Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടും കൽപ്പിച്ച് പുറത്തേക്കുള്ള വഴിയൊരുക്കി സുധീരൻ; ആരും അറിയാത്തൊരാളെ കേരളത്തിൽ നിന്നും എഐസിസി സെക്രട്ടറിയാക്കിയതിനെതിരെ പൊട്ടിത്തെറിച്ചത് രാഹുൽ ഗാന്ധിയെ തന്നെ; പ്രൊഫഷണൽ കോൺഗ്രിസന്റെ ജില്ലാ പ്രസിഡന്റിനെ ഏതോ ഒരു ശ്രീനിവാസൻ എന്ന് വിളിച്ച് കളിയാക്കി സുധീരന്റെ പ്രതികരണം

രണ്ടും കൽപ്പിച്ച് പുറത്തേക്കുള്ള വഴിയൊരുക്കി സുധീരൻ; ആരും അറിയാത്തൊരാളെ കേരളത്തിൽ നിന്നും എഐസിസി സെക്രട്ടറിയാക്കിയതിനെതിരെ പൊട്ടിത്തെറിച്ചത് രാഹുൽ ഗാന്ധിയെ തന്നെ; പ്രൊഫഷണൽ കോൺഗ്രിസന്റെ ജില്ലാ പ്രസിഡന്റിനെ ഏതോ ഒരു ശ്രീനിവാസൻ എന്ന് വിളിച്ച് കളിയാക്കി സുധീരന്റെ പ്രതികരണം

തിരുവനന്തപുരം: വി എം സുധീരൻ രണ്ടും കൽപ്പിച്ചാണ്. രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് കൈമാറിയപ്പോൾ ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരസ്യമായി വിമർശിച്ചു. ഇപ്പോൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയേയും. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി മലയാളി ശ്രീനിവാസൻ കൃഷ്ണനെ നിയമിച്ചതിലാണ് പ്രതിഷേഘം,

സമൂഹമാധ്യമത്തിലെ കുറിപ്പിലാണു സുധീരൻ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. ശ്രീനിവാസന്റേതു പിൻവാതിൽ നിയമനമെന്നു വിമർശിച്ച സുധീരൻ നടപടിയോടുള്ള വിയോജിപ്പ് കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിച്ചതായും വ്യക്തമാക്കി. നേരിട്ടുള്ള പോര് ഏറ്റെടുത്തതോടെ ഹൈക്കമാണ്ടിലെ കണ്ണിലെ കരടായി സുധീരൻ മാറുകയാണ്. പുനഃസംഘടനയിലും സുധീരന്റെ വാക്കുകൾ ആരും കേൾക്കില്ല. അങ്ങനെ കേരളത്തിലെ കോൺഗ്രസിൽ സുധീരന് ഇനി ഒറ്റപ്പെടലിന്റെ കാലമാകും,

കുറിപ്പിന്റെ പൂർണരൂപം:

'കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രധാന സഹായികളിൽ പ്രമുഖനായി നമ്മുടെ നേതാവ് എ.കെ.ആന്റണി നിലകൊള്ളുന്നു എന്നതു നമുക്കെല്ലാം അഭിമാനകരമാണ്. ജനാധിപത്യ മതേതര മുന്നേറ്റത്തിനായി ആവേശകരമായി നേതൃത്വം കൊടുക്കുന്ന രാഹുൽജിയെ ലക്ഷ്യത്തിൽ എത്തിക്കുന്നതിൽ സഹായകമായി കെ.സി.വേണുഗോപാലും പി. സി. വിഷ്ണുനാഥും നിയോഗിക്കപ്പെട്ടതും ഏൽപിക്കപ്പെട്ട ചുമതല തങ്ങളാലാവും വിധം ഭംഗിയായി നിറവേറ്റുന്നതും സന്തോഷത്തോടെയാണ് നമ്മളെല്ലാവരും കാണുന്നത്.

കഠിനാധ്വാനിയായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ച് ആന്ധ്രയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നിയോഗിച്ചതും നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന നല്ല കാര്യമാണ്.

എന്നാൽ ഇപ്പോൾ ഒരു ശ്രീനിവാസൻ എഐസിസി സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അദ്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസിനെ സ്‌നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞത്. ആരാണീ ശ്രീനിവാസൻ എന്ന ചോദ്യമാണ് വ്യാപകമായി പാർട്ടി പ്രവർത്തകരുടെ മനസ്സിൽ ഉയരുന്നത്.

കോൺഗ്രസ് പ്രവർത്തനരംഗത്തു മതിയായ പശ്ചാത്തലം ഇല്ലാത്ത ഇപ്രകാരം ഒരാൾ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു? ഏതായാലും പിൻവാതിലിൽ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതുമായ ഈ നടപടിയോടുള്ള വിയോജിപ്പ് കഴിഞ്ഞ ദിവസം തന്നെ രാഹുൽജിയെ അറിയിച്ചിട്ടുണ്ട്'- സുധീരൻ കുറിച്ചു.

മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ സെക്രട്ടറിയായിരുന്നു ശ്രീനിവാസൻ കൃഷ്ണൻ. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം നിലവിൽ അഖിലേന്ത്യാ പ്രഫഷനൽ കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP