കരുണയിൽ സർക്കാർ ഉത്തരവു പിൻവലിക്കാൻ സാധ്യമല്ല; പൂർണമായി പിൻവലിക്കാൻ കെപിസിസി പ്രസിഡന്റിന്റെ അന്ത്യശാസനം; പാർട്ടിയെ അനുസരിക്കാത്ത മന്ത്രിയെ നിലയ്ക്കു നിർത്തണമെന്നും സുധീരൻ; തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കരുണയുടെ പേരിൽ കോൺഗ്രസിൽ പോരു രൂക്ഷം
തിരുവനന്തപുരം: 'കരുണ' വിഷയത്തിൽ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കെപിസിസി പ്രസിഡന്റും സർക്കാരും രണ്ടുതട്ടിൽ നിൽക്കുന്നതാണു നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനും യുഡിഎഫിനും പ്രതിസന്ധി സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിനുശേഷം വൈകിട്ടു വീണ്ടും വാർത്താസമ്മേളനം വിളിച്ചാണു കരുണ വിഷയത്തിൽ സർക്കാർ ഉത്തരവു പൂർണമായി പിൻവലിക്കണമെന്നു കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടത്. സാങ്കേതിക കാരണങ്ങൾ പറയാതെ ജനഹിതം നോക്കുന്നതാണ് ഉചിതമെന്നു സുധീരൻ തുറന്നടിച്ചു.
കരുണയിൽ സർക്കാർ ഭൂമിയില്ലെന്നാണ് ഇന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. ഉത്തരവു പിൻവലിക്കാൻ സാധ്യമല്ല. ഭേദഗതി മാത്രമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം, പാർട്ടിയെ അനുസരിക്കാത്ത മന്ത്രിയെ നിലയ്ക്കു നിർത്തണമെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു.
സർക്കാരിനെ നേർവഴിക്കു നടത്തേണ്ടതു പാർട്ടിയുടെ ബാധ്യതയാണെന്നും സുധീരൻ പറഞ്ഞു. മന്ത്രിമാരുടെ തെറ്റു കണ്ടാൽ ഇനിയും തിരുത്തും. കരുണ ഉത്തരവു പിൻവലിക്കാൻ രണ്ടു തവണ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്നും സുധീരൻ പറഞ്ഞു. കരുണ എസ്റ്റേറ്റു വിഷയത്തിൽ ഭേദഗതി മാത്രം പോര, ഉത്തരവു പിൻവലിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. കെപിസിസി നിർവാഹക സമിതി യോഗത്തിലാണ് സുധീരൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതേസമയം, ഉത്തരവു പിൻവലിക്കാനാകില്ലെന്ന നിലപാടിലാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കരുണയിൽ സർക്കാർ ഭൂമി ഇല്ലെന്നാണു സർവെ റിപ്പോർട്ടെന്നാണു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. 840 ഏക്കറിൽ വനഭൂമി ഇല്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസസ്ഥാനത്തിലാണു സർവെ നടത്തിയത്. കരുണയ്ക്കു വ്യവസ്ഥകളുണ്ട്. കരുണ ഉത്തരവിൽ ഭേദഗതി വരുത്തി. ഇതുസംബന്ധിച്ചു വന്ന വാർത്തകൾ തെറ്റിദ്ധാരണാജനകം. കോടതിയുടെ തീരുമാനം വന്നശേഷമേ കരമടയ്ക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരുണ എസ്റ്റേറ്റിന് കരം അടയ്ക്കാൻ അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണമെന്ന മുൻ നിലപാട് സുധീരൻ ആവർത്തിച്ചു. ഉത്തരവ് ഭേദഗതി വരുത്തുകയല്ല വേണ്ടത്. പൂർണമായും പിൻവലിക്കണം. ഉത്തരവ് നൽകിയ കാര്യം പുറത്ത് വന്നപ്പോേൾ തന്നെ പിൻവലിക്കാൻ ആവശ്യപ്പെട്ടതാണ്. രണ്ടു തവണ റവന്യൂ മന്ത്രി അടൂർ പ്രകാശിന് കത്തും നൽകി. എന്നാൽ നടപടി ഉണ്ടാവാതെ വന്നതിനാലാണ് സർക്കാരിനെ വിമർശിക്കേണ്ടി വന്നത്. മന്ത്രിമാർക്ക് തെറ്റുകൾ പറ്റാം. അത് സ്വാഭാവികമാണ്. എന്നാൽ, അത് ചൂണ്ടിക്കാട്ടുകയും ആവശ്യമായ തിരുത്തലകൾ വരുത്താൻ നിർദ്ദേശിക്കുകയും ചെയ്യുക എന്നത് പാർട്ടിയുടെ ഉത്തരവാദിത്തമാണെന്നും സുധീരൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് അനാവശ്യ വിവാദത്തിനാണ് ഈ ഉത്തരവ് വഴിവച്ചത്. ഇത്തരം കാര്യങ്ങൾ യു.ഡി.എഫിന്റെ വിജയസാദ്ധ്യതയെ സാരമായി ബാധിക്കുമെന്നും സുധീരൻ ചൂണ്ടിക്കാട്ടി.
