മരണമണി ചെവിക്കൊള്ളുമോ? സിപിഐയെ അടുപ്പിക്കാൻ വീക്ഷണം; കോൺഗ്രസ് പത്രത്തിലെ മുഖപ്രസംഗം പരിഹാസ്യമെന്ന് പിണറായി; സിപിഐയെ സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ശബരിനാഥന്റെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇടതു മുന്നണിയിൽ വിള്ളലുണ്ടാക്കാൻ കോൺഗ്രസ് ശ്രമം. സിപിഐയെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുന്ന തരത്തിൽ കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ എഡിറ്റോറിയലെത്തി. സി പി എമ്മിനോളം തന്നെ ചീഞ്ഞുനാറാത്ത പാർട്ടി എന്ന നിലയിൽ സിപിഐ കപ്പലിൽ നിന്നും രക്ഷപ്പെടേണ്ടതാണ്. സി പി എം നേതാക്കളെപ്പോലെ വാക്കുകളിൽ വിഷം ചീറ്റാത്തവരും ശരീരഭാഷയിൽ ധാർഷ്ട്യം പ്രകടിപ്പിക്കാത്തവരുമാണ് സിപിഐക്കാർ. 1969 മുതൽ പത്തു വർഷക്കാലം കോൺഗ്രസ് മുന്നണിയിൽ നിന്ന് ഭരണം നടത്തിയ ഗൃഹാതുര ചിന്ത രഹസ്യമായി മനസ്സിൽ സൂക്ഷിക്കുന്നവരാണ് സിപിഐക്കാരെന്നാണ് എഡിറ്റോറിയലിൽ പറയുന്നത്.
അരുവിക്കര തെരഞ്ഞെടുപ്പ് പ്രചരണകാലത്തും സിപിഐ വിഷയം യുഡിഎഫ് ഉയർത്തിയിരുന്നു. സിപിഐയെ മുന്നണിയിലെത്തിക്കാനുള്ള നീക്കങ്ങൾക്ക് മുസ്ലിം ലീഗാണ് നേതൃത്വം നൽകിയത്. അരുവിക്കരയ്ക്ക് ശേഷം സിപിഐ മുന്നണി മാറുമെന്ന് ലീഗ് നേതാക്കൾ പരസ്യമായി പറഞ്ഞു. എന്നാൽ ഇതൊക്കെ വ്യാമോഹം മാത്രമെന്നായിരുന്നു സിപിഐയുടെ നിലപാട്. എങ്കിലും ഇടതുമുന്നണിയിൽ ഭിന്നത ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പുതിയ എഡിറ്റോറിയൽ. ഇടതു മുന്നണി വിപുലീകരണത്തിന് സിപിഐ(എം) ശ്രമിക്കുമ്പോഴാണ് ഇതെന്നതും ശ്രദ്ധേയമാണ്.
സി പി എം ആധിപത്യത്തിന്റെ നുകഭാരം പേറി മൂന്നര പതിറ്റാണ്ടുകളായി ഇടതുമുന്നണിയിൽ ഭൃത്യവേല ചെയ്യേണ്ടി വന്ന സിപിഐയുടെ വളർച്ച മുരടിച്ചു. തിന്നും കുടിച്ചും കൂത്താടിയും സി പി എം തടിച്ചുകൊഴുത്തപ്പോൾ സിപിഐ എല്ലും തോലുമായി അകാല വാർധക്യത്തിലേക്കെറിയപ്പെട്ടു. ഒന്നു ചീഞ്ഞു മറ്റൊന്നിനു വളമാവുന്നതുപോലെ സിപിഐ ചീഞ്ഞു സി പി എം വളർന്നു. ഒരു നാഴിയിൽ മറ്റൊരു നാഴി കൊള്ളില്ലെന്ന സത്യം തിരിച്ചറിയാൻ സിപിഐയ്ക്ക് സാധിച്ചില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന ആശയം സി പി എമ്മിന് അധികാരം പിടിക്കാനുള്ള കുറുക്കുവഴിയാണെന്ന് ഇനിയെങ്കിലും സിപിഐ തിരിച്ചറിയണം. തിരുവായ്ക്ക് എതിർ വാ ഇല്ലാത്ത സി പി എം നയത്തിൽ ജനാധിപത്യം നേരത്തെ തന്നെ വിച്ഛേദിക്കപ്പെട്ടിരുന്നുവെന്നും പറയുന്നു.
