ഖത്തർ കേരളീയം സാംസ്കാരികോൽസവത്തിന് പ്രോജ്വല സമാപനം
ദോഹ. ഖത്തറിലെ മലയാളി സമൂഹത്തെ ഉദ്ദേശിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി വൈവിധ്യമാർന്ന കലാവൈജ്ഞാനിക പരിപാടികളോടെ ഫ്രന്റ്സ് കൾചറൽ സെന്റർ ( എഫ്. സി. സി ) നടത്തി വന്ന ഖത്തർ കേരളീയത്തിന്റെസാംസ്കാരികോൽസവ സമാപനം. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് സാംസ്കാരിെേകൽസവം ദ്ധേയമായി. എം.ഇ.എസ്. ഇന്ത്യൻ സ്ക്കൂൾ അങ്കണത്തിലൊരുക്കിയ സാംസ്കാരിക വിരുന്നിലും പ്രതികൂല കാലാവസ്ഥ പോലും പരിഗണിക്കാതെ സ്്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകൾ അണി നിരന്നപ്പോൾ എഫ്.സി.സി പ്രതിനിധാനം ചെയ്യുന്ന മാനവ സൗഹൃദമെന്ന ആശയത്തിന് മുമ്പത്തേക്കാളും പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന് അടിവരയിട്ടു.
എഫ്.സി.സിയുടെ പത്താം വാർഷികം കൂടിയായ സമ്മേളനം പ്രബുദ്ധ മലയാളി സമൂഹത്തിന് അവിസ്മരണീയമായ മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്. മനുഷ്യൻ പൊതുവിലും ഇന്ത്യൻ സമൂഹം വിശേഷിച്ചും അഭിമുഖീകരിച്ച സാംസ്കാരികവും മൗലികവുമായ വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടിയ മലയാളത്തിന്റെ മഹാനടൻ ശ്രീനിവാസനും സാംസ്കാരിക നായകൻ കെ.ഇ.എൻ കുഞ്ഞഹമ്മദും സമകാലികസമൂഹം പ്രബുദ്ധരാവേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞപ്പോൾ നിറ സദസ്സ് ആദ്യന്തം സജീവമായി.
ആഡംബരങ്ങളിലും മറ്റു ജീവിതസൗഹചര്യങ്ങളിലുമൊക്കെ ശ്രദ്ധ ചെലുത്തുന്ന മലയാളി ഭക്ഷണകാര്യത്തിൽ സ്വീകരിക്കുന്ന സമീപനം ആശാവഹമല്ലെന്ന് ശ്രീനിവാസൻ ഉദാഹരണങ്ങൾ നരത്തി അവതരിപ്പിച്ചപ്പോൾ സദസ്സ് തിരിച്ചറിവിന്റെ നോവനുഭവിച്ചു. കോർപറേറ്റു ഭീമന്മാരായ മാക്േഡാണാൾഡും കെ.എഫ്.സിയും തികച്ചും യാന്ത്രികമായ രീതിയിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങൾ ഏറെ മാരകമാണ്. കാർഷിക രാജ്യമായ ഇന്ത്യയിൽ പോലും മാരകമായ വിഷങ്ങൾ തെളിച്ച പഴങ്ങളും പച്ചക്കറികളും മറ്റു ധാന്യങ്ങളുമാണ് പ്രചാരം നേടുന്നത്. ഇത് കാൻസറടക്കമുള്ള മഹാവിപത്തുക്കളാണ് സമൂഹത്തിന് സമ്മാനിക്കുന്നത്. കേരളത്തിന്റെ സ്വന്തം വെളിച്ചണ്ണയിൽ പോലും മായം കലർത്തി വിപണനം ചെയ്യുന്ന വ്യാപാര സംസ്കാരത്തെ പ്രതിരോധിക്കുവാൻ നമ്മുടെ കാർഷിക സങ്കൽപങ്ങളിൽ കാര്യമായ മാറ്റം വേണമെന്ന് അദ്ദേഹം പറഞ്ഞു.
ജൈവ കൃഷിയും ശുദ്ധമായ കാഴ്ചപ്പാടും കേരളീയ സമൂഹം തിരിച്ചുകൊണ്ടുവരിക മാത്രമാണ് ഇതിനൊരു പരിഹാരം. ഈ രംഗത്ത് പ്രായോഗികമായി എന്തു ചെയ്യുവാൻ കഴിയുമെന്ന അന്വേഷണമാണ് താൻ കൃഷിയിലൂടെ നടത്തുന്നത്. കേരളത്തിന്റെ കാർഷിക സംസ്കാരം വീണ്ടെടുക്കുവാൻ കൂട്ടായ പരിശ്രമങ്ങളുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കൊഴുകുന്ന പച്ചക്കറികളിലെ വിഷാംശം പരിശോധിക്കുന്നതിന് സൗകര്യമേർപ്പെടുത്താതെ കേവലം പ്രഖ്യാപനങ്ങൾ കൊണ്ട് കാര്യമില്ല. പ്രായോഗികമായ നടപടികളാണ് ഗവൺമെന്റ് ഭാഗത്തുനിനിന്നും ഉണ്ടാവേണ്ടത്.