അതേസമയം, സുധീരനെ മുഖ്യമന്ത്രി യോഗത്തിൽ വിമർശിച്ചു. നിബന്ധനകളോടെയാണ് കരം അടയ്ക്കാൻ അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എതിർപ്പ് ഉയർന്നപ്പോൾ തന്നെ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് താൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അത് മുഖവിലയ്ക്ക് എടുക്കാതെ സുധീരൻ സർക്കാരിനെ വിമർശിക്കുകയായിരുന്നു. പ്രതിപക്ഷത്തിന് വീണു കിട്ടിയ ആയുധമായി സുധീരന്റെ നിലപാട്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ഇത്തരം നിലപാടുകൾ ആരിൽ നിന്നും ഉണ്ടാവരുതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഉപാധികളോടെയാണു കരമടയ്ക്കാൻ ഉത്തരവു നൽകിയതെന്നാണു മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. കരുണ എസ്റ്റേറ്റിനു കരമടക്കാൻ അനുമതി നൽകിയ വിവാദ ഉത്തരവ് പിൻവലിക്കില്ലെന്നു സർക്കാർ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഭേദഗതികളോടെ പുതിയ ഉത്തരവിറക്കാനാണു മന്ത്രിസഭാ തീരുമാനം. എന്നാൽ, കോടതി വിധി അനുസരിച്ച് ആക്ഷേപങ്ങൾക്കിട നൽകാതെയായിരിക്കും ഭേദഗതികൾ വരുത്തുകയെന്നും മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടായതായാണു വിവരങ്ങൾ.
അതിനിടെയാണു വിഷയത്തിൽ കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. സുധീരൻ കത്തു നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതലയോഗം ചേർന്നിരുന്നു. മുഖ്യമന്ത്രിയും റവന്യൂ മന്ത്രി അടൂർ പ്രകാശും പങ്കെടുത്ത യോഗത്തിൽ പക്ഷേ, കരമടക്കാനുള്ള അനുമതി പിൻവലിക്കേണ്ടതില്ല എന്ന തീരുമാനമാണുണ്ടായത്. ഇക്കാര്യത്തിൽ അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കുമെന്നും ഇതിന്റെ നിയമവശങ്ങൾ പരിശോധിക്കാൻ എജിയെ ചുമതലപ്പെടുത്തിയെന്നുമായിരുന്നു അന്ന് അടൂർ പ്രകാശ് പറഞ്ഞത്. എന്നാൽ ഈ തീരുമാനത്തിനെതിരേയും കടുത്ത എതിർപ്പും വിമർശനവുമായി സുധീരൻ രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റിന്റെ ഇത്തരത്തിലുള്ള എല്ലാ എതിർപ്പുകളും അവഗണിച്ചാണ് ഇന്നത്തെ മന്ത്രിസഭാ തീരുമാനം വന്നത്.
അതിനിടെ, കരുണ എസ്റ്റേറ്റിന് കരമടക്കാൻ അനുമതി നൽകിയ ഉത്തരവ് പിൻവലിക്കില്ലെന്ന മന്ത്രിസഭാ തീരുമാനത്തിനെതിരെ കോൺഗ്രസ് എംഎൽഎ ടി.എൻ. പ്രതാപൻ രംഗത്തെത്തി. തീരുമാനം ഖേദകരമാണെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിക്കില്ലെന്നും പ്രതാപൻ പറഞ്ഞു. ഈ തീരുമാനം കൊണ്ട് സർക്കാരിന് എന്താണ് നേട്ടമെന്നും പ്രതാപൻ ചോദിച്ചു. കരുണ എസ്റ്റേറ്റിന് കരമടക്കാമെന്ന് നിയമോപദേശം നൽകിയപ്പോഴും പ്രതാപൻ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ആരുടെയെങ്കിലും സ്ഥാപിത താത്പര്യങ്ങൾ ഇതിനു പിന്നിലുണ്ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു പ്രതാപൻ ആവശ്യപ്പെട്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