ഒമ്പത് വർഷങ്ങൾക്കുള്ളിൽ പത്ത് തിരഞ്ഞെടുപ്പുകൾ തോറ്റ ഇടതു മുന്നണിയും സി പി എമ്മും ഇനിയൊരു തിരഞ്ഞെടുപ്പ് ജയിക്കാനാവാത്തവിധം ദുർബലപ്പെട്ടിരിക്കുകയാണ്. ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ജയിക്കാനായിരിക്കില്ല; രണ്ടാം സ്ഥാനം നിലനിർത്താനായിരിക്കും അവരുടെ പോരാട്ടം. സി പി എമ്മിൽ നിന്നും വിജയത്തിന്റെ ബാറ്റൺ തട്ടിയെടുക്കാനുള്ള ഓട്ടത്തിൽ ബിജെപി അവരുടെ പിന്നിൽ കയ്യെത്തും ദൂരത്ത് എത്തിയിരിക്കുന്നു. ആ അവസ്ഥയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളത്തിലും ഇടതുമുന്നണി കപ്പൽച്ചേദത്തെ അഭിമുഖീകരിക്കുകയാണ്. മുങ്ങുന്ന കപ്പലിൽ കിടന്നു വെള്ളം കുടിച്ചു ചാവാതെ രക്ഷപ്പെടാനുള്ള മുന്നറിയിപ്പാണ് അരുവിക്കര നൽകുന്നതെന്നും പറയുന്നു.
വീക്ഷണം മുഖപ്രസംഗം പരിഹാസ്യമെന്ന് പിണറായി; സിപിഐയെ സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല
അതിനിടെ സിപിഐയെ സ്വാഗതം ചെയ്തുകൊണ്ട് വീക്ഷണത്തിൽ വന്ന മുഖപ്രസംഗം പരിഹാസ്യമെന്ന് സിപിഐ(എം). പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. വീക്ഷണത്തിൽ വരുന്നതൊക്കെ കോൺഗ്രസ് നേതാക്കൾ തന്നെ തള്ളിയിട്ടുണ്ട്. ഇടതുപക്ഷത്തോടൊപ്പം എപ്പോഴും ഉറച്ചു നിൽക്കുന്ന പാർട്ടിയാണ് സിപിഐ. ഇതേക്കുറിച്ചുള്ള നിലപാട് സിപിഐനേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇപ്പോൾ അതേക്കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിപിഐയെ സ്വാഗതം ചെയ്യുന്നുവെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. വീക്ഷണത്തിന്റെ മുഖപ്രസംഗം കോൺഗ്രസ് പാർട്ടിയുടെ നയമോ തീരുമാനമോ അല്ല. എന്നാൽ മതേതരത്വത്തിന് വെല്ലുവളി ഉയരുന്ന സാഹചര്യത്തിൽ സിപിഐയെ സ്വീകരിക്കാൻ ഒരുക്കമാണെന്ന് ചെന്നിത്തല പറഞ്ഞു. ബിജെപിയുടെ വരവിനെ ഭയക്കുന്നു. അതിനാൽ അന്ധമായ കോൺഗ്രസ് വിദ്വേഷം ഒഴിവാക്കിയാൽ ഇടതുപക്ഷ കക്ഷികളെ സ്വീകരിക്കാൻ തയ്യാറാണെന്ന് രമേശ്് ചെന്നിത്തല പറഞ്ഞു.
വീക്ഷണത്തിലെ എഡിറ്റോറിയലിന്റെ പൂർണ്ണ രൂപം
അരുവിക്കരയിലെ മരണമണി സിപിഐ ചെവിക്കൊള്ളുമോ?
അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം അനേകം ഗുണപാഠങ്ങളോടൊപ്പം ചില മുന്നറിയിപ്പുകളും നൽകുന്നു. ഇടതുമുന്നണി മുങ്ങുന്ന കപ്പലാണെന്നും ജീവനിൽ കൊതിയുള്ളവർ രക്ഷപ്പെടൂ എന്ന അപകടമുന്നറിയിപ്പാണ് തിരഞ്ഞെടുപ്പ് ഫലത്തിലെ കൂട്ടമണിയടിയിലൂടെ പ്രതിധ്വനിക്കുന്നത്.
ഒമ്പത് വർഷങ്ങൾക്കുള്ളിൽ പത്ത് തിരഞ്ഞെടുപ്പുകൾ തോറ്റ ഇടതു മുന്നണിയും സി പി എമ്മും ഇനിയൊരു തിരഞ്ഞെടുപ്പ് ജയിക്കാനാവാത്തവിധം ദുർബലപ്പെട്ടിരിക്കുകയാണ്. ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ജയിക്കാനായിരിക്കില്ല; രണ്ടാം സ്ഥാനം നിലനിർത്താനായിരിക്കും അവരുടെ പോരാട്ടം.
