മാദ്ധ്യമങ്ങളും യുഡിഎഫ് പ്രവർത്തകരും എതിരായപ്പോൾ പി ജെ കുര്യൻ ജാതിസ്നേഹം വിട്ട് രാഷ്ട്രീയക്കാരനായി; പോയ തെരഞ്ഞെടുപ്പിൽ വേണ്ട വിധം പ്രവർത്തിക്കാതിരുന്നതിൽ പുതുശ്ശേരി ക്ഷമ പറഞ്ഞപ്പോൾ മുഖം രക്ഷിച്ചെന്ന് കണ്ട് തടിയൂരി: കുര്യന്റെ നിലപാട് മാറ്റിയത് വാഗ്ദാനങ്ങൾ ഒന്നുമില്ലാതെ
പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവായിരുന്നിട്ടും മാർത്തോമ സഭയുടെ വക്താവായി തിരുവല്ലാ സീറ്റിന് വേണ്ടി വാദിച്ച് കിട്ടില്ലെന്ന് ഉറപ്പായപ്പോൾ നാണം കെട്ടാണ് പി ജെ കുര്യൻ തന്റെ നിലപാട് മാറ്റിയത്. തിരുവല്ലയിൽ കേരളാ കോൺഗ്രസ് മാണി വിഭാഗം സ്ഥാനാർത്ഥിയായ ജോസഫ് എം പുതുശ്ശേരിയെ സ്ഥാനാർത്ഥിയാക്കരുതെന്ന ആവശ്യത്തിൽ നിന്നും കോൺഗ്രസ് നേതാവ് പി ജെ കുര്യൻ പിന്നോട്ടു പോയത് കാര്യമായ വാഗ്ദാനങ്ങളൊന്നും നേടാൻ സാധിക്കാതെയാണ്. മാദ്ധ്യമങ്ങളും യുഡിഎഫ് പ്രവർത്തകരും എതിരാണെന്ന് വ്യക്തമായതോടെ ഗത്യന്തരമില്ലാതെ തലയൂരുകയായിരുന്നു കുര്യൻ.
കെ എം മാണിയുമായി നടത്തിയ അനുരഞ്ജന ചർച്ചകൾക്ക് ഒടുവിലാണ് പി ജെ കുര്യന്റെ തന്റെ നിലപാടിൽ നിന്നും പിന്നോട്ടു പോയി ജോസഫ് എം പുതുശ്ശേരിക്ക് പിന്തുണ അറിയിച്ചത്. കുര്യനിലൂടെ പുറത്തുവന്നത് മാർത്തോമ സഭയ്ക്ക് യുഡിഎഫിനോട് ഉണ്ടായിരുന്ന പ്രതിഷേധമാണെന്നും സൂചനകളുണ്ട്. എന്നാൽ, സഭ പോലും വാദിക്കാത്ത വിധത്തിൽ വാദിച്ച കുര്യനെ മാണി സമർത്ഥമായി മെരുക്കുകയും ചെയ്തു. ഇന്നലെ തിരുവല്ലയിൽ കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണി പി.ജെ കുര്യനുമായി നടത്തിയ ചർച്ചക്കൊടുവിലാണ് സമവായത്തിലെത്തിയത്. ജോസഫ് എം. പുതുശേരി തന്നെയാവും തിരുവല്ലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെന്നും അദ്ദേഹത്തിന്റെ വിജയത്തിനായി യു.ഡി.എഫ് ഒന്നടങ്കം ഐക്യത്തോടെ പ്രവർത്തിക്കുമെന്നും ചർച്ചക്ക് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കുര്യൻ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ തവണ വിമതനാകാൻ തുനിഞ്ഞതിൽ ഖേദമുണ്ടെന്ന് ജോസഫ് എം. പുതുശ്ശേരി അറിയിച്ചതോടെ മുഖം രക്ഷിക്കാൻ കുര്യന് സാധിച്ചു. ഇതോടെ ഈ മാപ്പിന്റെ പേരിൽ തൽക്കാലം തടി രക്ഷിക്കുകയാണ് കുര്യൻ ചെയ്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ ഭാഗത്തുനിന്ന് അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി പുതുശ്ശേരി യോഗത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച പ്രസ്താവന തയ്യാറാക്കി വായിക്കുകയായിരുന്നു.
ചർച്ചയ്ക്കുമുമ്പ് കുര്യന്റെ അനുയായികളായ കോൺഗ്രസ് നേതാക്കൾ ഒരു പ്രസ്താവനയുമായാണ് വന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്.സ്ഥാനാർത്ഥിയുടെ തോൽവിക്ക് മാപ്പുചോദിക്കുന്നു എന്ന് എഴുതിയ പ്രസ്താവനയാണ് അവർ കൊണ്ടുവന്നത്. ഇത് കെ.എം.മാണി, ജോസ് കെ.മാണി എന്നിവർ വായിച്ചു. പക്ഷേ, ഇത് യോഗത്തിൽ വായിക്കാൻകഴിയില്ലെന്ന് അവർ പറഞ്ഞു. പുതുശ്ശേരി തെറ്റുചെയ്തെന്നു വരുത്തിത്തീർക്കാനുള്ള നീക്കമാണിതെന്ന് അവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പു മുന്നിൽനിൽക്കെ ഇത് ശരിയായ നടപടിയല്ലെന്ന് മാണി പറഞ്ഞു. തുടർന്ന് കുര്യനുമായി ചർച്ച നടത്തി മറ്റൊരു പ്രസ്താവന തയ്യാറാക്കാൻ തീരുമാനിച്ചു. ഇതിലാണ്, മാപ്പുചോദ്യം ഒഴിവാക്കി ഖേദപ്രകടനം ഉൾപ്പെടുത്തിയത്.
