സോണിയയുടെ മനസ്സ് 'മുഖ്യന്' അനുകൂലം; ഭരണത്തുടർച്ചയെ തടയുന്നതൊന്നും അനുവദിക്കില്ലെന്ന് ചെന്നിത്തലയ്ക്ക് താക്കീത്; ഭരണത്തെ വിമർശിക്കാൻ ഇനി സുധീരനും അവകാശമില്ല; ലീഗിനേയും മാണിയേയും ഇറക്കിയുള്ള ഉമ്മൻ ചാണ്ടിയുടെ തന്ത്രം ഏറ്റു; കോൺഗ്രസിൽ ഇനി നേതൃമാറ്റ ചർച്ചകൾ 'തൽകാലം' ഉയരില്ല
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ഭരണതുടർച്ച ഉറപ്പാക്കാൻ കോൺഗ്രസിനുള്ളിൽ ഒത്തൊരുമ കൂടിയേ തീരുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. അല്ലാത്ത പക്ഷം കടുത്ത നടപടികൾ ഹൈക്കമാണ്ട് എടുക്കുമെന്നും കേരള നേതാക്കളെ സോണിയ അറിയിച്ചു. നേതൃമാറ്റം ഇപ്പോൾ അജണ്ടയിൽ ഇല്ലെന്നും സോണിയ വ്യക്തമാക്കി. യുഡിഎഫിൽ പരമാവധി ഒത്തൊരുമയുണ്ടാവണം. ഇതിന് തടസ്സം കോൺഗ്രസ് നേതാക്കളാണെന്ന ഘടകകക്ഷികളുടെ നിലപാട് അംഗീകരിച്ചാണ് സോണിയയുടെ നിലപാട് വിശദീകരണം.
കരുണാകരന്റെ ഓർമ്മ ദിനത്തിൽ മുഖ്യമന്ത്രിയുടെ വിമർശിച്ച് പരോക്ഷമായി ഐ ഗ്രൂപ്പ് രംഗത്ത് വന്നിരുന്നു. കരുണാകരനുള്ള കഴിവൊന്നും ഇപ്പോഴത്തെ മുഖ്യമന്ത്രിക്കില്ലെന്ന് വരുത്താനായിരുന്നു ശ്രമം. നേതൃമാറ്റ ചർച്ചകൾ സജീവമാക്കാനായിരുന്നു ഇത്. തദ്ദേശത്തിലെ തോൽവിക്ക് ശേഷം ചെന്നിത്തല ഹൈക്കമാണ്ടിന് എഴുതിയ കത്തും വാർത്തകളിൽ എത്തി. ഇതോടെ മുഖ്യമന്ത്രി പ്രതിരോധത്തിലായി. ഈ സാഹചര്യത്തെ മറികടക്കാനാണ് ഘടകകക്ഷികളുമായി സോണിയാ ഗാന്ധിയുടെ കൂടിക്കാഴ്ച ഒരുക്കിയത്. ഉമ്മൻ ചാണ്ടിയെ പിന്തുണയ്ക്കുന്നവർ മാത്രമാണ് ചർച്ചയ്ക്ക് എത്തിയത്. ഇതോടെയാണ് ഐ ഗ്രൂപ്പിന് കർശന നിർദ്ദേശങ്ങൾ സോണിയ നൽകുന്നത്. ഫലത്തിൽ ചെന്നിത്തലയ്ക്ക് തിരിച്ചടിയാവുകയാണ് സോണിയയുടെ ഇത്തവണത്തെ കേരള സന്ദർശനം
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തെ തൽക്കാലം ചോദ്യം ചെയ്യാൻ ഐ ഗ്രൂപ്പിന് ഇനി കഴിയില്ലെന്നാണ് സൂചന. നിയസഭാ തെഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നേതൃത്വത്തെ കോൺഗ്രസുകാർ തന്നെ വിമർശിക്കുന്നത് ഗുണകരമാകില്ല. വിജയസാധ്യതയാകണം സ്ഥാനാർത്ഥി നിർണ്ണയത്തിന് മാനദണ്ഡമാക്കേണ്ടതെന്നും സോണിയ നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. കളി കൈവിട്ടു പോയാൽ എല്ലാം ഹൈക്കമാണ്ട് തീരുമാനിക്കും. കോൺഗ്രസ് പുനഃസംഘടനയിൽ നേതാക്കൾ പരസ്യ വിമർശനം ഉയർത്തുന്നതും അവസാനിപ്പിക്കാൻ സോണിയ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചർച്ച നടത്തിയിരുന്നു. മുസ്ളീംലീഗ്, കേരളാ കോൺഗ്രസ്, ആർ.എസ്പി എന്നീ കക്ഷികളാണ് കോട്ടയത്തെ നാട്ടകം ഗസ്റ്റഹൗസിൽ സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്. വീരേന്ദ്ര കുമാറിന്റെ ജനാതാദൾ ചർച്ചകൾക്ക് എത്തിയില്ല. കേരളാ കോൺഗ്രസ് ജേക്കബിന്റെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. തിരുവനന്തപുരത്ത് എത്തിയ സോണിയ ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തശേഷമാണ് കോട്ടയത്ത് എത്തിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി അധ്യക്ഷനും അടക്കമുള്ള പ്രമുഖ നേതാക്കൾ അവർക്കൊപ്പം കോട്ടയ്ത്ത് എത്തി. മുന്നണിയിലെ അനൈക്യം അടക്കമുള്ള വിഷയങ്ങൾ ഘടകക്ഷി നേതാക്കൾ സോണിയയുമായി നടത്തുന്ന ചർച്ചയിൽ ഉന്നയിച്ചു.