സി പി എമ്മിൽ നിന്നും വിജയത്തിന്റെ ബാറ്റൺ തട്ടിയെടുക്കാനുള്ള ഓട്ടത്തിൽ ബിജെപി അവരുടെ പിന്നിൽ കയ്യെത്തും ദൂരത്ത് എത്തിയിരിക്കുന്നു. ആ അവസ്ഥയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളത്തിലും ഇടതുമുന്നണി കപ്പൽച്ചേദത്തെ അഭിമുഖീകരിക്കുകയാണ്. മുങ്ങുന്ന കപ്പലിൽ കിടന്നു വെള്ളം കുടിച്ചു ചാവാതെ രക്ഷപ്പെടാനുള്ള മുന്നറിയിപ്പാണ് അരുവിക്കര നൽകുന്നത്.
സി പി എമ്മിനോളം തന്നെ ചീഞ്ഞുനാറാത്ത പാർട്ടി എന്ന നിലയിൽ സിപിഐ കപ്പലിൽ നിന്നും രക്ഷപ്പെടേണ്ടതാണ്. സി പി എം നേതാക്കളെപ്പോലെ വാക്കുകളിൽ വിഷം ചീറ്റാത്തവരും ശരീരഭാഷയിൽ ധാർഷ്ട്യം പ്രകടിപ്പിക്കാത്തവരുമാണ് സിപിഐക്കാർ. 1969 മുതൽ പത്തു വർഷക്കാലം കോൺഗ്രസ് മുന്നണിയിൽ നിന്ന് ഭരണം നടത്തിയ ഗൃഹാതുര ചിന്ത രഹസ്യമായി മനസ്സിൽ സൂക്ഷിക്കുന്നവരാണ് സിപിഐക്കാർ.
വലുപ്പചെറുപ്പമില്ലാത്ത, സമത്വത്തോടെയുള്ള ഐക്യമുന്നണി സംസ്കാരം ആവോളം ആസ്വദിച്ച അക്കാലം സിപിഐക്ക് വിസ്മരിക്കാനാവില്ല. മുന്നണിയിൽ രണ്ടാം കക്ഷിയായിരുന്നിട്ടും രണ്ടു തവണ മുഖ്യമന്ത്രിസ്ഥാനം സി അച്യുതമേനോനും പി കെ വാസുദേവൻ നായർക്കും നൽകുന്നതിൽ കോൺഗ്രസിന് വൈമുഖ്യമുണ്ടായിരുന്നില്ല.
സി അച്യുതമേനോന്റെ ഭരണനാളുകൾ സിപിഐയുടെ പുഷ്കല കാലവും കേരള വികസനത്തിന്റെ സുവർണകാലവുമായിരുന്നു. മരിച്ചാൽ ശവം മറവ് ചെയ്യാൻ ആറടി മണ്ണുപോലും ഇല്ലാത്ത ലക്ഷക്കണക്കിന് ഭൂരഹിതരെ ഭൂമിക്കുടമകളാക്കി മാറ്റിയത് അച്യുതമേനോൻ സർക്കാരിന്റെ മികച്ച നേട്ടമായിരുന്നു.
തലചായ്ക്കാൻ ഇടമില്ലാത്ത ലക്ഷക്കണക്കിന് പാവങ്ങളെ ആവാസ സ്ഥലത്തിനുടമകളാക്കിയ എം എൻ ഗോവിന്ദൻ നായരുടെ ലക്ഷം വീട് പദ്ധതി വിസ്മരിക്കാനാവില്ല. കേരളത്തിന്റെ വ്യവസായ വികസനത്തെ ത്വരിതപ്പെടുത്തിയ ടി വി തോമസിന്റെ 'ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്' എന്ന ആശയം ആ കാലത്തിന്റെ വരദാനമായിരുന്നു.
അഭിമാനകരമായ അത്തരം നേട്ടങ്ങളുടെ പൈതൃകം ഉപേക്ഷിച്ചുകൊണ്ടാണ് ഇ എം എസിന്റെ 'ക്ലീൻ സ്റ്റേറ്റ്' സിദ്ധാന്തത്തിന് പിന്നാലെ സിപിഐ പോയത്. കുരങ്ങന്റെ ഹൃദയം കൈക്കലാക്കാൻ ശ്രമിച്ച മുതലയെപ്പോലെ സിപിഐയിൽ നിന്നും മുഖ്യമന്ത്രിസ്ഥാനം തട്ടിപ്പറിക്കുകയായിരുന്നു സി പി എമ്മിന്റെ ലക്ഷ്യം. ഹൃദയം വൃക്ഷക്കൊമ്പിലാണെന്നു പറഞ്ഞു മുതലയെ കബളിപ്പിച്ചു രക്ഷപ്പെട്ട കുരങ്ങന്റെ കൗശലം പാവം സിപിഐക്കാർക്ക് ഇല്ലാതെ പോയി.
വാസുദേവൻ നായർ മുഖ്യമന്ത്രി സ്ഥാനം താലത്തിലാക്കി ഇ എം എസിന്റെ പാദത്തിൽ വച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുന്നതിൽ വലിയ ത്യാഗം സഹിച്ച സിപിഐക്ക് മതിയായ പരിഗണന സി പി എമ്മിൽ നിന്ന് ലഭിച്ചില്ല. കോൺഗ്രസ് മുന്നണിയിൽ കിരീടം ധരിച്ചു തിളങ്ങിയ ആ ശിരസ്സിൽ സി പി എം വച്ചുകൊടുത്തത് അവജ്ഞയുടെയും അവഗണനയുടെയും കുപ്പക്കൊട്ടകളായിരുന്നു.
സി പി എം ആധിപത്യത്തിന്റെ നുകഭാരം പേറി മൂന്നര പതിറ്റാണ്ടുകളായി ഇടതുമുന്നണിയിൽ ഭൃത്യവേല ചെയ്യേണ്ടി വന്ന സിപിഐയുടെ വളർച്ച മുരടിച്ചു. തിന്നും കുടിച്ചും കൂത്താടിയും സി പി എം തടിച്ചുകൊഴുത്തപ്പോൾ സിപിഐ എല്ലും തോലുമായി അകാല വാർധക്യത്തിലേക്കെറിയപ്പെട്ടു. ഒന്നു ചീഞ്ഞു മറ്റൊന്നിനു വളമാവുന്നതുപോലെ സിപിഐ ചീഞ്ഞു സി പി എം വളർന്നു.
ഒരു നാഴിയിൽ മറ്റൊരു നാഴി കൊള്ളില്ലെന്ന സത്യം തിരിച്ചറിയാൻ സിപിഐയ്ക്ക് സാധിച്ചില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന ആശയം സി പി എമ്മിന് അധികാരം പിടിക്കാനുള്ള കുറുക്കുവഴിയാണെന്ന് ഇനിയെങ്കിലും സിപിഐ തിരിച്ചറിയണം. തിരുവായ്ക്ക് എതിർ വാ ഇല്ലാത്ത സി പി എം നയത്തിൽ ജനാധിപത്യം നേരത്തെ തന്നെ വിച്ഛേദിക്കപ്പെട്ടിരുന്നു.
കമ്യൂണിസ്റ്റ് വിരുദ്ധമായ ആശയത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഇടതുപക്ഷം എന്ന ആശയവും സി പി എം ഉപേക്ഷിച്ചിരിക്കയാണ്. പ്രത്യയശാസ്ത്ര പ്രതിബദ്ധതയില്ലാത്ത കോർപ്പറേറ്റ് ദല്ലാളന്മാരുടെ കൂട്ടായ്മ മാത്രമാണിന്ന് സി പി എം. ശുദ്ധമായ ഇടതുപക്ഷ വിചാരങ്ങളും പതിതപക്ഷ വികാരങ്ങളും മതനിരപേക്ഷ ദർശനങ്ങളും സംരക്ഷിക്കണമെങ്കിൽ സി പി എമ്മിന്റെ കളങ്കിത ബന്ധത്തിൽ നിന്നും സിപിഐ പുറത്ത് ചാടണം. തെലങ്കാനയിലെയും ബീഹാറിലെയും സിപിഐ അന്ധമായ കോൺഗ്രസ് വിരോധം ഉപേക്ഷിച്ച് കോൺഗ്രസുമായി സൗഹാർദ്ദം പങ്കിടുന്നു.
ആധുനിക കേരള വികസന ചരിത്രത്തിൽ അച്യുതമേനോൻ കൊത്തിവച്ച വികസന കാലത്തിന്റെ പൈതൃകം സിപിഐ ഏറ്റുവാങ്ങണം. പൂർവകാലത്തിന്റെ അഭിമാനസ്മൃതികളുമായി ആർ എസ് പി തിരിച്ചുവന്നെങ്കിൽ എന്തുകൊണ്ട് സിപിഐക്കും ആ മാർഗ്ഗം സ്വീകരിച്ചുകൂടാ? അരുവിക്കരയിൽ മുഴങ്ങുന്ന മരണമണി ഇടതുമുന്നണിയുടെ സർവനാശത്തിന്റെ മുന്നറിയിപ്പാണെന്ന് തിരിച്ചറിയാനുള്ള വിവേകം സിപിഐക്ക് ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്