മണ്ഡലത്തിൽ വിമതനായി നിൽക്കുമെന്നു പ്രഖ്യാപിച്ച രാജു പുളിമ്പള്ളിൽ മാറണം എന്നു ചിലർ ആവശ്യമുന്നയിച്ചു. കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിയായ അദ്ദേഹത്തെ മാറ്റണം എന്ന് ആവശ്യമുയർന്നു. രാജു പാർട്ടിയുടെ സ്ഥാനാർത്ഥിയല്ലെന്ന് കെ.എം.മാണി പറഞ്ഞു. അയാൾ മത്സരിക്കുന്നതു തനിക്കറിയില്ല. ഇതോടെ ആ ചർച്ച തീർന്നു. ഓർത്തഡോക്സ് സഭാംഗമായ പുതുശ്ശേരിയെ മാറ്റുന്നത് മറ്റുമണ്ഡലങ്ങളിലും ദോഷംചെയ്യുമെന്ന് കോൺഗ്രസ് നേതൃത്വം എല്ലാവരെയും ധരിപ്പിച്ചിരുന്നു.
ഇതിനുശേഷം പത്രസമ്മേളനം നടന്നു. യു.ഡി.എഫ്.സ്ഥാനാർത്ഥി ജോസഫ് എം. പുതുശ്ശേരിയാണെന്നും താൻതന്നെ മുന്നിൽനിന്നു പ്രചാരണം നയിക്കുമെന്നും കുര്യൻ അറിയിച്ചു. പുതുശ്ശേരിയുടെ വിജയം നിശ്ചയമാണ്. അഭിപ്രായം പറയും. പക്ഷേ, സ്ഥാനാർത്ഥിയെ നിശ്ചയിച്ചാൽ ഒപ്പം നിൽക്കും. അതു പുതുശ്ശേരിക്കും അറിയുന്നതാണ്കുര്യൻ പറഞ്ഞു. മുമ്പ് പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ പീലിപ്പോസ് തോമസിനെ മത്സരിപ്പിക്കണം എന്ന് താൻ ആവശ്യപ്പെട്ടു. പക്ഷേ, ആന്റോ ആന്റണി സ്ഥാനാർത്ഥിയായി വന്നു. തന്റെ പ്രതിഷേധം അറിയിക്കുകയും പ്രചാരണത്തിനിറങ്ങുകയും ചെയ്തു. ഇപ്പോഴും അതാണുണ്ടായത്.
അതേസമയം, താൻ സ്വന്തംനിലയിൽ മത്സരിക്കുമെന്ന് രാജു പുളിമ്പള്ളിൽ വൈകുന്നേരം മാദ്ധ്യമങ്ങളെ അറിയിച്ചു. തിരുവല്ലയിലെ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കില്ലെന്ന് യൂഡിഎഫ് വിമതൻ രാജു പുളിയംപള്ളി. പിൻവലിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമാണന്നും രാജു പറഞ്ഞു. താൻ ആരുടേയും സ്പോൺസേഡ് സ്ഥാനാർത്ഥിയല്ല. ജനങ്ങളുടെ സ്ഥാനാർത്ഥിയാണ്. അവരുടെ ആവശ്യപ്രകാരമാണ് മത്സരിക്കുന്നതെന്നും രാജു പറഞ്ഞു. കെഎം മാണിയുമായി ചർച്ച നടത്തിയിട്ടില്ല. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയായ ജോസഫ് എം പുതുശേരിക്ക് എതിരെയാണ് കേരള കോൺഗ്രസ് എം മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗവുമായ രാജു പുളിയംപള്ളി മത്സരിക്കുന്നത്.
അതേസമയം കുര്യൻ ഇന്നലെ നിലപാട് മാറ്റിയതോടെ വെട്ടിലായത് കുര്യൻ വിഭാഗവും പുതുശേരിക്ക് പകരം സ്ഥാനാർത്ഥിയാകാൻ ഉടുപ്പും തയ്പിച്ചിരുന്ന വിക്ടർ ടി. തോമസും സാക്ഷാൽ കുര്യൻ തന്നെയുമാണ്. പുതുശേരി നിരുപാധികം മാപ്പു പറഞ്ഞതു കൊണ്ടാണ് കുര്യൻ നിലപാടിൽ അയവു വരുത്തിയതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം പറയുന്നു. എന്നാൽ, ഈ പ്രശ്നം തുടങ്ങുന്നതിനു മുൻപ് തന്നെ പുതുശേരി പലതവണ കുര്യനെ കണ്ട് മാപ്പു പറഞ്ഞിരുന്നുവെന്നതാണ് സത്യം. ഇന്നലത്തെ മാപ്പു മാത്രം അംഗീകരിക്കാൻ എന്താണ് കാരണമെന്ന സംശയം ന്യായമായി ഉയരുന്നുണ്ട്.
എന്തായാലും ഒത്തുതീർപ്പുണ്ടാക്കിയത് ജില്ലയിൽ, പാർട്ടിക്കുള്ളിൽ കുര്യന് തിരിച്ചടിയായി. ഇത്രയും ദിവസംനടത്തിയ പ്രസ്താവനകളും ആരോപണങ്ങളും പിൻവലിച്ച് ഇന്നലെ നിലപാട് മാറ്റിയ പി.ജെ. കുര്യനെതിരേ കോൺഗ്രസിനുള്ളിൽ പടയൊരുക്കം തുടങ്ങി. കെപിസിസി പ്രസിഡന്റ് വിചാരിച്ചിട്ടു പോലും പരിഹരിക്കാൻ കഴിയാത്ത പ്രശ്നം എന്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഒത്തുതീർപ്പാക്കിയതെന്ന് കുര്യൻ വ്യക്തമാക്കണമെന്ന ആവശ്യവുമായി ഐ ഗ്രൂപ്പ് രംഗത്തു വന്നുകഴിഞ്ഞു.
മല പോലെ വന്ന കുര്യന്റെ പിടിവാശി എലി പോലെ പോയപ്പോൾ തകർന്നത് ജില്ലയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ അപ്രമാദിത്വം കൂടിയായിരുന്നു. പുതുശേരിയെ ബദ്ധശത്രുവിനെപ്പോലെ കണ്ട് കുര്യൻ പെരുമാറിയത് കോൺഗ്രസിൽ മാത്രമല്ല, യു.ഡി.എഫിലെ മറ്റു ഘടകകക്ഷികൾക്കിടയിലും എതിർപ്പിനു കാരണമായി. കഴിഞ്ഞ കാലങ്ങളിൽ പി.ജെ. കുര്യന്റെ പിടിവാശിക്കു വഴങ്ങിയതിന്റെ ഫലമായി പാർട്ടിക്കുണ്ടായ നാണക്കേടും ചർച്ച ചെയ്യപ്പെട്ടു. തനിക്ക് മുകളിൽ ജില്ലയിൽ നിന്നൊരാൾ വരരുത് എന്ന പിടിവാശി നടപ്പിലാക്കാനാണ് കുര്യൻ ശ്രമിക്കുന്നതെന്ന ആരോപണവുമായി പാർട്ടി വിട്ടവരും രംഗത്തു വന്നു.
കുര്യന്റെ അപ്രീതിക്ക് പാത്രമായ കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് റെജി ചാക്കോ രണ്ടു തവണ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരേ വിമതനായി നിന്ന് വിജയം കണ്ടതും ഇത്തവണ പ്രസിഡന്റായതുമൊക്കെ ചൂണ്ടിക്കാണിച്ചാണ് എതിർപക്ഷം ആഘോഷിച്ചത്. ഇന്നലെ പ്രത്യേകിച്ച് ഒരു കാരണവും പറയാതെയാണ് കുര്യൻ 'ഉപരോധം' പിൻവലിച്ചത്. ഇതേപ്പറ്റി പല അഭ്യൂഹങ്ങളും പടരുന്നുണ്ട്. പുതുശേരി തിരുവല്ലയിൽ ജയിച്ചു വന്നാൽ മണ്ഡലത്തിൽ അദ്ദേഹം പ്രബലനാകുമെന്ന ചിന്താഗതിയിലാണ് കുര്യൻ കരുക്കൾ നീക്കിയത്. മാണിഗ്രൂപ്പിൽ നിന്ന് വിക്ടർ ടി. തോമസ് പുതുശേരിക്കെതിരേ രംഗത്തു വരിക കൂടി ചെയ്തതോടെ കുര്യന് ആവേശം വർധിച്ചു. പുതുശേരിയെ സമ്മർദതന്ത്രത്തിലൂടെ നീക്കുമ്പോൾ പകരം തനിക്ക് ഇവിടെ മത്സരിക്കാൻ അവസരം ലഭിക്കുമെന്നു വെറുതേ സ്വപ്നം കണ്ട വിക്ടറും കുര്യന്റെ നിലപാട് മാറ്റത്തോടെ കെണിയിൽ വീണിരിക്കുകയാണ്. കോൺഗ്രസിന്റെ അതൃപ്തി കണ്ട് പുതുശേരിക്കെതിരേ പരസ്യ പ്രസ്താവനയുമായി വന്ന മാണിഗ്രൂപ്പിന്റെ മറ്റു നേതാക്കൾ അച്ചടക്ക നടപടി നേരിടേണ്ടി വരും.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്