എന്നാൽ നേതൃമാറ്റത്തിനായി ആരും നിലകൊണ്ടുമില്ല. ഐക്യത്തോടെ മുന്നോട്ട് പോയാൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന നിലപാടാണ് ചർച്ചകളിൽ നേതാക്കൾ എടുത്തത്. യുഡിഎഫിൽ ഐക്യം അനിവാര്യമാണെന്ന് മുസ്ലിം ലീഗ് കോൺഗ്രസ് അധ്യക്ഷയെ അറിയിച്ചു. കോൺഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ചാണ് കേരളാ കോൺഗ്രസ് നേതാവ് കെ എം മാണി നിലപാടുകൾ വിശദീകരിച്ചത്. നേതൃമാറ്റത്തെ കുറിച്ച് ഒരു ചർച്ചയും നടന്നില്ലെന്ന് മുസ്ലിം ലീഗ് നേതാവ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന് കോട്ടമുണ്ടായിട്ടില്ലെന്നും കോൺഗ്രസിന് മാത്രമാണ് തിരിച്ചടിയുണ്ടായതെന്നും കെ എം മാണിയും വിശദീകരിച്ചു. എല്ലാ പ്രശ്നങ്ങൾക്കും ഉടൻ പരിഹാരമുണ്ടാക്കുമെന്ന് സോണിയ നേതാക്കളെ അറിയിച്ചു. സംസ്ഥാനത്തിന്റെ പൊതുരാഷ്ട്രീയ സാഹചര്യങ്ങളും സോണിയയെ ഘടകകക്ഷി നേതാക്കൾ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.
സമീപകാലത്തുണ്ടായ വിവാദങ്ങൾ ഭരണത്തിന്റെ ശോഭ കെടുത്തിയെന്ന് മുസ്ളീം ലീഗ് നേതാക്കൾ പറഞ്ഞു. കോൺഗ്രസിനുള്ളിലാണ് പ്രധാന പ്രശ്നങ്ങളെന്നും നേതാക്കൾ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കുമെന്നായിരുന്നു ഇതിന് സോണിയയുടെ മറുപടി. വെള്ളാപ്പള്ളിയുടെ ബിെഡിഎസും ബിജെപിയും ചേർന്നു ഉയർത്തുന്ന ഭീഷണിയെ കാര്യമായെടുക്കണമെന്നാണ് ഘടകകക്ഷികളുടെ പൊതുവികാരം. എല്ലാ കക്ഷികളും ഐക്യത്തോടെയും സഹകരണത്തോടെയും മുന്നോട്ട് പോവണമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നും സോണിയ ഘടകകക്ഷി നേതാക്കൾക്ക് ഉറപ്പു നൽകി. ഘടകക്ഷിക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം കെപിസിസി അധ്യക്ഷൻ വി എം സുധീരൻ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായും ആശയവിനിമയം നടത്തി.
