രാജ്യസഭ സീറ്റ് മാണി കൊണ്ടു പോയതിന്റെ ക്ഷീണം തീരും മുമ്പ് കെപിസിസി പ്രസിഡന്റ് പദവി പ്രഖ്യാപനം കൂടി എത്തുമ്പോൾ കോൺഗ്രസിൽ അടി മൂക്കും; ലിസ്റ്റിലെ മുമ്പൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ; പ്രവർത്തകർക്കിടയിൽ മുൻതൂക്കം കെ സുധാകരനെയോ വി ഡി സതീശനെയോ നിയമിക്കണമെന്ന ആവശ്യത്തിന്; വിവാദം പേടിച്ചു ഇടപെടാതെ ഉമ്മൻ ചാണ്ടി; കിട്ടിയ അവസരത്തിൽ യുഡിഎഫ് കൺവീനർ സ്ഥാനം നോട്ടമിട്ട ലീഗും കോൺഗ്രസിന് തലവേദന
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജ്യസഭാ സീറ്റ് നിർണായത്തെ തുടർന്ന് രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ കടുത്ത പ്രതിഷേധമാണ് അണികൾക്കിടയിൽ ഉടലെടുത്തിരിക്കുന്നത്. കോൺഗ്രസിന്റെ ആത്മാഭിമാനം പണയം വെച്ച നേതാക്കൾക്കെതിരെ തെരുവിൽ ഇറങ്ങിയ പ്രവർത്തകർ അവരുടെ കോലം കത്തിക്കുകയും ചെയ്തു. മാണിക്ക് സീറ്റു നൽകിയതിനെതിരായുണ്ടായ കലാപം കോൺഗ്രസ് ഹൈക്കമാൻഡിനെ പോലും ഞെട്ടിച്ചു. ഇത്രയും വലിയ പ്രതിഷേധം പ്രവർത്തകർക്കിടയിൽ ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി പോലും കരുതിയില്ല. എന്നാൽ, അദ്ദേഹം പ്രതീക്ഷിച്ചതിന് അപ്പുറത്തേക്കാണ് കാര്യങ്ങൾ പോയത്. ഇതോടെ മുകളിൽ നിന്നും കെപിസിസി അധ്യക്ഷനെയും കെട്ടിയിറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം.
കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കൺവീനർ എന്നീ പദവികളിലേക്ക് ആരു വേണമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. എ,ഐ ഗ്രൂപ്പുകൾ തമ്മിൽ കൈകോർത്ത് പുതിയ ഫോർമുല ഉണ്ടാക്കാനുള്ള ശ്രമത്തിനെതിരെ കടുത്ത അമർഷം ഇപ്പോൾ തന്നെ ഉടലെടുത്തു. കെപിസിസി അധ്യക്ഷ പദവിൽ മുല്ലപ്പള്ളി രാമചന്ദ്രനുംം യുഡിഎഫ് കൺവീനറായി എം എം ഹസനെയും തീരുമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കാര്യം ഗ്രൂപ്പ് നേതാക്കൾ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നിലപാട് അറിയിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് തീരുമാനം കൈക്കൊള്ളാൻ സാധിക്കാത്ത അവസ്ഥയിലാണ് നേതൃത്വം. എന്തായാലും തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ വന്നേക്കുമെന്നാണ് സൂചന.
പുതിയ കെപിസിസി പ്രസിഡന്റിനെ ജൂൺ 15നകം പ്രഖ്യാപിക്കുമെന്നാണ് സൂചന. മുല്ലപ്പള്ളി രാമചന്ദ്രന് പുറമേ കെ.സുധാകരൻ,കൊടിക്കുന്നിൽ സുരേഷ്, കെ.വി.തോമസ് എന്നിവരെയാണ് ഇപ്പോൾ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാൻഡ് പരിഗണിക്കുന്നത്. ഇതിനിടെ അണികൾക്ക് താൽപ്പര്യം കെ സുധാകരനെയും വി ഡി സതീശനെയുമാണ്. രാജ്യസഭാ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് വന്നതോടെ ഈ വികാരം ശരിക്കും ശക്തമായിട്ടുണ്ട്.
ഇതിനിടെ, രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ പുനഃപരിശോധനയില്ലെന്നു ഹൈക്കമാൻഡ് വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കെ.എം.മാണിയെ മാറ്റിനിർത്തിയാൽ മധ്യതിരുവിതാംകൂറിൽ വൻതിരിച്ചടി നേരിടുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു മേൽക്കൈ ലഭിക്കുമെന്നും സംസ്ഥാന നേതാക്കൾ ഒരേസ്വരത്തിൽ വ്യക്തമാക്കിയപ്പോൾ സീറ്റ് വിട്ടുനൽകാൻ രാഹുൽ സമ്മതം മൂളുകയായിരുന്നുവെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. തീരുമാനമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. അതിനൊരുക്കമാണെന്നു നേതാക്കൾ മറുപടി നൽകി.
സീറ്റ് വിട്ടുനൽകരുതെന്നാവശ്യപ്പെട്ടുള്ള സന്ദേശം പി.ജെ.കുര്യനു പുറമേ ഏതാനും ദേശീയ നേതാക്കളും രാഹുലിനെ അറിയിച്ചെങ്കിലും ഗ്രൂപ്പ് നേതാക്കളുടെയും ലീഗിന്റെയും ഒറ്റക്കെട്ടായ അഭിപ്രായത്തിനൊപ്പം നിൽക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. നിർണായക ചർച്ചയ്ക്കു സംസ്ഥാന നേതൃത്വം വസതിയിലെത്തുന്നതിനു തൊട്ടുമുൻപു, രാജ്യസഭാ സീറ്റ് കൈവിടുന്നത് ആപത്താണെന്ന എസ്എംഎസ് സന്ദേശവും നേതാക്കളിലൊരാൾ രാഹുലിന് അയച്ചു. പ്രവർത്തകരുടെ വികാരം മനസ്സിലാക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിനു വീഴ്ച പറ്റിയോ എന്ന ആശങ്ക മറുപടി സന്ദേശത്തിൽ രാഹുൽ ഇദ്ദേഹവുമായി പങ്കുവച്ചു. സീറ്റ് കേരള കോൺഗ്രസിനു നൽകാനുള്ള തീരുമാനത്തിനെതിരെ ഹൈക്കമാൻഡിലേക്ക് ഇന്നലെ പരാതികൾ പ്രവഹിച്ചു. പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടൻ രാഹുലിനെ നേരിൽ കണ്ട് അതൃപ്തി അറിയിച്ചു.
അതിനിടെ യുഡിഎഫ് കൺവീനർ പദവി ലക്ഷ്യമിട്ട് മുസ്ലിംലീഗും കരുക്കൾ നീക്കുന്നുണ്ട്. ഇത് കോൺഗ്രസ് പ്രവർത്തകരെ ശരിക്കും ചൊടിപ്പിച്ചുണ്ട്. കോൺഗ്രസ് കലങ്ങി നിൽക്കുമ്പോൾ ലീഗ് നേട്ടം കൊയ്യാൻ ഇറങ്ങുന്നതിൽ കടുത്ത അഭിപ്രായ ഭിന്നത കോൺഗ്രസിനിടയിൽ ഉണ്ട്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടിയുടെ അഭിപ്രായത്തിന് നേതൃത്വം മുഖം കൊടുക്കുമോ എന്ന് കണ്ടു തന്നെ അറിയണം. യുഡിഎഫ് കൺവീനർ പദവിയിലേക്കു കെ. മുരളീധരനെ പരിഗണിച്ചേക്കുമെന്നു സൂചനയും പുറത്തുവന്നിരുന്നു. എന്നാൽ, ഗ്രൂപ്പു താൽപ്പര്യം ഇവിടെയും അദ്ദേഹത്തിന് തിരിച്ചടിയായേക്കുമെന്ന സൂചനയുണ്ട്.
