ആദർശം പറഞ്ഞിരുന്നാൽ ബിജെപിയെ തോൽപ്പിക്കാനാവില്ല; വരട്ട് വാദം ഉപേക്ഷിച്ച് അടവ് നയം സ്വീകരിക്കണം: അനാരോഗ്യം മൂലം ഡൽഹിക്ക് പോകാതിരുന്ന വി എസ് കോൺഗ്രസുമായി സഹകരിക്കുമെന്ന് നിർദ്ദേശിച്ചു കേന്ദ്രകമ്മറ്റിക്ക് കത്ത് നൽകി
കൊൽക്കത്ത: ആദർശം പറഞ്ഞിരുന്നാൽ ബിജെപിയെ പരാജയപ്പെടുത്താനാവില്ലെന്നും അടവുനയത്തിൽ കടുംപിടിത്തമല്ല, വഴക്കമാണു വേണ്ടതെന്നും സിപിഎം കേന്ദ്ര കമ്മിറ്റിക്കു (സിസി) നൽകിയ കത്തിൽ വി എസ്.അച്യുതാനന്ദൻ. സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് ചർച്ചചെയ്യാനുള്ള സിസി യോഗത്തിനു മുന്നോടിയായിട്ടാണു വി എസ് കത്തു നൽകിയത്.
ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണു മുഖ്യലക്ഷ്യമെങ്കിലും കോൺഗ്രസുമായി ഒരുതരത്തിലും സഹകരിക്കാൻ പാടില്ല എന്ന കാരാട്ട്പിണറായി പക്ഷ നിലപാടിനെ ശക്തമായ ഭാഷയിൽ തള്ളിക്കളഞ്ഞും ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു പിന്തുണ വ്യക്തമാക്കിയുമുള്ളതാണു കത്ത്.
വിഎസിന്റെ കത്തിന്റെ പൂർണ്ണ രൂപം
സഖാക്കളേ,
ഇത്തവണ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാൻ കഴിയാത്ത സ്ഥിതിയിലാണു ഞാൻ. കാരണം, ഒരാഴ്ചത്തെവിശ്രമവും മുട്ടിന്റെ വേദന കുറയുന്നതുവരെ ഏതാനും ദിവസത്തെ ഫിസിയോതെറപ്പിയും ഡോക്ടർ നിർദ്ദേശിച്ചിരിക്കുകയാണ്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ അടവുനയത്തെക്കുറിച്ച് ചില കാര്യങ്ങൾ എനിക്കു സിസിയെ അറിയിക്കാനുണ്ട്.
ഇന്ത്യയിൽ ഉതുത്തിരിയുന്ന മൂർത്തമായ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, രാഷ്ട്രീയ അടവു നയം പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയമാണ്. നിശ്ചിതമായ മാർഗരേഖയുടെയോ പ്രമാണങ്ങളുടെയോ അടിസ്ഥാനത്തിൽ തീരുമാനിക്കാവുന്നതല്ല അടവുനയം. അങ്ങനെ സംഭവിച്ചാൽ അതിൽ അടവ് ഉണ്ടാവില്ല തന്ത്രപരമായ നിബന്ധകളുടെ, കൗശലപരമായ വാക്കുകളുപയോഗിച്ചുള്ള ആവർത്തനം മാത്രമാവുമത്. അത് പരാമവധി സഖ്യകക്ഷികളെ ഒരുമിപ്പിക്കാനും ശത്രുശക്തികളെ ഭിന്നിപ്പിക്കാനുമുള്ള നമ്മുടെ ആത്മാർഥ ശ്രമം വൃഥാവിലാക്കും.
സാമ്പത്തിക നയത്തിന്റെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമില്ലെന്നതു വാസ്തവമാണ്. എന്നാൽ, 1991മുതൽ ഇപ്പോൾവരെ ഉദാവത്കരണംസ്വകാര്യവത്കരണംആഗോളവത്കരണം (എൽപിജി) സംംബന്ധിച്ച് അത്തരം ഭരണവർഗ പാർട്ടികളെടുത്തിട്ടുള്ള നിലപാടുകൾ പരിശോധിച്ചാൽ നമുക്കു കാണാൻ സാധിക്കുന്നതിതാണ്: ബിജെപിയും കോൺഗ്രസുംപോലെയുള്ള പ്രധാന ഭരണവർഗ പാർട്ടികളും ഒട്ടുമിക്ക പ്രാദേശിക പാർട്ടികളും എൽപിജിയുടെ ഇരയായിട്ടുണ്ട്. ഈ ശോഷണം ബൂർഷ്വാ രാഷ്ട്രീയത്തിന്റെ പൊതുവായ പാപ്പരത്തത്തിന് ഏകദേശം പൂർണമായിത്തന്നെ കാരണമായിട്ടുണ്ട്.
