ചെങ്ങന്നൂരിൽ സിപിഎം തോറ്റാൽ തോമസ് ഐസക്കിന് മുകളിലെ വാൾ നീങ്ങും; പിണറായിയുടെയും സുധാകരന്റെയും കണ്ണിലെ കരടായി മാറിയ ധനമന്ത്രിയെ മാറ്റാനുള്ള നീക്കം പൊളിഞ്ഞത് ചെങ്ങന്നൂരിലെ തോൽവി മുന്നിൽ കണ്ട്; ഒരു തോൽവിക്ക് പിന്നാലെ മറ്റൊരു ഉപതെരഞ്ഞെടുപ്പിന് അവസരം കൊടുക്കേണ്ട എന്ന തോന്നൽ രവീന്ദ്രനാഥിന്റെ ധനമന്ത്രി മോഹത്തിന് തിരിച്ചടിയാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്. അതുകൊണ്ട് തന്നെ രണ്ട് കൂട്ടരും ഒരുപോലെ കരുത്തരായ കേരളത്തിൽ ഇരു കക്ഷികൾ പ്രഗത്ഭരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കി കളിക്കാനാണ് ഒരുങ്ങുന്നത്. കോൺഗ്രസ് ക്യാമ്പിൽ ഉമ്മൻ ചാണ്ടിയുടെയും വി എം സുധീരന്റെയും അടക്കം പേരുകൾ സ്ഥാനാർത്ഥി ചർച്ചകളിൽ പറഞ്ഞു കേൾക്കുന്നുണ്ട്. എന്നാൽ, സിപിഎമ്മിലേക്ക് വന്നാൽ പാർട്ടിയിലെയും ഭരണത്തിലെയും പിടലപ്പണക്കങ്ങൾക്കുള്ള പരിഹാരം കൂടിയാകും ലോക്സഭാ തെരഞ്ഞെടുപ്പെന്നാണ് കേൾക്കുന്നത്.
കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന നിലപാടുകൾക്ക് വിരുദ്ധമായി പല കാര്യങ്ങളിലും സ്വന്തം നിലപാട് സ്വീകരിക്കുന്ന ധനമന്ത്രി തോമസ് ഐസക്കിനെ സംസ്ഥാന ഭരണത്തിൽ നിന്നും മാറ്റി നിർത്താനുള്ള ചർച്ചകളുടെ ഭാഗമായി ഉരുത്തിരിഞ്ഞ ഫോർമുലകളിൽ ഒന്ന് ഐസക്കിനെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ചു വിടുക എന്നതാണ്. ഇതിന് വേണ്ടി ഒരു വിഭാഗം ശക്തമായ കരുക്കൾ നീക്കുകയും ചെയ്യുന്നു. ആലപ്പുഴയിലെ ഗ്രൂപ്പ് സമവാക്യത്തിൽ പ്രബലനായ കെ സുധാകന്റെ കൂടി താൽപ്പര്യത്തിന് പിണറായി പക്ഷം കൊടിപിടിക്കാൻ ഒരുങ്ങിയിട്ട് കാലം കുറച്ചായി. എന്തായാലും ചർച്ചകൾ പുരോഗമിക്കുമ്പോൾ ഐസക്കിന് മേലുള്ള വാളായി ആലപ്പുഴയിലെ ലോക്സഭാ സ്ഥാനാർത്ഥിത്വം തൂങ്ങിക്കിടക്കുന്നു.
പ്രവർത്തകരുടെ വികാരം എന്ന നിലയിലും ആലപ്പുഴ തിരിച്ചു പിടിക്കുക എന്ന ഉദ്ദേശത്തോടും കൂടിയാണ് ഐസക്കിന് സ്ഥാനാർത്ഥിയാക്കാനുള്ള കരുനീക്കങ്ങൾ നടന്നത്. കേരളത്തിൽ നിന്നും പരമാവധി സീറ്റുകൾ വിജയിക്കുക എന്ന തന്ത്രം കൂടിയെന്ന നിലയിൽ ഈ നീക്കത്തെ കേന്ദ്ര നേതൃത്വവും അംഗീകരിച്ചേക്കുമെന്ന നിലയുണ്ടായിരുന്നു. ആലപ്പുഴ സിപിഎമ്മിന്റെ ചുവന്ന കോട്ടയാണ്. പക്ഷേ കെ.സി വേണുഗോപാലിന്റെ ജനസമ്മതിയിൽ വിജയം സിപിഎമ്മിന് അന്യമാകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിലെ വികസന നായകനെന്ന പരിവേഷമുള്ള തോമസ് ഐസക്കിനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കം നടന്നത്.
എന്തായാലും ഈ നീക്കം ഇപ്പോൾ താൽക്കാലിയമായി മരവിപ്പിച്ച മട്ടാണ്. ഇതിന് കാരണമായത് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരിൽ സിപിഎമ്മിന് ഇത്തവണ അധികം വിജയപ്രതീക്ഷയില്ല. അതിന് കാരണം ഭരണവിരുദ്ധ വികാരവും മറ്റ് സാമുദായിക ഘടകങ്ങളുമാണ്. അതുകൊണ്ട് തന്നെ ചെങ്ങന്നൂരിൽ വിജയപ്രതീക്ഷ കൈവിട്ടാൽ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുക്കുക എന്നത് പ്രശ്നമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഐസക്ക് വിജയിക്കുന്ന ആലപ്പുഴ സീറ്റിൽ മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തി വിജയിപ്പിച്ചെടുക്കാനും ബുദ്ധിമുട്ടുള്ള കാര്യമാകും. അതുകൊണ്ട് തന്നെ ആലപ്പുഴയിലേക്കുള്ള സീറ്റു ചർച്ചകളിൽ തൽക്കാലം ഡോ. തോമസ് ഐസക്കിന്റെ പേരില്ല.
വി എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഭേദപ്പെട്ട ധനമന്ത്രിയെന്ന് പേരുകേട്ട ഐസക്ക് തന്റെ ജനകീയ ബജറ്റുകളിലൂടെ സർക്കാരിന് കൈയടി നേടിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ കിഫ്ബിയടക്കമുള്ള നൂതന ആശയങ്ങൾ കൊണ്ടുവന്നെങ്കിലും ജിഎസ്ടിയെ അമിതമായി ആശ്രയിച്ച ധനനയം ഐസക്കിന് തിരിച്ചടിയായി. ഇതിന്റെ പേരിൽ പാർട്ടി സംസ്ഥാന സമ്മേളനത്തിലും ഐസക്ക് വിമർശനം കേൾക്കേണ്ടി വന്നു. ദേശീയ തലത്തിൽ പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടുകളോട് ചേർന്നു നിൽക്കുന്നതാണ് ഐസക്കിന്റെ നിലപാട്.
കോൺഗ്രസുമായുള്ള ബന്ധത്തിൽ യെച്ചൂരി ലൈനാണ് തോമസ് ഐസക്കിന് പ്രിയം. ആ ലൈനിനെ അനുകൂലിച്ചാണ് അദ്ദേഹം കേന്ദ്ര കമ്മിറ്റിയിൽ അനുകൂലിച്ച് സംസാരിച്ചത് കേരളത്തിലെ പിണറായി പക്ഷത്തിന് ഇഷ്ടമായിരുന്നില്ല. മുഖ്യമന്ത്രിയും, ധനമന്ത്രിയും തമ്മിൽ അത്ര രസത്തിലല്ല എന്നുള്ള സംസാരം ഇതിന് മുമ്പേ പ്രചാരത്തിലുണ്ട്.
വാഷിങ്ടൺ പോസ്റ്റ് പത്രത്തിൽ കേരളം കമ്യൂണിസ്റ്റുകാരുടെ സ്വർഗ്ഗം എന്ന പേരിൽ വന്ന ലേഖനത്തിന്റെ പേരിൽ മന്ത്രി തോമസ് ഐസക്കിനെ പിണറായിയുടെ വിമർശിച്ചത് കഴിഞ്ഞ നവംബറിലാണ്. സിപിഎം സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി ധനമന്ത്രിയെ വിമർശിച്ചത്. ലോകത്ത് അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് തുരുത്തുകളിൽ ഒന്നാണ് കേരളമെന്ന പേരിൽ വാഷിംങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തെ ചൊല്ലിയായിരുന്നു മന്ത്രി തോമസ് ഐസകിനെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം.
പി കൃഷ്ണപ്പിള്ള ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഐസകിനൊപ്പം സഞ്ചരിച്ച് സംസാരിച്ച് തുടങ്ങുന്ന ലേഖനത്തിലെ കേന്ദ്രബിന്ദുവും തോമസ് ഐസകായിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഇത്തരത്തിൽ മുന്നോട്ട് പോകാനാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരം കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധവക്കണമെന്നും ആവശ്യപ്പെട്ടു. ലേഖനം വന്നതിന് തന്നെ കുറ്റപ്പെടുത്തുന്നതെന്തിനെന്ന് തോമസ് ഐസകും തിരിച്ച് ചോദിച്ചു.
അതിനിടെ നിത്യോപയോഗ സാധനങ്ങൾക്ക് വിലകയറിയതോടെ, ജനം മാത്രമല്ല പാർട്ടിയും മുറുമുറുത്തു. ട്രഷറി നിയന്ത്രണമടക്കം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായെന്ന റിപ്പോർട്ടുകൾ ദേശീയ തലത്തിലും എൽഡിഎഫ് സർക്കാരിന് തിരിച്ചടിയായി. തന്റെ നയങ്ങൾ പാളിയെന്ന തിരിച്ചറിവുണ്ടെങ്കിലും പാർട്ടി കൂടി കൈവിട്ടതോടെ , ബിജെപിയും കോൺഗ്രസും അടക്കമുള്ള കക്ഷികളുടെ ആരോപണശരങ്ങളെ വേണ്ടവണ്ണം നേരിടാനും ഐസക്കിന് ആയുധങ്ങൽ പോരാതെ വരുന്നു. ഇതിനിടെയാണ് ഐസക്കിന് ദേശീയ തലത്തിലേക്ക് വിടാൻ പിണറായി കരുക്കൾ നീക്കിയത്. ആലപ്പുഴയിൽ തോറ്റാൽ ഐസകിന്റെ പ്രതിച്ഛായ ഇടിയും. ജയിച്ചാൽ ശല്യവും ഒഴിയും-ഇതാണ് പലരുടേയും മനസ്സിലെന്ന ചർച്ചയും സജീവമായിരുന്നു. പകരം ധനമന്ത്രി സ്ഥാനത്തേക്ക് പിണറായിയുടെ മനസ്സിൽ ഉണ്ടായിരുന്നത് പ്രൊഫ. രവീന്ദ്രനാഥായിരുന്നു.
കേന്ദ്രത്തിൽ ബിജെപി ബദൽ അധികാരത്തിലെത്തിയാൽ തോമസ് ഐസക്കിന്റെ ഡൽഹിയിലെ സാന്നിധ്യം സിപിഎമ്മിന് ഗുണകരമാകുമെന്ന് വാദിക്കുന്നവരും ഉണ്ടായിരുന്നു. എന്നാൽ, തുടർച്ചയായ ഉപതിരഞ്ഞെടുപ്പ് തോൽവിയെ ഭയന്നും ഐസക്ക് തുടക്കമിട്ട കിഫ്ബി പദ്ധതികളുടെ മുന്നോട്ടുള്ള പോക്കും അവതാളത്തിലാകുമെന്ന ഭയവും കൂടിയാണ് പിണറായിയെ തൽക്കാലത്തേക്കെങ്കിലും ഐസക്കിനെ മാറ്റാനുള്ള നീക്കത്തിൽ നിന്നും പിന്തിരിപ്പിച്ചത്. അതേസമയം കെ സുധാകരന്റെ ലോബി ഇപ്പോഴും സമാന നീക്കവും ചർച്ചയുമായി മുന്നോട്ടു പോകുന്നുണ്ട്. എന്നാൽ കൊല്ലത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എംഎ ബേബിക്കുണ്ടായ അനുഭവം പാർട്ടിയുടെ മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഐസകിനെ ഒതുക്കാനുള്ള നീക്കമായി താൽക്കാലികമായി അവസാനിച്ച മട്ടിലാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്