Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആരാണ് സിപിഎം കേന്ദ്ര കമ്മിറ്റിയിലെത്തിയ എ ആർ സിന്ധു? കേരളത്തിലെ അണികൾ അറിയാത്ത മലയാളി നേതാവ് പാർട്ടി ഉന്നത ഘടകത്തിൽ എത്തിയത് എങ്ങനെയെന്ന് ചോദിച്ച് അണികൾ; മുൻ എംഎൽഎ പി കൃഷ്ണപ്രസാദിന്റെ ഭാര്യ കേന്ദ്രകമ്മിറ്റിയിൽ എത്തിയത് ഹിന്ദി മണ്ണിൽ തൊഴിലാളി സമരങ്ങൾക്ക് ചുക്കാൻ പിടിച്ച സഖാവായി

ആരാണ് സിപിഎം കേന്ദ്ര കമ്മിറ്റിയിലെത്തിയ എ ആർ സിന്ധു? കേരളത്തിലെ അണികൾ അറിയാത്ത മലയാളി നേതാവ് പാർട്ടി ഉന്നത ഘടകത്തിൽ എത്തിയത് എങ്ങനെയെന്ന് ചോദിച്ച് അണികൾ; മുൻ എംഎൽഎ പി കൃഷ്ണപ്രസാദിന്റെ ഭാര്യ കേന്ദ്രകമ്മിറ്റിയിൽ എത്തിയത് ഹിന്ദി മണ്ണിൽ തൊഴിലാളി സമരങ്ങൾക്ക് ചുക്കാൻ പിടിച്ച സഖാവായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൊതുവെ യുഡിഎഫ് കോട്ട എന്നറിയിപ്പെട്ട സുൽത്താൽ ബത്തേരി നിയമസഭാ മണ്ഡലത്തിൽ നിന്നും 2006 ലെ തെരഞ്ഞെടുപ്പിൽ 25000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയ ഒരു സഖാവുണ്ട്. പി കൃഷ്ണപ്രസാദ് എന്നാണ് അദ്ദേഹത്തിന്റെ പേര്. കൃഷ്ണപ്രസാദിന്റെ സ്ഥാനാർത്ഥിത്വം അവസാന നിമിഷത്തിൽ അപ്രതീക്ഷിതമായാണ് എത്തിയത്. അന്ന് ബത്തേരിക്കാർ ചോദിച്ചു ആരാണ് ഇ പി കൃഷ്ണപ്രസാദ് എന്ന്. എന്നാൽ അടിയുറച്ച സഖാവായി പ്രവർത്തിച്ച് മണ്ഡലത്തിലെ ജനങ്ങളെ കൈയിലെടുത്തപ്പോൾ വൻ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചു. കാർഷിക പ്രശ്‌നങ്ങളെ കേരളത്തിന്റെ നിയമസഭയിൽ എത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച അദ്ദേഹം പിന്നീട് സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായി ഒതുക്കപ്പെട്ടു. വി എസ് പക്ഷത്തോളുള്ള കൂറായിരുന്നു അദ്ദേഹത്തിന് വിനയായത്.

ഇന്ന് എ ആർ സിന്ധു എന്ന മലയാളി നേതാവിനെ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തപ്പോൾ അണികളിൽ ഉയർന്ന ചോദ്യം ഇതാണ് ആരാണ് ഈ സിന്ധു സഖാവ് എന്ന്. മലയാളി ആണെങ്കിലും പ്രവർത്തന മണ്ഡലം ഹിന്ദി ഹൃദയഭൂമിയിലും ഡൽഹിയിലുമായിരുന്ന സിന്ധുവിനെ കേരളത്തിലെ അണികൾക്കും നേതാക്കൾക്കും വലിയ പരിചയമില്ല. പി കൃഷ്ണപ്രസാദിന്റെ ഭാര്യ എന്ന നിലയിൽ അണികൾക്ക് പരിചയമുണ്ടെന്ന് മാത്രം. എന്തായാലും കേന്ദ്ര കമ്മിറ്റിയിലേക്ക് ഒഴിവുള്ള സീറ്റിലേക്കാണ് സിന്ധുവിനെ തിരഞ്ഞെടുത്തത്.

