വാർത്താസമ്മേളനം വിളിച്ച് വി എസ് അച്യുതാനന്ദനെ പരസ്യമായി തള്ളിപ്പറഞ്ഞ് പിണറായി വിജയൻ; വി എസിന് പാർട്ടി വിരുദ്ധ മാനസികാവസ്ഥയെന്ന് വിമർശിച്ച് പ്രമേയം; 'അയാളുടെ പ്രസ്താവനകളെ അവജ്ഞയോടെ തള്ളിക്കളയുന്നു'വെന്ന് വി എസിന്റെ മറുപടി: സംസ്ഥാന സമ്മേളനത്തിന് മുമ്പ് സിപിഎമ്മിൽ പൊട്ടിത്തെറി
ആലപ്പുഴ: സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പ് സിപിഎമ്മിൽ കലാപം. സംസ്ഥാന സെക്രട്ടറിയറ്റിൽ വി എസ് അച്യുതാനന്ദനെതിരെ അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചതു വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ വി എസും പരസ്യമായി പ്രതികരിച്ചതോടെയാണ് സമ്മേളനത്തിനു തൊട്ടുമുമ്പ് വി എസ്-പിണറായി പോര് വീണ്ടും ചർച്ചാവിഷയമായത്.
വി എസിന് പാർട്ടിവിരുദ്ധ മാനസികാവസ്ഥയാണെന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് വി എസും രംഗത്തെത്തിയത്. 'അയാളെന്തോ (പിണറായി) പറഞ്ഞത് താൻ അവജ്ഞയോടെ തള്ളിക്കളയുന്നു' എന്നു വ്യക്തമാക്കിയാണ് വി എസ് മാദ്ധ്യമങ്ങളെ കണ്ടത്.
പിണറായിയുടെ വാർത്താസമ്മേളനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് വി എസ് രൂക്ഷമായി തിരിച്ചടിച്ചത്. താൻ കത്തയച്ചത് പൊളിറ്റ് ബ്യൂറോയ്ക്കാണ്. അതിനു മറുപടി നൽകേണ്ടത് പിബിയാണ്. പിബി നേതാക്കൾ വരുമ്പോൾ അവരോടു താൻ സംസാരിക്കും. പാർട്ടി സമ്മേളനം നടക്കുന്ന കാലയളവിൽ ഒരാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കരുതെന്നാണ് കേന്ദ്ര കമ്മിറ്റി തീരുമാനം. അതുമറികടന്നാണ് നടപടിയെന്നും വി എസ് പറഞ്ഞു.
തന്റെ നിലപാടിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നു വ്യക്തമാക്കിയാണ് വി എസ് മാദ്ധ്യമങ്ങളോടു സംസാരിച്ചത്. പിണറായി വിജയനെ അയാൾ എന്നു സംബോധന ചെയ്താണ് വി എസ് സംസാരിച്ചത്. അയാളേതാണ്ട് എന്നോടെന്തോ നടപടി സ്വീകരിച്ചിരിക്കുന്നു എന്നു കേട്ടു. ഇതു താൻ അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന തരത്തിലായിരുന്നു പ്രസ്താവന. ഇതോടെ നാളെ തുടങ്ങുന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തിലെ പ്രധാന ചർച്ചകൾ ഈ വഴിക്കാകുമെന്നുറപ്പായി.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ തള്ളിപ്പറയുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റിന്റെ തീരുമാനം വ്യക്തമാക്കിയാണ് നേരത്തെ പിണറായി വാർത്താസമ്മേളനം നടത്തിയത്. പാർട്ടി അച്ചടക്കം ലംഘിക്കുകയാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു.
നിരവധി തവണ ശാസനയ്ക്കു വിധേയമായിക്കിയിട്ടും അച്ചടക്കലംഘനം തുടരുന്ന നടപടിയാണ് വി എസിന്റെ കൈയിൽ നിന്നുണ്ടായതെന്നും സെക്രട്ടറിയറ്റ് വിലയിരുത്തിയതായി പിണറായി പറഞ്ഞു.
പാർട്ടി കേന്ദ്രകമ്മിറ്റിക്കു വി എസ് നൽകിയ കത്ത് മാദ്ധ്യമങ്ങൾക്കു ചോർന്നു കിട്ടിയ സാഹചര്യത്തിലാണ് സംസ്ഥാന സമ്മേളനത്തിനു തൊട്ടുമുമ്പ് പിണറായി വിജയൻ മാദ്ധ്യമങ്ങളെ കണ്ടത്. കടുത്ത ഭാഷയിലാണ് വി എസിനെ പാർട്ടി വിമർശിച്ചത്. പാർട്ടിനയങ്ങൾ സംബന്ധിച്ചുള്ള വി എസിന്റെ കുറിപ്പിനെതിരെ പാർട്ടി സെക്രട്ടറിയറ്റിൽ വിമർശനമുയർന്നതായും പിണറായി പറഞ്ഞു. വി എസ് കത്തിൽ ആരോപിച്ച വിഷയങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് പിണറായി ആരോപണങ്ങൾ തള്ളിയത്.
പത്രത്തിൽ വന്ന രേഖയിലുള്ള കാര്യങ്ങൾ പഴയ ആരോപണങ്ങളുടെ ആവർത്തനം മാത്രമാണ്. വിഭാഗീയ ഉദ്ദേശ്യത്തോടെ നടത്തിയ കാര്യങ്ങൾ മാത്രമാണിത്. സംസ്ഥാന കമ്മിറ്റിക്ക് വി എസ് നേരത്തെ നൽകിയ കത്തിൽ പറയുന്ന കാര്യങ്ങൾ സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയറ്റും ചർച്ച ചെയ്ത് തള്ളിയതാണ്. ഈ കാര്യങ്ങൾ വീണ്ടും മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ദുരുദ്ദേശപരമാണ് പിണറായി പറഞ്ഞു. തുടർ നടപടികൾ കേന്ദ്ര കമ്മിറ്റി തീരുമാനിക്കുമെന്നും പിണറായി പറഞ്ഞു.
വി എസിനെതിരായ പ്രമേയത്തിൽ രൂക്ഷഭാഷയിലാണ് വിമർശനം ഉയർന്നത്. വി എസ് കൂടി ഉൾപ്പെട്ടിരുന്ന യോഗമാണ് പ്രമേയം അംഗീകരിച്ചത്. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റു വിഷയങ്ങളിലുമെല്ലാം വി എസ് കൂടി ഉൾപ്പെട്ട സമിതിയാണ് തീരുമാനങ്ങൾ എടുത്തത്. എന്നാൽ, അതെല്ലാം തൃണവൽഗണിച്ചാണ് വി എസ് പിന്നീട് നിലപാടുകൾ സ്വീകരിച്ചതെന്നു പിണറായി പറഞ്ഞു.
ഫെബ്രുവരി 9നും പത്തിനും ചേർന്ന സംസ്ഥാന സമിതിയിൽ വി എസിന്റെ കത്തു ചർച്ചയായിരുന്നു. എന്നാൽ ഈ കത്ത് എങ്ങനെ മാദ്ധ്യമങ്ങൾക്കു ലഭിച്ചുവെന്ന് പരിശോധിക്കണമെന്നും സെക്രട്ടേറിയറ്റിൽ ആവശ്യം ഉയർന്നു. പിബിയിൽ നിന്ന് നേരത്തെ ഒഴിവാക്കിയപ്പോൾ തന്നെ പാർട്ടിക്കെതിരായ പ്രസ്താവനകൾ പുറപ്പെടുവിക്കരുതെന്ന് വി എസിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇതു പാലിക്കാൻ വി എസ് തയ്യാറായില്ലെന്നും പിണറായി പറഞ്ഞു. തുടർച്ചയായ അച്ചടക്ക ലംഘനം പൊറുപ്പിക്കാനാവാതെയാണ് വി എസിനെ പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കിയത്. അന്ന് വി എസിനെ പരസ്യമായി താക്കീത് ചെയ്തതാണെന്നും പിണറായി പറഞ്ഞു.
ടി പി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ടും വി എസ് തെറ്റായ നിലപാടാണ് എടുത്തത്. പാർട്ടി സെക്രട്ടറിക്ക് അയച്ച കത്തിന്റെ ചില ഭാഗങ്ങൾ ചോർത്തി നൽകിയപ്പോൾ കേന്ദ്ര കമ്മറ്റി അന്നും വി എസിനെ താക്കീത് ചെയ്തതാണ്. എന്നാൽ അദ്ദേഹം അവസാനിപ്പിക്കാൻ കൂട്ടാക്കിയില്ല. ചന്ദ്രശേഖരനും കൂട്ടരും പുറത്ത് പോയപ്പോൾ വി എസിനെയാണ് കൂട്ടുപിടിച്ചത്. ജീവിച്ചിരിക്കുന്ന പാർട്ടി നേതാവ് തങ്ങളുടെ നേതാവാണെന്ന് വിഘടിത വിഭാഗം പറയുന്നത് ഒഞ്ചിയത്ത് പാർട്ടി സഖാകൾക്കുള്ളിൽ പ്രശ്നമുണ്ടാക്കി. ഇത് സംഘർഷം സൃഷ്ടിച്ചു. പാർട്ടി തീരുമാനമനുസരിച്ച് സിപിഎമ്മിന്റെ പരിപാടിയിൽ പങ്കെടുക്കാൻ വി എസ് ഒഞ്ചിയത്തെത്തി. എന്നാൽ വിഘടിത സംഘടനയെപറ്റി നേരിയ രീതിൽ പോലും ഒന്നും പരാമർശിക്കാൻ വി എസ് തയാറായില്ല. പുതിയ കത്തിൽ വി എസ് ആരോപിക്കുന്നത് പറയുന്നത് പഴയ കാര്യങ്ങളുടെ ആവർത്തനം തന്നെയാണ്.
സോളാർ സമരവുമായി ബന്ധപ്പെട്ട് എല്ലാതീരുമാനവും വി എസ് അടക്കമുള്ള നേതാക്കളും ചേർന്നാണ് എടുത്തത്. സമരത്തിന് മുൻപേ ജുഡീഷ്യൽ അന്വേഷണം നടത്തുന്നുവെന്ന കാര്യം പുതിയ വെളിപാടാണ്. പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള സങ്കൽപ്പ കഥയുടെതീരുമാനമാണ് വി എസ് ഇപ്പോൾ നടത്തിയത്. സമരം പിൻവലിച്ചതും വി എസ് അടക്കമുള്ള വരുടെ തീരുമാനത്തിലാണെന്നും പാർട്ടി സെക്രട്ടറിയേറ്റ് പ്രമേയത്തിൽ പറയുന്നു.
വി എസിന്റേതു കടുത്ത പാർട്ടി വിരുദ്ധ നിലപാടുതന്നെയാണ്. പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള മാനസികാവസ്ഥയിലേക്കു വി എസ് തരംതാണിരിക്കുകയാണ്. വി എസിന്റെ ആരോപണങ്ങളെല്ലാം അനവസരത്തിലുള്ളതാണ്. വി എസ് ഉന്നയിച്ച എല്ലാ വിഷയങ്ങളിലും പാർട്ടി കേന്ദ്രകമ്മിറ്റി ഉൾപ്പെടെയുള്ളവ നിലപാടുകൾ വ്യക്തമാക്കിയതാണ്. അതിനെതിരായ നടപടികൾ വി എസ് തുടരുന്നത് പാർട്ടിയെ ദുർബലപ്പെടുത്താനുള്ളതാണ് എന്നും സെക്രട്ടറിയറ്റിൽ പാസാക്കിയ പ്രമേയത്തെ ഉദ്ധരിച്ച് പിണറായി പറഞ്ഞു.
സിപിഐ(എം) സമ്മേളനത്തിന് മാദ്ധ്യമങ്ങളുടെ ഭാഗത്തു നിന്നു നല്ല പിന്തുണയാണ് ലഭിച്ചത്. ചില മാദ്ധ്യമങ്ങൾ ഇകഴ്ത്തിക്കാണിക്കാൻ ശ്രമിച്ചു. എന്നാൽ സമ്മേളനം അവസാന ഘട്ടത്തിൽ എത്തിയപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനം വിജയകരമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിഭാഗിയമായ ഒരു പ്രശ്നങ്ങളുമില്ലാതെയാണ് ജില്ലാ സമ്മേളനങ്ങൾ സമാപിച്ചത്. ഇത് പാർട്ടിയുടെ കരുത്ത് വർധിപ്പിച്ചു. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ വിഭാഗീയ പ്രവണതകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതും തിരുത്തി മുന്നോട്ടു പോകുമെന്നും പിണറായി പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ തനിക്കു തന്ന സഹകരണത്തിന് മാദ്ധ്യമങ്ങളോടു നന്ദി പറഞ്ഞാണ് പിണറായി വിജയൻ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.
വിഎസിനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രസ്താവനയുടെ പൂർണ്ണരൂപം ചുവടേ:
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്