Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുല്ലപ്പെരിയാറിൽ നാണംകെട്ട രാഷ്ട്രീയം തുടർന്ന് തമിഴ്‌നാട്; അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാനാവില്ലെന്ന് പളനിസ്വാമിയുടെ മറുപടി; ജലനിരപ്പ് 142 അടിയിൽ തന്നെ നിലനിർത്തും; അണക്കെട്ട് സുരക്ഷിതമെന്നും വാദം; വിഷയത്തിൽ ഇടപെട്ട് സുപ്രീം കോടതി; നാളെ രാവിലെ റിപ്പോർട്ട് നൽകാൻ ഉപസമിതിക്ക് നിർദ്ദേശം; ജലനിരപ്പ് 139 അടിയാക്കാൻ പറ്റുമോയെന്ന് പരിശോധിക്കണമെന്നും കോടതി

മുല്ലപ്പെരിയാറിൽ നാണംകെട്ട രാഷ്ട്രീയം തുടർന്ന് തമിഴ്‌നാട്; അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാനാവില്ലെന്ന് പളനിസ്വാമിയുടെ മറുപടി; ജലനിരപ്പ് 142 അടിയിൽ തന്നെ നിലനിർത്തും; അണക്കെട്ട് സുരക്ഷിതമെന്നും വാദം; വിഷയത്തിൽ ഇടപെട്ട് സുപ്രീം കോടതി; നാളെ രാവിലെ റിപ്പോർട്ട് നൽകാൻ ഉപസമിതിക്ക് നിർദ്ദേശം; ജലനിരപ്പ് 139 അടിയാക്കാൻ പറ്റുമോയെന്ന് പരിശോധിക്കണമെന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി. ജലനിരപ്പ് 142 അടിയിൽ തന്നെ നിലനിർത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കേരള മുഖ്യമന്ത്രി പിണറായി വിജയന് അയച്ച മറുപടിയിൽ പറയുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് തമിഴ്‌നാട്. സുപ്രീം കോടതിയിൽ തങ്ങളുന്നയിച്ച വാദത്തിൽ മുറുകി പിടിച്ചുള്ള രാഷ്ട്രീയക്കളിയാണ് തമിഴ്‌നാട് തുടരുന്നത്. വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടിട്ടുണ്ട്.

ബുധനാഴ്ച മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പളനി സ്വാമിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിന്റെ സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളത്തിന്റെ അളവ് നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെട്ടത്. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്ത് പെയ്തുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 142 അടിയിൽ എത്തി. 142 അടിയിൽ നിന്ന് വെള്ളം പെട്ടെന്ന് തുറന്നു വിടുമ്പോൾ വലിയ നാശനഷ്ടങ്ങൾ സംഭവിക്കും. അതിനാൽ വെള്ളം കൂടുതലായി തുറന്നുവിടേണ്ടതുണ്ട്. ഇക്കാര്യത്തിൽ തമിഴ്‌നാടിന്റെ എഞ്ചിനീയർമാർ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് പളനിസ്വാമിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞു. ഈ വിഷയത്തിൽ ഇടപെടണമെന്് പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എല്ലാ വിധ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു.

അതനിടെ, മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി എത്തി. ജലനിരപ്പ് 139 അടിയാക്കാൻ പറ്റുമോയെന്ന് പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നാളെ രാവിലെ റിപ്പോർട്ട് നൽകാനാണ് ഉപസമിതിയോടെ ആവശ്യപ്പെട്ട്ിരിക്കുന്നത്. മുല്ലപ്പെരിയാർ സ്വദേശി റസൽ ജോയിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കേന്ദ്ര തലത്തിൽ ദുരിത നിവാരണ സമിതിക്ക് രൂപംനൽകി സംസ്ഥാനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് വെള്ളം തുറന്നുവിടാൻ തമിഴ്‌നാടിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ഭരണഘടനാ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP