കോണിക്കും മാണിക്കും വഴങ്ങിയതോടെ കോൺഗ്രസിൽ പൊട്ടിത്തെറി; ഉമ്മൻ ചാണ്ടിയാണ് ഗൂഢാലോചനയുടെ ശിൽപിയെന്നും ആങ്ങളെ ചത്താലും നാത്തൂന്റെ കണ്ണീർ കാണാനാണ് ചിലരുടെ ആഗ്രഹമെന്നും പി.ജെ.കുര്യൻ; തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ആറ് യുവ എംഎൽഎമാരുടെ കത്ത് രാഹുലിന്; കോഴിക്കോട് കോൺഗ്രസിൽ കൂട്ടരാജി; കെഎസ്യു ജില്ലാ കമ്മിറ്റിയും യൂത്ത് കോൺഗ്രസ് നേതാക്കളും രാജിക്ക്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അവകാശപ്പെട്ട സീറ്റാണ് തങ്ങൾക്ക് ലഭിച്ചതെന്ന് പറഞ്ഞ് കെ.എം.മാണി കോൺഗ്രസിനും കുഞ്ഞാലിക്കുട്ടിക്ക് നന്ദി പറയുമ്പോൾ ഒരുവിഭാഗം മുതിർന്ന നേതാക്കൾക്കും യുവനേതാക്കൾക്കുമിടയിലെ അതൃപ്തി പൊട്ടിത്തെറിയായി മാറി. മാണിക്ക് സീറ്റ് കൊടുത്തത് ഗൂഢാലോചനയെന്നാണ് സ്ഥാനമൊഴിയുന്ന രാജ്യസഭാ എംപി പി.ജെ.കുര്യൻ വിശേഷിപ്പിച്ചത്. ഉമ്മൻ ചാണ്ടിയാണ് ഗൂഢാലോചനയുടെ ശിൽപി. ആങ്ങളെ ചത്താലും നാത്തൂന്റെ കണ്ണീര് കാണാനാണ് ചിലരുടെ ആഗ്രഹമെന്നും കുര്യൻ പറഞ്ഞു.കേരളാ കോൺഗ്രസിനു മുന്നിൽ കോൺ്ഗ്രസ് അറിഞ്ഞുകൊണ്ടു തോറ്റുകൊടുക്കുകയായിരുന്നു. ഇതു മനസിലാക്കിയ സാഹചര്യത്തിലാണു തനിക്ക് സീറ്റില്ലെങ്കിലും പാർട്ടിക്കു തന്നെ സീറ്റുവേണമെന്ന് പറഞ്ഞത്. ആങ്ങള ചത്താലും നാത്തൂന്റെ കണ്ണിൽ നിന്ന് ചോര കാണണമെന്നാണ് ചിലരുടെ ആഗ്രഹം. കെ.എം. മാണിക്ക് ലോട്ടറിയടിച്ച തീരുമാനമാണിത്- കുര്യൻ പറഞ്ഞു.
കോൺഗ്രസിനെ തകർത്തുകൊണ്ടല്ല മുന്നണി ശക്തിപ്പെടുത്തേണ്ടതെന്ന വി എം.സുധീരൻ പറഞ്ഞു.ഇതിന് വലിയവിലകൊടുക്കേണ്ടിവരു മെന്നും സുധീരൻ പറഞ്ഞു. തീരുമാനം കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതാണ്. നടപടിക്ക് ന്യായീകരണമില്ല. കോൺഗ്രസിന്റെ ആത്മാഭിമാനത്തെ പണയപ്പെടുത്തുന്ന തീരുമാനമാണെന്നും സുധീരൻ പറഞ്ഞു.മുന്നണി സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള തീരുമാനം എന്ന നിലയിൽ ഇതിനെ കാണാനാകില്ല. കോൺഗ്രസ് ശക്തിപ്പെടുമ്പോഴാണ് മുന്നണി ശക്തിപ്പെടുന്നത്.
കോൺഗ്രസിന്റെ തകർച്ചയ്ക്കു വഴിവച്ചിട്ട് പിന്നെങ്ങനെ മുന്നണിയെ ശക്തിപ്പെടുത്താനാണ് ആലോചിക്കുന്നത്. അണികളുടെ മനോവീര്യം കെടുത്തുന്ന തീരുമാനം പ്രവർത്തകരുടെ വികാരങ്ങളെ വൃണപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.ൃതാൻ വളരെ അപമാനിതനായെന്നും സുധീരൻ കൂട്ടിച്ചേർത്തു. സീറ്റിന് അർഹതയില്ലെന്ന് അവർക്കു തന്നെ അറിയാം. എന്നിട്ടും അവകാശവാദം ഉന്നയിക്കുന്നത് രാഷ്ട്രീയത്തിൽ കാണുന്ന സ്ഥിരം അടവുകളാണ്. കോൺഗ്രസ് തങ്ങളുടെ അവകാശം അടിയറവ് വച്ചിരിക്കുകയാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി.താൽക്കാലിക ധാരണ പോരെന്നും എല്ലാവരും യോജിക്കുന്ന ധാരണ വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
കീഴടങ്ങലിനെതിരെ രാഹുലിന് കത്ത്
അതേസമയം,രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകാനുള്ള തീരുമാനത്തിനെതിരെ യുവ എംഎൽഎമാർ രംഗത്തെത്തി. തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ആറ് എംഎൽഎമാർ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, കെ.എസ് ശബരീനാഥ്, അനിൽ അക്കര, വി.ടി ബൽറാം, റോജി എം.ജോൺ എന്നിവരാണ് രാഹുലിന് കത്തയച്ചത്.
നേരത്തെ രാജ്യസഭാ സീറ്റിൽ വീണ്ടും കണ്ണുവച്ച പി.ജെ കുര്യനെതിരെ യുവ എംഎൽഎമാർ ഒന്നിച്ചിരുന്നു. തലമുതിർന്ന നേതാക്കൾ ചെറുപ്പക്കാർക്ക് വഴിമാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻ പ്രചരണമാണ് യുവ നേതാക്കൾ നടത്തിയത്. പാർട്ടി തീരുമാനത്തിൽ അത്യധികം നിരാശനാണെന്ന് വി.ടി.ബൽറാം എംഎൽഎ പറഞ്ഞു.കേരളത്തിലെ സാധാരണ കോൺഗ്ര്സ പ്രവർത്തകരുടെ വികാരങ്ങൾക്ക് മുറിവേൽപ്പിക്കുന്ന തീരുമാനമാണിതെന്നു അദ്ദേഹം പറഞ്ഞു.ആത്മഹത്യാപരമെന്ന് ഹൈബി ഈഡനും, കീഴടങ്ങലെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു.
തൂക്കുകയറിന്റെ ചിത്രവുമായിട്ടായിരുന്നു ഹൈബി ഈഡൻ എംഎൽഎ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത്. ആത്മഹത്യാപരമാണു പാർട്ടിയുടെ തീരുമാനമെന്നും ഉപതിരഞ്ഞെടുപ്പിൽ ഏൽക്കേണ്ടി വന്ന കനത്ത പ്രഹരത്തിൽ നിന്നു കോൺഗ്രസ് പാഠം പഠിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുറിപ്പിൽ നിന്ന്:
'കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ കോൺഗ്രസിൽ നിറഞ്ഞു നിന്ന വികാരത്തിനു വിരുദ്ധമായിട്ടാണ് രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന് നൽകുവാൻ എടുത്തിട്ടുള്ള തീരുമാനം. ഈ തീരുമാനം പാർട്ടി പ്രവർത്തകരുടെ ആത്മാഭിമാനത്തെ അടിയറവു വയ്ക്കുന്നതാണ്, ആത്മഹത്യാപരമാണ്. ഉപതിരഞ്ഞെടുപ്പിൽ ഏൽക്കേണ്ടി വന്ന കനത്ത പ്രഹരത്തിൽ നിന്ന് ഒന്നും നമ്മുടെ നേതാക്കന്മാർ പാഠം പഠിച്ചില്ല എന്നു വേണം കരുതാൻ.
യാതൊരു നിലപാടും ഇല്ലാതെ എല്ലാവരെയും പ്രീണിപ്പിക്കാൻ നടത്തുന്ന ഇത്തരം തീരുമാനങ്ങളാണു പാർട്ടിയെ ഈ അവസ്ഥയിൽ എത്തിച്ചത്. പ്രസ്ഥാനത്തിന്റെയും നേതാക്കളുടെയും മുഖം നഷ്ടപ്പെടുത്തുന്ന ഈ തീരുമാനത്തോടു കടുത്ത അമർഷം പ്രകടിപ്പിക്കാതെ വയ്യ. ചില പാർട്ടികൾക്കും വ്യക്തികൾക്കും വേണ്ടിയല്ല, ജനങ്ങൾക്കു വേണ്ടി തീരുമാനമെടുക്കേണ്ടത്, ജനങ്ങൾക്ക് വേണ്ടിയാണ് എന്ന് ഇനിയെങ്കിലും നേതാക്കൾ മനസ്സിലാക്കിയില്ലെങ്കിൽ, പ്രവർത്തകർ വഴിയിൽ ചോദ്യം ചെയ്യുന്ന കാലം വിദൂരമല്ല'.
രാജ്യസഭാ സീറ്റ് ഒരു പുതുമുഖത്തിന് നൽകണമെന്ന പൊതു വികാരം തുറന്ന് പറഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അവിശ്വസനീയമാണെന്ന് ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഇതൊരു കീഴടങ്ങലാണ്...ആത്മവിശ്വാസക്കുറവ് പാർട്ടി നേതൃത്വത്തെ ബാധിച്ചിരിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു. മതിയായ ഒരു കാരണവുമില്ലാതെയാണ് കേരള കോൺഗ്രസ്സ് മുന്നണി വിട്ടത്.. എന്നിട്ട് തിരിച്ച് വരുന്നതിന് മുൻപ് തന്നെ രാജ്യസഭാ സീറ്റ് നൽകിയിട്ട് വേണോ തിരിച്ചാനയിക്കാൻ...കോൺഗ്രസ്സ് ദുർബ്ബലപ്പെട്ട് ശക്തിപ്പെടുത്താൻ കഴിയുന്ന ഒന്നല്ല മുന്നണിയെന്നും ഷാഫി പറമ്പിൽ വിമർശിക്കുന്നു.
നിരാശയുണ്ട് പക്ഷെ, ഈ പതാക താഴെ വെക്കില്ലായെന്നും പോസ്റ്റിൽ പറയുന്നു. പാർട്ടിക്കുവേണ്ടി ഇനിയും പ്രവർത്തിക്കുമെന്നും കോൺഗ്രസ്സ് ഈ രാജ്യത്തിന്റെ അനിവാര്യതയാണെന്നും ഷാഫി പറമ്പിൽ പറയുന്നു. ഒരു ഉപതെരഞ്ഞെടുപ്പും രാജ്യസഭാ സീറ്റ് നിർണ്ണയം കൊണ്ടും നിർത്തി പോകാവുന്ന യുദ്ധമല്ല 2019ൽ നമ്മളേറ്റെടുക്കേണ്ടതെന്നും ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു.
കോൺഗ്രസിന്റെ ശബ്ദമാണ് കേരളത്തിൽ നിന്നു രാജ്യസഭയിലേക്ക് എത്തേണ്ടതെന്ന് ശബരീനാഥൻ എംഎൽഎയും പ്രതികരിച്ചു. 'രാജ്യസഭയിൽ ഇന്ന് കോൺഗ്രസ്സിന് 51 സീറ്റും ബിജെപിക്ക് 69 സീറ്റുമാണുള്ളത്. ഈ അവസരത്തിൽ രാഷ്ട്രീയപരമായും ആശയപരമായും ബിജെപിയെ പാർലമെന്റിൽ പ്രതിരോധിക്കേണ്ട വലിയൊരു ഉത്തരവാദിത്വമാണ് ദേശീയ തലത്തിൽ കോൺഗ്രസ് എന്ന ദേശീയപ്രസ്ഥാനത്തിനുള്ളത്. ഇതിനു പ്രാപ്തിയുള്ള ഒരു കോൺഗ്രസ്സ് ശബ്ദമാണ് രാജ്യസഭയിലേക്കു കേരളത്തിൽ നിന്നു നമ്മൾ തിരഞ്ഞെടുക്കേണ്ടത്. ഇതിൽ ഒരു വിട്ടുവീഴ്ചയെക്കുറിച്ചു ചിന്തിക്കാൻ പോലും കഴിയുകയില്ല' ശബരീനാഥൻ വ്യക്തമാക്കി.
രാജ്യസഭാ സീറ്റ് നൽകുന്നത് കോൺഗ്രസിന്റെ ആത്മാഭിമാനം പാലായിൽ പണയം വച്ച തീരുമാനമായി മാറിയെന്ന് റോജി എം.ജോൺ എംഎൽഎ വിമർശിച്ചു. 'സ്വന്തമായി ഏതെങ്കിലും സ്ഥാനം ലഭിക്കുവാൻ വേണ്ടി എടുത്ത നിലപാടായിരുന്നില്ല. കോൺഗ്രസിൽ മാറ്റങ്ങൾ ആഗ്രഹിക്കുന്ന സാധാരണ പ്രവർത്തകരുടെ ശബ്ദമാണ് ഞങ്ങൾ ഉയർത്തിയത്. പക്ഷേ, ഇതു കോൺഗ്രസിന്റെ ആത്മാഭിമാനം പാലായിൽ പണയം വച്ച തീരുമാനമായി. മുന്നണി രാഷ്ട്രീയത്തിന്റെ മര്യാദകൾ മനസ്സിലാകാഞ്ഞിട്ടല്ല. പക്ഷേ അതിനു വേണ്ടി കൈക്കൊള്ളുന്ന ആത്മഹത്യാപരമായ തീരുമാനങ്ങൾ നേതൃത്വത്തിന്റെ വീഴ്ചയായി കാണപ്പെടും. ഈ തീരുമാനം പുനഃപരിശോധിക്കണം എന്നു കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്' റോജി വ്യക്തമാക്കി.കേരളത്തിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് അനിൽ അക്കര എംഎൽഎ രാഹുൽ ഗാന്ധിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. തീരുമാനത്തിൽ കടുത്ത നിരാശയും പ്രതിഷേധവും അദ്ദേഹം രേഖപ്പെടുത്തി. തീരുമാനം പുനഃപരിശോധിക്കേണ്ടതു നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൂട്ടരാജി
രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് കോൺഗ്രസിൽ കൂട്ടരാജി. കെപിസിസി സെക്രട്ടറി കെ. ജയന്ത് ഫേസ്ബുക്കിലൂടെ രാജി അറിയിച്ചു.കെഎസ്യു ജില്ലാ കമ്മിറ്റി ഒന്നടങ്കം രാജിവയ്ക്കാൻ തീരുമാനിച്ചു. യൂത്ത് കോൺഗ്രസിന്റെ നേതാക്കളും രാജി അറിയിച്ചു. ഇവരെല്ലാവരും ചേർന്ന് നഗരത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ്. തീരുമാനത്തിൽ പ്രതിഷേധിച്ചു കണ്ണൂർ ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വച്ചതായി കെ.കെ.സുരേഷ്കുമാർ അറിയിച്ചു. കേരള കോൺഗ്രസിനു സീറ്റ് കൊടുക്കുന്ന തീരുമാനത്തിനു പിന്നാലെ 'പരമപുച്ഛം' എന്നു മാത്രം ഫേസ്ബുക്കിൽ പോസ്റ്റിട്ടാണു യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി പ്രതിഷേധിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്