ഘടകക്ഷികളുടെ ആശങ്കകൾ ശരിയായ ദിശയിലുള്ളതെന്ന് സോണിയെ നേതാക്കളെ അറിയിച്ചിട്ടുണ്ട്. അടിയന്തര പരിഹാരം ഉണ്ടാകണമെന്നാണ് ആവശ്യം. ദേശീയ തലത്തിൽ കോൺഗ്രസിന് തിരിച്ചുവരവ് നടത്താൻ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം അനിവാര്യമാണ്. ബിജെപിയുണ്ടാക്കുന്ന മുന്നേറ്റവും ഗൗരവത്തോടെ കാണണം. നേതൃത്വത്തെ കുറിച്ചുള്ള ചർച്ചകൾ തെരഞ്ഞെടുപ്പിന് ശേഷമേ ഉയർത്താവൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റക്കെട്ടായി നിൽക്കാത്തതു കൊണ്ടാണ് തദ്ദേശത്തിൽ തോറ്റതെന്ന ഘടകകക്ഷികളുടെ വിലയിരുത്തൽ സോണിയയും ശരിവച്ചു. ചർച്ചകളിലെ വിശദാംശങ്ങൾ സുധീരൻ മാദ്ധ്യമങ്ങളെ അറിയിക്കും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനും ഒരേ മനസോടെ പ്രവർത്തിക്കണമെന്നാണ് സോണിയയുടെ ആവശ്യം.
കോൺഗ്രസിലെ ഗ്രൂപ്പ് പ്രശ്നങ്ങൾ അതിശക്തമായി ഉന്നയിച്ചത് കെഎം മാണിയായിരുന്നു. കോൺഗ്രസിനുള്ളിലെ വിഷയങ്ങളിൽ ഹൈക്കമാണ്ട് ഇടപെടൽ അനിവാര്യമാണെന്നായിരുന്നു മാണിയുടെ ആവശ്യം. അർഹമായ സീറ്റുകൾ കേരള കോൺഗ്രസിനു വേണം. സീറ്റ് വിഭജനക്കാര്യത്തിൽ നീതി ലഭിക്കണമെന്നും മാണി സോണിയയോട് ആവശ്യപ്പെട്ടു. കോൺഗ്രസിലെ ഗ്രൂപ്പ് പോര് കൈവിടുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ ആഭ്യന്തരമന്ത്രി എഴുതിയെന്ന് പറയുന്ന കത്തിലെ വാചകങ്ങൾ അതിരുകടന്നു. ന്യൂനപക്ഷങ്ങൾക്ക് എതിരായ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. റബ്ബർ വിലയിടിവിൽ കേരളത്തിനുള്ള ആശങ്കയും അറിയിച്ചു. റബ്ബറിന്റെ ഇറക്കുമതി കുറയ്ക്കാൻ അടിയന്തര ഇടപെടലുകൾ വേണം. അതിനായി ലോക്സഭയിൽ കോൺഗ്രസ് നിലപാടെടുക്കണമെന്നായിരുന്നു മാണിയുടെ ആവശ്യം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ക്ഷീണമുണ്ടായത് കോൺഗ്രസിനാണ്, കേരള കോൺഗ്രസിനല്ല. കോൺഗ്രസിലെ ചില നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായ പ്രസ്താവനകൾ ന്യൂനപക്ഷങ്ങളുടെ വികാരത്തെ ഹനിക്കുന്നതായിരുന്നു. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധവേണം. റബറിന്റെ ഇറക്കുമതി അനുവദിക്കരുതെന്ന് പാർലമെന്റിൽ ആവശ്യപ്പെടണം. ബാർ കോഴക്കേസിനെക്കുറിച്ച് സോണിയയോടു സംസാരിച്ചില്ലെന്നും മാണി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തെ മാണി തള്ളിപ്പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. എന്നാൽ ഐ ഗ്രൂപ്പിനേയും രമേശ് ചെന്നിത്തലയേയും വിമർശിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തെ അംഗീകരിച്ചാണ് മുസ്ലിം ലീഗ് സോണിയയുമായി ആശയവിനിമയം നടത്തിയത്.
കോൺഗ്രസിലെ ചില നേതാക്കൾ നടത്തിയ ന്യൂനപക്ഷ വികാരം വൃണപ്പെടുത്തുന്ന പ്രസ്താവനകൾ സോണിയയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തുവന്ന മുന്മന്ത്രി കെ.എം മാണി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് അയച്ച കത്തിനെക്കുറിച്ചാണോ പറഞ്ഞതെന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം 'അതെ' എന്ന് മറുപടി നൽകി. ബാർ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തോടെ യുഡിഎഫ് മുന്നോട്ടു പോകണമെന്ന് ആർഎസ്പിയും സോണിയയോട് ആവശ്യപ്പെട്ടതായി എൻ.കെ.േപ്രമചന്ദ്രൻ എംപി പറഞ്ഞു.
ബാർ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിനു ലഭിച്ച വലിയ അംഗീകാരമാണ്. ഐക്യത്തോടെ മുന്നോട്ടു പോയാൽ തുടർ ഭരണം സാധ്യമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്