടെ ബിസിനസ് വളർച്ചയ്ക്ക് തുണയായി.ഇപി ജയരാജന്റെ മന്ത്രിസ്ഥാനം തെറിക്കാനിടയായ സംഭവമായിരുന്നു ബന്ധുവും പികെ ശ്രീമതി എംപിയുടെ മകനുമായ സുധീർ നമ്പ്യാരുടെ വിവാദ നിയമനം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി സുധീർ നമ്പ്യാരെ നിയമിച്ചെങ്കിലും ബന്ധുനിയമന വിവാദത്തെ തുടർന്ന് അദ്ദേഹത്തിന് ചുമതലയേൽക്കാനായില്ല.
വിവാദ നിയമനത്തിലൂടെ വാർത്തകളിലിടം നേടിയ കെപി സുധീർ നമ്പ്യാർ മൂന്ന് ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ്. ധരണ ലൈവ്ലിഹുഡ് പ്രൊജക്ട്സ് ലിമിറ്റഡ്, എസൻസ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ്, ഇഫാമ നാച്യുറൽ ക്ലോത്തിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് സുധീർ നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ.
ഇ.പി.ജയരാജൻ
സിപിഎം നേതാവായ ഇപി ജയരാജനും മക്കളെ രാഷ്ട്രീയത്തിലിറക്കാൻ തയ്യാറായിട്ടില്ല.
സിപിഎം രാഷ്ട്രീയത്തിൽ നിന്നു മാറി ഗൾഫിലും ബാംഗ്ലൂരിലുമൊക്കെയായി ബിസിനസ് രംഗത്താണ് ജയരാജന്റെ മകൻ ജയ്സൺ.
പി.ജയരാജൻ
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ രണ്ട് ആൺമക്കളും തുടക്കത്തിൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നു.മക്കളായ ജയിൻരാജും ആശിഷ് രാജും നാട്ടിൽ തന്നെ നിന്നാൽ അവർ കൂടുതൽ അക്രമരാഷ്ട്രീയത്തിൽ പെടുമെന്നും അവരുടെ ഭാവി ഇല്ലാതാകുമെന്നുമുള്ള തിരിച്ചറിവിൽ ജയരാജൻ രണ്ടു പേരേയും നാട്ടിൽ നിന്ന് മാറ്റുകയായിരുന്നു.കണ്ണൂരിലെ മറ്റുനേതാക്കളുടെ മക്കൾ വിദേശത്തും സ്വകാര്യ കമ്പനികളിലുമൊക്കെ കേമന്മാരും കേമികളുമായി തുടരുമ്പോൾ, പി.ജയരാജന്റെ മക്കൾ വ്യത്യസ്തരാണ്.
ജയരാജന്റെ മകൻ ജയിൻ രാജ് ദുബായിയിലെ ഒരു ഫാൻസി ഷോപ്പിൽ സെയിൽമാനാണ്. ഇപ്പോൾ നാട്ടിലുണ്ട്. രണ്ടാമത്തെ മകൻ തൃശൂരിലെ ഒരു ഹോട്ടലിൽ ജോലിക്കാരനായിരുന്നു. ഹോട്ടൽ പൂട്ടിയപ്പോൾ കേരളത്തിനു പുറത്ത് ഒരു പ്രൈവറ്റ് കമ്പനിയിലാണ് ഇപ്പോഴത്തെ ജോലി. കണ്ണൂരിലെ ജനകീയ നേതാവിന്റെ മക്കൾ ആ ജനകീയതയ്ക്ക ഒത്തുപോകുന്ന ജോലിയാണ് ചെയ്യുന്നത് എന്നതിൽ അച്ഛനായ പി.ജയരാജന് അഭിമാനിക്കാം.
Stories you may Like
- യൂറോപ്പിലെ മലയാളികൾ മൂന്നാം കിട പൗരന്മാർ ആണോ? ടൊമി സെബ്യാസ്റ്റിയൻ എഴുതുന്നു
- കേരളം അന്ന് വായിച്ചറിഞ്ഞ ആ വാർത്തയെക്കുറിച്ച് ജയചന്ദ്രൻ ഇലങ്കത്ത്
- ചെറുപ്പക്കാർ ആഴ്ചയിൽ 70 മണിക്കൂർ പണിയെടുക്കണം
- ശരീയത്ത് നിയമങ്ങളെപ്പോലും തിരുത്തി സൗദി അറേബ്യ വളരുമ്പോൾ
- യുകെയിൽ മറ്റൊരു തൊഴിൽ മേഖല കൂടി കുടിയേറ്റക്കാർക്ക് നഷ്ടമാകുന്ന സാഹചര്യം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്