ഒരു കാലത്തെ വിഎസിന്റെ വിശ്വസ്തൻ; വെട്ടിനിരത്തലിനും മറ്റും കൂടെ നിന്ന സഖാവ്; കൃഷ്ണപിള്ള സ്മാരകത്തിൽ പ്രതികാരത്തിനിറങ്ങിയപ്പോൾ അടിതെറ്റിയ കഞ്ഞിക്കുഴിയിലെ മുതിർന്ന സഖാവ്; ആഞ്ചലോസിന്റെ വഴിയെ വലതു കമ്മ്യൂണിസ്റ്റായി വിഎസിന്റെ രാഷ്ട്രീയ ശത്രുവും; ടികെ പളനി ഇനി സിപിഐക്കാരൻ
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: മുൻ സിപിഎം നേതാവ് ടി.കെ.പളനി ഇന്നു സിപിഐയിൽ ചേരും. സിപിഐ കഞ്ഞിക്കുഴി ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് ഇന്നു വൈകിട്ട് ആറിനു മുഹമ്മ വനസ്വർഗത്തിനു സമീപം നടക്കുന്ന പൊതുസമ്മേളനത്തിൽ സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.കെ.പളനി പങ്കെടുക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുക്കുന്ന സമ്മേളനത്തിലെ പ്രാസംഗികരിൽ ടി.കെ.പളനിയുടെ പേരുമുണ്ട്. ചെങ്കൊടിക്ക് കീഴിൽ തന്നെ പ്രവർത്തിക്കണമെന്നുള്ളതു കൊണ്ടാണ് സിപിഐയിലേക്ക് പോകുന്നതെന്ന ടി.കെ.പളനി അറിയിച്ചു. അങ്ങനെ പളനി പടിയിറങ്ങുകയാണ്.
കഞ്ഞിക്കുഴിയിലെ മുതിർന്ന സിപിഎം നേതാവ് ടി.കെ. പളനി ഔദ്യോഗിക പക്ഷത്തിന്റെ വിശ്വസ്തനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുണ്ടെന്ന് കരുതിയ നേതാവാണ് പളനി. കൃഷ്ണപിള്ള സ്മാരകം ആക്രമണക്കേസിൽ ആരോപണ പ്രത്യാരോപണങ്ങളുമായി വി എസ് അച്യൂതാനന്ദനെതിരെ പോരിനിറങ്ങിയ ടികെ പളനിക്ക് തുണയായിരുന്നത് സിപിഎമ്മിലെ ഔദ്യോഗിക പക്ഷമായിരുന്നു. ആലപ്പുഴയിലെ വി എസ് പക്ഷത്തെ ഒതുക്കാൻ ഉപയോഗിച്ച വജ്രായുധം. ഈ നേതാവാണ് സിപിഐയിലേക്ക് ചുവടുമാറുന്നത്. ടിജെ ആഞ്ചോലോസിന് ശേഷം സിപിഎമ്മിനെ വിട്ട് വലതു കമ്മ്യൂണിസ്റ്റാകുന്ന ആലപ്പുഴയിലെ നേതാവ്. പാർട്ടിയിലെ വിഎസിന്റെ ശക്തനായ വിമർശകനാണ് ഇതോടെ പുറത്തേക്ക് പോകുന്നത്.
സിപിഎമ്മിൽ നിന്ന് അടുത്തകാലത്തു സിപിഐയിൽ ചേർന്ന പളനിയെ സിപിഐ മുഴുവൻ സമയ അംഗമായി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച ശേഷം ആദ്യം നടക്കുന്ന പരിപാടിയാണിത്. മറ്റു പാർട്ടികളിൽ നിന്നു വരുന്ന പ്രവർത്തകരെ ആറു മാസം കാൻഡിഡേറ്റ് അംഗത്വത്തിലാണു സാധാരണ ഉൾപ്പെടുത്താറുള്ളത്. പാർട്ടി വിട്ടുപോകുന്നവരുടെ നേരെ സിപിഎമ്മിന്റെ സമ്മർദം വർധിച്ചതിനാലാണ് ഇത്തരം തീരുമാനമെടുക്കാൻ കാരണമെന്നു സിപിഐ നേതൃത്വം പറയുന്നു.
അതേ സമയം, സിപിഐയിൽ ടി.കെ.പളനിക്കു നൽകേണ്ട സ്ഥാനം സംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ല. മുതിർന്ന നേതാവ് എന്ന പരിഗണന നൽകി ഉചിതമായ സ്ഥാനം നൽകാനാണ് ആലോചന. പളനിയോടൊപ്പം നാൽപതോളം പേരും സിപിഐയിലെത്താൻ തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും ലോക്കൽ സമ്മേളനത്തിനു ശേഷം മതിയെന്ന തീരുമാനത്തിൽ നേതൃത്വം എത്തുകയായിരുന്നു.
1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പഴയ മാരാരിക്കുളം മണ്ഡലത്തിൽ വി എസ്. തോറ്റപ്പോൾ മുതലുള്ള പോരാണ് മറനീക്കി പുറത്തുവന്നത്. 1996ൽ വി എസ് മാരാരിക്കുളത്തുനിന്നു മത്സരിച്ചപ്പോൾ അന്നത്തെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.പളനിക്കും അന്തരിച്ച സി.കെ.ഭാസ്കരനുമായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുഖ്യചുമതല. ജയിച്ചാൽ വി എസ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പി. ജെ. ഫ്രാൻസീസിനോട് അപ്രതീക്ഷിതമായി വി എസ് തോറ്റു. തെരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചിരുന്ന പളനി പാർട്ടി നടപടിക്കു വിധേയനായി പത്തുവർഷത്തോളം പാർട്ടിക്കു പുറത്തുനിൽക്കേണ്ടിവന്നു.
പിന്നീട് ഏതാനും വർഷങ്ങൾക്കുമുമ്പാണു പളനിയെ പാർട്ടി തിരിച്ചെടുത്തത്. മാരാരിക്കുളം തെരഞ്ഞെടുപ്പ് സമയത്ത് വി എസ് പക്ഷക്കാരനായിരുന്ന പി.സാബു പാർട്ടിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പളനി പുറത്താക്കപ്പെട്ടത്. പി.സാബു കൃഷ്ണപിള്ള സ്മാരകം തകർത്തകേസിലെ രണ്ടാം പ്രതിയായിരുന്നു. ലതീഷ് ബി ചന്ദ്രനും പി.സാബുവുമടക്കം കേസിൽ പ്രതികളാക്കപ്പെട്ട അഞ്ചുപേരും വി എസ് അനുകൂലികളുമാണ്. ഇതോടെ പളനി പോരിനിറങ്ങി. നേരത്തെ പളനിയെ പാർട്ടിയിൽ വീണ്ടും സജീവമാക്കുന്നതിനെ വി എസ് എതിർത്തിരുന്നു. എന്നാൽ വിഎസിനോടുള്ള വിരോധം തീർക്കാൻ പിണറായിയുടെ നേതൃത്വത്തിലാണ് തീരുമാനം എടുത്തത്. അപ്പോഴും പളനിയും വിഎസും ശത്രുക്കളായി തുടർന്നു.
ഒരു കാലത്ത് വിഎസിന്റെ വിശ്വസ്തനായിരുന്നു പളനി. വെട്ടിനിരത്തലിനും മറ്റും കൂടെ നിന്ന സഖാവ്. എന്നാൽ സിപിഎം-സിഐടിയു പോര് രൂക്ഷമായിരിക്കുമ്പോൾ പളനി അതീവ രഹസ്യമായി കൂറുമാറി. ഇതായിരുന്നു മാരിക്കുളത്ത് വിഎസിന് അടിതെറ്റാനുള്ള കാരണം. ഉറച്ച കോട്ടയിലെ വിഎസിന്റെ തോൽവി സിപിഎമ്മിനെ ഞെട്ടിച്ചു. കോൺഗ്രസ് പോലും പ്രതീക്ഷിക്കാത്തതായിരുന്നു ഈ അട്ടിമറി. ഇതിന് പിന്നിൽ പളനിയാണെന്ന് വി എസ് തിരിച്ചറിഞ്ഞു. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ആലപ്പുഴയിലെ വിഭാഗിയതയ്ക്ക് പുതിയ മാനം നൽകുന്നതായിരുന്നു ഇത്. പിന്നീട് വിഎസിനെ ഒതുക്കാൻ പളനിയെ തന്നെ ഔദ്യോഗിക പക്ഷം ഉപയോഗിക്കുകയും ചെയ്തു. എന്നാൽ പുതിയ സമവാക്യങ്ങൾ ആലപ്പുഴയിലെത്തിയപ്പോൾ പളനിയെ ഒഴിവാക്കി.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