ഇന്ത്യയിൽ ഇടതു ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽപോലും ഈ പാപ്പരത്തത്തിന്റെ അനുരണനങ്ങൾ പ്രതിഫലിക്കുന്നുണ്ട്. കേരളത്തെ ഉദാഹരണമാക്കി അത്തരം പല സംഭവങ്ങളും ഞാൻ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോൾ അതിൽ ഊന്നൽ കൊടുക്കാനല്ല ഉദ്ദേശിക്കുന്നത് എന്നതിനാൽ വിശദീകരിക്കുന്നില്ല.
തന്ത്രപരമായ എല്ലാത്തരം െഎക്യമുന്നണികളിൽനിന്നും ബൂർഷ്വാ പാർട്ടികളെ പൊതുവായ പാപ്പരത്തത്തിന്റെ പേരിൽ ഒഴിവാക്കി നിർത്തുന്നത് ഫലത്തിൽ വിഭാഗീയ രീതിയുടേതായ പിഴവായിരിക്കും. അതു നമ്മളെ സൈദ്ധാന്തിക പ്രതിപക്ഷമാക്കും, ജനവിരുദ്ധ നയങ്ങളെ എതിർക്കുന്ന പ്രായോഗിക പ്രതിപക്ഷമാക്കില്ല.
യുഎസ്എസ്ആറിന്റെ തകർച്ചയ്ക്കും ആഗോളവത്കരണത്തിന്റെ ഉദ്ഘാടനത്തിനുംശേഷമുണ്ടായിട്ടുള്ള ചരിത്രപരമായ കാരണങ്ങളാലാണ് ബൂർഷ്വാ രാഷ്ട്രീയത്തിൽ വ്യതിയാനം സംഭവിച്ചിരിക്കുന്നത്. ബാബറി മസ്ജിദ് പൊളിച്ചതും വർഗീയ ഫാഷിസ്റ്റിക് ശക്തികളുടെ വളർച്ചയും ബൂർഷ്വാ രാഷ്ട്രീയത്തിന്റെ ശോഷണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
ആഗോള സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി. പ്രത്യേകിച്ചും, രണ്ടാം യുപിഎയുടെ കാലത്ത്. വാസ്തവത്തിൽ, കോൺഗ്രസുണ്ടാക്കിയ പ്രതിസന്ധി മുതലെടുത്താണ് ബിജെപി അധികാരത്തിലെത്തിയത്. ഇപ്പോൾ, മോദി സർക്കാർ ഒരുവശത്ത് എൽപിജി നയങ്ങൾ നിർദ്ദാക്ഷിണ്യം നടപ്പാക്കുന്നു; മറുവശത്ത്, വർഗീയ വിദ്വേഷം ആളിക്കത്തിച്ചും പുരോഗമന ചിന്താഗതിക്കാരായ ബുദ്ധിജീവികളെ കൊലപ്പെടുത്തിയും മറ്റും ദേശീയതലത്തിൽ ശക്തി വർധിപ്പിക്കുന്നു. ജുഡീഷ്യറിയെ കളിപ്പാവയാക്കിയിരിക്കുന്നു. സൈനിക, ഇന്റലിജൻസ് കാര്യങ്ങളിൽ യുഎസിനോടും സയണിസ്റ്റ് ഇസ്രയേലിനോടും പരസ്യമായി കൂട്ടുചേരുന്നു.
മോദി സർക്കാർ ആഗോളവത്കരണ നയങ്ങളുടെ മികച്ച നടത്തിപ്പുകാരും സമൂഹത്തിലെ വർഗീയവത്കരണത്തിന് ആക്കംകൂട്ടുന്നവരും സാമ്രാജ്യത്വ പദ്ധതിയോടു ദേശീയമായി കീഴ്പ്പെടുന്നതിന്റെ മുഖ്യ ഏജന്റുമായിരിക്കുന്നു. അപ്പോൾ, ഏറ്റവും മോശമായ സാഹചര്യമാണിതെന്നു കണക്കാക്കാം, തീർത്തും മോശപ്പെട്ട സാഹചര്യം.
രൂപത്തിലും മുന്നണികൾക്കൊണ്ടും നമുക്കുള്ള ശക്തികൊണ്ട് ഒറ്റയ്ക്ക് ഈ സാഹച്യത്തോടു പോരാടാനാവില്ല. മേൽപറഞ്ഞ ബൂർഷ്വാ പ്രതിപക്ഷത്തുനിന്ന് അനുകൂല നിലപാടുകാരിൽ പരമാവധിപ്പേരെയും നമ്മുടെ പക്ഷത്താക്കേണ്ടതുണ്ട്; അടവുപരമായി മുന്നേറാൻ സാധ്യമായ മാർഗം തുറക്കേണ്ടതുണ്ട്. ഈ ആശങ്കയും വിവേകവുമായി വേണം രാഷ്ട്രീയ അടവുനയത്തെ സമീപിക്കാൻ.
മോദി രാജിനു പരിസമാപ്തി കുറിക്കേണ്ടത് ദേശീയ പരമാധികാരം സംരക്ഷിക്കാനും സാമ്പത്തിക സുരക്ഷയ്ക്കും രാജ്യത്തിന്റെ മതനിരപേക്ഷവും ജനാധിപത്യപരമായ നിലനിൽപിനുംവേണ്ടി ഈ ഘട്ടത്തിൽ സുപ്രധാനമാണെന്നതിനോട് നാമെല്ലാവരും യോജിക്കുമെന്ന് ഞാൻ കരുതുന്നു.
അതാണ് ലക്ഷ്യമെന്നു തീരുമാനിക്കുകയും ആ ലക്ഷ്യം നേടാനായുള്ള സമ്പൂർണമായ കടന്നാക്രമണത്തിന് ആഹ്വാനം നൽകുകയും ചെയ്തുകഴിഞ്ഞാൽ, യഥാർഥ മാർക്സിസ്റ്റുകൾ എന്ന നിലയ്ക്ക്, ആ ലക്ഷ്യം നേടാൻ ഏറ്റവും വിശാലമായ അടവു പ്രയോഗിക്കണം. മറിച്ച്, ആദർശവും പറഞ്ഞുകൊണ്ടിരുന്നാൽ, അത് പെറ്റി ബൂർഷ്വാ തത്വവാദത്തിന്റെ പ്രകടനം മാത്രമാവും, പ്രോലിറ്റേറിയൻ താൽപര്യമാവില്ല.
ലക്ഷ്യം നേടാൻ നമ്മൾ എന്താണു ചെയ്യേണ്ടത്? ബൂർഷ്വാ രാഷ്ട്രീയം തന്ത്രപരമായ ശോഷണം നേരിടുകയാണ്. അപ്പോൾ, മൂല്യപരമായി ഏറ്റവും ശോഷിച്ചുകൊണ്ടിരിക്കുന്നതും ഉഗ്രശേഷിയുള്ളതുമായ വിഭാഗത്തെ മൂർത്തമായി ലക്ഷ്യം വയ്ക്കണം. മോദിരാജും സംഘ് ഫാഷിസവുമാണത് എന്നതിൽ സംശയമില്ല. അത്,ഒരുവശത്ത്, രാഷ്ട്രത്തിന്റെ സാമ്പത്തിക പരമാവധികാരത്തിന്റെ അടിത്തറയും വിശാല രാഷ്ട്രീയ ചട്ടക്കൂടിന്റെ തൂണുകളും, മറുവശത്ത്, സമൂഹത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവും മുറിച്ചുമാറ്റാൻ ഇപ്പോൾ ഭരണവർഗങ്ങളുടെ ഇരുതല വാളായി മാറിയിരിക്കുന്നു.