ജനാധിപത്യമെന്ന വാക്കുപോലും ഡെമോക്രസിയുടെ ശരിയായ വിവർത്തനമല്ലെന്നും ജനശക്തിേെയേന്നാ നസ്വാതന്ത്ര്യമെന്നോ ആണ് ശരിക്ക് പ്രയോഗിക്കേണ്ടതെന്നും ഇന്ത്യൻ ജനാധിപത്യവും ജീവിതവും എന്ന വിഷയമവതരിപ്പിച്ച് സംസാരിച്ച കെ. ഇ. എൻ. കുഞ്ഞഹമ്മദ് പറഞ്ഞു. ആധിപത്യവും വിധേയത്വവുമില്ലാത്ത തനിമയാർന്ന ആവിഷ്കാരമാണ് ജനസ്വാതന്ത്ര്യം. തങ്ങളുടെ ബോധ്യങ്ങളെ നിലനിർത്താനും അതിന് പ്രചാരം നൽകാനും ഓരോരുത്തർക്കും അവകാശം നൽകുന്ന ജനാധിപത്യം മനോഹരമായ പ്രായോഗിക കാഴ്ചപ്പാടുകളാണ് അവതരിപ്പിക്കുന്നത്.
സഹകരണാത്മക ജീവിതത്തിന്റെ ഇനിയും എഴുതിത്ത്തീരാത്ത മാനിഫേസ്റ്റോയാണ് ജനാധിപത്യം. ഇതിൽ യോജിക്കുവാനും വിയോജിക്കുവാനും അവസരമുണ്ട്. എന്നാൽ വിസ്തൃത ജീവിതത്തിന്റെ ചിറകുകളരിയുകയും വൈവിധ്യങ്ങളിലേക്കുള്ള വാതിലുകൾ വലിച്ചടക്കുകയും ചെയ്യുന്നുവെന്നതാണ് ഇന്ത്യൻ ജനാധിപത്യം അഴുമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. ജനങ്ങൾ ഏത് ജന്തുവിന്റെ ഭക്ഷണം കഴിക്കണമെന്നതിലല്ല മനുഷ്യനെ യോജിപ്പിക്കേണ്ടത്, മറിച്ച് ഒരു ജന്തുവിന്റെ പേരിലും മനുഷ്യൻ കൊല്ലപ്പെടാൻ പാടില്ല എന്നതിലാണ് മനുഷ്യരെ ഐക്യപ്പെടുത്തേണ്ടത്. തീരുമാനിക്കുകയല്ല ജനങ്ങൾക്കാവശ്യമായ ഭക്ഷണം എത്തിച്ച് കൊടുക്കുകയെന്നതാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം. ജാതി മത രാഷ്ട്ര അതിർത്തികൾക്കപ്പുറമുള്ള സൗഹൃദമാണുണ്ടാവേണ്ടത്. ഇന്ത്്യ സഹിഷ്ണുത നാടാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്. എന്നാൽ ഇന്ത്യൻ സർക്കാർ പുലർത്തുന്നത് അസഹിഷ്ണുത നിലപാടാണെന്നതാണ് പ്രശ്നം. ഫാഷിസത്തെ എതിർക്കുന്നവർ മൗനിയായിരിക്കുകയല്ല. അവരുടെ സാന്നിദ്ധ്യമിവിടെയുണ്ടെന്നറിയിക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
ദാദ്രി സംഭവം ഇന്ത്യാ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. മാട്ടിറച്ചി കഴിച്ചുവെന്നാരോപിച്ചു കൊന്നുവെന്നല്ല കൊലയെ ആദർശവൽക്കരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. കൊലകൾ പോലും ആഘോഷമാക്കുന്ന സാഹര്യമുണ്ടാകുന്നത് അത്യന്തം ഗുരുതരമായ സാംസ്കാരികാധിനിവേശമാണ്. വിവിധ ഭക്ഷണങ്ങൾ കഴിക്കാനും കഴിക്കാതിരിക്കാനുമുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുമ്പോൾ ജനാധിപത്യം എല്ലാ അർഥത്തിലും ചോദ്യം ചെയ്യപ്പെടുകയാണ്. കോർപറേറ്റുകൾ റിപബൽക്കിന്റെ സിംഹാസനത്തിൽ കയറിയിരിക്കുകയെന്നതാണ് ജനാധിപത്യം നേരിടാവുന്ന പ്രതിസന്ധിയെന്ന അബ്രഹാം ലിങ്കൺറെ നിരീക്ഷണം ഏറെ പ്രസക്തമാകുന്ന സംഭവങ്ങളാണ് നമുക്ക് ചുറ്റും അരങ്ങേറുന്നത്. മനുഷ്യന്റെ അടിസ്ഥാനപരമായ നിലനിൽപിന്റെ ആശ്രയമായ ഭക്ഷണം പോലും രോഗാതുരമാവുകയും കോർപറേറ്റുകളുടെ ഔഷധ വ്യവസായത്തിന് സർക്കാറുകൾ കൂട്ടുനിൽക്കുകയും ചെയ്യുമ്പോൾ മറ്റുള്ളവരുടെ വേദനകൾ നാം അറിയാതെ പോവുകയാണ്. മറ്റുള്ളവർ എന്നതിൽ നാമും ഉൾപ്പെടുമെന്ന തിരിച്ചറിവാണ് പൊതുപ്രവർത്തനത്തിന്റെ കേന്ദ്ര ബിന്ദുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തുടർന്ന് നടന്ന തീം ഷോ മുത്താമ ചിന്തിപ്പിക്കുയും ഉദ്ബുദ്ധരാക്കുകയും ചെയ്യുന്നതായിരുന്നു. നാനുറോളം കുട്ടികളും മുതിർന്നവരും പങ്കെടുത്ത ഷോ കലയുടെ സാമൂഹ്യധർമം അടയാളപ്പെടുത്തി.
ഖത്തർ ചാരിറ്റി എക്്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുന്നാസർ മുഹമ്മദ് അൽ യാഫിഅ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഖത്തർ ചാരിറ്റി പ്രതിനിധി ഇബ്രാഹിം അൽ അലി ഗരീബി അദ്ധ്യക്ഷതവഹിച്ചു. എഫ്.സി.സി എക്സിക്യുട്ടീവ് ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശ്ശേരി സംസാരിച്ചു.അതിഥികൾക്കുള്ള ഉപഹാരം കെ.സി അബ്ദുല്ലത്തീഫ് , ഗോപിനാഥ് കൈന്ഥാർ, മുഹമ്മദ് ഖുതുബ് എന്നിവർ നിർവഹിച്ചു. നജാഫ് മുഹമ്മദ്, സ്മൃതി ഹരിദാസൻ, ഫാഹിം റമീസ് എന്നിവർ പ്രാർത്ഥനാ ഗാനമാലപിച്ചു. സാംസ്കാരികോൽസവത്തിന്റെ ഭാഗമായി ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലും എഫ്.സി.സിയിലുമായി നടന്ന സ്കൂൾ കലോൽസവം, എഫ്.സി.സി വനിതാ വേദി വിദ്യാർത്ഥികൾക്കായി അവധിക്കാലത്ത് സംഘടിപ്പിച്ച മലയാള മഴ, എഫ്.സി.സി അറബിക് കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം, കമ്പവലി, ഷോർട്ട് ഫിലിം കോംപറ്റീഷൻ എന്നിവയുടെ സമ്മാന ദാനവും, ഷാജി മടത്തിൽ രചിച്ച 'പാതിരാപ്പാട്ടിന്റെ തേൻനിലാവുകൾ' കെ.ഇ.എൻ ഷീലാ ടോമിക്ക് കൈമാറി പ്രകാശനവും, മഞ്ചു മിലൻ സംവിധാനം ചെയ്ത എഫ്.സി.സി ഡോക്യുമെന്ററി പ്രദർശനവും പരിപാടിയിൽ നടന്നു. എഫ്.സി.സി ഗവേണിങ് ബോഡി ചെയർമാൻ മുഹമ്മദ് ഖുതുബ് സ്വാഗത പ്രസംഗം നടത്തി.
Stories you may Like
- വധശിക്ഷ കാത്തിരുന്ന എട്ടു നാവികരെ തിരികെയെത്തിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം
- ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ നാവികരുടെ മോചനത്തിന് ശ്രമം തുടങ്ങി ഇന്ത്യ
- ദുബായിൽ നിന്നും ദോഹയിലേക്ക് പറക്കാൻ മോദി; ഇത് ഇന്ത്യയുടെ അസാധാരണ വിജയം
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- മാധ്യമ പ്രവർത്തനമോ, മീഡിയ ജിഹാദോ? അൽജസീറ വിമർശിക്കപ്പെടുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്