കെപിസിസി അധ്യക്ഷ പദവിയിൽ ഗ്രൂപ്പു താൽപ്പര്യത്തിന് അനുസരിച്ച് മുല്ലപ്പള്ളിക്കാണ് മുൻതൂക്കമെങ്കിലും അണികൾക്കിടയിൽ വികാരം കെ സുധാകരനൊപ്പമാണ്. കെ സുധാകരന് വേണ്ടിയുള്ള ഫ്ളക്സ് ബോർഡുകൾ കേരളത്തിൽ അങ്ങോളണിങ്ങോളം ഉയർന്നിട്ടുണ്ട്. പിണറായി വിജയനെ നേരിടാൻ കരുത്തുള്ള കെപിസിസി അധ്യക്ഷൻ വേണമെന്ന ആവശ്യം ഉയരുമ്പോൾ സുധാകരന് വേണ്ടി അദ്ദേഹത്തിന്റെ അനുയായികൽ തന്നെയാണ് നാടു നീളെ ഫ്ളക്സ് വെച്ചിരിക്കുന്നത്.
കോൺഗ്രസ് നേതാക്കൾ പലരും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ വക്താക്കളാണ് എന്ന ധ്വനി കൂടി പുറത്തുവന്ന ഫ്ളക്സിലുണ്ട്. അതുകൊണ്ട് തന്നെ അത്തരം അഡ്ജസ്റ്റ്മെന്റുകൾക്ക് നിൽക്കാത്ത സിപിഎമ്മിന്റെ എക്കാലത്തെയും കണ്ണിലെ കരടായ സുധാകരനെ അധ്യക്ഷനാക്കണമെന്ന അഭ്യർത്ഥനയാണ് ഫേസ്ബുക്കിൽ നിറയുന്നത്. വെറും ഫ്ളക്സുകൾ വെച്ച് നോക്കിയിരിക്കാനും സുധാകരൻ അനുകൂലികൾ തയ്യാറല്ല. അവർ സുധാകരന്റെ പേര് ഓർമ്മപ്പെടുത്താൻ രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിൽ സുധാകരനെ അധ്യക്ഷനാക്കണമെന്ന കൂട്ട അഭ്യർത്ഥനകളാണ്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് കെ. സുധാകരൻ വ്യക്താക്കുകയും ചെയ്തിരുന്നു. ഒരേ സമുദായത്തിൽ നിന്നുള്ളവർ പിസിസി അദ്ധ്യക്ഷനും പ്രതിപക്ഷനേതാവും ആകുന്നതിൽ അപാകതയില്ല എന്നാണ് നിശ്ചയിക്കുന്നതെങ്കിൽ വിഡി സതീശന് സാധ്യതയേറും. കേരളത്തിൽ സംഘടനാ ദൗർബല്യം പ്രകടമാണെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. ബൂത്ത് കമ്മിറ്റികൾ പലയിടത്തും ഇല്ല. യൂത്ത് കോൺഗ്രസ് പോലും നിശ്ചലമാണെന്നും എഐസിസി വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ പുതിയ കെപിസിസി പ്രസിഡന്റ് ഉടനെ ഉണ്ടാകുമെന്നാണ് സൂചന. നേരത്തെ കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് ഉയർന്നു വന്ന പേരുകളിൽ സുധാകരനെ കൂടാതെ മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെയും രാഹുൽ മുഖാമുഖം നടത്തിയിരുന്നു.
കേരളത്തിൽ അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ എത്ര സീറ്റ് നേടാൻ സാധിക്കും എന്നത് അടക്കം കെപിസിസി അധ്യക്ഷ നിർണയത്തിൽ പ്രധാനമാകും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയെ സജ്ജമാക്കേണ്ട ചുമതല കൂടി പുതിയ അധ്യക്ഷനുണ്ടാകും. ആർഎസ്എസിനെയും സിപിഐഎമ്മിനെയും ഒരുമിച്ച് നേരിടുന്ന രാഷ്ട്രീയ സാഹചര്യത്തിന് പറ്റിയ കേരളത്തിലെ ഏക നേതാവാണ് കെ. സുധാകരൻ എന്നു തന്നെയാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി ഇക്കാര്യത്തിൽ നിർണായകമാകും.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