അടിസ്ഥാന വ്യവസായങ്ങളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ബാങ്കുകളെയും വിറ്റുതുലയ്ക്കുന്ന, വർഗീയ, ജാതി അടിസ്ഥാനത്തിൽ വിനാശകരമായ രീതിയിൽ ജനത്തെ വിഭജിക്കുന്ന പ്രതിലോമ ശക്തിയാണത്. സാമ്രാജ്യത്വത്തിന്റെ പ്രിയപ്പെട്ട സഖ്യകക്ഷി. അതിന്റെ തലയ്ക്കുതന്നെ അടിക്കണം. ആ പോരാട്ടത്തിൽ പരമാവധിപ്പേരെ കൂടെക്കൂട്ടണം. അതിന് പഴയ രാഷ്ട്രീയ അടവുനയത്തിന്റെ വരട്ടുവാദപരമായ ആവർത്തനം ഉപേക്ഷിക്കണം. സാധ്യതകൾ അവശേഷിപ്പിക്കാൻ തയ്യാറവണം. നമ്മുടെ ശക്തിയും ഇടതു ശക്തിയും ഒരുമിപ്പിക്കുന്നതിനൊപ്പം, അടവരുപരമായ വഴക്കവും ഉണ്ടായാൽ മാത്രമേ ശത്രുവിനെ പ്രായോഗികമായി പരാജപ്പെടുത്തുന്നതിന് തത്വാധിഷ്ഠിത പ്രതിപക്ഷ മുന്നേറ്റം സാധ്യമാവുകയുള്ളു. അതായിരിക്കണംബുദ്ധിപരമായി നമ്മൾ സ്വീകരിക്കുന്ന അടവ്.
ഫാഷിസ്റ്റിക് മുന്നേറ്റത്തിന്റെ നിലവാരത്തിലും തോതിലുമുള്ള വലിയ വ്യത്യാസം നമ്മൾ കണക്കിലെടുക്കേണ്ടതുണ്ട്. അത്, രാഷ്ട്രീയ അടവു നയത്തിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത വർധിപ്പിക്കുന്നു മേൽപറഞ്ഞവ മനസിൽവച്ചുള്ള മാറ്റങ്ങൾ. സാഹചര്യം തീർത്തും കലങ്ങിമറിഞ്ഞതാണ്. അത് ബൂർഷ്വകളെ, പ്രത്യേകിച്ചും അവരുടെ ആക്രമണോൽസുക ഫാഷിസ്റ്റ് ശാഖയെ അടവുപരമായി വഴക്കമുള്ളതാക്കുന്നു. അപ്പോൾ നമ്മൾ കടുംപിടുത്തത്തോടെ ഒഴിഞ്ഞുമാറിനിന്നാൽ പോരാട്ടത്തിൽ പരാജയപ്പെടും.
ത്രിദിന സിസി യോഗം ഇന്നലെ തുടങ്ങി. സിസിയിലെ പ്രത്യേക ക്ഷണിതാവായ വി എസ്, ഡോക്ടറുടെ നിർദ്ദേശാനുസരണം വിശ്രമത്തിലായതിനാൽ സിസിക്ക് എത്തിയിട്ടില്ല. കത്തു കഴിഞ്ഞദിവസം തന്നെ സിസി അംഗങ്ങൾക്കു ലഭ്യമാക്കിയിരുന്നു. പാർട്ടി കോൺഗ്രസിൽ പരിഗണിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിനു യച്ചൂരി തയാറാക്കിയ രേഖയും പ്രകാശ് കാരാട്ടും എസ്.രാചന്ദ്രൻ പിള്ളയും ചേർന്നു തയാറാക്കിയ ബദൽ രേഖയുമാണു നാളെ സമാപിക്കുന്ന സിസി പരിഗണിക്കുന്നത്.
പ്രമേയത്തിലെ രാജ്യാന്തര കാര്യങ്ങളെക്കുറിച്ചുള്ള ഭാഗത്തിൽ ഇരുവിഭാഗങ്ങൾക്കും യോജിപ്പാണ്. ആ ഭാഗം യച്ചൂരി അവതരിപ്പിച്ചു. അതിനുശേഷം ദേശീയ രാഷ്ട്രീയത്തെക്കുറിച്ചുള്ള ബദൽരേഖ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ചു; പിന്നാലെ, യച്ചൂരി തന്റെ നിലപാടും. കോൺഗ്രസുമായി ധാരണയ്ക്ക് അവസരമുണ്ടാക്കുന്നതു സഖ്യത്തിൽ എത്തുമെന്ന് കാരാട്ട് വാദിച്ചു. കാരാട്ട്പക്ഷവുമായി അഭിപ്രായ െഎക്യത്തിനു പരമാവധി ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്നു രേഖ അവതരിപ്പിച്ച് യച്ചൂരി പറഞ്ഞു. എ.കെ.ബാലൻ, എ.വിജയരാഘവൻ, എളമരം കരീം, ഇ.പി.ജയരാജൻ എന്നിവരുൾപ്പെടെ 25 പേർ ഇന്നലെ പ്രസംഗിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്