ഇങ്ങനെ പോയാൽ എങ്ങനെ പാർട്ടി അധികാരം തിരിച്ചുപിടിക്കുമെന്ന ചോദ്യത്തിന് ഉത്തരം മുട്ടി ഉമ്മൻ ചാണ്ടി; കേരള കോൺഗ്രസിന് കുറച്ച് നേരത്തെ സീറ്റ് നൽകിയെന്ന് ചിന്തിച്ചാൽ പ്രതിഷേധം മാറുമെന്ന് സാന്ത്വനിപ്പിച്ച് ചെന്നിത്തല; നിങ്ങൾക്ക് എന്നോട് ഇത്രയും സ്നേഹം ബാക്കിയുണ്ടല്ലോ എന്ന് തമാശ പൊട്ടിച്ച് ലോട്ടറി അടിച്ച സന്തോഷത്തോടെ മാണി; സീറ്റ് അടിയറവ് വച്ചതിൽ മുഖം കറുപ്പിച്ച് ഇറങ്ങിപ്പോകുന്ന സുധീരൻ; കന്റോൺമെന്റ് ഹൗസിലെ രാഷ്ട്രീയ നാടകങ്ങൾ ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം: പുറത്ത് പ്രവർത്തകർ തന്നെ സ്വന്തം പാർട്ടി നേതൃത്വം നൽകുന്ന മുന്നണിയുടെ യോഗത്തിനെതിരെ പ്രതിഷേധം നടത്തുന്നു. അകത്തും പുറമേയും സമൂഹ മാധ്യമങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങളെ വകവയ്ക്കാതെ യുഡിഎഫ് യോഗം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു. യോഗം ആരംഭിച്ചതിന് പിന്നാലെ രാജ്യ സഭാ സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകി അവരെ യുഡിഎഫിലേക്ക് സ്വീകരിക്കാൻ ധാരണയായപ്പോൾ വിയോജിപ്പ് പരസ്യമായി പ്രഖ്യാപിച്ച് ആദർശ രാഷ്ട്രീയത്തിന്റെ വക്താവ് കൂടിയായ വി എം സുധീരൻ .യോഗം ബഹിഷ്കരിച്ച് പുറത്തേക്ക് വരുന്നു. പിന്നാലെ വന്ന കെഎം മാണി ഒന്നും മിണ്ടാതെ കാറിൽ കയറി തിരികെ പോകുന്നു.ഇന്ന് ഉച്ചയ്ക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ചേർന്ന യോഗത്തിന്റെ മൊത്തം ചിത്രം ഇങ്ങനെയായിരുന്നു.
സാധാരണഗതിയിൽ യുഡിഎഫ് യോഗം കഴിഞ്ഞാൽ കക്ഷി നേതാക്കൾ ഒരുമിച്ച് മാധ്യമങ്ങളെ കാണുന്നതാണ് പതിവ്. എന്നാൽ ഇന്ന് പതിവിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകമായിട്ടാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്. യുഡിഎഫ് യോഗത്തിന് കെഎം മാണി എത്തുന്നുവെന്ന് അറിഞ്ഞതിന് പിന്നാലെ യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി കന്റോൺമെന്റ് ഹൗസിലെത്തി. രാവിലെ കെപിസിസി ഓഫിസ് പരിസരത്തും ഇവർ പ്രതിഷേിച്ചിരുന്നു. ഇന്നലെ മുതൽ വ്യാപകമായി കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും നിരവധി കെപിസിസി സെക്രട്ടറിമാർ രാജിവെയ്ക്കുകയും ചെയ്തിരുന്നു.
ഇന്ന് ഉച്ചയ്ക്ക് നടന്ന യുഡിഎഫ് യോഗത്തിൽ പിജെ ജോസഫിനും ജോസ്.കെ മാണിക്കും ഒപ്പമാണ് കെഎം മാണി എത്തിയത്. എല്ലാവരുടേയും കാത്തിരിപ്പ് മാണിയെ തന്നെയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം യുഡിഎഫ് യോഗത്തിന് എത്തിയ മാണിയെ സന്തോഷത്തോടെയാണ് നേതാക്കൾ സ്വീകരിച്ചത്. അകതെത്തിയ മാണി നിങ്ങൾക്ക് എന്നോട് ഇത്രയും സ്നേഹം ബാക്കിയുണ്ടല്ലോ എന്ന തമാശ പറഞ്ഞാണ് പ്രവേശിച്ചത്. ഈ സമയത്ത് പുറത്ത് തടിച്ച് കൂടിയ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി പോവുകയും ചെയ്തിരുന്നു.
കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് നൽകാൻ ധാരണയായതിന് പിന്നാലെ വി എം സുധീരൻ തന്റെ എതിർപ്പ് പ്രകടമാക്കി പുറത്തേക്ക് വന്നു. പുറത്ത് തടിച്ച് കൂടിയ മാധ്യമ പ്രവർത്തകരോട് താൻ മാറി നിൽക്കാൻ തീരുമാനിച്ച വിവരം സുധീരൻ വെളിപ്പെടുത്തുകയും ചെയ്തു. ഇതൊന്നും പാർട്ടി പ്രവർത്തകർക്ക് ദഹിക്കില്ലെന്നും അവരുടെ മനോവീര്യത്തെ തകർക്കുന്നതാണെന്നും പ്രസ്താവനയിൽ സുധീരൻ വ്യക്തമാക്കി. ഇതിൽ തനിക്ക് നിലവിലുള്ള എല്ലാ വിയോജിപ്പുകളും വ്യക്തമാക്കിയെന്നും മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന് പിന്നാലെയാണ് കെഎം മാണി പുറത്തേക്ക് വന്നത്. എന്നാൽ വൻ മാധ്യമപടയെ കണക്കിലെടുക്കാതെ നേരേ വാഹനത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.പിന്നീടാണ് ഉമ്മൻ ചാണ്ടി പുറത്തേക്ക് വന്നത്. മാധ്യമപ്രവർത്തകരെ കണ്ട ശേഷമാണ് അദ്ദേഹം പുറത്തേക്ക് പോയത്.മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടിയാണ് ഇത്തരമൊരു വിട്ടുവീഴ്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.മാണിക്ക് സീറ്റ് നൽകുന്നതിലൂടെ മുന്നണി കൂടുതൽ ശക്തപ്പെടുമെന്നും കേരളത്തിൽ അധികാരം തിരിച്ച് പിടിക്കാൻ കഴിയുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇത്രയും പ്രതിഷേധങ്ങൾ നടക്കുമ്പോൾ വീണ്ടും അധികാരത്തിലേക്ക് മടങ്ങി വരാൻ കഴിയും എന്ന് തന്നെയാണോ താങ്കൾ കരുതുന്നത് എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടിക്ക് മറുപടിയില്ലായിരുന്നു.
പിജെ കുര്യൻ തനിക്കെതിരെ പറഞ്ഞ കാര്യങ്ങളെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴും ഉമ്മൻ ചാണ്ടി ഒഴിഞ്ഞ് മാറുകയായിരുന്നു.കേരള കോൺഗ്രസിന്റെ തിരിച്ചുവരവ് മുന്നണിയെ ശക്തിപ്പെടുത്തും. യു.ഡി.എഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണി ശാക്തീകരണം ലക്ഷ്യമിട്ടാണ് മാണിക്ക് സീറ്റ് നൽകിയത്. കാര്യങ്ങൾ മനസിലാക്കാത്തതിനാലാണ് വിമർശനങ്ങൾ ഉയരുന്നത്. ഈ രാജ്യസഭാ സീറ്റ് ഒരു കീഴ് വഴക്കമാകില്ല. ഒരു പ്രാവശ്യത്തേക്ക് മാത്രമുള്ള ധാരണയാണിതെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
മുതിർന്ന നേതാവ് പി ജെ കുര്യൻ ഉന്നയിച്ച ആരോപണങ്ങളെയും ഉമ്മൻ ചാണ്ടി തള്ളിക്കളഞ്ഞു. പിജെ കുര്യൻ തനിക്കെതിരെ പറഞ്ഞത് കാര്യങ്ങൾ മനസിലാക്കാതെയെന്നായിരുന്നു പ്രതികരണം. പിജെ കുര്യനെതിരെ താൻ പരാതി പറയുകയാണെങ്കിൽ പറയേണ്ടത് കോൺഗ്രസ് പ്രസിഡന്റിനോടാണ്. കുര്യന് കോൺഗ്രസ് പ്രസിഡന്റിനോട് അന്വേഷിക്കാം താൻ എന്തെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ എന്ന്. അങ്ങനെ പരാതി പറയുന്നത് തന്റെ രീതിയല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഇതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളെ കണ്ടത്.കോൺഗ്രസ് സീറ്റ് ഘടകകക്ഷിക്ക് നൽകുന്നത് ആദ്യ സംഭവമല്ലെന്നും. തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് ബലി കൊടുത്തിട്ടില്ല.ജനങൾ ആഗ്രഹിക്കുന്ന തീരുമാനമാണിത്. സുധീരന്റെ കാലത്ത് ഏതു കമ്മിറ്റിയാണ് കൂടി തീരുമാനമെടുത്തത് ? ഞങ്ങൾ 3 പേർ ചേർന്ന് ഒപ്പിട്ടായിരുന്നു പല കാര്യങ്ങളും അന്ന് തീരുമാനമെടുത്തത്. അന്നൊന്നും ഒരു കമ്മിറ്റിയും ചേർന്നിട്ടില്ല. കുര്യൻ സാറിന് ഏത് സ്ഥാനം കിട്ടിയാലും ആദ്യം സന്തോഷിക്കുന്ന ആളാണ് ഞാൻ. 2021 ൽ കിട്ടേണ്ടത് കേരള കോൺഗ്രസ് എമ്മിന് കുറച്ച് നേരത്തെ നൽകിയെന്ന് വിചാരിച്ചാൽ മതി. അങ്ങനെ ചിന്തിച്ചാൽ പ്രതിഷേധം മാറും എന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