കോട്ടയം പൊൻകുന്നം സ്വദേശിയാണ് എ ആർ സിന്ധു. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. വാഴൂർ എൻഎസ്എസ് കോളേജ് വിദ്യാർത്ഥിയായിരുന്ന കാലം മുതൽ എസ്എഫ്‌ഐയിൽ സജീവമായി. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 1990-91ൽ എംജി സർവകലാശാലാ വൈസ് ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ സജീവ രാഷ്ട്രീയവുമായി കാര്യമായ ബന്ധമൊന്നും ഇവർക്കില്ല.

1996 മുതൽ ഡൽഹി കേന്ദ്രീകരിച്ചായിരുന്നു എ ആർ സിന്ധുവിന്റെ പ്രവർത്തനം. 2012 മുതൽ ഓൾ ഇന്ത്യ ഫെഡറേഷൻ ഫോർ അംഗൻവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സിന്റെ ജനറൽ സെക്രട്ടറിയാണ്. രാജ്യത്തുടനീളം ഉയർന്നുവരുന്ന അംഗൻവാടി തൊഴിലാളി സമരങ്ങളുടെ നേതൃനിരയിലെ കരുത്തുറ്റ സാന്നിധ്യമാണ് എ ആർ സിന്ധു. അഖിലേന്ത്യാ കിസാൻ സഭ നേതാവെന്ന നിലയിൽ പി കൃഷ്ണപ്രസാദ് ഇപ്പോൾ പ്രവർത്തിക്കുന്നതും ഡൽഹിയ കേന്ദ്രീകരിച്ചാണ്.

സിപിഎമ്മിലെ ഇളമുറക്കാരിൽ ബുദ്ധീജീവി പരിവേഷമുള്ള നേതാവാണ് സിന്ധു. സിപിഎം നേതൃ നിരയിലേക്ക് ഉയർന്നത് വൈകിയാണ് അവർ എത്തിപ്പെട്ടത് കേന്ദ്രത്തിലുള്ള നേതാക്കളുടെ താൽപ്പര്യത്തോടെ തന്നെയാണ്. രാഷ്ട്രീയത്തിന് വേണ്ടി കൃഷ്ണപ്രദാസും സിന്ധുവും ജീവിതം ഉഴിഞ്ഞു വെച്ചപ്പോൾ കുടുംബത്തെ മറന്നു എന്നുപറഞ്ഞാൽ അതിൽ തെറ്റില്ല. രണ്ടാളുകളും ഇപ്പോഴും തിരക്കിലായിരുന്നതിനാൽ കുട്ടികളില്ല. എന്തായാലും സി പി എം എല്ലാ അർഥത്തിലും ഒരു വലിയ പ്രതിസന്ധി ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ ഇത്തരമൊരു നേതാവ് നേതൃനിരയിൽ എത്തുന്നത് പാർട്ടിക്ക് പോരാട്ടങ്ങളുടെ പാതയിൽ മുതൽക്കൂട്ടാകുമെന്ന അഭിപ്രായങ്ങൾ ഉയർന്നു കഴിഞ്ഞു.

ഹിന്ദി മണ്ണിലാണ് സിന്ധുവിന്റെ പ്രധാന പ്രവർത്തനം. ഹിന്ദിയിലുള്ള ആശയവിനിമശേഷിയും പ്രസംഗപാടവവും വടക്കേന്ത്യയിലെ തൊഴിലാളി പ്രക്ഷോഭങ്ങളിലെ നിർണായ സാന്നിധ്യമാക്കുന്നു. മോദി ഭരണത്തിനെതിരെ രാജ്യമെങ്ങും ഉയരുന്ന വിവിധ അസംതൃപ്തികളെ ഏകോപിപ്പിക്കാനുള്ള ദൗത്യങ്ങൾക്കിടെയാണ് പാർട്ടിയുടെ പുതിയ ചുമതല. ഈ നിലയിൽ സിന്ധുവിന് ശോഭിക്കാൻ സാധിക്കുമെന്നാണ് കേന്ദ്രത്തിലെ മുതിർന്ന നേതാക്കളും പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP